Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ് പ്രൂഫിലേക്ക് മാറുമ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഗോവ ഗവർണ്ണർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; കേന്ദ്ര ആഭ്യന്തരമന്ത്രി തിരുവനന്തപുരത്ത് സഞ്ചരിച്ചത് കർണ്ണാടകയുടെ കാറിൽ; കിയാ കാറുകൾ വാങ്ങി കൂട്ടുന്ന കേരളത്തിന് ഇത് അപമാനം

സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ് പ്രൂഫിലേക്ക് മാറുമ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഗോവ ഗവർണ്ണർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; കേന്ദ്ര ആഭ്യന്തരമന്ത്രി തിരുവനന്തപുരത്ത് സഞ്ചരിച്ചത് കർണ്ണാടകയുടെ കാറിൽ; കിയാ കാറുകൾ വാങ്ങി കൂട്ടുന്ന കേരളത്തിന് ഇത് അപമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തിയപ്പോൾ വിഐപി സുരക്ഷയ്ക്ക് വേണ്ട ബുള്ളറ്റ് പ്രൂഫ് വാഹനം എത്തിയത് കർണ്ണാടകയിൽ നിന്ന്. വിവിഐപികൾക്ക് കേരളം നൽകുന്ന കാറിൽ വിശ്വാസമില്ലാത്തതു കൊണ്ടായിരുന്നു കർണ്ണാടകയിൽ നിന്ന് കാറെത്തിച്ചത്. മംഗ്ലൂരുവിൽ നിന്ന് റോഡ് മാർഗ്ഗമാണ് ഈ കാർ തിരുവനന്തപുരത്ത് എത്തിയത്. ഇതുറപ്പാക്കിയ ശേഷമായിരുന്നു അമിത് ഷാ തിരുവനന്തപുരത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയും ഡൽ്ഹിയിൽ നിന്ന് കാറെത്തി. എന്നാൽ മോദി എവിടെ പോയാലും എസ് പി ജി സുരക്ഷാ കാരണങ്ങളാൽ കാർ എത്തിക്കും. അതാണ് കൊച്ചിയിൽ സംഭവിച്ചത്. എന്നാൽ ആഭ്യന്തര മന്ത്രിക്ക് വേണ്ടി കാർ കൊണ്ടു വന്നത് അസാധാരണ സംഭവമാണ്. കേരളാ പൊലീസിന് നാണക്കേടാണ് ഇത്.

കുറച്ചു കാലം മുമ്പ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ കേരളസന്ദർശനത്തിനിടെ വൻസുരക്ഷാ വീഴ്ച ഉണ്ടായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഇരുചെവിയറിയാതെ ഒതുക്കി തീർക്കുകയും ചെയ്തു. മെയ്‌ മാസം കോഴിക്കോടായിരുന്നു സംഭവം. ഗവർണർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറിന്റെ ടയർ പൊട്ടിതെറിക്കുകയായിരുന്നു. തുടർന്ന് സ്‌പെയർ വാഹനത്തിലേക്ക് ഗവർണറെ മാറ്റി. പൊലീസിന്റെ കെഎൽ01സിഎൻ2998 എന്ന വെള്ള ഫോർച്യൂൺ കാറാണ് അപകടത്തിൽപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിഐപികൾക്ക് വേണ്ടി കാർ കർണ്ണാടകയിൽ നിന്ന് കൊണ്ടു വരേണ്ടി വന്നത്.

മുഖ്യമന്ത്രിക്കും മറ്റും കാറുകൾ വാങ്ങി കൂട്ടുന്നു. മുഖ്യമന്ത്രിയുടെ കമാണ്ടോ സംഘത്തിനും നല്ല അധ്യാധുനിക കാറുകൾ വാങ്ങും. എന്നാൽ കേരളത്തിലെത്തുന്ന വിഐപികൾക്കായി സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന കാറില്ലെന്നതാണ് വസ്തുത. അതീവ സുരക്ഷ വേണ്ട പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമെല്ലാം ഈ സാഹചര്യത്തിൽ മറ്റിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കേന്ദ്ര ഏജൻസികൾക്ക് കാറുകൾ എത്തിക്കേണ്ടി വരുന്നുവെന്നതാണ് വസ്തുത. ഇതാണ് അമിത് ഷായ്ക്ക് വേണ്ടിയും ചെയ്തത്.

കോഴിക്കോട് ബൈപ്പാസിലൂടെയുള്ള യാത്രയിൽ കടവ് റിസോർട്ടിന് മുന്നിലെത്തിയപ്പോൾ പെട്ടന്ന് വലിയ ശബ്ദത്തോടെ കാർ നിൽക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇടത് വശത്ത് മുന്നിലെ ടയറിന്റെ അലോയ് വീൽപൊട്ടിയതായി കണ്ടെത്തിയത്. ഇതോടെയാണ് ഗവർണറോട് ടയർ തകരാറിലാണെന്ന് പറഞ്ഞ് സ്‌പെയർ കാറിലേക്ക് മാറ്റിയത്. പിന്നാലെ വാഹനം സമീപത്തെ ടൊയോട്ടാ ഷോറൂമിലെത്തിച്ചോപ്പോൾ വാഹനത്തിന്റെ ഭാരം താങ്ങാത്തിനാലാണ് ടയർ പൊട്ടിയതെന്ന് കണ്ടെത്തി. ജോയിന്റ് ആക്‌സിലും ബ്രേക്ക് പാഡ് കവർ എന്നിവയും കേടായി.



സാധാരണ ഫോർച്യൂൺ കാറിന്റെ ഭാരം ഏകദേശം 2500 കിലോയാണ്. കാർ വാങ്ങിയ ശേഷമാണ് ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിലേക്ക് മാറ്റുന്നത്. ഇതോടെ കാറിന്റെ ഭാരം 3500 കിലോയായി ഉയരും. എന്നാൽ ഇതേസമയം ഈ ഭാരം താങ്ങാനുള്ള ശേഷി ടയറിനും അനുബന്ധസംവിധാനങ്ങൾക്കും ഉണ്ടോയെന്ന പരിശോധന പൊലീസിൽ നടത്താറില്ല. വാങ്ങുന്ന കാറിൽ നടത്തുന്ന മാറ്റങ്ങൾ അതിന് താങ്ങാൻ ശേഷിയില്ലാത്തതാണ് കാരണം. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്.

വർധിപ്പിച്ച മാറ്റത്തിന് അനുസരിച്ച് ടയർ, ബ്രേക്ക് സിസ്റ്റങ്ങൾക്ക് വ്യത്യാസം വരുത്തിയില്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മോട്ടോർ ട്രാൻസ്‌പോർട്ട് പൊലീസിലെ മെക്കാനിക്കൽ വിഭാഗത്തിന് പലവട്ടം റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യം മേൽതട്ടിലേക്ക് അറിയിച്ച് ആവശ്യമായ നടപടി സ്വീകരിക്കാത്തതിന്റെ ഫലമാണ് ശ്രീധരൻപിള്ളയുടെ യാത്രയ്ക്കിടെയുണ്ടായ സംഭവങ്ങൾ. ആർ.ടി.ഒയുടെ അനുമതിയോ ആർ.സി ബുക്കിൽ ഭാരവ്യത്യാസം രേഖപ്പെടുത്തുകയോ ചെയ്യാതെയാണ് പൊലീസിന്റെ കള്ളക്കളി. അതിനാൽ അപകടങ്ങൾ സംഭവിച്ചാൽ കമ്പനികൾ ഇഷ്വറൻസും അനുവദിക്കില്ല.

അതിന് ശേഷം കേരള സന്ദർശനത്തിന് എത്തിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും യാത്രചെയ്യാൻ സമാനമായ രീതിയിൽ സജ്ജമാക്കിയ ബുള്ളറ്റ് പ്രൂഫ് കാറാണ് കേരള പൊലീസ് ഒരുക്കിയിയതെന്നും റിപ്പോർട്ടെത്തി. പൊലീസിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ഗുരുതരമായ അനാസ്ഥ വെളിവാക്കുന്ന സംഭവമാണ് ഇരുചെവി അറിയാതെ അന്ന് ഒതുക്കി തീർത്തത്. എന്നാൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വേണ്ടി റിസ്‌ക് എടുക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. അതിനാലാണ് മറ്റ് സംസ്ഥാനത്ത് നിന്നും കാറുകൾ എത്തിച്ചത്.

പൊലീസ് വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന മെക്കാനിക്കൽ വിഭാഗത്തിനോ അവർക്ക് മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസർ തസ്തികയിലുള്ള എം ടി സ്ബ് ഇൻസ്‌പെക്ടർ, എം ടി ഇൻസ്‌പെക്ടർ, എം ടി ഡി.വൈ.എസ്‌പി, എം ടി എസ്‌പി തുടങ്ങിയ ഉദ്യോഗസ്ഥർക്കും വാഹനങ്ങളുടെ ഇത്തരം കാര്യങ്ങളെ പറ്റി ധാരണയില്ലെന്ന ആക്ഷേപം സേനയിൽ ശക്തമായിരുന്നു. സർക്കാർ വാഹനങ്ങളുടെ ചുമതലയുള്ള പി.ഡ.ബ്ല്യു.ഡി മെക്കാനിക്കൽ വിഭാഗം പൊലീസ് വാഹനങ്ങളെ തിരിഞ്ഞുനോക്കാറില്ല.

ഇതോടെ ഇന്ധനക്ഷമത പോലും നോക്കാതെയാണ് പൊലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത്. സർക്കാർ പണമായതിനാൽ തോന്നും പോലെ ഓടും പണിവന്നാൽ അതും നേട്ടമാക്കുന്നവർ മെക്കാനിക്കൽ വിഭാഗത്തിലുണ്ട്. വി.വി.ഐ.പികളുടെ സുരക്ഷയിൽ പൊലീസ് കാട്ടുന്ന അലംഭാവം കേന്ദ്ര ഏജൻസികൾ തിരിച്ചറിഞ്ഞിരുന്നു.

- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP