ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതി; സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ചരിത്ര സിനിമകളിൽ ബഹുദൂരം മുന്നിൽ; പത്തൊൻപതാം നൂറ്റാണ്ട്: തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ചലച്ചിത്രഭാഷ്യം
ഇ.വി.പ്രകാശ്
കേരള ചരിത്രത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന് സവിശേഷപ്രാധാന്യമുണ്ട്. ക്രിസ്ത്യൻ മിഷണറിമാരുടെ ആഗമനവും ചാന്നാർ ലഹളയും ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുമൊക്കെ അരങ്ങേറിയത് 19-ാം നൂറ്റാണ്ടിന്റെ മാർദ്ദവമില്ലാത്ത മണ്ണിലാണ്. ആ മണ്ണുഴുതുമറിച്ചാണ് നവോത്ഥാന പ്രസ്ഥാനം ആധുനിക കേരളം സൃഷ്ടിച്ചെടുത്തത്.
കേരള നവോത്ഥാന ചരിത്രത്തിൽ ഏറെയൊന്നും കേൾവിപ്പെട്ടിട്ടില്ലാത്ത ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന സാമൂഹ്യ പരിഷ്കർത്താവിനെ തികഞ്ഞ ആർജ്ജവത്തോടെ അഭ്രപാളികളിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. കേരള നവോത്ഥാന പ്രസ്ഥാനം സംഘടിത സ്വഭാവത്തിൽ രൂപപ്പെട്ടതും ശക്തിപ്പെട്ടു വന്നതും ഈഴവ ജനവിഭാഗങ്ങൾക്കിടയിൽ നിന്നാണ്. ഈഴവർ ജാതി ശ്രേണിയിലെ മധ്യഭാഗത്ത് ആയതു കൊണ്ടു തന്നെ നവോത്ഥാന മുന്നേറ്റത്തിന്റെ അലയൊലികൾ താഴേയ്ക്കും മുകളിലേയ്ക്കും എത്തിച്ചേർന്നു.
വ്യാപാരവും വൈദ്യവൃത്തിയും ചെയ്ത് സമ്പന്നരായി മാറിയ ഈഴവർക്കിടയിലെ ചെറിയൊരു വിഭാഗത്തിന് സാമൂഹ്യ പദവി ലഭിക്കാതെ വന്നപ്പോഴാണ്, സംഘടിത സമരത്തിലൂടെ അത് നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. സമ്പത്തും വിദ്യാഭ്യാസവും നേടിയ ചെറിയൊരു വിഭാഗം ഉദയം ചെയ്തെങ്കിലും ജന്മിത്വ-ജാതി വ്യവസ്ഥ സാമൂഹികാംഗീകാരത്തിന് തടസ്സമായി.ആ വൈരുദ്ധ്യത്തിൽ നിന്നാണ് സാമൂഹിക കലാപം ഉടലെടുക്കുന്നത്.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പരിശോധിച്ചാൽ മേൽപ്പറഞ്ഞ അഭിപ്രായം ശരിയാണെന്ന് കാണാം. ഏക്കറ് കണക്കിന് നെൽവയലുകളും തെങ്ങിൻ തോപ്പുകളും സ്വന്തമായുണ്ടായിരുന്ന കല്ലിശ്ശേരി തറവാട്ടിലാണ് വേലായുധപ്പണിക്കർ വളർന്നത്. സ്വന്തം പായ്ക്കപ്പലുകളിൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾ കയറ്റുമതി ചെയ്യാൻ മാത്രം ശക്തരായ വ്യാപാരികളായിരുന്നു കല്ലിശ്ശേരി കുടുംബം.
സമ്പത്തുണ്ട്, സാമൂഹ്യ പദവി ഇല്ല എന്നത് അഭിമാനപ്രശ്നമായി മാറുന്നിടത്താണ് തുല്യത എന്ന ജനാധിപത്യ ബോധം ഉദിക്കുന്നത്. കേരള നവോത്ഥാന പ്രസ്ഥാനത്തിലെ അഗ്രഗാമികളിലൊരാളായ അയ്യൻകാളിയുടെ അച്ഛന് എട്ടേക്കർ ഭൂമിയുണ്ടായിരുന്നു എന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസവും മിഷണറിമാരുടെ കടന്നുവരവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങൾ ഉത്പതിഷ്ണുക്കളായ മലയാളികൾക്കിടയിൽ വേരുറയ്ക്കുന്നതിന് ഇടവരുത്തിയിട്ടുണ്ടാവണം.
