ഒരു ദിവസം തൃശ്ശൂർ അടുത്ത മണിക്കൂറിൽ കാസർകോട്; പ്രവചനം പോലും അസാധ്യമാക്കി സംസ്ഥാനത്ത് മിന്നൽ ചുഴലി വ്യാപകമാകുന്നു; നാലുമാസത്തിനിടെ സംസ്ഥാനത്തുണ്ടായത് 8 മിന്നൽ ചുഴലികൾ; നിമിഷ നേരം കൊണ്ടുണ്ടാക്കുന്നത് വ്യാപക നാശവും
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: കൂമ്പാരമേഘങ്ങളുടെ എണ്ണവും ഇതുവഴിയുണ്ടാകുന്ന മിന്നൽച്ചുഴലി അഥവാ ഗസ്റ്റ് വിൻഡ് പ്രതിഭാസവും വർധിച്ചുവരുന്നതായി കാലാവസ്ഥാശാസ്ത്രജ്ഞർ. ജൂണിനുശേഷം എട്ടുതവണയാണ് മിന്നൽച്ചുഴലികൾ രൂപപ്പെട്ടത്. ഇത്തരം പ്രതിഭാസങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് തൃശ്ശൂർ ജില്ലയിലാണ് എന്ന നിഗമനത്തിലാണ് കാലാവസ്ഥാശാസ്ത്രജ്ഞർ.
ഇവയെ കൃത്യമായി പ്രവചിക്കാൻ പറ്റുന്നില്ല എന്നതാണ് മിന്നിൽ ചുഴി ഉയർത്തുന്ന പ്രധാന വെല്ലുവിളി.കൂമ്പാരമേഘങ്ങൾ രൂപപ്പെടുന്നതും മിന്നൽച്ചുഴലിയുമെല്ലാം പ്രവചിക്കുക എളുപ്പമല്ലെന്നാണ് കാലാവസ്ഥാശാസ്ത്രജ്ഞർ പറയുന്നത്. കാലവർഷത്തിലും തുലാവർഷത്തിലും വേനൽക്കാലത്തുംവരെ മിന്നൽച്ചുഴലിയുണ്ടാകാമെന്ന സ്ഥിതി നിലനിൽക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. തുലാവർഷക്കാലത്തുമാത്രം ഒതുങ്ങിനിൽക്കേണ്ടവയാണ് ഇത്തരം പ്രതിഭാസങ്ങൾ.
ജൂൺ, ജൂലായ് മാസങ്ങളിൽവരെ ഇടിമിന്നലേറ്റുള്ള മരണം ഇപ്പോൾ സംഭവിക്കുന്നു. വലിയ മേഘങ്ങൾ രൂപപ്പെടുന്നതാണ് ഇടിക്കും മിന്നലിനും കാരണം. ഇത്തരം കാറ്റുകൾ രൂപപ്പെടുമ്പോൾ ആൽമരംപോലും കടപുഴകിവീഴുന്നു.ചാലക്കുടിയിലും സമാനമായ സംഭവമുണ്ടായി. മരങ്ങൾ ഒടിഞ്ഞുവീഴാതെ കടപുഴകുന്നത് കാറ്റിന്റെ ശക്തിയെ സൂചിപ്പിക്കുന്നു.മിന്നൽച്ചുഴലികൾ വർധിച്ചുവരുന്ന സാഹചര്യം കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തണം. അസാധാരണമായ ഇത്തരം പ്രതിഭാസങ്ങൾ നിരവധിയുണ്ടാകുന്നുണ്ട്. കനത്ത ഇടിമിന്നലും ആലിപ്പഴം പൊഴിച്ചിലുമെല്ലാം ഇതിനുദാഹരണമാണെന്നാണ് കാലാവസ്ഥാഗവേഷകർ പറയുന്നത്.
