ആദ്യകുർബാനക്കുള്ള വസ്ത്രം വാഗ്ദാനം നൽകി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു; മാധ്യമങ്ങളെ കണ്ട് നിലവിളിച്ചോടി; കത്തോലിക്കാസഭയിലെ പീഡനകേസ് പ്രതി ഫാദർ രാജു കൊക്കനെ ആദരിച്ച തൃശ്ശൂർ രൂപതയുടെ ജൂബിലി ആഘോഷം വിവാദമാകുമ്പോൾ
അഖിൽ രാമൻ
പീഡനകേസിൽ പിടിയിലായ വൈദികനെ ഉൾപ്പെടുത്തി കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷം. കത്തോലിക്കാസഭ തൃശ്ശൂർ അതിരൂപതയിലെ 25 വർഷം പൂർത്തിയാക്കിയ വൈദികരെ ആരാധിക്കുന്ന ചടങ്ങിലാണ് പീഡനകേസിൽ പ്രതിയായ ഫാദർ രാജു കൊക്കനെയും ഉൾപ്പെടുത്തിയത്. മെഡോണ മൈനയ്യ സെമിനാരിയിലാണ് ചടങ്ങുകൾ നടന്നത്. സഭയിലെ 50 വർഷം പൂർത്തിയാക്കിയ മുതിർന്ന മൂന്ന് പുരോഹിതന്മാരുടെയും 25 വർഷം പൂർത്തിയായ 10 വൈദികരുടെയും രജതജൂബിലി ജൂബിലി ആഘോഷത്തിലാണ് ഫാദർ രാജു കോക്കനെയും ആദരിച്ചത്.
കത്തോലിക്കാസഭയുടെ എല്ലാമാസവും പുറത്തിറങ്ങുന്ന കത്തോലിക്കാസഭ എന്ന ഓൺലൈൻ പത്രത്തിൽ ചടങ്ങിന്റെ വാർത്തയും ജൂബില് ആഘോഷിക്കുന്ന വൈദികരുടെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലും ഫാദർ രാജു കോക്കന്റെ ചിത്രമുണ്ട്. 2018 ൽ രാജു കോക്കൻ പള്ളിഅൽത്താരയിൽ എത്തുകയും ബലിആർപ്പിക്കുകയും ചെയ്തതിന് വിശ്വാസികൾ പ്രതിഷേധിക്കുകയും ആർച്ച് ബിഷപ്പിനെതിരെ വരെ ആരോപണമുയർത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോൾ ജൂബീലി ആഘോഷത്തിൽ രാജുകോക്കനെ പങ്കെടുപ്പിച്ചതിലും വിശ്വാസികൾ പ്രതിഷേധം ശക്തമായി ഉയർത്തുന്നു.
കുറ്റആരോപിതനായ ഒരു വൈദികനെ വീണ്ടും പൗരോഹിത്യ കാർമികത്വത്തിൽ പങ്കാളിയാക്കുകയും ആദരിക്കുകയും ചെയ്യുന്നത് രൂപത വിശ്വാസികളെ വഞ്ചിക്കുന്നതെന്നാണ് ആരോപണം.കത്തോലിക്കാ സഭയിൽ തന്റെ മേൽക്കോയ്മ കാണിക്കുക മാത്രമല്ല, വിശ്വാസി സമൂഹം വെറും അടിമകളാണെന്നുകൂടിയാണ് ഈ പ്രവർത്തികൾ കൊണ്ട് ആർച്ച് ബിഷപ്പ് തെളിയിച്ചിരിക്കുന്നതെന്നും വിശ്വാസികൾ ആക്ഷേപിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ കത്തോലിക്കാ സഭയിലെ ചില ഉന്നതന്മാർ കാണിക്കുന്ന കള്ളത്തരങ്ങൾ സഭയേയും സഭ വിശ്വാസികളേയും ക്രിസ്തുവിനെയും ഒരുമിച്ച് ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നും വിശ്വാസികൾ ആരോപിക്കുന്നു.
2014 തൃശൂരിലെ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായിരിക്കുമ്പോഴാണ് രാജു കോക്കൻ എതിരേ പീഡനആരോപണവും കേസും ഉണ്ടായത്. 2014 ഏപ്രിലിൽ 8, 11, 24 തീയതികളിൽ പാവപ്പെട്ട വീട്ടിലെ കുട്ടിയെ കുർബാനയ്ക്ക് വസ്ത്രം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. വൈദികൻ പെൺകുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. പിന്നീട് ചിത്രം മൊബൈലിൽ പകർത്തി. അതിനുശേഷം 11നും 24നും പെൺകുട്ടിയെ പീഡിപ്പിച്ചു.
കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കൾ വനിതാ സെല്ലിലറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. കേസായതിനെ തുടർന്ന് ഒളിവിൽ പോയ രാജുകോക്കനെ നാഗർകോവിലിലിൽ നിന്നാണ് ഷാഡോപൊലീസ് പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് രാജു കൊക്കൻ പൊലീസ് പിടികൂടിയത്.പ്രതിയായ ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട് ഫാദർ നിലവിളിക്കുകയും മുഖം പൊത്തി ഓടാൻ ശ്രമിച്ചതും അന്ന് വലിയ വാർത്ത ആയിരുന്നു. ഫാദർ രാജുകോക്കനെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു എന്നായിരുന്ന സഭ അറിയിച്ചിരുന്നത്.
2018ൽ വിവാദമുണ്ടായപ്പോൾ ഫാദർ. രാജു കൊക്കൻ പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നുവെങ്കിലും അൾത്താരയിൽ കയറുകയോ കുർബാന അർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വെണ്ടോർ സെന്റ്.മേരീസ് പള്ളി വികാരി ഡേവിസ് ജോസഫ് പുലിക്കോട്ടിൽ പ്രതികരിച്ചത്. ഇത് അച്ചന്റെ(ഫാ. രാജു കൊക്കൻ) ഇടവക പള്ളിയാണ്. കുടുംബത്തോടൊപ്പമാണ് അച്ചൻ പള്ളിയിൽ എത്തിയത്. കുർബന ചൊല്ലാനോ മറ്റ് ചടങ്ങുകളിൽ കാർമികത്വം വഹിക്കുകയോ ചെയ്തിട്ടില്ല. വേറെ അച്ചന്മാരാണ് കുർബാന നടത്തിയത്; ഫാ. ഡേവിസ് ജോസഫ് പറയുന്നു. ഫാ. രാജു കൊക്കൻ ഇപ്പോഴും സസ്പെൻഷനിലാണെന്നും ഒരിടത്തും കുർബാന അർപ്പിക്കാറില്ലെന്നും ഫാ. ഡേവിസ് ജോസഫ് പുലിക്കോട്ടിൽ സമ്മതിക്കുന്നുമുണ്ട്.
ഇതേ വിഷയത്തിൽ തൃശൂർ അതിരൂപതയുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായ മറുപടി കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇപ്പോൾ ഇവിടെ അച്ചന്മാർ ആരും ഇല്ലെന്നും സൂചിപ്പിച്ച വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണ് ബിഷപ്പ് ഹൗസിൽ നിന്നും പറഞ്ഞത്. സെന്റ്. മേരീസ് പള്ളി വികാരി പറഞ്ഞതായിരിക്കും നടന്നിരിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ഫാ. രാജു കൊക്കൻ സെന്റ്. മേരീസ് ചർച്ചിലെ ചടങ്ങുകളിൽ ഒന്നും പങ്കെടുത്തില്ലെന്നും ഒരു സാധാരണ വിശ്വാസിയെപോലെ പള്ളിയിൽ വന്നു പോവുക മാത്രമെ ചെയ്തുള്ളൂവെന്നുമുള്ള പ്രതികരണങ്ങൾ തെറ്റാണെന്നാണ് വിശ്വാസികൾ പറയുന്നത്. ഇത് അച്ചന്റെ ഇടവക തന്നെയാണ്. പക്ഷേ, സെപ്റ്റംബർ ഒമ്പതിന് അൾത്താരയിൽ പ്രവേശിക്കുന്നതിനു തലേന്ന് തന്നെ പള്ളിയിൽ വച്ച് അച്ചൻ പല വിശ്വാസികളോട് നാളെ തന്റെ കുർബാന ഉണ്ടെന്നും പങ്കെടുക്കണമെന്നും പറഞ്ഞിരുന്നതാണ്. സസ്പെൻഷനിലായ അച്ചൻ എങ്ങനെ കുർബന നൽകുമെന്ന് അതേ കേട്ടവരിൽ സംശയം ഉണ്ടാവുകയും ഇക്കാര്യം ചർച്ചയാവുകയും ചെയ്തിരുന്നു. പറഞ്ഞതുപോലെ തന്നെ അച്ചൻ കുർബാന അർപ്പിക്കുകയും ചെയ്തു; ഒരു വിശ്വാസി പറയുന്നു.
ഫാ. രാജു കൊക്കൻ കുർബാന അർപ്പിച്ചില്ലെന്ന വാദം പൊളിക്കാനുള്ള പ്രധാന തെളിവ് തിരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിൽ തന്നെയുണ്ടെന്ന് വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു. ബുള്ളറ്റിന്റെ സെന്റർ പേജുകളിൽ രാജു കൊക്കൻ അച്ചൻ കുർബാനയ്ക്കും മറ്റ് ചടങ്ങൾക്കും ഔദ്യോഗികമായി തന്നെ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചിത്രങ്ങളിൽ അച്ചൻ ധരിച്ചിരിക്കുന്ന ഔദ്യോഗിക വേഷങ്ങൾ തന്നെ അദ്ദേഹം ഒരു സാധാരണ വിശ്വാസിയെ പോലെയല്ല പള്ളിയിൽ എത്തിയതിനു തെളിവാണെന്നാണ് അവർ പറയുന്നത്.
തൃശ്ശൂർ അതിരൂപത 2014 ലാണ് സഭയുടെതായ ഉത്തരവാദിത്വങ്ങളിൽ നിന്നും രാജു കൊക്കനെ സസ്പെൻഡ് ചെയ്തത്. ആ സസ്പെൻഷൻ ഇപ്പോഴും നിലനിൽക്കുകയാണ്. അത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് നില നിൽക്കുന്നുമുണ്ട്. പോക്സോ കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. അതിനിനിയും കാലതാമസം വരുമെന്നാണ് ഞങ്ങൾ തിരക്കിയപ്പോൾ അറിഞ്ഞത്. അതെന്തുകൊണ്ടാണെന്നത് വേറെ അന്വേഷിക്കണം. എങ്കിലും കേസ് നിലനിൽക്കുകയും രൂപത വിധിച്ച സസ്പെൻഷൻ തുടരുകയും ചെയ്യുന്ന രാജു കൊക്കൻ അൾത്താരയിലെ/ ബലിപീഠത്തിലെ നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് മറ്റൊരു സത്യമാണ്.
2018 സെപ്റ്റംബർ ഒമ്പതിന് തൃശ്ശൂർ അതിരൂപതയിലെ വെണ്ടോരിലുള്ള സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ കുർബ്ബാനയിലും തിരുനാൾ പ്രദക്ഷിണത്തിലുംബാല പീഡകനും, പോക്സോ കേസിൽ പ്രതിയുമായ ഫാദർ രാജൂ കൊക്കൻ നിറ സാന്നിദ്ധ്യമായിരുന്നുവെന്നതിന് വിശ്വാസികൾ സാക്ഷിയുമാണ്. തൃശ്ശൂർ അതിരൂപതയുടെ സംരക്ഷണയിൽ കഴിയുന്ന കൊക്കന് അതിരൂപതാ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്റെ അനുമതിയില്ലാതെ ബലിവേദിയിൽ കയറി നിന്നു ദിവ്യബലി അർപ്പിക്കാനും, തിരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുക്കാനും കഴിയില്ല; ഒരു വിശ്വാസി പറയുന്നു.
2014 ഏപ്രിൽ 25ന് ആലുവായിൽ എത്തിയ കൊക്കൻ അവിടെ നിന്നും നാഗർകോവിലിലേക്ക് രക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസം മോബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ നാലാം ദിവസം മൊബൈൽ ഫോൺ ടവ്വറിന്റെ പരിധിയിൽ എത്തിയതോടെയാണ് പിടിക്കപ്പെടാനുള്ള വഴിയൊരുങ്ങിയത്. നാഗർകോവിലിനടുത്തുള്ള പൂതപ്പാണ്ടിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന രാജു കൊക്കനെ മൊബൈൽ ടവ്വറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയും 2014 മെയ് നാലിന് വൈകീട്ടോടെ ഷാഡോ പൊലീസ് പിടികൂടുകയുമായിരുന്നു.
2014 മെയ് അഞ്ചിന് തൃശ്ശൂരിലെ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇരിഞ്ഞാലക്കുട കോടതിയിൽ ഹാജരാക്കിയ രാജു കൊക്കനെ കോടതി രണ്ടാഴ്ചത്തേക്കു് റിമാൻഡ് ചെയ്യുകയും ഉണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