Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യകുർബാനക്കുള്ള വസ്ത്രം വാഗ്ദാനം നൽകി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു; മാധ്യമങ്ങളെ കണ്ട് നിലവിളിച്ചോടി; കത്തോലിക്കാസഭയിലെ പീഡനകേസ് പ്രതി ഫാദർ രാജു കൊക്കനെ ആദരിച്ച തൃശ്ശൂർ രൂപതയുടെ ജൂബിലി ആഘോഷം വിവാദമാകുമ്പോൾ

ആദ്യകുർബാനക്കുള്ള വസ്ത്രം വാഗ്ദാനം നൽകി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു; മാധ്യമങ്ങളെ കണ്ട് നിലവിളിച്ചോടി; കത്തോലിക്കാസഭയിലെ പീഡനകേസ് പ്രതി ഫാദർ രാജു കൊക്കനെ ആദരിച്ച തൃശ്ശൂർ രൂപതയുടെ ജൂബിലി ആഘോഷം വിവാദമാകുമ്പോൾ

അഖിൽ രാമൻ

പീഡനകേസിൽ പിടിയിലായ വൈദികനെ ഉൾപ്പെടുത്തി കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷം. കത്തോലിക്കാസഭ തൃശ്ശൂർ അതിരൂപതയിലെ 25 വർഷം പൂർത്തിയാക്കിയ വൈദികരെ ആരാധിക്കുന്ന ചടങ്ങിലാണ് പീഡനകേസിൽ പ്രതിയായ ഫാദർ രാജു കൊക്കനെയും ഉൾപ്പെടുത്തിയത്. മെഡോണ മൈനയ്യ സെമിനാരിയിലാണ് ചടങ്ങുകൾ നടന്നത്. സഭയിലെ 50 വർഷം പൂർത്തിയാക്കിയ മുതിർന്ന മൂന്ന് പുരോഹിതന്മാരുടെയും 25 വർഷം പൂർത്തിയായ 10 വൈദികരുടെയും രജതജൂബിലി ജൂബിലി ആഘോഷത്തിലാണ് ഫാദർ രാജു കോക്കനെയും ആദരിച്ചത്.

കത്തോലിക്കാസഭയുടെ എല്ലാമാസവും പുറത്തിറങ്ങുന്ന കത്തോലിക്കാസഭ എന്ന ഓൺലൈൻ പത്രത്തിൽ ചടങ്ങിന്റെ വാർത്തയും ജൂബില് ആഘോഷിക്കുന്ന വൈദികരുടെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലും ഫാദർ രാജു കോക്കന്റെ ചിത്രമുണ്ട്. 2018 ൽ രാജു കോക്കൻ പള്ളിഅൽത്താരയിൽ എത്തുകയും ബലിആർപ്പിക്കുകയും ചെയ്തതിന് വിശ്വാസികൾ പ്രതിഷേധിക്കുകയും ആർച്ച് ബിഷപ്പിനെതിരെ വരെ ആരോപണമുയർത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോൾ ജൂബീലി ആഘോഷത്തിൽ രാജുകോക്കനെ പങ്കെടുപ്പിച്ചതിലും വിശ്വാസികൾ പ്രതിഷേധം ശക്തമായി ഉയർത്തുന്നു.

കുറ്റആരോപിതനായ ഒരു വൈദികനെ വീണ്ടും പൗരോഹിത്യ കാർമികത്വത്തിൽ പങ്കാളിയാക്കുകയും ആദരിക്കുകയും ചെയ്യുന്നത് രൂപത വിശ്വാസികളെ വഞ്ചിക്കുന്നതെന്നാണ് ആരോപണം.കത്തോലിക്കാ സഭയിൽ തന്റെ മേൽക്കോയ്മ കാണിക്കുക മാത്രമല്ല, വിശ്വാസി സമൂഹം വെറും അടിമകളാണെന്നുകൂടിയാണ് ഈ പ്രവർത്തികൾ കൊണ്ട് ആർച്ച് ബിഷപ്പ് തെളിയിച്ചിരിക്കുന്നതെന്നും വിശ്വാസികൾ ആക്ഷേപിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ കത്തോലിക്കാ സഭയിലെ ചില ഉന്നതന്മാർ കാണിക്കുന്ന കള്ളത്തരങ്ങൾ സഭയേയും സഭ വിശ്വാസികളേയും ക്രിസ്തുവിനെയും ഒരുമിച്ച് ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നും വിശ്വാസികൾ ആരോപിക്കുന്നു.