എട്ടുമുതൽ പത്തുവരെ കിലോമീറ്റർ നീളമുള്ളവയാണ് കൂമ്പാരമേഘങ്ങൾ. അനുകൂല കാലാവസ്ഥയിൽ സാധാരണമേഘങ്ങളാണ് വളർന്ന് കൂമ്പാരമേഘങ്ങളാകുന്നത്. വായുവിന്റെ മുകളിലേക്കുള്ള തള്ളൽ, അന്തരീക്ഷത്തിലുള്ള ഈർപ്പം തുടങ്ങി വിവിധ കാരണങ്ങളാണ് അനുകൂലസാഹചര്യം സൃഷ്ടിക്കുന്നത്.ഇത്തരം മേഘങ്ങൾ വായു താഴേക്ക് തള്ളുമ്പോഴാണ് മിന്നൽച്ചുഴലി അഥവാ ഗസ്റ്റ് വിൻഡ് രൂപപ്പെടുന്നത്. ഇതിന് മണിക്കൂറിൽ 80 മുതൽ 180 കിലോമീറ്റർ വരെ വേഗം കൈവരാം. മൂന്ന്-നാല് കിലോമീറ്റർ ചുറ്റളവിലാണ് ഇത് ആഞ്ഞുവീശാറുള്ളത്.
തൃശ്ശൂർ ജില്ലയിലുണ്ടായ മിന്നൽച്ചുഴലികളിൽ ഏറ്റവും ഒടുവിലത്തേതാണ് തിങ്കളാഴ്ച ചാലക്കുടിയിലുണ്ടായത്. മൂന്നുദിവസംമുമ്പ് നന്തിപുലത്തും അരിമ്പൂരും മിന്നൽച്ചുഴലിയുണ്ടായി. ജൂലായ് 14-ന് ചേർപ്പിൽ ഇത്തരം ഒരു സംഭവമുണ്ടായിരുന്നു. ജൂലായ് 15-ന് തിരുവത്രയിൽ മിന്നൽച്ചുഴലി ആഞ്ഞുവീശി. പതിനാറിന് പീച്ചി, ഒല്ലൂർ മേഖലകളിലെ മൂന്ന് പഞ്ചായത്തുകളിൽ മിന്നൽച്ചുഴലി രൂപപ്പെട്ടു. ഇതുകൂടാതെ പലസ്ഥലങ്ങളിലും ശക്തമായ കാറ്റുണ്ടായിരുന്നു. ഇത് മിന്നൽച്ചുഴലി വിഭാഗത്തിൽ വരുമോയെന്ന് വ്യക്തമല്ല.
നിമിഷനേരം കൊണ്ട് പ്രദേശത്തെ വിറപ്പിക്കുന്ന ചുഴലി വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിയിൽ മേഖലയിൽ ആഞ്ഞുവീശിയ മിന്നൽച്ചുഴലിയിൽ കനത്ത നാശനഷ്ടം. ചാലക്കുടിപ്പുഴയോരത്തോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ചുഴലി വീശിയത്. മുനിസിപ്പൽ പ്രദേശത്തെ പടിഞ്ഞാറെ ചാലക്കുടി, മേലൂർ ഗ്രാമപ്പഞ്ചായത്തിലെ മുരിങ്ങൂർ, നടത്തുരുത്ത്, ആളൂർ പഞ്ചായത്തിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ 3.15-ന് കാറ്റുവീശിയത്.
മൂഞ്ഞേലി, തോട്ടവീഥി, കീഴ്ത്താണി, മോനിപ്പള്ളി എന്നിവിടങ്ങളിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മുകളിലെ ഷീറ്റുകൾ പറന്നുപോയും മരങ്ങൾ കടപുഴകിവീണുമാണ് വീടുകൾക്ക് നാശം സംഭവിച്ചത്. 20 സെക്കൻഡുകൾക്ക് താഴെമാത്രം നീണ്ടുനിന്ന മിന്നൽച്ചുഴലിയിൽ നാട്ടുകാർ ഭീതിയിലായി.
