സാറ്റലൈറ്റ് കണക്ടിവിറ്റിയും ക്രാഷ് ഡിറ്റെക്ഷനും ശ്രദ്ധേയം; മികച്ച ബാറ്ററി ലൈഫുമായി 14 പ്ലസ്; പോറലേൽക്കാതിരിക്കാൻ സെറാമിക് ആവരണവും; വിഡിയോ പിടിക്കുമ്പോൾ ഉണ്ടാകാവുന്ന ചലനങ്ങൾ കുറയ്ക്കുന്നതിനും ഫീച്ചർ; ആപ്പിൾ വീണ്ടും ഞെട്ടിച്ചു! 'ഫാർ ഔട്ട്' ഇവന്റ് 2022-ൽ ഐഫോൺ 14 സീരീസ് പുറത്തു വരുമ്പോൾ
മറുനാടൻ ഡെസ്ക്
'ഫാർ ഔട്ട്' ഇവന്റ് 2022-ൽ ഐഫോൺ 14 സീരീസ് പുറത്ത്. ഡിസൈനിലും ഫീച്ചറുകളിലും വിപ്ലവകരമായ മാറ്റങ്ങളുമായെത്തി ആപ്പിൾ വീണ്ടും ഞെട്ടിച്ചു. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകൾ അടങ്ങുന്നതാണ് ഐഫോൺ 14 സീരീസ്. എല്ലാ ആപ്പിൾ ഫാൻസിനും സെപ്റ്റംബർ ഒമ്പത് മുതൽ പുതിയ മോഡലുകൾ പ്രീ-ഓർഡർ ചെയ്യാം 16 മുതലാണ് വിൽപ്പന ആരംഭിക്കുന്നത്.
ഐഫോൺ 14ന്റെ വില 79,900 രൂപയിലും ഐഫോൺ 14 പ്ലസിന്റെ വില 89,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഐഫോൺ 14 പ്രോ 1,29,900 രൂപയിലും ഐഫോൺ 14 പ്രോ മാക്സിന്റെ വില 1,39,900 രൂപയിലും ആരംഭിക്കുന്നു. ഇന്ത്യയിലേക്ക് എത്തുമ്പോഴുള്ള വിലയിൽ ചെറിയ മാറ്റമുണ്ടാകും. അത് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിലയിലെ സൂചനകൾ പുറത്തു വന്നിട്ടുണ്ട്. ഐഫോൺ 14 പ്രോയ്ക്ക് 48 എംപി പ്രധാന ക്യാമറ ആപ്പിൾ നൽകിയിട്ടുണ്ട്. പ്രോ മോഡലുകളിൽ ഓൾവൈസ് ഓൺ ഡിസ്പ്ലേയുമുണ്ടാകും. ഏറ്റവും പുതിയ എ16 ബയോണിക് ചിപ്പാണ് കരുത്ത് പകരുക.
ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ മോഡലുകളിൽ പഴയ എ15 ബയോണിക് ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. ഐഫോൺ 13ലും അതേ ചിപ്സെറ്റായിരുന്നു. എന്നാൽ, കാമറയിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഐഫോൺ 14 സീരീസിന്റെ യുഎസ് മോഡലുകളിൽ നിന്ന് ആപ്പിൾ സിം ട്രേ നീക്കം ചെയ്തിട്ടുണ്ട്. ആപ്പിൾ സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ഐഫോണുകളിൽ എമർജൻസി എസ് ഒ എസ് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുഎസിനും കാനഡയ്ക്കും മാത്രമാണ് അതിന്റെ പിന്തുണയുള്ളത്.
ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് ഐഫോൺ 14 പ്രോ എത്തുന്നത്. നിങ്ങൾ ഫോണിൽ ചെയ്യുന്ന പ്രവർത്തനവും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി മാറുന്ന വിധത്തിലാണ് നോച്ച്. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറന്നിരിക്കുമ്പോൾ, നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷൻ പ്രദർശിപ്പിക്കും.
ബാറ്ററി ലൈഫ് സൂപ്പർ
ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളിൽ ഏറ്റവും മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്നത് ഐഫോൺ 14 പ്ലസിന് ആണെന്ന് ആപ്പിൾ അവകാശപ്പെടുന്നു. നാല് ഐഫോണുകളിൽ പ്രോ പേരുള്ള രണ്ടെണ്ണത്തിനു മാത്രമാണ് പുതിയ പ്രോസസർ നൽകിയിട്ടുള്ളത്. പ്രോ പേര് ഇല്ലാത്ത ഐഫോൺ 14, 14 പ്ലസ് മോഡലുകൾക്ക് മുൻ വർഷത്തെ എ15 ബയോണിക് പ്രോസസർ തന്നെയാണ് നൽകിയിരിക്കുന്നത്. മുൻവർഷത്തെ ഐഫോൺ 13, 13 മിനി മോഡലുകൾക്ക് ഇവയേക്കാൾ 10,000 രൂപയിലേറെ താഴ്ത്തി വാങ്ങാൻ സാധിച്ചേക്കുമെന്നാണ് സൂചന.
ശ്രദ്ധമുഴുവൻ പ്രോ മോഡലുകൾ പിടിച്ചുകൊണ്ടു പോയെങ്കിലും 14 പ്ലസ് മോഡലാണ് ഈ വർഷം പുതിയതായി എത്തിയ ഒരു മോഡൽ. ഇതാകട്ടെ, മുൻ വർഷത്തെ മിനി മോഡലിനു പകരമായാണ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഐഫോൺ 14 മോഡലിന് 6.1 - ഇഞ്ച് ഡിസ്പ്ലേ ആണെങ്കിൽ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേ ലഭിക്കുന്നു. രണ്ടു മോഡലുകൾക്കും സൂപ്പർ റെറ്റിന ഡിസ്പ്ലേയാണ് ഉള്ളത്. ഇവയ്ക്ക് 1200നിറ്റ്സ് വരെ ബ്രൈറ്റ്നസ് ലഭിക്കും. എന്നാൽ, 14 പ്ലസ് മോഡലിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ബാറ്ററി ലൈഫ് ആയിരിക്കും. ഇതുവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളിൽ ഏറ്റവുമധികം ബാറ്ററി ലൈഫ് ലഭിക്കുക ഐഫോൺ 14 പ്ലസിനായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഐഫോൺ 13 മോഡലിന് എ15 ബയോണിക് ചിപ്സെറ്റും എച്ഡിആർ സപ്പോർട്ടോടു കൂടിയ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയുമാണ് ഉണ്ടായിരുന്നത്. ട്രൂടോൺ കളർ റെപ്രസന്റേഷൻ, ഹാപ്ടിക് ടച് ഫീഡ്ബാക്ക്, 20,00,000:1 അനുപാതത്തിലുള്ള കോൺട്രാസ്റ്റ്, 1200 നിറ്റ്സ് ബ്രൈറ്റ്നസ് തുടങ്ങിയവയാണ് ഉള്ളത്. സമാനമായ സ്ക്രീനാണ് ഐഫോൺ 14നും. പോറലേൽക്കാതിരിക്കാനായി സെറാമിക് ആവരണവും ഉണ്ട്. ഐഫോൺ 14, 14 പ്ലസ് മോഡലുകൾക്കും അതേ പ്രോസസർ തന്നെയാണെങ്കിലും 5 കോർ ഗ്രാഫിക്സ് പ്രോസസറിന് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഫോട്ടോയ്ക്ക് വ്യക്തത കൂടും
ക്യാമറാ സിസ്റ്റമാണ് ഐഫോൺ 14ൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്ന മേഖലകളിലൊന്ന്. ഫോണിന്റെ പ്രധാന പിൻ ക്യാമറയ്ക്ക് 12 എംപി റെസലൂഷൻ തന്നെയാണെങ്കിലും കൂടുതൽ വലുപ്പമുള്ള സെൻസർ ഉപയോഗിച്ചിരിക്കുന്നതിനാൽ ഐഫോൺ 13നെ അപേക്ഷിച്ച് കൂടുതൽ മികവാർന്ന ഫൊട്ടോ പകർത്താൻ സാധിച്ചേക്കും. കൂടുതൽ വലിയ സെൻസർ, വലിയ പിക്സലുകൾ (1.9 മൈക്രോൺ) തുടങ്ങിയവ പുതിയ ഫോണിൽ ലഭിക്കുന്നു.
കൂടാതെ, പിൻ ക്യാമറാ സിസ്റ്റത്തിലുള്ള വൈഡ് ആംഗിൾ ലെൻസിന് കൂടുതൽ വിശാലമായ ദൃശ്യം പിടിച്ചെടുക്കാനും സാധിക്കും. അതിനും പുറമെയാണ് വെളിച്ചക്കുറവുള്ള സമയത്ത് എടുക്കുന്ന ചിത്രങ്ങൾ മകവാർന്നതാക്കാനായി കൊണ്ടുവന്നിരിക്കുന്ന ഫൊട്ടോണിക് എൻജിൻ. വെളിച്ചക്കുറവുള്ള സമയത്ത് മുൻ വർഷത്തെ മോഡലിനെ അപേക്ഷിച്ച് 49 ശതമാനം അധിക പ്രകടനം വരെ പ്രതീക്ഷിക്കാമെന്നാണ് ആപ്പിൾ പറയുന്നത്.
വിഡിയോ റെക്കോഡിങ്ങിൽ ആക്ഷൻ മോഡ് എന്ന പുതിയ ഫീച്ചറും ഉണ്ട്. വിഡിയോ പിടിക്കുമ്പോൾ ഉണ്ടാകാവുന്ന ചലനങ്ങൾ കുറയ്ക്കുന്നതിനുള്ള ഫീച്ചറാണിത്. ഇതും ഐഫോൺ 13ൽ ഇല്ല. ഐഫോൺ 14ന്റെ മുൻ ക്യാമറാ സിസ്റ്റത്തിനും മാറ്റം വരുത്തിയിട്ടുണ്ട്. അതിന് ഓട്ടോഫോക്കസും ലഭിക്കുന്നു. എന്നാൽ മുൻ വർഷത്തെ മോഡലുകളെ പോലെ നോച് ഉണ്ട്.
സാറ്റലൈറ്റുകൾ വഴി സന്ദേശം കൈമാറാം
മറ്റൊരു മാറ്റങ്ങൾ സാറ്റലൈറ്റ് കണക്ടിവിറ്റിയും ക്രാഷ് ഡിറ്റെക്ഷനും ലഭിക്കുന്നു എന്നുള്ളതാണ്. ഇവ രണ്ടും ഐഫോൺ 13ൽ ലഭ്യമല്ല. ഐഫോൺ 14ന് സാറ്റലൈറ്റുകളുമായി ബന്ധപ്പെടാൻ സവിശേഷ ആന്റിനകളും സോഫ്റ്റ്വെയറും ഉണ്ട്. സാറ്റലൈറ്റുമായി കണക്ഷൻ സ്ഥാപിക്കാൻ ഏതു ഭാഗത്തേക്കാണ് ഫോൺ പിടിക്കേണ്ടത് എന്നു കാണിക്കാനായി പുതിയ ആപ്പും ഉണ്ട്. അതു വഴി ഒരു സാറ്റലൈറ്റ് ലിങ്ക് കിട്ടുകയും അടിയന്തര സ്വഭാവമുള്ള സന്ദേശം കൈമാറുകയും ചെയ്യാം.
ഈ ആപ് ഉപയോഗിക്കുമ്പോൾ അതിൽ പല സന്ദേശങ്ങളും ഉണ്ടായിരിക്കും. അവയിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുകയാണെങ്കിൽ സമയവും ലാഭിക്കാം. അതുവഴി ഏറ്റവും വേഗത്തിൽ സഹായം അഭ്യർത്ഥിക്കാം. ഈ സേവനം നവംബർ മുതൽ അമേരിക്കയിലും കാനഡയിലും ലഭിക്കും. ഇത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ലഭിക്കുമോ എന്ന് വ്യക്തമല്ല. ഈ ഫീച്ചർ ഐഫോൺ 14 സീരീസ് വാങ്ങുന്ന എല്ലാവർക്കും അമേരിക്കയിലും കാനഡയിലും രണ്ടു വർഷത്തേക്ക് ഫ്രീയായിരിക്കും.
ഇന്ത്യൻ വില സൂചനകൾ ഇങ്ങനെ
ഐഫോൺ 14ന്റെ തുടക്ക വേരിയന്റിന് ഇന്ത്യയിലെ വില 79,900 രൂപയായിരിക്കുമെന്ന് ഗ്യാജറ്റ്സ് നൗ റിപ്പോർട്ടു ചെയ്യുന്നത്. ഐഫോൺ 14 പ്ലസിന് 89,900 രൂപയായിരിക്കും വില. മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, ബ്ലൂ, പർപ്പിൾ, പ്രൊഡക്ട് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാക്കുന്ന ഐഫോൺ 14 സീരീസ് ആപ്പിളിന്റെ ഇന്ത്യയിലെ സ്റ്റോർ വഴി ബുക്കു ചെയ്യാം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ അടക്കം, അംഗീകൃത വ്യാപാരികൾ വഴിയും ഇവ ലഭ്യമാക്കും. ഇന്ത്യ അടക്കം 30 രാജ്യങ്ങളിലുള്ളവർക്ക് സെപ്റ്റംബർ 9 മുതൽ ഓർഡർ ചെയ്യാം.
ഐഫോൺ 14 പ്ലസിന്റെ അധിക സ്ക്രീൻ വലുപ്പവും ക്യാമറാ പ്രകടനത്തിലുള്ള ചെറിയ വ്യത്യാസവും ഒഴിച്ചാൽ മുൻ വർഷത്തെ ഐഫോൺ 13 സീരീസിനെ അപേക്ഷിച്ച് വലിയ വ്യത്യാസം ഇല്ല എന്നതിനാൽ ഐഫോൺ 14 തന്നെ തിരഞ്ഞെടുക്കണമോ എന്ന കാര്യം തീർച്ചപ്പെടുത്തൽ അൽപം വിഷമമായിരിക്കും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