വന്ധ്യംകരണം ഊർജ്ജിതമാക്കും; അതുവരെ വെറുതെ ഇരുന്നാൽ ആളുകൾക്ക് ഇനിയും കടി ഉറപ്പ്; മൂന്ന് ലക്ഷം വരുന്ന നായ്ക്കളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുകയും വെല്ലുവിളി; അപകടകാരികളായ മനുഷ്യർക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് അനുമതിയുള്ള നാട്; ആ മാതൃകയിൽ അക്രമകാരികളായ പട്ടികളേയും കൊല്ലണമെന്ന് തീരുമാനം; സുപ്രീംകോടതിയുടെ മനസ്സ് നിർണ്ണായകം; പട്ടിപ്പേടിയിൽ കേരളം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പുലിയയേും കടുവയേയും പേടിക്കുന്ന കേരളം ഇന്ന് തെരുവ് നായ്ക്കളേയും ഭയക്കുന്നു. വാക്സിനേഷൻ താളം തെറ്റിയതും പേടി കൂടാൻ കാരണമായി. പട്ടി കടിച്ച ശേഷം വാക്സിൻ എടുത്താലും ആളുകൾ മരിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സമ്മർദ്ദത്തിലുമായി. ഒടുവിൽ തീരുമാനം എടുത്തു. പക്ഷേ അത് നടപ്പാക്കാൻ സുപ്രീംകോടതിയുടെ അനുമതി വേണം. അപകടകാരിയായ മനുഷ്യരെ വെടിവയ്ക്കാൻ പൊലീസിന് നിയമം അനുമതി നൽകുന്നുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുകളും ഉണ്ടാകുന്നു. ഇതിന് സമാനമാ3യി പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാൻ അനുമതിക്ക് കേരളം സുപ്രീം കോടതിയോട് അഭ്യർത്ഥിക്കും.
തെരുവുനായകളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തരമായി എന്തുചെയ്യണമെന്ന ആലോചനയിലാണ് സർക്കാർ. വന്ധ്യംകരണം ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഫലം പെട്ടെന്നുണ്ടാകില്ല. ആക്രമണത്തിന് പരിഹാരമാവില്ല. അതുണ്ടാകണമെങ്കിൽ തെരുവിൽനിന്ന് നായകളെ മാറ്റി ഷെൽട്ടറുകളിൽ പാർപ്പിക്കണം. അപകടകാരികളെ ഇല്ലായ്മയും ചെയ്യണം. തെരുവുനായശല്യം തടയാൻ സംസ്ഥാനത്ത് പുതിയ കർമപദ്ധതി നടപ്പാക്കും. തോടൊപ്പം തെരുവു നായ്ക്കളെ ലക്ഷ്യമിട്ടുള്ള ഊർജിത വാക്സിനേഷനും പഞ്ചായത്ത് തല ഷെൽറ്റർ സംവിധാനവും ഉൾപ്പെടെ അടിയന്തരമായി നടപ്പാക്കും.
തെരുവു നായ്ക്കളെ പിടിക്കാൻ കൂടുതൽ പേർക്കു പരിശീലനം നൽകും. പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ ജനങ്ങളുടെ സഹായത്തോടെ നീക്കാനും പരിപാടി തയാറാക്കും. തെരുവു നായ്ക്കളെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ഷെൽറ്ററുകൾ നിർമ്മിക്കും. ശല്യം കൂടുതലുള്ള സ്ഥലങ്ങൾ നിർണയിച്ച് ഇവിടെ പ്രത്യേക സൗകര്യം ഒരുക്കും. ഈ പദ്ധതികളെല്ലാം നടപ്പായാൽ തെരുവ് നായക്കളുടെ ഭീതി കുറയും. പക്ഷേ വെറും വാക്കുകളിൽ ഇത് ഒതുങ്ങുമോ എന്നതാണ് പ്രസക്തം. ഏതായാലും പട്ടിയെ കൊല്ലാനുള്ള അനുമതി തേടുമ്പോൾ നായ പ്രേമികൾ അതിനെ എതിർക്കും. അതുകൊണ്ട് തന്നെ കോടതിയുടെ നിലപാട് പ്രഖ്യാപനം അതിനിർണ്ണായകമാകും.