2014 തൃശൂരിലെ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായിരിക്കുമ്പോഴാണ് രാജു കോക്കൻ എതിരേ പീഡനആരോപണവും കേസും ഉണ്ടായത്. 2014 ഏപ്രിലിൽ 8, 11, 24 തീയതികളിൽ പാവപ്പെട്ട വീട്ടിലെ കുട്ടിയെ കുർബാനയ്ക്ക് വസ്ത്രം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. വൈദികൻ പെൺകുട്ടിയെ നഗ്‌നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. പിന്നീട് ചിത്രം മൊബൈലിൽ പകർത്തി. അതിനുശേഷം 11നും 24നും പെൺകുട്ടിയെ പീഡിപ്പിച്ചു.

കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കൾ വനിതാ സെല്ലിലറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. കേസായതിനെ തുടർന്ന് ഒളിവിൽ പോയ രാജുകോക്കനെ നാഗർകോവിലിലിൽ നിന്നാണ് ഷാഡോപൊലീസ് പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് രാജു കൊക്കൻ പൊലീസ് പിടികൂടിയത്.പ്രതിയായ ഇയാളെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട് ഫാദർ നിലവിളിക്കുകയും മുഖം പൊത്തി ഓടാൻ ശ്രമിച്ചതും അന്ന് വലിയ വാർത്ത ആയിരുന്നു. ഫാദർ രാജുകോക്കനെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു എന്നായിരുന്ന സഭ അറിയിച്ചിരുന്നത്.

2018ൽ വിവാദമുണ്ടായപ്പോൾ ഫാദർ. രാജു കൊക്കൻ പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നുവെങ്കിലും അൾത്താരയിൽ കയറുകയോ കുർബാന അർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വെണ്ടോർ സെന്റ്.മേരീസ് പള്ളി വികാരി ഡേവിസ് ജോസഫ് പുലിക്കോട്ടിൽ പ്രതികരിച്ചത്. ഇത് അച്ചന്റെ(ഫാ. രാജു കൊക്കൻ) ഇടവക പള്ളിയാണ്. കുടുംബത്തോടൊപ്പമാണ് അച്ചൻ പള്ളിയിൽ എത്തിയത്. കുർബന ചൊല്ലാനോ മറ്റ് ചടങ്ങുകളിൽ കാർമികത്വം വഹിക്കുകയോ ചെയ്തിട്ടില്ല. വേറെ അച്ചന്മാരാണ് കുർബാന നടത്തിയത്; ഫാ. ഡേവിസ് ജോസഫ് പറയുന്നു. ഫാ. രാജു കൊക്കൻ ഇപ്പോഴും സസ്പെൻഷനിലാണെന്നും ഒരിടത്തും കുർബാന അർപ്പിക്കാറില്ലെന്നും ഫാ. ഡേവിസ് ജോസഫ് പുലിക്കോട്ടിൽ സമ്മതിക്കുന്നുമുണ്ട്.

ഇതേ വിഷയത്തിൽ തൃശൂർ അതിരൂപതയുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായ മറുപടി കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇപ്പോൾ ഇവിടെ അച്ചന്മാർ ആരും ഇല്ലെന്നും സൂചിപ്പിച്ച വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണ് ബിഷപ്പ് ഹൗസിൽ നിന്നും  പറഞ്ഞത്. സെന്റ്. മേരീസ് പള്ളി വികാരി പറഞ്ഞതായിരിക്കും നടന്നിരിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഫാ. രാജു കൊക്കൻ സെന്റ്. മേരീസ് ചർച്ചിലെ ചടങ്ങുകളിൽ ഒന്നും പങ്കെടുത്തില്ലെന്നും ഒരു സാധാരണ വിശ്വാസിയെപോലെ പള്ളിയിൽ വന്നു പോവുക മാത്രമെ ചെയ്തുള്ളൂവെന്നുമുള്ള പ്രതികരണങ്ങൾ തെറ്റാണെന്നാണ് വിശ്വാസികൾ പറയുന്നത്. ഇത് അച്ചന്റെ ഇടവക തന്നെയാണ്. പക്ഷേ, സെപ്റ്റംബർ ഒമ്പതിന് അൾത്താരയിൽ പ്രവേശിക്കുന്നതിനു തലേന്ന് തന്നെ പള്ളിയിൽ വച്ച് അച്ചൻ പല വിശ്വാസികളോട് നാളെ തന്റെ കുർബാന ഉണ്ടെന്നും പങ്കെടുക്കണമെന്നും പറഞ്ഞിരുന്നതാണ്. സസ്പെൻഷനിലായ അച്ചൻ എങ്ങനെ കുർബന നൽകുമെന്ന് അതേ കേട്ടവരിൽ സംശയം ഉണ്ടാവുകയും ഇക്കാര്യം ചർച്ചയാവുകയും ചെയ്തിരുന്നു. പറഞ്ഞതുപോലെ തന്നെ അച്ചൻ കുർബാന അർപ്പിക്കുകയും ചെയ്തു; ഒരു വിശ്വാസി പറയുന്നു.

