രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയ 'കിറ്റ് രാഷ്ട്രീയം' ഉത്തരേന്ത്യയിലേക്കും; ബിഹാറും ബംഗാളും സ്കൂൾ വിദ്യാർത്ഥിനികൾക്ക് നൽകുന്നത് സൗജന്യ സൈക്കിൾ; ഇന്ത്യൻ രാഷ്ട്രീയം അധികാരത്തിനായി 'സൗജന്യ വഴിയിലേക്ക്' തിരിയുന്നുവോ? അന്വേഷണവുമായി ബിബിസി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യൻ രാഷ്ട്രീയക്കാർ സൗജന്യങ്ങൾ നൽകി ജനങ്ങളെ വിലക്കെടുക്കുകയാണോ? വടക്കേയിന്ത്യൻ രാഷ്ട്രീയത്തിൽ പടരുന്ന 'സൗജന്യ വിതരണങ്ങളിൽ 'മികച്ച ലേഖനം തയ്യാറാക്കി വിഷയത്തിൽ ജനശ്രദ്ധ തേടുകയാണ് ബിബിസി. കേരളത്തിൽ കിറ്റ് രാഷ്ട്രീയം വഴി ഭരണ തുടർച്ച ഉറപ്പിച്ച പിണറായി സർക്കാരിന്റെ മാതൃക ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പടരുന്നത് പ്രധാനമന്ത്രി മോദി രേവടി കൾച്ചർ എന്ന പ്രയോഗത്തിലൂടെ ചൂണ്ടിക്കാട്ടിയതാണ് ബിബിസിയുടെ ശ്രദ്ധയിലും വിഷയം എത്താൻ കാരണമായിരിക്കുന്നത്. അനേകം സൗജന്യങ്ങൾ പ്രഖ്യാപിച്ച പ്രാദേശിക സർക്കാരുകളുടെ കൂട്ടത്തിൽ ബംഗാളും ബിഹാറും സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സൈക്കിൾ വാഗ്ദാനം ചെയ്തതോടെയാണ് വിഷയം വിവാദമായി കത്തിപ്പടർന്നത്. ജനങ്ങളെ സൗജന്യങ്ങൾ നൽകി പാട്ടിലാക്കുന്ന വെൽഫെയർ രാഷ്ട്രീയം ലോകമെങ്ങും പടരുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകാൻ ഉള്ള വഴികൂടിയാണ് ഇന്ത്യൻ ജനങ്ങളെ തേടിയെത്തുന്നത്.
കോവിഡാനന്തര ലോകക്രമത്തിൽ മിക്ക സർക്കാരുകളും സൗജന്യങ്ങൾ നൽകിയാണ് ജനങ്ങളെ കൂടെ നിർത്തിയതും. ഇത്തരത്തിൽ കേരളത്തിൽ നടന്ന കിറ്റ് വിതരണം രാഷ്ട്രീയ ആരോപണമായി അന്തരീക്ഷത്തിൽ എത്തിയെങ്കിലും ജനങ്ങൾ അതിനെ ഹൃദയത്തിലേറ്റുക ആയിരുന്നു എന്നാണ് കഴിഞ്ഞ വർഷം പിണറായി വിജയന് ലഭിച്ച ഭരണ തുടർച്ച. ഇത് ശ്രദ്ധിച്ച മറ്റു സംസ്ഥാനങ്ങളും ജനങ്ങൾക്ക് സൗജന്യങ്ങൾ എത്തിക്കാൻ തയ്യാറായതിനെയാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശത്തിന് ഇടയാക്കിയത്. ജനങ്ങളെ വിലക്കെടുക്കാൻ സർക്കാരുകൾ തയ്യാറാകുന്നു എന്നാണ് പ്രധാനമന്ത്രി ആശങ്കപ്പെടുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമായും ഇന്ത്യയിൽ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇതൊരു സ്വാധീന ഘടകമായാൽ ഭരണകക്ഷിയായ ബിജെപിയുടെ സാധ്യതകൾക്ക് മങ്ങലേൽക്കും എന്നതാണ് മോദിയുടെ പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്ന ദുസൂചന.
