അബ്ദുൾ റഷീദ് ഉള്ളതിനാൽ ഒപ്പിടാൻ മടിച്ച് യു പി എസ് സി ചെയർമാൻ; ആഭ്യന്തരമന്ത്രാലയം വഴി കടന്നു കൂടാൻ ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിയുടെ നീക്കം; സഹായത്തിന് കേരളാ പൊലീസിലെയും ആഭ്യന്തരവകുപ്പിലെയും ഉന്നതർ; അപ്രതീക്ഷിത എൻട്രിയായി ബാസ്റ്റിൻ സാബുവും; ആകെ കുഴഞ്ഞു മറിഞ്ഞ് കേരളാ പൊലീസിലെ ഐപിഎസ് പരിഗണനാ പട്ടിക
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഉണ്ണിത്താൻ വധശ്രമക്കേസിൽ പ്രതിയായ മുൻ ക്രൈംബ്രാഞ്ച് എസ്പി എൻ. അബ്ദുൾ റഷീദ് ഉൾപ്പെട്ടതിനാൽ കേരളത്തിൽ നിന്നുള്ള ഐപിഎസ് പരിഗണനാ പട്ടികയുടെ അന്തിമ വിജ്ഞാപനത്തിൽ തീരുമാനം എടുക്കാതെ യുപിഎസ് സി ചെയർമാൻ. ജുൺ 27 ന് യുപിഎസ്സി ഡയറക്ടർ ബോർഡ് കൂടി തയാറാക്കിയ 23 പേരുടെ പട്ടികയാണ് അനിശ്ചിതത്വത്തിലായത്. അബ്ദുൾ റഷീദിനെ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാമെങ്കിലും കേരളാ പൊലീസിലെയും സംസ്ഥാന ആഭ്യന്തര വകുപ്പിലെയും രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് അതിന് തടയിടാനുള്ള ശ്രമം കൊണ്ടു പിടിച്ച് നടക്കുകയാണ്. ഇതിനായി ഇവർ ഡൽഹിയിൽ ക്യാമ്പ് ചെയ്ത് കരുക്കൾ നീക്കുകയാണ്. യുപിഎസ് സി കൈവിട്ട സ്ഥിതിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയം വഴി ഉത്തരവ് സമ്പാദിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
അതിനിടെ ഇതേ ബാച്ചിൽ എസ്പി ബാസ്റ്റിൻ സാബുവിന് ഐപിഎസ് നൽകിയേ മതിയാകൂവെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. ഇദ്ദേഹത്തിനുള്ള ഒരു തസ്തിക ഒഴിച്ചിടുകയോ അല്ലെങ്കിൽ ഉൾപ്പെടുത്തിയോ വേണം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ. ഇതിനായി 30 ദിവസത്തെ സമയമാണ് ട്രിബ്യൂണൽ യുപിഎസ് സിക്ക് നൽകിയിട്ടുള്ളത്. 2019, 20 വർഷങ്ങളിലെ ഐപിഎസ് ബാച്ചിന് വേണ്ടിയാണ് കേരളാ പൊലീസിൽ നിന്നുള്ള 23 പേരുടെ പട്ടിക തയാറാക്കിയത്. സംസ്ഥാന സർക്കാർ അൺഫിറ്റ് എന്ന് സർട്ടിഫൈ ചെയ്ത ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിയും റിട്ട. ക്രൈംബ്രാഞ്ച് എസ്പിയുമായ എൻ. അബ്ദുൾ റഷീദ് സെലക്ഷനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് ഏവരെയും ഞെട്ടിച്ചു.