അധ:സ്ഥിത വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് മാറുമറയ്ക്കുവാനും സ്വർണ്ണമൂക്കുത്തി ധരിക്കുവാനും അച്ചിപ്പുടവ ഉടുക്കുവാനുമുള്ള അവകാശത്തിനു വേണ്ടി പൊരുതി മരിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർക്കുള്ള ഉചിതമായ ആദരമാണ് പത്തൊൻപതാം നൂറ്റാണ്ട്. മൺമറഞ്ഞു പോയ മഹാന്മാരെ ആദരിച്ചുകൊണ്ട് അവരുടെ മൂല്യങ്ങൾ സ്വാംശീകരിക്കുകയെന്നത് ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ അത്യന്താപേക്ഷിതമാണ്.
തന്റെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലെ പലർക്കും അനഭിമതനായ സംവിധായകനാണ് വിനയൻ. പാർശ്വവത്ക്കരിക്കപ്പെട്ട കലാകാരന്മാർക്കു വേണ്ടിയും സിനിമയിൽ കായികാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടിയും ശക്തമായി ശബ്ദിച്ചു എന്നതാണ് വിനയന് മുന്നിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ രൂപപ്പെടാൻ കാരണമായത്. എന്നാൽ, വിലക്കുകളെ തൃണവത്ഗണിച്ചു കൊണ്ട് ചെറിയ സിനിമകളിലൂടെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു പോന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതിയാകും. സമീപകാലത്ത് മലയാളത്തിലിറങ്ങിയ പല ചരിത്ര സിനിമകളുമായി താരതമ്യപ്പെടുത്തിയാൽ പത്തൊമ്പതാം നൂറ്റാണ്ട് ബഹുദൂരം മുന്നിലാണ്. സിജു വിൽസൺ എന്ന നടന് തന്റെ കഴിവു തെളിയിക്കാനുള്ള സുവർണാവസരമാണ് വിനയൻ ഒരുക്കിയത്.
സിജു വിൽസൺ എന്ന താരമൂല്യമില്ലാത്ത നടനെ ആറാട്ടുപുഴ വേലായുധപ്പണിക്കരായി അവതരിപ്പിക്കുവാൻ വിനയൻ കാണിച്ച ആർജ്ജവത്തോടൊപ്പം അടിയുറച്ചു നിന്ന ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവിന്റെ ധൈര്യവും എടുത്ത് പറയേണ്ടതാണ്. സിജു വിൽസൺ എല്ലാ അർത്ഥത്തിലും വേലായുധപ്പണിക്കരെ അവിസ്മരണീയമാക്കി.
ഷാജികുമാറിന്റെ ക്യാമറയുടെ സൗന്ദര്യം ഓരോ ഫ്രെയിമിലും കാണാനുണ്ട്. ക്ലൈമാക്സിലെ സംഘട്ടന രംഗത്തിലെ ക്യാമറയുടെ ഇന്ദ്രജാലം അതിഗംഭീരമാണ്. ചരിത്ര സിനിമകളിലെ അതിഭാവുകത്വത്തെ അകറ്റി നിർത്തിയൊരുക്കിയ ആർട്ട് വർക്കും കോസ്റ്റ്യൂമും സിനിമയുടെ മാറ്റുകൂട്ടുന്നുണ്ട്. അത്ര ഭദ്രമല്ലാത്ത തിരക്കഥ, ചിലപ്പോഴെങ്കിലും സിനിമയുടെ രസം കെടുത്തുന്നുണ്ട്. അവിടെയും ബി.ജി.എം ഉൾപ്പടെയുള്ള ടെക്നിക്കൽ വിഭാഗത്തിന്റെ മികവുകൊണ്ടാണ് തിരക്കഥയുടെ പോരായ്മകളെ സിനിമ മറികടക്കുന്നത്.
വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയം എന്നു വിളിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഒരേടാണ് വിനയൻ ചലച്ചിത്രമാക്കിയത്. സംഘ പരിവാർ പ്രസ്ഥാനങ്ങൾ 'വിശാലഹിന്ദു' എന്ന രാഷ്ട്രീയസംജ്ഞയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈഴവർ മുതൽ താഴേയ്ക്കുള്ളവരുടെ പൂർവ്വികർ, ഹിന്ദുമത നിയമപ്രകാരം ഭരണം നടന്നിരുന്ന തിരുവിതാംകൂറിൽ എങ്ങനെ ജീവിച്ചു എന്നത് മനസ്സിലാക്കുവാൻ പത്തൊൻപതാം നൂറ്റാണ്ട് കാണേണ്ടതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