എന്നാൽ മോദിയുടെ വിമർശനത്തെ ദയാദാക്ഷിണ്യം ഇല്ലാതെ പ്രതിപക്ഷ കക്ഷികൾ നിരാകരിക്കുക ആണെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു. പൊതു ഖജനാവിലെ പണമെടുത്തു ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുന്ന സർക്കാരുകളുടെ രീതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു ബിജെപി സുപ്രീം കോടതിയെ സമീപിച്ചതും ഇന്ത്യൻ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ഇപ്പോൾ വിഷയം. സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുന്നത് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എതിർക്കപ്പെടേണ്ടതാണോ എന്ന വാദമാണ് ഇപ്പോൾ പ്രധാനമായും ബിജെപിക്കും മറ്റു പാർട്ടികൾക്കും ഇടയിൽ രൂപം കൊണ്ടിരിക്കുന്നതെന്നു ബിബിസി വിശദീകരിക്കുന്നു. സർക്കാരുകളെ ഭരണ മികവിൽ വിലയിരുത്തുമ്പോൾ ജനങ്ങൾക്ക് തെറ്റുപറ്റാൻ ഇത്തരം സൗജന്യ വിതരണങ്ങൾ ഇടയാക്കും എന്നതാണ് ഒരു ഭാഗത്തു ഉയരുന്ന വാദം.
അതിനിടെ കാശിന്റെ രൂപത്തിൽ പെൻഷൻ വിതരണം മുതൽ റേഷൻ സാധനങ്ങളും ടിവിയും ലാപ്ടോപ്പും സൈക്കിളും മാത്രമല്ല സ്വർണം വരെ ഇന്ത്യയിൽ സർക്കാർ സൗജന്യമായി ഒഴുകുക ആണെന്നാണ് ബിബിസി റിപ്പോർട്ടിന്റെ കാതൽ. അതേസമയം വെൽഫെയർ രാഷ്ട്രീയവും സൗജന്യ വിതരണ രാഷ്ട്രീയവും തമ്മിൽ ഇഴ തിരിച്ചു വേർതിരിക്കാനാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ, ഇപ്പോൾ എതിർക്കുന്ന ബിജെപി അടക്കമുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് കാലത്തു ഇത്തരം സൗജന്യങ്ങൾ ധാരാളം ഒഴുക്കിയിട്ടുണ്ട് എന്നാണ് ബിബിസി വിലയിരുത്തുന്നത്. കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന ബിജെപി സർക്കാർ തന്നെ ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ വീടും ഗ്യാസും കക്കൂസും ഒക്കെ നൽകി വെൽഫെയർ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് തന്നെയാണ് സംസ്ഥാന സർക്കാരുകളും ചെയുന്നത് എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.
ബിഹാറിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥിനികൾക്ക് ധനസഹായം പ്രഖ്യാപിച്ചത് സൗജന്യങ്ങളിൽ ഏറെ ശ്രദ്ധ നേടി. തൊട്ടുപിന്നാലെ തമിഴ്നാട് സർക്കാർ ആരംഭിച്ച കാന്റീനുകളിൽ പൊതുജനങ്ങൾക്കു സൗജന്യ നിരക്കിൽ ഭക്ഷണം നല്കാൻ തുടങ്ങിയതും വാർത്തകളിൽ തലക്കെട്ട് സൃഷ്ടിക്കുക ആയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം നല്കാൻ തുടങ്ങിയതോടെ തമിഴ്നാട്ടിൽ സ്കൂൾ ഹാജർ നില മെച്ചപ്പെട്ടതും ശ്രദ്ധ പിടിച്ചു പറ്റി. ഡൽഹി സർക്കാർ വർഷങ്ങളായി ഒട്ടേറെ സൗജന്യങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകിയ ആപ് സർക്കാർ നടപടി മധ്യ വർഗ്ഗത്തിൽ ഉള്ളവർക്ക് വലിയ കാര്യമായി തോന്നിയിട്ടില്ലെങ്കിൽ പോലും നിത്യ ജീവിതം തേടി ഡൽഹിയിൽ എത്തുന്ന അനേകായിരങ്ങൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ആരോഗ്യ രംഗത്തും വിദ്യാഭ്യസ രംഗത്തും ഒക്കെ ഇത്തരം സൗജന്യ പ്രഖ്യാപനങ്ങൾ നേരത്തെ തന്നെ ഇന്ത്യയിൽ വ്യാപകവുമാണ്. അതിനാൽ ശരിയും തെറ്റും വേർതിരിക്കുക എന്നത് ഏറെ ദുഷ്കരവും ആണെന്ന് സാമൂഹ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.
ഇപ്പോൾ സർക്കാരുകളെ പിന്തുടർന്ന് പാർട്ടികളും സൗജന്യ സേവന പ്രഖ്യാപനങ്ങൾ നടത്തുന്നതും ട്രെന്റ് ആയി മാറുകയാണ്. അനേകായിരം പെൺകുട്ടികൾ ഇന്ത്യയുടെ വിദൂര ദേശങ്ങളിൽ പൊതു ഗതാഗത സംവിധാനം ഇല്ലാത്തതിനാൽ സ്കൂളിൽ എത്താൻ പ്രയാസപ്പെടുന്നതിനാൽ ബിഹാറും ബംഗാളും നടപ്പിലാക്കിയ സൈക്കിൾ വിതരണ പദ്ധതി മറ്റു സംസ്ഥാനങ്ങളിലും എത്തപ്പെടും എന്നാണ് വിലയിരുത്തൽ. വിഷയം കോടതി വിചാരണയിൽ എത്തിയാപ്പോൾ വാദം കേട്ട ജസ്റ്റിസ് രാമണ്ണ നൽകിയ മറുപടി ഏറെ പ്രത്യേകതയുള്ളതായിരുന്നു. ഒരു ബാർബർക്ക് ഷേവിങ്ങ് സീറ്റും വിദ്യാർത്ഥിക്ക് സൈക്കിളും ചെത്തുകാരനും തുണി ഇസ്തിരിയിടുന്നയാൾക്കും പണിസാധനങ്ങൾ ലഭിച്ചാൽ അതവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു കളയും എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
എന്നാൽ ലക്കും ലഗാനും ഇല്ലാതെ സൗജന്യ വിതരണ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക നില അട്ടിമറിക്കും എന്ന് ഭയപ്പെടുന്നവരും കുറവല്ല .രാജ്യത്തിന്റെ വളർച്ച നിരക്കിനെയും ഇത് പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്നവരും ഏറെയുണ്ട്. സൗജന്യ വെള്ളവും വൈദ്യുതിയും നല്കാൻ ചില സംസ്ഥാനങ്ങൾ വളരെയധികം പണം ചെലവിടുകയാണ് എന്ന് ഇക്കഴിഞ്ഞ ജൂണിൽ റിസേർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതേസമയം ഇത്തരം സൗജന്യങ്ങൾ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി കാണണം എന്നാണ് അനുകൂല നിലപാട് എടുക്കുന്നവരുടെ വാദം. എന്നാൽ സുസ്ഥിര വികസനത്തിൽ പരാജയമായ സർക്കാരുകൾ ജനങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഇത്തരം സൗജന്യ സേവനങ്ങൾ വഴി ശ്രമിക്കുന്നതെന്നു സാമ്പത്തിക വിദഗ്ധയായ യാമിനി അയ്യരെ പോലുള്ളവർ നിശിത വിമർശനം ഉയർത്തുകയും ചെയ്യുന്നു.
പഞ്ചാബ് ഇലക്ഷന് മുൻപ് ആപ് നൽകിയ സൗജന്യ വൈദ്യുതി വാഗ്ദാനം അവരെ വിജയത്തിൽ എത്തിക്കാൻ ഏറെ സഹായിച്ചു എന്ന് കരുതുന്ന വിദഗ്ദ്ധർ ഏറെയാണ്. സമാനമായ വാഗ്ദാനം ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് സമയത്തും എത്തിയിരുന്നു. കേരളത്തിലെ കിറ്റ് വിതരണവും ഇത്തരത്തിലാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇതൊരു ട്രെന്റ് ആയി മാറിയാൽ എല്ലാ സംസ്ഥാനത്തും സൗജന്യങ്ങളുടെ പ്രളയം സൃഷ്ടിക്കപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത് .
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം! ബ്രിട്ടണിലെ മലയാളികൾ പ്രതിഷേധത്തിൽ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്