ശശി തരൂരിന്റെ വിമർശനങ്ങൾ ഉൾക്കൊണ്ട് അദൃശ്യ ഇടപെടലുകൾ; ആദ്യ ഇന്ത്യൻ സന്ദർശനത്തിന് രാജ്ഞിയെ കാണാൻ തടിച്ചു കൂടിയത് ലക്ഷങ്ങൾ; ആ വ്യക്തിത്വം ബ്രിട്ടന്റെ തലപ്പൊക്കത്തെക്കാൾ എന്നും ഉയരത്തിൽ; കൊട്ടാരത്തിൽ പ്രിയപ്പെട്ട പലഹാരമായി എലിസബത്ത് രാജ്ഞി സൂക്ഷിച്ചത് മുംബൈ മിക്ച്ചർ; ഇന്ത്യയിലെ ദുഃഖാചരണം ഈ സ്നേഹത്തിനുള്ള മറുപടിയാകുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: തന്റെ സുദീർഘ ജീവിതത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഇന്ത്യയിൽ എത്തിയത് മൂന്നു തവണ. തന്റെ 96 വയസിനിടയിൽ ലോകത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും എത്തിയ ബ്രിട്ടീഷ് രാജ്ഞി പഴയ കോളനി രാജ്യമായ ഇന്ത്യയിൽ ഓരോ തവണ എത്തിയപ്പോഴും ജനലക്ഷങ്ങളെയാണ് ഹൃദയത്തിൽ താലോലിച്ചു മടങ്ങിയത്. ശാരീരിക അസ്വസ്ഥതകൾ മൂലം കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യ ഉൾപ്പെടെ വിദൂര ദേശങ്ങളിൽ പോകാൻ കഴിയാതിരുന്നപ്പോഴും തന്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ ബ്രിട്ടീഷ് രാജ്ഞി അതീവ ശ്രദ്ധ നൽകിയിരുന്നു എന്നാണ് വസ്തുത. രാഷ്ട്രീയ കാരണങ്ങളാൽ പലപ്പോഴും ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഉരസൽ വേണ്ടി വന്നപ്പോഴൊക്കെ തന്റെ അദൃശ്യ കരങ്ങൾ ബ്രിട്ടീഷ് രാജ്ഞി ഉപയോഗിച്ചിരിക്കാം എന്നാണ് നയതന്ത്ര രംഗത്തുള്ളവർ ഉറച്ചു വിശ്വസിക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിൽ ദൈനം ദിന കാര്യങ്ങളിൽ രാജ്ഞിയോ രാജാവോ കൈകടത്താറില്ലെങ്കിലും കൊട്ടാരത്തിന്റെ ഇംഗിതം മനസിലാക്കി തന്നെയാണ് ബ്രിട്ടീഷ് സർക്കാരുകൾ പ്രവർത്തിച്ചിട്ടുള്ളത് .
ഇപ്പോൾ മരണ ശേഷം പോലും സോഷ്യൽ മീഡിയയിൽ കോഹിനൂർ രത്നത്തിന്റെ പേരിൽ രാജകുടുംബം പഴി കേൾക്കുക ആണെങ്കിലും അത്തരം കാര്യങ്ങളിൽ രാജ്ഞി എലിസബത്ത് ഒരിക്കലും അലോസരം കൊണ്ടിട്ടില്ലെന്നാണ് കൊട്ടാരം ആർകൈവ് വ്യക്തമാക്കുന്നത്. അടുത്ത കാലത്തു കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഓക്സ്ഫോർഡ് സർവകലാശാല സന്ദർശിച്ചപ്പോൾ നടത്തിയ പ്രസംഗം ലോക വ്യാപക ശ്രദ്ധ നേടിയെങ്കിലും അത്തരം വിഷയങ്ങളെ വളരെ തന്ത്രപരമായി ബ്രിട്ടീഷ് സർക്കാരുകൾ നേരിടുന്നതുകൊട്ടാരത്തിന്റെ കൂടി മനസിലിരുപ്പ് മനസിലാക്കി തന്നെയാണ്. പഴയ കോളനികളുടെ പേരിൽ വിമർശം കേൾക്കുന്നത് കഴിയുന്നതും ഒഴിവാക്കാൻ ഉള്ള ശ്രമങ്ങൾ എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധയിൽ എപ്പോഴും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അടുത്തകാലത്തുകൊച്ചു മകൻ വില്യമും ഭാര്യയും ജമൈക്ക സന്ദർശിച്ചപ്പോൾ പ്രതിഷേധം നേരിടേണ്ടി വന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്തരാഷ്ട്ര തലത്തിൽ രാജകുടുംബത്തിന് ക്ഷീണമായി മാറാതിരിക്കാൻ എലിസബത് രാജ്ഞിയുടെ പ്രത്യേക നയതന്ത്ര വൈഭവം തുണയായിട്ടുണ്ടെന്ന് കരുതുന്നവരാണ് ഏറെയും.
