വെള്ളമെടുക്കാൻ കിണറ്റിനടത്തു പോയ അമ്മയുടെ തല വെട്ടി മാറ്റി; ചെങ്ങന്നൂരിനെ ഞെട്ടിച്ച കൊല പ്രേമചന്ദ്രൻ നടത്തിയത് മാനസിക വിഭ്രാന്തിയിൽ; ഒരു വർഷം മുമ്പ് സ്വന്തം ബൈക്കിൽ നിന്ന് തെറിച്ചു ഭാര്യ മരിച്ചതു കണ്ടു മനോനില തെറ്റിയ വെറും പാവം
ആലപ്പുഴ : കേന്ദ്ര സർക്കാർ ജീവനക്കാരനായ പ്രേമചന്ദ്രൻ പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു. ആർക്കും ഒരു ദോഷവും ചെയ്യാത്ത ഗൃഹനാഥൻ. എന്നാൽ പ്രേമചന്ദ്രൻ ഇന്ന് അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. നൊന്തു പെറ്റ മാതാവിന്റെ കഴുത്തു വെട്ടിമാറ്റിയ നരാധമൻ.
കേട്ടവർ കേട്ടവർ ഈ മൃഗതുല്യനായ മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലാൻ വെമ്പൽകൊള്ളുന്നു. ഇന്നലെ പുലർച്ചെയാണ് ചെങ്ങന്നൂരിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആ അരുംകൊല നടന്നത്. കിണറ്റുകരയിൽ വെള്ളം കോരാൻ നിന്ന മാതാവിനെ മകൻ കോടാലി കൊണ്ട് വെട്ടി കഴുത്തു വേർെപടുത്തുകയായിരുന്നു. പിന്നീട് കലിയടങ്ങാത്ത മദയാനയെപ്പോലെ ചിന്നം വിളിച്ചു. മണിക്കൂറോളം പ്രദേശമാകെ ഭീതിപരത്തി. ഒടുവിൽ പൊലീസിനു കീഴടങ്ങി. ആലാ പെണ്ണുക്കര ശ്രീകാന്ത് ഭവനിൽ ശ്രീധരന്റെ ഭാര്യ ഭാസുരാംഗി (67) ആണ് മകൻ പ്രേമചന്ദ്രന്റെ വെട്ടേറ്റു മരിച്ചത്. മാരകമായ വെട്ടിൽ ഭാസുരാംഗിയുടെ തല മുറിഞ്ഞുമാറി. ഇവരുടെ നിലവിളികേട്ട് വീട്ടിനുള്ളിൽനിന്നും ഇറങ്ങിവന്ന ഭർത്താവ് ശ്രീധരൻ ശിരസറ്റ നിലയിൽ കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. വീടിനു സമീപമുള്ള കിണറ്റിൽനിന്നു വെള്ളമെടുക്കാനെത്തിയപ്പോഴാണ് ഭാസുരാംഗിയെ പ്രേമചന്ദ്രൻ പിന്നിൽനിന്നു വെട്ടി കൊന്നത്.
ഒരു നിമിഷം പകച്ച ശ്രീധരൻ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. എന്നിട്ടും ആരാണ് കൃത്യം ചെയ്തതെന്ന് മനസിലായില്ല. സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീധരൻ പിന്നീടാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. അമ്മയുടെ തല വെട്ടിമാറ്റിയത് തന്റെ മകൻ തന്നെയാണെന്ന്. തിരുവല്ല ബി.എസ്.എൻ.എല്ലിലെ ജീവനക്കാരനാണ് പ്രേമചന്ദ്രൻ. ശ്രീധരൻ- ഭാസുരാംഗി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമൻ. ശ്രീദേവി, ശ്രീകുമാരി, ശ്രീകാന്ത് എന്നീ സഹോദരങ്ങളും ഇയ്യാൾക്കുണ്ട്. വീട്ടിൽ ആർക്കും ഭ്രാന്തോ മാനസിക വിഭ്രാന്തിയോ നേരത്തെ ഉള്ളതായി സൂചനകളൊന്നുമില്ല. എന്നാൽ പ്രേമചന്ദ്രന്റെ വിഭ്രാന്തിക്ക് കാരണം ഭാര്യയുടെ അകാലത്തിലുള്ള ദാരുണമരണമാണ്. ഇയാളും ഭാര്യ ജഗദമ്മയും ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പ്രേമചന്ദ്രന്റെ ജീവിതത്തെ താളം തെറ്റിച്ച മറ്റൊരു ദാരുണാന്ത്യം ഉണ്ടായത്. ഭാര്യ ബൈക്കിന്റെ പിന്നിൽനിന്നും തെറിച്ച് ചെങ്ങന്നൂർ ഇറപ്പുഴ പാലത്തിൽ മരിച്ചതാണ്. ഒരു വർഷം മുമ്പായിരുന്നു സംഭവം. ഇതിനുശേഷമാണ് പ്രേമചന്ദ്രന്റെ മനോനില വഷളായത്.