'ആഞ്ഞുവീശിയ കാറ്റിന്റെ ശബ്ദം കേട്ട് വീടുകളിലുള്ള ഏറേപ്പേരും ഉണർന്നു. വീടിന്റെ മുകൾവശത്തും മുറ്റത്തും സ്ഥാപിച്ചിരുന്ന ഷീറ്റുകൾ അടുത്ത വീടുകളിലേക്ക് പറന്നെത്തി. പലരും വീടുകളിൽനിന്ന് പുറത്തേക്കിറങ്ങി'-സംഭവം വിവരിച്ച സമീപവാസി കാടുകുറ്റിവീട്ടിൽ ഗോപാലൻ പറഞ്ഞു.
വലിയ ശബ്ദത്തോടെയുള്ള കാറ്റാണ് വീശിയതെന്ന് ഉപ്പത്ത് ശിവപ്രസാദ് പറഞ്ഞു. പലരുടെയും വീട്ടുമുറ്റത്തെ തേക്ക്, വാഴ, ജാതി, കവുങ്ങ് മരങ്ങളുൾപ്പെടെ കടപുഴകിവീണു. വീടുകളുടെ മതിലുകൾ തകർന്നു. ചാലക്കുടി സി.എം.ഐ. സ്കൂൾ ഗ്രൗണ്ടിനോടു ചേർന്നുള്ള സ്റ്റേഡിയത്തിന്റെ മേൽക്കൂര കാറ്റിൽ നിലംപൊത്തി. സ്കൂൾ ബസുകൾ പാർക്ക് ചെയ്തിരുന്ന കെട്ടിടങ്ങളുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. സ്റ്റേഡിയത്തിന് വലിയ നാശമാണുണ്ടായത്.
പടിഞ്ഞാറെ ചാലക്കുടി മോനപ്പിള്ളി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വൻ ആൽമരം കടപുഴകിവീണതിനെത്തുടർന്ന് തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർന്നു. ക്ഷേത്രത്തിൽ പുനർനിർമ്മാണജോലികൾ നടന്നുവരുകയാണ്. ഇതിനോടനുബന്ധിച്ച് നിർമ്മിച്ച താത്കാലിക ഷെഡ്ഡുകൾ കാറ്റിൽ തകർന്നുവീണു.
പുലർച്ചെ നാലിനുതന്നെ ഫയർഫോഴ്സ് ജീവനക്കാർ പ്രദേശത്തെത്തി റോഡിൽ കിടന്ന മരങ്ങൾ മുറിച്ചുനീക്കി. കിഴുത്താണിയിൽ അമ്പൂക്കൻ ജെയ്സന്റെ മറിഞ്ഞുവീഴാറായിനിന്ന പന ഫയർഫോഴ്സും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും ചേർന്ന് മുറിച്ചുനീക്കി. മേലൂർ ഗ്രാമപ്പഞ്ചായത്തിൽ ഡിവൈൻ കേന്ദ്രത്തിനു സമീപം മരം വീണ് 11 കെ.വി. പോസ്റ്റ് ഒടിഞ്ഞുവീണു. മേലൂർ കൂവ്വക്കാട്ടുകുന്ന്, നടുത്തുരുത്ത്, മുരിങ്ങൂർ എന്നിവിടങ്ങളിൽ മരം വീണും ഷീറ്റുകൾ പറന്നുപോയും വീടുകൾക്ക് നാശനഷ്ടമുണ്ടായി.
വീടുകളിലെ കോഴിക്കൂടുകളും വളർത്തുമൃഗങ്ങളുടെ ഷെഡ്ഡുകളും തകർന്നു. കാറ്റിൽ ആളൂരിൽ നാല് വീടുകൾക്ക് കേടുപാടുകൾ പറ്റി. തഹസിൽദാർ ഇ.എൻ. രാജു, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, കൗൺസിലർമാരായ കെ.വി. പോൾ, ഷിബു വാലപ്പൻ, സുധാ ഭാസ്കരൻ, ജിതി രാജൻ, ചാലക്കുടി എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് തുടങ്ങിയവർ സ്ഥലത്തെത്തി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