ഇത് മനസിലാക്കി എന്നും പിന്തുണ ലഭിച്ചിട്ടുള്ള രാഷ്ട്ര നേതാവിന്റെ മരണത്തിൽ ഇന്ത്യയും ഔദ്യോഗികമായി അനുശോചിക്കുകയാണ്. നാളെ രാജ്യമെങ്ങും ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തിൽ അനുശോചിക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ബ്രിട്ടീഷ് രാജ്ഞി ഇന്ത്യക്ക് എത്രമാത്രം പ്രിയപ്പെട്ടവൾ ആയിരുന്നു എന്നാണ് ഇതിലൂടെ ഇന്ത്യ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്. തനറെ ആദ്യ സന്ദർശനം നടത്തിയ 1963 ൽ ഡൽഹി എയർപോർട്ട് മുതൽ താമസ സ്ഥലമായ രാഷ്ട്രപതി ഭവൻ വരെ പത്തു ലക്ഷത്തോളം ഇന്ത്യക്കാർ രാജ്ഞിയെ ഒരുനോക്ക് കാണാൻ കാത്തുനിന്നിരുന്നു എന്നാണ് ആർകൈവകൾ പറയുന്നത്. രണ്ടു നൂറ്റാണ്ടോളം അനുഭവിച്ച കൊളോണിയൽ സാമ്രാജ്യത്തിന്റെ അധിപയെ നേരിൽ കാണുക എന്ന അഭിവാഞ്ജ തന്നെയാകും അത്രയും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരിക്കുക എന്നത് വ്യക്തം .
എന്നാൽ അതിലുപരി എലിസബത്ത് രാജ്ഞിയുടെ വ്യക്തിതം ബ്രിട്ടന്റെ തലപ്പൊക്കത്തെക്കാൾ എന്നും ഉയരെയായിരുന്നു എന്നതും വസ്തുതയാണ്. തന്റെ ഒൻപതു ദിവസം നീണ്ട രണ്ടാം ഇന്ത്യ സന്ദർശനത്തിൽ 1983 ൽ എലിസബത്ത് രാജ്ഞി ഇക്കാര്യം വാക്കിലൂടെയും പ്രവർത്തിയിലൂടെയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്രം നേടിയ ശേഷം ഇന്ത്യയിൽ എത്തുന്ന ആദ്യ ബ്രിട്ടീഷ് രാജ്യ അധിപയും എലിസബത്ത് തന്നെ ആയിരുന്നു .ബ്രിട്ടൻ ഉപേക്ഷിച്ച ഇന്ത്യ തലയുയർത്തി മുന്നോട്ടു പോകുന്നതിൽ തനിക്കുള്ള അതീവ സന്തോഷം ഓരോ സന്ദർശനത്തിലും രേഖപ്പെടുത്തി തന്നെയാണ് എലിസബത്ത് തിരികെ മടങ്ങിയിട്ടുള്ളതും. തന്റെ ആദ്യ സന്ദർശനക്കാലത്തു ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭർത്താവ് ഫിലിപ് രാജകുമാരനും ഏകദേശം ആറാഴ്ചക്കാലമാണ് ഇന്ത്യയിൽ തങ്ങിയത് എന്നതും പ്രത്യേകത്യായി .
മുംബൈയും ചെന്നൈയും കൊൽക്കത്തയും സന്ദർശിച്ചിട്ടുള്ള എലിസബത്ത് താജ് മഹലും പിങ്ക് പാലസും വാരാണസിയും ഒക്കെ തന്റെ സന്ദർശന പട്ടികയിൽ ഉണ്ടാകണം എന്ന് പ്രത്യേകം നിഷ്ക്കർഷിക്കുകയും ചെയ്തിരുന്നു .ആദ്യ സന്ദർശനത്തിൽ തന്നെ ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിലും പങ്കെടുത്താണ് ബ്രിട്ടീഷ് രാജ ദമ്പതികൾ മടങ്ങിയതും. ഡൽഹി രാംലീല മൈതാനിയിൽ തന്റെ ആദ്യ സന്ദർശനത്തിൽ അനേകായിരങ്ങളെ അഭിസംബോധന ചെയ്യുവാനും എലിസബത്ത് രാജ്ഞിക്കു സാധിച്ചിരുന്നു. കൊൽക്കത്തയിൽ ബ്രിട്ടീഷ് സഹായത്തോടെ നിർമ്മിച്ച ഉരുക്കു ഫാക്ടറിയിൽ എത്തി തൊഴിലാളികളോട് സംവദിക്കുവാനും രാജ്ഞി സമയം കണ്ടെത്തിയത് ബ്രിട്ടൻ വിട്ട ഇന്ത്യ രണ്ടു കാലിൽ നിവർന്നു നിൽക്കുന്നു എന്നുറപ്പു വരുത്തുവാൻ തന്നെ ആയിരുന്നു.
