നന്തിയിൽ ലേബർ ക്യാമ്പിൽനിന്നുള്ള കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു; നൂറിൽപ്പരം കിണറുകൾ ഉപയോഗശൂന്യമായി; കുടിവെള്ള സ്രോതസുകൾ നശിപ്പിച്ച കരാർ കമ്പനിക്കെതിരേ ചെറുവിരൽപോലും അനക്കാതെ കോഴിക്കോട് ജില്ലാ ഭരണകൂടം; ശ്രീശൈലം കുന്നിനെ തളർത്തി വഗാട്ട് കമ്പനിയുടെ പ്ലാന്റും ലേബർ ക്യാമ്പും
എം എ എ റഹ്മാൻ
കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജോലിക്കെത്തിയവർ താമസിക്കുന്ന ലേബർ ക്യാമ്പിൽനിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ പുറത്തേക്ക് ഒഴുക്കുന്നത് നാട്ടുകാരുടെ വെള്ളംകുടി മുട്ടിക്കുന്നു. നന്തിയിലെ ശ്രീശൈലം കുന്നിലാണ് ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കരാർ ഏറ്റെടുത്ത വഗാട്ട് കമ്പനിയുടെ പ്ലാന്റും തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പും സ്ഥിതിചെയ്യുന്നത്. ഇവിടെ കഴിയുന്ന നൂറുകണക്കിന് തൊഴിലാളികൾ ഉപയോഗിക്കുന്ന കക്കൂസുകളിലെ മാലിന്യമാണ് യഥാവിധി സെപ്റ്റിക് ടാങ്ക് ഉൾപ്പെടെയുള്ളവ നിർമ്മിച്ച് പുറത്തേക്ക് ഒഴുകാത്ത രീതിയിൽ സംരക്ഷിച്ചുനിർത്താതെ ഒഴുക്കിവിടുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ജില്ലാ കലക്ടർ പ്രദേശം സന്ദർശിച്ചിരുന്നെങ്കിലും കരാർ ഏറ്റെടുത്ത കമ്പനിക്കെതിരേ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന പരിസരങ്ങളിലെല്ലാം കക്കൂസ് മാലിന്യം പരന്നൊഴുകി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. ഇതുമൂലം പ്രദേശത്തെ നൂറിൽപരം കിണറുകൾ ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്. മഴക്കാലമായതോടെ കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതോടെ ഇവിടുത്തെ കിണറുകളിലെ വെള്ളമെല്ലാം കലങ്ങുകയും ദുർഗന്ധം കാരണം പ്രദേശത്തുകൂടി നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയായിരിക്കുകയാണ്.
പ്രദേശത്ത് മാസങ്ങൾക്ക് മുൻപും ഇതേ പ്രശ്നം ഉടലെടുക്കുകയും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അന്ന് ജില്ലാ കലക്ടർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയതോടെയായിരുന്നു നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിന്റെ തുടർച്ചയായി താൽക്കാലികമായി മാലിന്യം പുറത്തേക്ക് ഒഴുകുന്നത് കമ്പനി അധികൃതർ തടയാൻ ശ്രമിക്കുകയും ഓരോ വീട്ടുകാർക്കും ആയിരം ലിറ്റർ വെള്ളം വീതം എത്തിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടിത് പാതിയായി കുറച്ചു. ഇപ്പോൾ മൂന്നാഴ്ചയോളമായി പലർക്കും കുടിവെള്ളംതന്നെ ലഭിക്കാത്ത സ്ഥിതിയാണ്.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും വെള്ളത്തിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ദുർഗന്ധംമൂലം സമീപത്തേക്കുപോലും പോകാൻ സാധിക്കാതായ കിണറുകളെല്ലാം പരിശോധിക്കുകയും യാതൊരു കാരണവശാലും വെള്ളം കൈകൊണ്ട് തൊടരുതെന്നും ദേഹത്ത് ആവാതെ സൂക്ഷിക്കണമെന്നും അധികൃതർ ഇവിടുത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയുമായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പുതുതായി പല രോഗങ്ങളും ഇതുമൂലം ഉണ്ടാവുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. പലർക്കും നാളിതുവരെ കാണാത്ത രീതിയിലുള്ള ചൊറിയും ബാധിച്ചിട്ടുണ്ട്.
വർഷകാലത്ത് തെളിനീരൊഴുകിയിരുന്ന തോടുകളും ശുദ്ധജലം കെട്ടിനിന്നിരുന്ന തണ്ണീർത്തടങ്ങളുമെല്ലാം ദേശീയപാത വികസന പ്രവർത്തികൾ ആരംഭിച്ചതോടെ ഇല്ലാതാവുകയും ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കു തടസപ്പെടുകയും ചെയ്യുന്നത് മൂലം പ്രകൃതിക്കുണ്ടാവുന്ന ആഘാതത്തിന് പുറമേയാണ് ഇ്പ്പോൾ മനുഷ്യ വിസർജ്യവും ടോയ്ലറ്റ് മാലിന്യവുമെല്ലാം പ്രദേശം മുഴുവൻ പരന്നൊഴുകുന്നത്. മഴ മാറുകയും നിലവിലെ വെള്ളക്കെട്ടുകൾ വറ്റുകയും ചെയ്താലും മണ്ണിൽ കക്കൂസ് മാലിന്യം കിനിഞ്ഞിറങ്ങിക്കിടക്കുന്ന പ്രദേശത്തെ കിണറുകളും ജലസ്രോതസുകളുമൊന്നും ഇനിയൊരു കാലത്തും ഉപയോഗിക്കാൻ സാധിക്കില്ലെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇവിടെ ഇനി എങ്ങനെ ജീവിക്കുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊന്നും കൃത്യമായ ഉത്തരമില്ല.
ആഴ്ചകളായി പ്രദേശത്ത് മഴ കനത്തുപെച്ചുന്നതോടെ വീണ്ടും സ്ഥിതി സങ്കീർണമാവുകയും ജനം പ്രതിഷേധങ്ങൾക്കായി കോപ്പുകൂട്ടുകയും ചെയ്യുന്ന സ്ഥിതിയാണ്. ആദ്യം നിറവ്യത്യാസം കണ്ടെങ്കിലും കിണറിൽനിന്ന് രണ്ട് മോട്ടോറുകളിലേക്കു വെള്ളം എടുക്കുന്നതിനാൽ കലങ്ങുന്നതാണെന്നാണ് കരുതിയതെന്ന് ശ്രീശൈലം കുന്നിന്റെ താഴ് വരയിലെ താമസക്കാരിയായ വീട്ടമ്മ രജില പറഞ്ഞു. പിന്നീടാണ് കടുത്ത ദുർഗന്ധം വെള്ളത്തിന് അനുഭവപ്പെട്ടത്. ഇതോടെ വീട്ടിലുള്ളവരുടെ വെള്ളംകുടിയും പാചകം ഉൾപ്പെടെയുള്ള കാര്യങ്ങളും ബുദ്ധിമുട്ടിലായിരിക്കയാണെന്നും ഇവർ പറയുന്നു.
തുടക്കത്തിൽ വെള്ളമെത്തിച്ച് നൽകിയിരുന്നെങ്കിലും ഇപ്പോൾ കമ്പനി അധികൃതർ അനങ്ങുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ഒരു പ്രദേശം മുഴുവൻ ദേശീയപാത വികസനത്തിന്റെ പേരിൽ ദുർഗന്ധപൂരിതമായിട്ടും അധികൃതരിൽനിന്ന് വേണ്ടത്ര നടപടിയുണ്ടാവുന്നില്ലെന്നത് നാട്ടുകാരെ കൂടുതൽ വേദനിപ്പിക്കുകയാണ്. ആർ ഡി ഒ കമ്പനിക്കെതിരേ നടപടി സ്വീകരിക്കാനും ലേബർ ക്യാമ്പ് അടച്ചുപൂട്ടാനും ഉത്തവിട്ടിട്ടുണ്ടെങ്കിലും ഇതും ഇതുവരെയും നടപ്പായിട്ടില്ല.
വികസനം ആവശ്യമാണെങ്കിലും ഇതിനായി ഉപ കരാറെടുക്കുന്ന കമ്പനികൾ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരേ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള ശക്തമായ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വിഷയത്തിൽ ജനപ്രതിനിധികളും വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