ഇതിനെതിരേ ഉണ്ണിത്താൻ വധശ്രമക്കേസിലെ സാക്ഷിയും കൊല്ലത്തു നിന്നുള്ള മാധ്യമപ്രവർത്തകനുമായ ജി. വിപിനൻ ഹൈക്കോടതിയെ സമീപിച്ചു. പൊതുതാൽപര്യം മുൻ നിർത്തി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തന്നെ കേസ് പരിഗണിച്ചു. പട്ടികയിൽ റഷീദിന്റെ പേരുണ്ടെങ്കിലും നിലവിൽ അയാൾക്ക് ഐപിഎസ് ലഭിച്ചിട്ടില്ല എന്ന യുപിഎസ്സി സ്റ്റാൻഡിങ് കോൺസലിന്റെ വാദം പരിഗണിച്ച് ഹർജി തള്ളി. എന്നാൽ, ഇയാൾക്ക് ഐപിഎസ് ലഭിച്ചാൽ വീണ്ടും ഇതേ കോടതിയെ സമീപിക്കാമെന്ന തരത്തിലായിരുന്നു കേസ് തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് വ്യാഖ്യാനിക്കാവുന്നത്.
ഇതോടെ യുപിഎസ്സി സെലക്ഷൻ കമ്മറ്റി അങ്കലാപ്പിലായി. റഷീദിന് ഐപിഎസ് കൊടുത്താൽ അതിനുള്ള കാരണം കോടതിയിൽ ബോധിപ്പിക്കേണ്ടി വരും. നിലവിൽ സംസ്ഥാന സർക്കാർ അൺഫിറ്റ് എന്ന് രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്. റഷീദിന്റെ വാർഷിക രഹസ്യ റിപ്പോർട്ട് (എസിആർ) ഐപിഎസിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. തന്റെ എസിആർ ഗ്രേഡ് ഉയർത്തുന്നതിന് വേണ്ടി റഷീദ് നൽകിയ ഹർജികൾ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളുകയും അക്കാര്യം വ്യക്തമാക്കി സംസ്ഥാന ആഭ്യന്തര വകുപ്പ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
തന്റെ വാർഷിക രഹസ്യ റിപ്പോർട്ടി(എ.സി.ആർ)ലെ പരാമർശങ്ങൾ അപ്ഗ്രേഡ് ചെയ്തു കിട്ടണമെന്നായിരുന്നു റഷീദിന്റെ അപേക്ഷ. ഇതിനായി റഷീദ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകി. സംസ്ഥാന സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് ഹർജി തീർപ്പാക്കി.
10.06.2015 മുതൽ 31.12.2015 വരെയും 01.01.2016 മുതൽ 08.08.2016 വരെയുമുള്ള വാർഷിക രഹസ്യ റിപ്പോർട്ടിലെ പരാമർശങ്ങൾ അപ്ഗ്രേഡ് ചെയ്യണമെന്നായിരുന്നു റഷീദിന്റെ ആവശ്യം. ജൂൺ 13 ന് വന്ന ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ ജൂൺ 22 നാണ് റഷീദ് ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകിയത്.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് റഷീദ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് മുന്നിൽ ഉന്നയിച്ചിരുന്നത്.
1. വാർഷിക രഹസ്യ റിപ്പോർട്ടിലെ പരാമർശങ്ങൾ തന്നെ അറിയിച്ചിരുന്നില്ല അതു കാരണം പുനഃപരിശോധനാ അപേക്ഷ സമയത്ത് നൽകാൻ കഴിഞ്ഞില്ല.
2. അപേക്ഷ നിരാകരിക്കാനുണ്ടായ കാരണം തന്നെ അറിയിച്ചിട്ടില്ല. നിയമപ്രകാരം ഇത് ശരിയല്ല.
3. ഇത്തരത്തിലുള്ള അപേക്ഷ പ്രകാരം സർക്കാർ ചില ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ട് അപ്ഗ്രേഡ് ചെയ്തുകൊടുത്തു. സമാനമായ ഒരു പരിഗണന തനിക്ക് ലഭിച്ചില്ല.
റഷീദിന്റെ അപേക്ഷ വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ അണ്ടർ സെക്രട്ടറി ആർ.എസ്. റുസി പറയുന്നു.
റഷീദിന്റെ ആദ്യ വാർഷിക രഹസ്യ റിപ്പോർട്ടിൽ റിപ്പോർട്ടിങ് ഓഫീസർ വളരെ മികച്ചത് (വെരിഗുഡ്) എന്നും ഒന്നാം റിവ്യൂവിങ് ഓഫീസർ മികച്ചത് (ഗുഡ് ഓഫീസർ) എന്നും രേഖപ്പെടുത്തിയപ്പോൾ രണ്ടാം റിവ്യൂവിങ് ഓഫീസറായ എഡിജിപി തൃപ്തികരം (സാറ്റിസ്ഫാക്ടറി പെർഫോമൻസ്)എന്ന് തിരുത്തിയിട്ടുണ്ട്.
രണ്ടാം വാർഷിക റിപ്പോർട്ടിൽ റിപ്പോർട്ടിങ് ഓഫീസറും ഒന്നാം റിവ്യൂവിങ് ഓഫീസറും സ്ഥാനക്കയറ്റത്തിന് അനുയോജ്യൻ എന്നാണ് പരാമർശിച്ചിരിക്കുന്നത്. എഡിജിപിയാകട്ടെ ജോലിയിലെ പ്രകടനം തൃപ്തികരമായിരുന്നു (പെർഫോമൻസ് വാസ് ഗുഡ്)എന്നും എഴുതി.
റിപ്പോർട്ടിലെ പരാമർശങ്ങൾ തന്നെ അറിയിച്ചിട്ടില്ലെന്ന വാദവും ആഭ്യന്തര വകുപ്പ് തള്ളി. ആദ്യ വാർഷിക റിപ്പോർട്ട് ശ്രദ്ധിച്ചു എന്നെഴുതി പരാതിക്കാരൻ തന്നെ ഒപ്പു ചാർത്തിയിട്ടുണ്ട്. രണ്ടാം റിപ്പോർട്ടാകട്ടെ പരാതിക്കാരൻ സ്വന്തം പേരിൽ വിവരാവകാശ നിയമപ്രകാരം കരസ്ഥമാക്കിയിട്ടുമുണ്ട്. ഇതെല്ലാം കൈവശം വച്ച് നാലു വർഷം അനങ്ങാതെ ഇരുന്നതിന് ശേഷമാണ് പരാതിക്കാരൻ പുനപരിശോധനയ്ക്ക് അപേക്ഷ നൽകുന്നത്. എന്നിരുന്നാലും സർക്കാർ ഇത് രണ്ടു തവണ പുനഃപരിശോധിക്കാൻ തയാറായി. 15.10.2021, 17.01.22 എന്നിങ്ങനെ രണ്ടു തവണയും പരാതിക്കാരന്റെ നിവേദനം സർക്കാർ തള്ളുകയും ചെയ്തു.
മറ്റുള്ള ഉദ്യോഗസ്ഥരുടെ പരാതികൾ പുനപരിശോധിക്കുകയും അവർക്ക് നൽകിയ സമാനമായ പരിഗണന തനിക്ക് ലഭിക്കുകയും ചെയ്തില്ലെന്ന ആരോപണവും സർക്കാർ തള്ളി. എ. അബ്ദുൾ റാഷി, വി എം. സന്ദീപ്, കെ.എസ്. ഗോപകുമാർ, കെ.കെ. മൊയ്ദീൻ കുട്ടി എന്നീ ഉദ്യോഗസ്ഥർ സമാന സാഹചര്യത്തിൽ നൽകിയ വാർഷിക രഹസ്യ റിപ്പോർട്ട് പുനപരിശോധിക്കുന്നതിനുള്ള അപേക്ഷയും തള്ളിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.നാലു വർഷം പുനപരിശോധനയ്ക്ക് അപേക്ഷ നൽകാതിരുന്ന റഷീദ് ഐപിഎസ് സെലക്ഷൻ കമ്മറ്റി യോഗം നടക്കുന്നുവെന്ന് അറിഞ്ഞ് തിരക്കിട്ടാണ് രണ്ടു തവണയും പുനപരിശോധനാ അപേക്ഷയുമായി വന്നത്.