ഫാ. രാജു കൊക്കൻ കുർബാന അർപ്പിച്ചില്ലെന്ന വാദം പൊളിക്കാനുള്ള പ്രധാന തെളിവ് തിരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിൽ തന്നെയുണ്ടെന്ന് വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു. ബുള്ളറ്റിന്റെ സെന്റർ പേജുകളിൽ രാജു കൊക്കൻ അച്ചൻ കുർബാനയ്ക്കും മറ്റ് ചടങ്ങൾക്കും ഔദ്യോഗികമായി തന്നെ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചിത്രങ്ങളിൽ അച്ചൻ ധരിച്ചിരിക്കുന്ന ഔദ്യോഗിക വേഷങ്ങൾ തന്നെ അദ്ദേഹം ഒരു സാധാരണ വിശ്വാസിയെ പോലെയല്ല പള്ളിയിൽ എത്തിയതിനു തെളിവാണെന്നാണ് അവർ പറയുന്നത്.

തൃശ്ശൂർ അതിരൂപത 2014 ലാണ് സഭയുടെതായ ഉത്തരവാദിത്വങ്ങളിൽ നിന്നും രാജു കൊക്കനെ സസ്പെൻഡ് ചെയ്തത്. ആ സസ്പെൻഷൻ ഇപ്പോഴും നിലനിൽക്കുകയാണ്. അത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് നില നിൽക്കുന്നുമുണ്ട്. പോക്സോ കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. അതിനിനിയും കാലതാമസം വരുമെന്നാണ് ഞങ്ങൾ തിരക്കിയപ്പോൾ അറിഞ്ഞത്. അതെന്തുകൊണ്ടാണെന്നത് വേറെ അന്വേഷിക്കണം. എങ്കിലും കേസ് നിലനിൽക്കുകയും രൂപത വിധിച്ച സസ്പെൻഷൻ തുടരുകയും ചെയ്യുന്ന രാജു കൊക്കൻ അൾത്താരയിലെ/ ബലിപീഠത്തിലെ നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് മറ്റൊരു സത്യമാണ്.

2018 സെപ്റ്റംബർ ഒമ്പതിന് തൃശ്ശൂർ അതിരൂപതയിലെ വെണ്ടോരിലുള്ള സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ കുർബ്ബാനയിലും തിരുനാൾ പ്രദക്ഷിണത്തിലുംബാല പീഡകനും, പോക്സോ കേസിൽ പ്രതിയുമായ ഫാദർ രാജൂ കൊക്കൻ നിറ സാന്നിദ്ധ്യമായിരുന്നുവെന്നതിന് വിശ്വാസികൾ സാക്ഷിയുമാണ്. തൃശ്ശൂർ അതിരൂപതയുടെ സംരക്ഷണയിൽ കഴിയുന്ന കൊക്കന് അതിരൂപതാ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്റെ അനുമതിയില്ലാതെ ബലിവേദിയിൽ കയറി നിന്നു ദിവ്യബലി അർപ്പിക്കാനും, തിരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുക്കാനും കഴിയില്ല; ഒരു വിശ്വാസി പറയുന്നു.

2014 ഏപ്രിൽ 25ന് ആലുവായിൽ എത്തിയ കൊക്കൻ അവിടെ നിന്നും നാഗർകോവിലിലേക്ക് രക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസം മോബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ നാലാം ദിവസം മൊബൈൽ ഫോൺ ടവ്വറിന്റെ പരിധിയിൽ എത്തിയതോടെയാണ് പിടിക്കപ്പെടാനുള്ള വഴിയൊരുങ്ങിയത്. നാഗർകോവിലിനടുത്തുള്ള പൂതപ്പാണ്ടിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന രാജു കൊക്കനെ മൊബൈൽ ടവ്വറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയും 2014 മെയ് നാലിന് വൈകീട്ടോടെ ഷാഡോ പൊലീസ് പിടികൂടുകയുമായിരുന്നു.

2014 മെയ്‌ അഞ്ചിന് തൃശ്ശൂരിലെ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇരിഞ്ഞാലക്കുട കോടതിയിൽ ഹാജരാക്കിയ രാജു കൊക്കനെ കോടതി രണ്ടാഴ്ചത്തേക്കു് റിമാൻഡ് ചെയ്യുകയും ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP