മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പരാതി നൽകിയിട്ടും നടപടിയില്ല; കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു; പള്ളിക്കമ്മിറ്റി ഭീഷണി മുഴക്കി; കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തി; പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും കേസ് ഒതുക്കിത്തീർക്കാൻ ഒത്തുകളിച്ചുവെന്നും പരാതിക്കാരൻ
എം എ എ റഹ്മാൻ
കോഴിക്കോട്: മൂന്നാം ക്ലാസിൽ പഠിക്കുന്ന പത്തും പതിനൊന്നും വയസുള്ള എട്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകനെ ഒരു മാസമായിട്ടും പിടികൂടാതെ കൊണ്ടോട്ടി പൊലിസ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പേങ്ങാട് ജുമാ മസ്ജിദിന് കീഴിലുള്ള ഇർഷാദു സുബിയാൻ മദ്രസയിലെ മൂന്നാംതരത്തിലെ അദ്ധ്യാപകനായ കുട്ട്യാമു (45)വാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.
ഉസ്താദ് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടികൾ മിക്കവരും കാലങ്ങളായി തുടരുന്ന പീഡനം വീടുകളിൽ പറഞ്ഞിരുന്നില്ല. എന്നാൽ മുനീർ എന്നയാളുടെ കുട്ടിയെ ഉസ്താദ് ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടി വീട്ടിൽ ഈ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ഉസ്താദിന്റെ തനിനിറം പുറത്തായത്. ഇതോടെ പിതാവും സാമൂഹിക പ്രവർത്തകനുമായ മുനീർ കൊണ്ടോട്ടി പൊലിസിൽ പരാതിപ്പെടുകയായിരുന്നു.
പ്രതികളെ രക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന പൊലിസും പള്ളിക്കമ്മിറ്റിക്കാരും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും പരാതിയിൽനിന്നു പിൻവാങ്ങാൻ രണ്ടുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തതായും മുനീർ വെളിപ്പെടുത്തി. ഉസ്താദിന്റെ പീഡന വിവരം പുറത്തറിഞ്ഞതോടെ തന്റെ കുടുംബം തന്നെ പള്ളിക്കമ്മിറ്റിക്കാർ തകർത്തിരിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ മാസം എട്ടിന് രാവിലെ 9.30ക്കായിരുന്നു പെൺകുട്ടി ഉമ്മയോട് മദ്രസാധ്യാപകന്റെ പീഡനത്തെക്കുറിച്ച് പറഞ്ഞത്. ഇതോടെ വിവരം കോഴിക്കോട്ടേക്കു പുറപ്പെട്ട പിതാവ് മുനീറിനെ ഭാര്യ അറിയിക്കുകയായിരുന്നു. വിഷയം ചോദിക്കാൻ ഉച്ചയാവുമ്പോഴേക്കും താൻ വന്നിട്ട് മദ്രസിയിലേക്കു പോകാമെന്ന് മുനീർ പറഞ്ഞെങ്കിലും ഭാര്യയും അവരുടെ സഹോദരന്മാരും മദ്രസിയിലേക്കു എത്തിയെങ്കിലും പത്തു മിനുട്ട് മുൻപേ ആപത്ത് മണത്തറിഞ്ഞ് പ്രതിയായ ഉസ്താദ് മദ്രസയിൽനിന്ന് മുങ്ങിയിരുന്നു.
പ്രശ്നം പരിഹരിക്കാമെന്നും പ്രശ്നമുണ്ടാക്കരുതെന്നും തുടക്കത്തിൽ പറഞ്ഞ പള്ളികമ്മിറ്റി സെക്രട്ടറിയും കമ്മിറ്റിയംഗങ്ങളും പിന്നീട് ഭീഷണിയുടെ സ്വരമായി. പുറത്തറിയിച്ചാൽ കുട്ടിയുടെ ഭാവി പോകുമെന്നായിരുന്നു ഇവരുടെ ഭീഷണി. സമുദായത്തിന് നാണക്കേടാണെന്നും ഇവർ ഓർമ്മിപ്പിച്ചിരുന്നു. ഇതോടെ ഇവർ തിരിച്ചുപോരുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയ പരാതിക്കാരനായ മുനീറിനെയും ഭാര്യയെയും വീട്ടിലെത്തി കക്ഷിഭേദമില്ലാതെ പ്രാദേശിക നേതാക്കളും സമുദായ നേതാക്കളും ഭീഷണിപ്പെടുത്തുകയും പരാതിയിൽനിന്ന് പിൻവാങ്ങാൻ കടുത്ത സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. മദ്രസാധ്യാപകന്റെ പ്രവർത്തിയിൽ പരാതിപ്പെട്ടാൽ സമുദായത്തിനാണ് നാണക്കേടെന്നും ആയിരുന്നു ഇവരുടെയും നിലപാട്.
പൊലിസിൽ വിവരം അറിയിച്ച ഉടൻ തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന വിവരാന്വേഷി അറ്റ് കേരളയെ മുനീർ സമീപിച്ചിരുന്നു. പൊലിസിൽനിന്നും അധികാരികളിൽനിന്നും നീതി ലഭ്യമാവില്ലെന്ന് ഉറപ്പായതോടെ കേസിന്റെ തുടർപ്രവർത്തനങ്ങൾ നടത്താൻ വിവരാന്വേഷിയുടെ നേതൃത്വത്തിന് മുനീർ വക്കാലത്ത് നൽകിയിട്ടുണ്ട്. ഭാര്യയെയും മകളെയും അവളുടെ സഹോദരന്മാർ സ്വന്തം നാടായ ചാവക്കാട്ടേക്കു സംഭവം ഉണ്ടായ അന്ന് വൈകിട്ട് തന്നെ തന്നോട് ചോദിക്കാതെ കൊണ്ടുപോയി. പ്രതികളുടെ സമ്മർദ്ദതന്ത്രങ്ങളിൽ കേസ് ഏകപക്ഷീയമായി പിൻവലിക്കാനും ശ്രമങ്ങൾ നടക്കുന്നു. പീഡനം അനുഭവിച്ച മകൾക്ക് നീതി ലഭ്യമാക്കാൻ ഇറങ്ങിത്തിരിച്ച തനിക്ക് കുടുംബം തന്നെ നഷ്ടമായിരിക്കയാണെന്നും ദുഃഖത്തോടെ മുനീർ പറയുന്നു.
തുടക്കത്തിൽ ഭർത്താവിനൊപ്പം കേസിൽ അടിയുറച്ചു നിന്നെങ്കിലും സഹോദരങ്ങളുടെ സമ്മർദ്ദത്താൽ കുട്ടിയുടെ മാതാവ് പിൻവാങ്ങുകയായിരുന്നു. തന്നെയും കുടുംബത്തെയും പള്ളികമ്മിറ്റിക്കാരും മറ്റും ഭീഷണിപ്പെടുത്തിയതായും മുനീർ പറഞ്ഞു. പൊലിസിൽ നിന്നും ചൈൽഡ് ലൈനിൽനിന്നുമൊന്നും നീതി കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സ്്ത്രീകൾക്കും കുട്ടികൾക്കും നീതിയുറപ്പാക്കാനായി പ്രവർത്തിക്കുന്ന വിവരാന്വേഷി അറ്റ് കേരളയെ മുനീർ സമീപിച്ചത്.
സംഭവം ഉണ്ടായ ദിവസം വൈകിട്ട് മൂന്നിന് അഡീഷ്ണൽ എസ് ഐ രാമൻ ഉൾപ്പെടെ മൂന്നു പൊലിസുകാർ മുനീറിന്റെ വീട്ടിലെത്തിയിരുന്നു. ഭാര്യയെ പീഡിപ്പിക്കുന്നതായി അറിവു കിട്ടിയിട്ട് വന്നതാണെന്നു പറഞ്ഞു. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണെന്നു ബോധ്യപ്പെട്ടതിനാൽ ഉടനെ വിവരാന്വേഷിയുടെ സംസ്ഥാന ചെയർമാനായ അബ്ദുൽ ഷെഫീഖിനെ മുനീർ വിവരം അറിയിക്കുകയായിരുന്നു. എസ ഐക്ക് ഫോൺ കൊടുക്കാൻ മുനീറിനോട് പറയുകയും ചെയർമാൻ സംസാരിക്കുകയും ചെയ്തതോടെ പൊലിസ് രക്ഷപ്പെടുകയായിരുന്നു. പോക്സോ കേസ് എന്തായെന്ന് ചോദിച്ചപ്പോൾ ഉടൻ നടപടിയുണ്ടാവുമെന്നും ഇതുവഴി പോയപ്പോൾ കയറിയതാണെന്നു പറഞ്ഞതായും ചെയർമാൻ വ്യക്തമാക്കി.
സംഭവം ഉണ്ടായ അന്ന് വൈകിയിട്ട് നാലു മണിയാവുമ്പോഴേക്കും സാമുദായിക സമ്മർദ്ദത്തിന്റെ ഫലമായി മുനീറിന്റെ ഭാര്യയെയും പീഡനത്തിന് ഇരയായ മകൾ ഉൾപ്പെടെയുള്ള മക്കളെയും ഭാര്യയുടെ സഹോദരന്മാരുടെ നേതൃത്വത്തിൽ വാടകവീട്ടിൽനിന്നു ചാവക്കാട്ടെ അവരുടെ തറവാട്ടിലേക്കു മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി നടന്ന മുനീർ വൈകിയിട്ട് വീട്ടിലെത്തിയപ്പോൾ കാലിയായ വീടാണ് കാണാനായത്. ഭാര്യവീടായ ചാവക്കാട്ടേക്ക് അവളുടെ സഹോദരങ്ങൾ കൊണ്ടുപോയെന്ന് അയൽവാസികളായിരുന്നു അറിയിച്ചത്.
അന്ന് രാത്രി ഒറ്റക്കായതിനാൽ തറവാട്ടിൽ കഴിഞ്ഞ മുനീർ പിറ്റേന്ന് വാടക വീട്ടിലെത്തിയപ്പോഴാണ് തലേന്ന് രാത്രി 12 മണിക്ക് ഭാര്യയും സഹോദരങ്ങളും വന്ന് വീട്ടിലുണ്ടായിരുന്ന സാധനങ്ങളൈല്ലാം എടുത്തുപോയതായി അറിയുന്നത്. ഒരാളും അവിടെ താമസിച്ചിട്ടില്ലെന്ന തെളിവുണ്ടാക്കാനായിരുന്നു ആ നീക്കമെന്ന് മുനീർ. കുട്ടിയെ ഉസ്താദ് നെഞ്ചിൽ പിടിക്കുകയും പുറത്തു തലോടുകയുമെല്ലാം ചെയ്തതായി കുട്ടിയുടെ വോയ്സുണ്ട്. സംഭവം ശരിയാണെന്നതിന് മാതാവിന്റെയും വോയ്സ് ഉണ്ട്. തുടക്കത്തിൽ ശക്തമായി നിന്ന മാതാവ് പള്ളിക്കമ്മിറ്റിയുടെ ഭീഷണിയും സഹോദരങ്ങളുടെ സമ്മർദ്ദവും കാരണം പോക്സോ കേസിൽ പ്രതിപട്ടികയിലായിരിക്കയാണ്. കുട്ടിയുടെ മാതാവിന്റെ സഹോദരന്മാരെ പ്രതികൾ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന സംശയമുണ്ട്.
പൊലിസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടാതായതോടെ ഓഗസ്റ്റ് 16ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി അയച്ചു. അതിന് മലപ്പുറം എസ് പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി മറുപടിയും വന്നു. നടപടിയില്ലാതായതോടെ 22ന് വീണ്ടും എസ് പി ഓഫിസിൽ പോയി പരാതി നൽകി. അതിന് റസിപ്റ്റും നൽകി. നടപടിയെടുക്കാമെന്ന് ഉറപ്പു നൽകി. പക്ഷേ ഇതുവരെയും കേസിൽ യാതൊരു നടപടിയും പൊലിസിന്റെ ഭാഗത്തുനിന്നുുണ്ടായിട്ടില്ല.
ഓഗസ്റ്റ് 30ന് എസ് പി ഓഫിസിലേക്കു വിളിച്ചെങ്കിലും കേസിന്റെ നമ്പർ പറയുമ്പോൾ പതിവുപോലെ ആളില്ലെന്ന മറുപടിയാണ് കിട്ടിയത്. ഉടൻ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിൽ വിളിച്ചെങ്കിലും മാതാവുമായി പൊലിസ് സംസാരിച്ച് ഒത്തുതീർപ്പിൽ എത്തിച്ചതായുള്ള മറുപടിയാണ് പരാതിക്കാരന് ലഭിച്ചത്. എസ് പി ഓഫിസിൽ നിന്ന് ഇതിന്റെ കടലാസ് ലഭിക്കുമെന്നും പരാതിക്കാരനെ കൊണ്ടോട്ടി പൊലിസ് അറിച്ചിരുന്നു.
പരാതിക്കാരനായ താൻ അറിയാതെ തന്റെ മകളുടെ കേസിൽ എങ്ങനെയാണ് ഒത്തു തീർപ്പിൽ എത്തുക. രണ്ടു ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തതായും മുനീർ ആരോപിച്ചു. തന്റെ മകളെ പീഡിപ്പിച്ച ഉസ്താദിനെ മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ താൻ പോരാടുമെന്നും മുനീർ വ്യക്തമാക്കി. മലപ്പുറത്തെ ചൈൽഡ് ലൈൻ പ്രവർത്തകരും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ കേസിൽ സ്വീകരിച്ചിരിക്കുന്നത്. പോക്സോ കേസ് ഉണ്ടായാൽ ഒരു മാസത്തികം അന്വേഷണം പൂർത്തിയാക്കി എഫ് ഐ ആർ കോടതിയിൽ ഹാജരാക്കണമെന്ന് പോക്സോ നിയമം അനുശാസിക്കുമ്പോഴാണ് ഇരയുടെ ശബ്ദരേഖയുൾപ്പെടെയുള്ള പീഡനക്കേസിൽ പൊലിസും രാഷ്ട്രീയ സാമുദായിക നേതൃത്വവുമെല്ലാം പ്രതിയായ ഉസ്താദിനെ ഏതറ്റംവരെയും പോയാലും രക്ഷിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്