മലയാള സിനിമയിൽ ഇത് തല്ലുകളുടെ കാലം; തല്ലുമാലക്കുശേഷം ആളെക്കുട്ടി തല്ലുകേസും; അമ്മിണിപ്പിള്ളയായി ബിജുമേനോൻ തകർത്തടിക്കുന്നു; പത്മപ്രിയയുടെത് ശക്തമായ തിരിച്ചുവരവ്; പ്രതിഭ തെളിയിച്ച് നവാഗത സംവിധായകൻ ശ്രീജിത്ത്; ഇന്ദുഗോപന്റെ കഥ തീർത്തും സിനിമാറ്റിക്ക്; മികച്ച ഗാനങ്ങളും; ഒരു തെക്കൻ തല്ലുകേസ് കൊടുത്ത കാശ് വസൂലാവുന്ന പടം
എം റിജു
മലയാള സിനിമയിൽ ഇത് തല്ലുകളുടെ കാലമാണെന്ന് തോനുന്നു. 'തല്ലുമാല' വമ്പൻ ഹിറ്റായതിനുശേഷം ഇറങ്ങിയ 'ഒരു തെക്കൻ തല്ലുകേസിലും' കേന്ദ്രവിഷയമായി വരുന്നത്, ശരീരത്തിനും മനസ്സിനും ഏൽക്കുന്ന വിവിധ തരം തല്ലുകളാണ്. മഹത്തായ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാനൊന്നും കഴിയില്ലെങ്കിലും, കൊടുത്ത കാശ് വസൂലാവുന്ന ഒരു എന്റർടെയിനർ ആണ് ഈ ചിത്രം. നവാഗത സംവിധായകൻ എൻ ശ്രീജിത്തിന് കൃത്യമായി പണി അറിയാമെന്ന് ചുരുക്കം.
പ്രശസ്ത എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ രചിച്ച നോവലായ 'അമ്മിണിപ്പിള്ള വെട്ടുകേസാണ്' ചിത്രത്തിന് ആധാരം. നോവലിനെ ചില മാറ്റങ്ങളും ചില കൂട്ടിച്ചേർക്കലുമായി തിരക്കഥയാക്കിയ രാജേഷ് പിന്നാടന് പിഴച്ചിട്ടില്ല. കാമ്പില്ലാത്ത പ്രമേയത്തിൽ ക്യാമറ ബിൽഡപ്പുകൾ നടത്തി പിടിച്ചു നിൽക്കുന്ന ഒരു ചിത്രമല്ല ഇത്്. ശക്തമായ ഒരു പ്രമേയമുണ്ട്, കൊതിപ്പിക്കുന്ന ഏരിയൽ ഷോട്ടുകൾ അടക്കമുള്ള നല്ല ക്യാമറാവർക്കുണ്ട്, സ്വാഭാവികമായ നർമ്മമുണ്ട്, മികച്ച ഗാനങ്ങളുണ്ട്..... ഒരു ഓണക്കാല ആഘോഷ ചിത്രത്തിൽനിന്ന് ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്. ആദ്യപകുതിയുടെ തുടക്കത്തിലുള്ള കുറച്ച് സീനുകൾക്ക് ഒന്നുകൂടി വേഗത കുട്ടുകയായിരുന്നെങ്കിൽ ഈ ചിത്രത്തിന്റെ, കൊമേർഷ്യൽ വിജയത്തിനും വേഗത കൂടിയേനെ.
ഒരു വെട്ടുകേസിന്റെ കഥ
സമകാലീന മലയാളത്തിൽ ഒന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ ഗ്രാമീണത, അക്ഷരാർത്ഥത്തിൽ ഒപ്പിയെടുക്കുന്ന ചിത്രമാണിത്. അഞ്ചുതെങ്ങ് എന്ന തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമത്തിന്റെ എൺപതുകളിലെ അവസ്ഥ ചിത്രത്തിൽ അതേപോലെ വരച്ച് വെച്ചിരിക്കയാണ്. വർഷങ്ങൾക്ക് മുന്നേ ആ നാടു വിറപ്പിച്ച ചട്ടമ്പിയാണ് അമ്മിണിപിള്ള ( ബിജുമേനോൻ). അമ്മിണിയോട് അന്നാട്ടുകർക്ക് ഭയവും സ്നേഹവും ഇടകലർന്ന ഒരുതരം ബഹുമാനവുമാണ്. 'നരനി'ലെ മോഹൻലാലിന്റെ മുള്ളൻകൊല്ലി വേലായുധനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഇപ്പോഴും ഗ്രാമത്തിന്റെ ഒരു നാട്ടുരാജാവ് തന്നെയാണ് അമ്മിണിപ്പിള്ള. അയാളുടെ തല്ലിന്റെയും സാഹസങ്ങളുടെയും കഥകൾ 'ചേക്കിലെ മൈൽക്കുറ്റികൾക്കുപോലും' കാണാപ്പാഠമാണ്.
അഞ്ചുതെങ്ങിലെ ലൈറ്റ് ഹൗസിലെ ജീവനക്കാരൻ കൂടിയാണ് ഇയാൾ. അത്രയും ഉയരത്തിൽനിന്ന് നോക്കുന്ന അമ്മിണിപ്പിള്ള അറിയാതെ ഒരാളും ഗ്രാമത്തിലേക്ക് കടക്കില്ല. പുറമേ പരുക്കനാണെങ്കിലും ഉള്ളിൽ സ്നേഹം ഉള്ളവനാണ് പിള്ള. അത് ഏറ്റവും കൂടുതൽ അറിഞ്ഞത് ഭാര്യ രുക്മിണി ( പത്മപ്രിയ) തന്നെയാണ്. രുക്മിണിയുടെ കൂടപ്പിറപ്പ് പോലെ ഏറ്റവും അടുത്ത സുഹൃത്താണ് വാസന്തി ( നിമഷ സജയൻ) എന്ന അയൽക്കാരി. വാസന്തിക്ക് നാട്ടിലെ ചെറുപ്പക്കാരനായ പൊടിയനുമായി കടുത്ത പ്രണയം ഉണ്ട്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് പൊടിയനെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിലാണ് വാസന്തി ജീവിക്കുന്നത്.
ഒരു രാത്രിയിൽ പൊടിയനും വാസന്തിയും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അമ്മിണിപ്പിള്ള കയ്യോടെ പിടിക്കുന്നു. അത് നാട്ടിൽ പാട്ടാകുന്നു. തുടർന്ന് അമ്മിണിയോട് പ്രതികാരം തീർക്കാൻ തുനിയുന്ന പൊടിയനും സംഘവും ഒരു രാത്രിയിൽ അമ്മിണിപ്പിള്ളയെ കുത്തുന്നു. തുടർന്ന് പൊടിയന്റെ സംഘത്തെയും പരസ്യമായി തല്ലുമെന്ന് അമ്മിണി പ്രഖ്യാപിക്കുന്നു. തല്ലു കൊള്ളാതെ അവർ ഒളിവിൽ പോകുന്നു. ഇരുവർക്കും ഇടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ചിത്രത്തിന്റെ കഥാഗതി. ഒന്നാംപകുതിയേക്കാൾ ഹൃദ്യവും ചടുലവുമാണ് രണ്ടാം പകുതി. ഭയത്തിന്റെയും ഹീറോയിസത്തിന്റെയും രണ്ട് എക്സട്രീമുകളിലേക്ക് പടം അതിവേഗത്തി കടന്നുപോവുകയാണ്.
ഇന്ദുഗോപന്റെ കഥക്ക് കുതിരപ്പവൻ
മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി രചനാ വിഭാഗമാണ്. നമുക്ക് നല്ല സംവിധായകരുണ്ട്, ഒന്നാന്തരം ക്യാമാറാമാന്മാരുണ്ട്, നല്ല എഡിറ്റർമാരുണ്ട്. പക്ഷേ നമുക്കില്ലാത്തത് നല്ല എഴുത്തുകാരാണ്. അവിടേക്കാണ് ജി ആർ ഇന്ദുഗോപനെപ്പോലുള്ളവരുടെ കടന്നുവരവ്. അങ്ങേയറ്റം സിനിമാറ്റിക്ക് ആണ് ഇന്ദുഗോപന്റെ ചെറുകഥകൾ പോലും. ഇനി കുടുതൽ നല്ല കഥകൾ ഇന്ദുഗോപനിൽനിന്ന് മലയാള സിനിമക്കും കിട്ടേണ്ടതുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വെട്ടു കേസിന്റെ പ്രതികാരമാണ് പറയുന്നത്. അവിടെ വൈവിധ്യ പുർണ്ണമായ കഥാപാത്രങ്ങളെ ഇറക്കി നോവലിന് ഇന്ദു കൊടുത്ത ആ സിനിമാറ്റിക്ക് അപ്പീൽ, രാജേഷ് പിന്നാടന്റെ തിരക്കഥയിലും നഷ്പ്പെട്ടുപോയിട്ടില്ല. സംഭാഷണങ്ങളിലുമുണ്ട് നർമ്മം കലർന്ന ഒരു മിതത്വം.
പുതുമുഖം എന്ന് എവിടെയും തോന്നാത്ത രീതിയിലാണ് എൻ ശ്രീജിത്തിന്റെ സംവിധാനം. ഫ്രെയിമുകളുടെ ഭംഗിയും, കഥയുടെ ചടുലതയും കണ്ടാൽ ഇരുത്തം വന്ന ഒരു ഡയറക്ടർ ആണെന്നോ തോനുള്ളൂ. ആളുകൾ ബസിൽനിന്ന് ഇറങ്ങി, റോഡിലൂടെ നടന്ന് മീൻചാപ്പയും കടന്ന് കടപ്പുറത്തെത്തി, തോണിക്കാർ തോണിയെടുത്ത് കടലിൽപോകുന്നതുവരെ അമ്മിണിപ്പിള്ളയുടെ കഥ പറഞ്ഞുകൊണ്ടുള്ള ഒരു ഒറ്റ ഷോട്ട് ഉണ്ട്്. ക്ലാസിക്ക് എന്നേ പറയാൻ കഴിയൂ. അതുപോലെ മധു നീലക്ണ്ഠൻ ക്യാമറ ചലപ്പിച്ചാൽ അത് നന്നായി എന്ന് പ്രത്യേകം എഴുതേണ്ടതില്ല. അഞ്ചുതെങ്ങിന്റെ കായലിലിലും കരയിലും, സമുദ്രത്തിലുമൊക്കയായി കൂന്തളിച്ചങ്ങനെ കിടക്കയാണ് ക്യാമറ. ലൈറ്റ് ഹൗസിന്റെ മുകളിൽനിന്നുള്ള ചില ഷോട്ടുകളിലൊക്കെ കാണാം മധുവിന്റെ മാജിക്ക്.
പക്ഷേ ഈ ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചും എടുത്തു പറയാതെ വയ്യ. കമ്മട്ടിപ്പാടത്തിലേയും തൊട്ടപ്പനിലേയും കുമ്പളങ്ങി നൈറ്റ്സിലേയുമൊക്കെ പാട്ടുകകളിൽ കാണിച്ച അതേ പ്രാദേശികതയും ഗ്രാമീണതയും അൻവർ അലി ഈ ചിത്രത്തിലും കൊണ്ടുവരുന്നു. ആ ഗ്രാമത്തിന്റെ തനത് പാട്ടുകളാണ് അൻവർ അലിയുടെ തൂലികയിൽ നിന്ന് പിറന്നതെന്നേ തോന്നൂ. അത്രയും ആ പരിസരത്തോടും കഥയോടും സംവിധായകൻ കഥ പറഞ്ഞ ശൈലിയോടും ചേർന്നു നിൽക്കുന്നു പാട്ടുകൾ. ''എന്തൊരു കണ്ണെടേ ,ചങ്കിൽ കുത്തിക്കേറും കുന്തം തന്നെടേ..കുത്തിക്കൊന്നു നൊങ്ക് കുടിക്കല്ലേ,'', 'പാതിരയിൽ തിരുവാതിര പോലെ, പരമേശ്വരനിൽ പാർവതി പോലെ ഞാൻ അണ്ണനിൽ അിലിയണ പെണ്ണ്'' തുടങ്ങിയ പാട്ടുകളുടെ കാവ്യഭംഗി ശ്രദ്ധേയമാണ്. യാതൊരു അർത്ഥവുമില്ലാതെ 'തക്കുടു കുക്കുടു' എന്ന് എഴുതുന്ന ആധുനിക പാട്ടെഴുത്തുകാരിൽ വേറിന്ന് നിൽക്കയാണ് അൻവർ അലി. ആ വാക്കുകളുടെ താളം ഒട്ടും ചോർന്നു പോകാതെ, ജസ്റ്റിൻ വർഗ്ഗീസ് ആ വാക്കുകളെ സംഗീതത്തിൽ ലയിപ്പിച്ച് എടുത്തിരിക്കുന്നു.
മാൻ ഓഫ് ദി മാച്ച് പൊടിയന്റെ കൂട്ടുകാർ
ബിജു മേനോന് അനായാസമായി ചെയ്യാവുന്ന വേഷമാണ് ഈ ചിത്രത്തിലെ നായകൻ അമ്മിണിപ്പിള്ള. മുമ്പ് ബിജു ചെയ്ത പടയോട്ടം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളുടെ ചില അനുകരണങ്ങളും അവിടെ ഇവിടെ കാണാം. ആക്ഷൻ സീനുകളിൽ അടക്കം ബിജു മോശമാക്കിയിട്ടില്ല. ഒരു ഇടവേളയ്ക്കു ശേഷം വരുന്ന പത്മപ്രിയയുടെ മികച്ച വേഷമായി അമ്മിണിപ്പിള്ളയുടെ ഭാര്യ രുക്മിണി. നടിയെ ആക്രമിച്ച കേസിന് പിന്നാലെ താരാധിപത്യത്തെക്കുറിച്ചൊക്കെ പ്രതികരിച്ചതോടെ പത്മപ്രിയയെ മലയാള സിനിമയിൽനിന്ന് കാണാനില്ലായിരുന്നു. എന്നാൽ ആർക്കും അവഗണിക്കാൻ കഴിയാത്ത കരുത്തയായ നടി തന്നെയാണ് താൻ എന്ന് അവർ വീണ്ടും തെളിയിച്ചിരിക്കയാണ്. 'അടിക്കുമ്പോൾ അമ്മാതിരി അടി അടിക്കണം' എന്ന് തന്റെ ഭർത്താവിനോട് പറയുന്ന തീപ്പൊരി നായികയാണ് ഈ ചിത്രത്തിലെ രുക്മിണി. ക്ലൈമാക്സിൽ നായകനേക്കാളും കൈയടി കിട്ടുന്നതും നായികക്കാണ്.
അതുപോലെ വേറെ ഒരു ജോണറിലുള്ള നടനാണ് റോഷൻ മാത്യു. ഒരു കണക്കിന് ഭാഗ്യവാനും. മറ്റ് യുവതാരങ്ങൾക്ക് ഒന്നും കിട്ടാത്ത രീതിയിലുള്ള വൈവിധ്യമാർന്ന വേഷങ്ങളാണ് ഈ നടന് കിട്ടുന്നത്. ഇവിടെ പൊടിയന്റെ പകയും, ഈഗോയും, ഭീതിയുമൊക്കെ കൃത്യമായി സ്റ്റാമ്പ് ചെയ്യുന്ന രീതിയിൽ മികച്ച പ്രകടനമാണ് റോഷൻ കാഴ്ചവെക്കുന്നത്. പൊടിയന്റെ കാമുകയായ വാസന്തിയായി നിമിഷ സജയനും ജോറാക്കുന്നു.
പക്ഷേ ഈ ചിത്രത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് പറയുന്നത് ഇവർ ആരുമല്ല. പൊടിയന്റെ കൂട്ടുകാർ ആയി വന്ന ചില പുതുമുഖങ്ങളാണ്. അവർ അങ്ങോട്ട് തകർക്കയാണ്. പൊടിയന്റെ സുഹൃത്തുക്കളായ ലോപസും(അശ്വത് ലാൽ) കുഞ്ഞിപ്പക്കിയും (അരുൺ ശങ്കരൻ) പ്രഭക്കുട്ടനും (റെജു ശിവദാസ്) കുഞ്ഞുകുഞ്ഞും (അഖിൽ കവലയൂർ) ഭാവിയുള്ള നടന്മാർ ആണ്്. നാട്ടിൻ പുറത്തെ ആളുകളെ ഓഡിഷൻ നടത്തി അതേപടി കൊണ്ടുവെച്ചിരിക്കയാണെന്ന് തോന്നു. അത്രക്ക് സ്വാഭാവികത. അവരുടെ പേടിയും ചമ്മലും നർമ്മവും ഒക്കെ ഒന്ന് കാണണം. ചളമാക്കാത്ത ലിമിറ്റഡ് കോമഡിയും ഏറെക്കാലത്തിനുശേഷമാണ് കാണുന്നത്.
വാൽക്കഷ്ണം: പക്ഷേ ഈ പടത്തിന്റെ അണിയറ ശിൽപ്പികൾ, ഈ സിനിമയെ മാർക്കറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ കാര്യമായി നടത്തുന്നില്ല. ഈ ഓണത്തിരക്കിനിടയിൽ പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനിടയിൽ ഈ കൊച്ചു ചിത്രം മുങ്ങിപ്പോവാതിരിക്കട്ടെ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്