എന്നും പട്ടി കടി വാർത്തകൾ കൂടുന്നു. പലതും റിപ്പോർട്ടാകുന്നില്ല. ഈ സാഹചര്യമെല്ലാം സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. പോസ്റ്റ് വുമണിനെയും ആശാ വർക്കറെയും നായ കടിച്ചു. മലപ്പുറം എടപ്പാൾ ആലങ്കോട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അജീഷ്മയെ (26) ജോലിക്കിടെ തെരുവുനായ കടിച്ചു. പാലക്കാട് പട്ടഞ്ചേരിയിൽ ആശാ പ്രവർത്തക രജനി ശിവരാമനെ (43) ജോലിക്കിടെ നായ കടിച്ചു. ഫീൽഡ് സർവേയ്ക്കായി ഒരു വീട്ടിൽ എത്തിയപ്പോൾ അവിടത്തെ വളർത്തുനായയാണു കടിച്ചത്. വിവിധ ജില്ലകളിലായി ഇരുനൂറിലേറെ പേർ ഇന്നലെ നായയുടെ കടിയേറ്റു ചികിത്സ തേടി. വളർത്തുനായ്ക്കളുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടും. തെരുവുനായ്ക്കൾ കുറുകെ ചാടുകയും പാഞ്ഞടുക്കുകയും ചെയ്തതിനെത്തുടർന്നുള്ള 4 അപകടങ്ങളിൽ 7 പേർക്കു പരുക്കേറ്റു. അഞ്ചൽ (കൊല്ലം), ചാവക്കാട് (തൃശൂർ), ചേളന്നൂർ (കോഴിക്കോട്) എന്നിവിടങ്ങളിലാണ് അപകടങ്ങൾ. കൊല്ലം പുത്തൂരിൽ ആടിനെ നായകൾ കടിച്ചുകൊന്നു.
ഈ വസ്തുതകളെല്ലാം കോടതിയെ അറിയിക്കും. 28-ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ നായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീയെ അനുവദിക്കുന്നതിനും അനുമതി തേടുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വന്ധ്യംകരണ പ്രക്രിയയിൽനിന്ന് കുടുംബശ്രീയെ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് നായകളുടെ ജനനനിയന്ത്രണ പ്രക്രിയക്ക് തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു.
നായകൾക്ക് വാക്സിൻ നൽകും
ഈമാസം 20 മുതൽ നവംബർ 20 വരെ തെരുവുനായകൾക്ക് വാക്സിൻ നൽകും. ഇതിനു കൂടുതൽ പേർക്ക് വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ ഒൻപതുദിവസത്തെ പരിശീലനം നൽകും. പ്രതിദിനം 10,000 നായകൾക്ക് വാക്സിൻ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഗോവ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ പരീക്ഷിച്ച രീതിയിൽ ഭക്ഷണത്തിൽ കലർത്തിയും മറ്റും വാക്സിൻ നൽകുന്നതിനുള്ള സാധ്യതകളും തേടും. വാക്സിൻ നൽകിയ നായകളെ തിരിച്ചറിയാൻ മൈക്രോചിപ്പ് ഘടിപ്പിക്കൽ, സ്പ്രേ പെയിന്റിങ് എന്നിവയും ഏർപ്പെടുത്തും. യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കളക്ടർമാരുടെയും ഓൺലൈൻ യോഗം ചൊവ്വാഴ്ച ചേരും.
തെരുവുനായ്ക്കളെ പിടികൂടാനും വാക്സിനേഷനും കോവിഡ്കാല സന്നദ്ധ സേനയെ വീണ്ടും സജ്ജമാക്കുമെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. താൽപര്യമുള്ളവർക്ക് വെറ്ററിനറി സർവകലാശാല 9 ദിവസത്തെ പരിശീലനം നൽകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) പ്രോഗ്രാം ഊർജിതമാക്കും.
പഞ്ചായത്തുതലത്തിൽ കേന്ദ്രങ്ങൾ
പിടികൂടുന്ന തെരുവുപട്ടികളെ പാർപ്പിക്കാനായി പഞ്ചായത്ത് തലത്തിൽ അഭയകേന്ദ്രങ്ങൾ (ഷെൽട്ടറുകൾ) ആരംഭിക്കും. ഇതിനായി ലഭ്യമായ സ്ഥലം ഉപയോഗിക്കും. ഹോട്ട്സ്പോട്ടുകളായി കണ്ടെത്തുന്ന സ്ഥലങ്ങളിലും അഭയകേന്ദ്രങ്ങൾക്കും വാക്സിനേഷനും ഊന്നൽനൽകും. തെരുവുനായകളെ പിടികൂടി പാർപ്പിക്കാൻ പഞ്ചായത്തുകൾതോറും ഷെൽട്ടറുകൾ സ്ഥാപിക്കാനാണ് ആലോചന. സ്ഥലം കിട്ടാനുള്ള പരിമിതികാരണം ഒരു പഞ്ചായത്തിൽ ഒരു വലിയ ഷെൽട്ടർ എന്നതിനുപകരം ഒരു പഞ്ചായത്തിനകത്ത് പല സ്ഥലങ്ങളിൽ ചെറിയ ഷെൽട്ടറുകൾ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് ആലോചന.