ഗുഡ്സർവീസ് എൻട്രി കിട്ടിയിട്ടുണ്ടെന്ന പരാതിക്കാരന്റെ അവകാശവാദമെല്ലാം ആഭ്യന്തരവകുപ്പ് തള്ളി. റഷീദിന്റെ അപേക്ഷ പരിഗണനാർഹമല്ലെന്നും അതിനാൽ തള്ളുന്നുവെന്നുമാണ് ഉത്തരവ്. ഡിജിപി നൽകിയ റിപ്പോർട്ടും റഷീദിന് എതിരായിരുന്നു. ഉണ്ണിത്താൻ വധശ്രമക്കേസിൽ റഷീദിനെ കുറ്റവിമുക്തനാക്കിയെങ്കിലും കേസ് അന്വേഷിച്ച സിബിഐ തന്നെ ഹൈക്കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയിട്ടുണ്ടെന്നും ഈ കേസിൽ റഷീദ് സസ്പെൻഷനിലായിരുന്നുവെന്നും ഡിജിപി പറയുന്നു. സംസ്ഥാന സർക്കാർ ഇന്റഗ്രിറ്റി ഇല്ലെന്ന് പറഞ്ഞ് തള്ളിയ റഷീദ് എന്നിട്ടും ഐപിഎസ് സെലക്ഷൻ പട്ടികയിൽ ഇടം നേടിയതാണ് അമ്പരപ്പിക്കുന്നത്.
റഷീദിനെതിരായ റിപ്പോർട്ടുകളും കോടതി നടപടികളും വന്നതോടെ സെലക്ഷൻ കമ്മറ്റി അന്തിമ തീരുമാനമെടുക്കാൻ യുപിഎസ്സി ചെയർമാനെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി കേരളാ സർക്കാരിൽ നിന്ന് വീണ്ടും റിപ്പോർട്ട് തേടി. ഇക്കുറി ഡിജിപി തലത്തിൽ കളി നടന്നു. വാക്കാലുള്ള ഉത്തരവിന് പുറത്ത് റഷീദിനെ ഫിറ്റ് ആക്കി യുപിഎസ്സിക്ക് റിപ്പോർട്ട് നൽകി. ഇതിനായി ഡിജിപിയും ആഭ്യന്തര വകുപ്പിലെ ഉന്നതനും ഒത്തുകളിച്ചുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, റഷീദിന്റെ കേസുകൾ വിശദമായി പഠിച്ച യുപിഎസ്സി ചെയർമാൻ ഇയാൾക്ക് അവസരം നൽകിയാൽ പിന്നീട് കുഴപ്പമാകുമെന്ന് കരുതി സെലക്ഷൻ ലിസ്റ്റിൽ ഒപ്പിടാൻ വിസമ്മതിച്ചു. റഷീദിനെ മാറ്റി നിർത്തി ശേഷിച്ച 22 പേർക്ക് ഐപിഎസ് നൽകുന്നതിന് ഒരു തടസവുമില്ല. എന്നാൽ, റഷീദിന്റെ സ്വാധീനം കാരണം അതിനും യുപിഎസ്സി തയാറാകുന്നില്ല എന്നുള്ളതാണ്. കേരളാ പൊലീസിനെ ഉന്നതൻ തനിക്ക് കേന്ദ്രത്തിലുള്ള പിടിപാട് വച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിൽ സമ്മർദം ചെലുത്തി വരികയാണ്. പട്ടിക വന്ന് രണ്ടര മാസമായിട്ടും അന്തിമ വിജ്ഞാപനം വരാത്തത് യുപിഎസ് സിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.
അപ്രതീക്ഷിത എൻട്രിയുമായി എസ്പി ബാസ്റ്റിൻ സാബു
റഷീദിന്റെ പേരിൽ ഐപിഎസ് വിവാദം കൊഴുക്കുന്നതിനിടെ ഇതേ പട്ടികയിലേക്ക അപ്രതീക്ഷിതമായി പ്രത്യപ്പെട്ടയാളാണ് മറൈൻ എൻഫോഴ്സ്മെന്റ് എസ്പി ബാസ്റ്റിൻ സാബു. ഐപിഎസ് ലിസ്റ്റിൽ തനിക്കും പരിഗണന വേണമെന്നാവശ്യപ്പെട്ട് ബാസ്റ്റിൻ സാബു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഭിഭാഷകൻ ഈ ഹർജിക്കെതിരേ കടുത്ത നിലപാടെടുത്തു. നിലവിൽ 23 പേരുടെ പട്ടിക തയാറാണെന്നും അന്തിമ വിജ്ഞാപനത്തിനായി കാത്തിരിക്കുകയാണെന്നും അതിനാൽ ബാസ്റ്റിന്റെ ഹർജി പരിഗണിക്കരുതെന്നും യുപിഎസ് സി കോൺസൽ ട്രിബ്യൂണലിൽ വാദിച്ചു. ഈ അവസരത്തിൽ യാതൊരു ഉത്തരവും പാടില്ലെന്നും ശക്തമായി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഗവ. പ്ലീഡറും ഇതേ നിലപാട് സ്വീകരിച്ചു.
എന്നാൽ, ബാസ്റ്റിൻ നേരത്തേ നൽകിയ ഹർജിയിൽ ട്രിബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഐപിഎസ് സെലക്ഷൻ കമ്മറ്റിയിൽ സംസ്ഥാന സർക്കാർ വേണ്ട രീതിയിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. അതിനാൽ, പരാതിക്കാരൻ സമർപ്പിച്ച നിവേദനം 2019, 20 വർഷത്തെ ഐപിഎസ് സെലക്ഷൻ ലിസ്റ്റ് അന്തിമമാക്കുന്നതിന് മുൻപ് വേണ്ട രീതിയിൽ പരിഗണിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. 30 ദിവസത്തിനകം പരാതിക്കാരന്റെ നിവേദനത്തിൽ അന്തിമ തീരുമാനം ഉണ്ടാകണം. ആവശ്യമെങ്കിൽ സെലക്ഷൻ കമ്മറ്റി പുനപരിശോധനാ യോഗം ചേർന്ന് ഇക്കാര്യം പരിഗണിക്കണം. അതു പോലെ തന്നെ ട്രിബ്യൂണൽ കഴിഞ്ഞ വർഷം ഡിസംബർ 10 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും അതിന് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണങ്ങളും പരിഗണിക്കുകയും വേണം.
അതിന് ശേഷം മാത്രമേ അന്തിമ പട്ടിക വിജ്ഞാപനം ചെയ്യാൻ പാടുള്ളൂ. ഇനി ഏതെങ്കിലും കാരണവശാൽ പരാതിക്കാരൻ പട്ടികയിൽ ഇടം നേടുന്നില്ലെങ്കിൽ ഈ ഹർജി തീർപ്പാകുന്നതു വരെ 2019 ബാച്ചിൽ ഒരു ഒഴിവ് അദ്ദേഹത്തിനായി മാറ്റി ഇട്ടിട്ട് ബാക്കിയുള്ളവർക്ക് നിയമനം നൽകണം. ഈ ഉത്തരവ് ബാക്കിയുള്ള നിയമനങ്ങൾക്ക് തടസമാകരുതെന്നും അത് എത്രയും പെട്ടെന്ന് നടക്കണമെന്നും ട്രിബ്യൂണലിന്റെ ഉത്തരവിൽ പറയുന്നു. ഹർജി തീർപ്പാക്കുന്നതിനായി ഒക്ടോബർ 28 ന് വീണ്ടും പരിഗണിക്കും.
Stories you may Like
- ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി: ട്രാഫിക് എസ് പി അബ്ദുൾ റഷീദിന് തിരിച്ചടി
- ചില്ല് കൊണ്ട് മുറിഞ്ഞ കൈയിൽ കോരിയെടുത്തത് എട്ടുപേരെ; റഷീദ് പറയുന്നു
- മുൻ സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്. നാസറുദ്ദീനെതിരായ പരാതി വിജിലൻസ് അന്വേഷിക്കും
- എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ പ്രസംഗത്തിൽ വിവാദം
- മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്