ഭാര്യയുടെ ദാരുണമരണം വരുത്തിയ ആഘാതം പിന്നീട് എല്ലാറ്റിനോടുമുള്ള രോഷമായി മാറിയെന്നാണ് നാട്ടുകാർ പറയുന്നത്. രോഷം തീർക്കാൻ കണ്ടെത്തിയതാകട്ടെ അമ്മയെയും. ഈ പ്രവണത തെളിയിക്കുന്ന തരത്തിലായിരുന്നു പ്രേമചന്ദ്രന്റെ പിന്നീടുള്ള പ്രവൃത്തികൾ. അമ്മയ്ക്കുനേരെ ഇതുരണ്ടാം വട്ടമാണ് പ്രേമചന്ദ്രൻ ആക്രമണം നടത്തുന്നത്. ഇതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് പ്രേമചന്ദ്രനെ ഭയന്ന് മാതാവ് പലപ്പോഴും മറ്റു മക്കളോടൊപ്പമായിരുന്നു അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞദിവസം മറ്റൊരു മകന്റെ വീട്ടിൽ പോയി തിരിച്ചെത്തിയ ഉടനായിരുന്നു കൊല നടന്നത്. ഒടുവിൽ മനസിൽ കൊണ്ടുനടന്നരോഷം അമ്മയിൽ തീർത്ത് പ്രേമചന്ദ്രൻ പൊലീസിനു കീഴടങ്ങി ശാന്തനാകുകയും ചെയ്തു. എന്നാൽ ചെങ്ങന്നൂരിലെ ജനങ്ങൾ ഇന്നും ഞെട്ടലിൽനിന്നും മാറിയിട്ടില്ല. ഭാസുരാംഗിയുടെ ദാരുണമരണം ഒരു ഗ്രാമത്തെ മുഴവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്; പ്രേമചന്ദ്രൻ, അച്ഛൻ ശ്രീധരൻ, ഭാസുരാംഗി എന്നിവർ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രേമചന്ദ്രനും, അമ്മയും തമ്മിൽ കലഹം പതിവായിരുന്നു. ഒരുവർഷം മുൻപ് തർക്കത്തെ തുടർന്ന് പ്രേമചന്ദ്രൻ ഭാസുരാംഗിയെ ഗുരുതരമായി വെട്ടി പരിക്കൽപ്പിച്ചിരുന്നു. ഇതിന് ശേഷം ഭാസുരാംഗി മറ്റ് മക്കളുടെ വീട്ടിൽ മാറിമാറിയാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തിൽ പ്രേമചന്ദ്രനെതിരെ കേസ് നിലവിലുണ്ട്. മാനസിക വിഭ്രാന്തിയുള്ള പ്രതി മാസങ്ങളായി തിരുവല്ലയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുൻപാണ് ഭാസുരാംഗി വീട്ടിലെത്തിയത്. മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിൽ കഴിയുന്നയാളാണു പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം അക്രമവാസന കാട്ടിയതിനെ തുടർന്നു മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുറി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗി വാതിൽ തുറന്നു കൊടുത്തു.
വെള്ളം കോരാനായി കിണറ്റിൻകരയിലേക്കു പോയ ഭാസുരാംഗിയെ പിന്തുടർന്നെത്തിയ പ്രേമചന്ദ്രൻ കോടാലി കൊണ്ടു തലയ്ക്കുപിന്നിൽ വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഭാസുരാംഗി സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്രീധരന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ കെ.പി. ധനീഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പറമ്പിലെ മരങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന പ്രേമചന്ദ്രനെ പിടികൂടുകയായിരുന്നു. വെട്ടാനുപയോഗിച്ച കോടാലിയും കണ്ടെടുത്തു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഒരു വർഷം മുൻപും ഭാസുരാംഗിയെ വെട്ടുകത്തി കൊണ്ടു വെട്ടിപ്പരുക്കേൽപ്പിച്ചതിനു പൊലീസ് പ്രേമചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. വഴക്കിനെ തുടർന്നു മറ്റു മക്കളുടെ വീടുകളിൽ മാറിമാറി താമസിച്ചിരുന്ന ഭാസുരാംഗി പെണ്ണുക്കരയിൽ തന്നെയുള്ള ഇളയമകന്റെ വീട്ടിലാണു കുറെ ദിവസങ്ങളായി കഴിഞ്ഞിരുന്നത്.
നാലു ദിവസം മുൻപാണു പ്രേമചന്ദ്രനെ ശുശ്രൂഷിക്കാനായി കുടുംബവീട്ടിലേക്കു തിരിച്ചെത്തിയത്. ബിഎസ്എൻഎൽ തിരുവല്ല ജനറൽ മാനേജരുടെ ഓഫിസിലെ പ്യൂൺ ആയ പ്രേമചന്ദ്രൻ കഴിഞ്ഞ ആറുമാസമായി ജോലിക്കു പോയിരുന്നില്ല. ഇയാളുടെ ഭാര്യ ജഗദമ്മ മൂന്നു വർഷം മുൻപു സ്കൂട്ടറപകടത്തിൽ മരിച്ചിരുന്നു. ഭാസുരാംഗിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോള!ജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. മറ്റു മക്കൾ: ശ്രീകാന്ത്, ശ്രീദേവി, ശ്രീകുമാരി. മരുമക്കൾ: അശോകൻ, താമരാക്ഷൻ, പ്രസീദ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