തന്റെ കൊട്ടാരത്തിൽ എന്നും പ്രിയപ്പെട്ട പലഹാരമായി മുംബൈ മിക്സ്ചർ രാജ്ഞി സൂക്ഷിച്ചിരുന്നതും ഇന്ത്യൻ സ്നേഹത്തിന്റെ നേർ അടയാളമായി തന്നെയാണ്. ഇത്തരത്തിൽ തന്റെ ജീവിതത്തിൽ ഓരോ തരത്തിലും ഇന്ത്യയെ അടയാളപ്പെടുത്തുവാൻ ബ്രിട്ടീഷ് രാജ്ഞിക്കു സാധിച്ചു എന്ന് പിന്നീട് വന്ന തലമുറകൾ ഇപ്പോൾ അറിയുന്നത് പോലും അത്ഭുതത്തോടെയാണ്. തന്റെ രണ്ടാം സന്ദർശനം 1983 ൽ എലിസബത്ത് നടത്തിയത് കുറച്ചു കൂടി ഔദ്യോഗിക സ്വഭാവത്തോടെയാണ്. പഴയ കോളനി രാജ്യങ്ങൾ ചേർത്ത കോമൺവെൽത് രാജ്യ തലവന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് എലിസബത്ത് രാജ്ഞി തന്റെ രണ്ടാം ഇന്ത്യൻ സന്ദർശനം തിരഞ്ഞെടുത്തത്. അന്നും രാഷ്ട്രപതി ഭവനിൽ തങ്ങിയപ്പോൾ താമസ സ്ഥലത്തെ ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിച്ചു അത് ചുമതലപ്പെട്ടവരെ അറിയിക്കാൻ രാജ്ഞി പ്രത്യേക താല്പര്യവും കാട്ടിയിരുന്നു.
തന്റെ അവസാന ഇന്ത്യൻ സന്ദർശനം ബ്രിട്ടീഷ് രാജ്ഞി നടത്തിയത് 1997 ലാണ് . ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യം നേടിയതിന്റെ അൻപതാം വാർഷിക ലഹരിയിൽ ആയിരുന്നെങ്കിലും രാജ്ഞി വ്യക്തിപരമായി വളരെ പ്രയാസം പിടിച്ച സാഹചര്യത്തിലുമായിരുന്നു. മകൻ ചാൾസിന്റെ ഭാര്യ ഡയാന ദുരൂഹ സാഹചര്യത്തിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടതിന് കൊട്ടാരത്തിന്റെ കൈകളും കാരണമാണ് എന്ന ആരോപണം അങ്ങേയറ്റം മുറിപ്പെടുത്തിയത് രാജ്ഞിയെ തന്നെയായിരുന്നു. ആ സന്ദർശത്തിൽ ജാലിയൻ വാല ബാഗ് സന്ദർശിച്ച രാജ്ഞിയോട് പ്രക്ഷോഭകർ മാപ്പപേക്ഷികാൻ ആവശ്യപ്പെട്ടത് വലിയ വാർത്ത തലക്കെട്ടുകളായി. സന്ദർശത്തിന്റെ തൊട്ടു തലേന്ന് നടന്ന പാർട്ടിയിൽ തന്റെ മനസിൽ ഉള്ളത് എലിസബത്ത് വ്യക്തമാക്കുകയും ചെയ്തിരുന്നു.
''ചരിത്രം നമുക്കാർക്കും മാറ്റി എഴുതാനാകില്ല. തീർച്ചയായും അലോസരപ്പെടുത്തുന്ന ഓർമ്മകളാണ് ജാലിയൻ വാല ബാഗിലേത്. ചരിത്രത്തിൽ പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നതിനു വിരുദ്ധമായിട്ടാകും സംഭവിക്കുക. സങ്കടവും സന്തോഷവും ഒക്കെ ചേർന്നതാണ് ചരിത്രം എന്നും നമ്മൾ മനസിലാക്കണം '.വളരെ കൃത്യതയ്യാർന്ന മറുപടിയാണ് ജാലിയൻ വാല ബാഗ് സംഭവത്തെ അവർ നിരീക്ഷിച്ചതും.
Stories you may Like
- കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞ് എലിസബത്ത് ആന്റണി
- എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്
- ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേൽക്കുന്ന ചടങ്ങുകൾ തുടങ്ങി
- കുസൃതിക്കുരുന്നിൽ നിന്നും ബ്രിട്ടീഷ് രാജ്ഞിയായി മാറിയ കാമില രാജ്ഞിയുടെ കഥ
- ഡയറിക്കുറിപ്പുകൾ പുറത്തു വന്നാലുള്ള നാണക്കേട് ഭയന്ന് ചാൾസ് രാജാവ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്