കേരളത്തിൽ മൂന്നുലക്ഷത്തോളം തെരുവുനായകളുണ്ടെന്നാണ് കണക്ക്. ശരാശരിയെടുത്താൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപത്തിനുകീഴിൽ കുറഞ്ഞത് 250 എണ്ണമുണ്ടാവും. യഥാർഥ കണക്ക് ഇതിലും ഏറെയാകാനാണ് സാധ്യത. ഇത്രയും നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടറിന് കുറഞ്ഞത് 50 സെന്റ് വേണം. ഇത്രയും സ്ഥലം ഒരുമിച്ചു കണ്ടെത്താൻ പല തദ്ദേശസ്ഥാപനങ്ങൾക്കും സാധിക്കില്ല. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഷെൽട്ടറുകൾ സ്ഥാപിക്കാനും ബുദ്ധിമുട്ടാണ്. ഇതിനൊരു പരിഹാരമായാണ് ചെറിയ ഷെൽട്ടറുകളെന്ന സാധ്യതതേടുന്നത്.
രണ്ടു ബ്ലോക്കുകൾക്ക് ഒന്ന് എന്ന തരത്തിൽ 76 ബ്ലോക്കുകളിൽ വന്ധ്യംകരണകേന്ദ്രങ്ങൾ തുടങ്ങും. 50 ദിവസത്തിനകം ഇവ തയ്യാറാക്കും. 37 ഇടങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക വകയിരുത്താൻ വാർഷിക പദ്ധതി ഭേദഗതിചെയ്യാൻ അനുമതി നൽകും. എംഎൽഎ.മാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സർവകക്ഷി യോഗം വിളിക്കും. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും യോഗം ചേരും. സമീപവാസികളോട് ഇണങ്ങിക്കഴിയുന്ന തെരുവുനായകളെ വാക്സിൻ നൽകാനായി കേന്ദ്രത്തിൽ എത്തിക്കുന്നവർക്ക് 500 രൂപ പാരിതോഷികം നൽകും.
വളർത്തുനായകൾക്ക് വാക്സിനും ലൈസൻസും
എല്ലാ വളർത്തുനായകൾക്കും ഒക്ടോബർ 30-നകം വാക്സിനേഷനും ലൈസൻസും നടപ്പാക്കും. ആവശ്യമെങ്കിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ലൈസൻസിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകീകൃത പോർട്ടൽവഴി അപേക്ഷിക്കാം. തെരുവുകളിലെ മാലിന്യം ഇല്ലാതാക്കാൻ പ്രത്യേക പ്രചാരണം സംഘടിപ്പിക്കും. തെരുവു നായകളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകും.
തെരുവുനായ വിഷയത്തിൽ സംസ്ഥാനതലത്തിൽ രണ്ടാഴ്ചയിലൊരിക്കലും ജില്ലാ തലത്തിൽ ആഴ്ചതോറും തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിൽ എല്ലാ ദിവസവും അവലോകനമുണ്ടാവും.
കൂടുതൽ വാക്സിൻ എത്തിക്കും
മൃഗസംരക്ഷണ വകുപ്പിന്റെ പക്കൽ 6 ലക്ഷം നായ്ക്കൾക്കു കുത്തിവയ്ക്കാനുള്ള പേവിഷ പ്രതിരോധ വാക്സീൻ ഉണ്ട്. കൂടുതൽ ആവശ്യമെങ്കിൽ അടിയന്തരമായി വാങ്ങും. ഒരു വർഷമാണ് വാക്സീന്റെ പ്രതിരോധശേഷി. വാക്സീൻ എടുത്ത നായ്ക്കളെ ചെവിയിൽ ചിപ്പോ സ്പ്രേ പെയ്ന്റോ വഴി അടയാളപ്പെടുത്തും.
ദിവസം 10,000 നായ്ക്കൾക്ക് എന്ന തോതിൽ വാക്സിനേഷനാണ് ആലോചന. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയ്ക്കു പ്രത്യേക വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ അനുമതി നൽകും.
മൃഗങ്ങളിൽ പേ വിഷബാധ കൂടുന്നു
സംസ്ഥാനത്ത് മൃഗങ്ങളിൽ പേ വിഷബാധ കൂടുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് പരിശോധിച്ച 300 സാംപിളുകളിൽ 168-ലും പേ വിഷബാധയ്ക്ക് കാരണമായ റാബിസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പൂച്ച, നായ എന്നിവയുടെ കടിയേറ്റുള്ള പേ വിഷബാധ കഴിഞ്ഞ ആറുവർഷത്തിനിടെ ഇരട്ടിയിലധികമായതായാണ് വിലയിരുത്തൽ. 2016-ൽ 150 സാംപിളുകൾ പരിശോധിച്ചതിൽ 48 എണ്ണത്തിലായിരുന്നു വൈറസ് ഉണ്ടായിരുന്നത്. നായ, പൂച്ച എന്നിവയുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.
മൃഗസംരക്ഷണവകുപ്പും ഈ കണക്കുകൾ ശരിവെക്കുന്നു. വളർത്തുനായകളുടെയും ചത്ത നായകളുടെയും സാംപിളുകൾ പരിശോധിച്ചതിൽ പകുതിയിലധികം സാംപിളുകളിലും വൈറസിനെ കണ്ടെത്താനായി. കോവിഡ് കാലത്ത് കുത്തിവെപ്പ് മുടങ്ങിയതും രോഗബാധയുടെ തോത് ഉയരാൻ കാരണമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്