അകത്ത് കേന്ദ്രമന്ത്രിയുടെ ഡിന്നർ നടക്കുമ്പോൾ മുറിക്ക് പുറത്ത് കസേരയിൽ ഇരുന്ന സംസ്ഥാന നേതാവ്; മാധ്യമ പ്രവർത്തകരുമായി അമിത് ഷായുടെ 'ടീം' ആശയ വിനിമയം നടത്തുമ്പോഴും സുരേന്ദ്രന് പ്രവേശനം നൽകിയില്ല; ആ കൂടിക്കാഴ്ചയുടെ ലക്ഷ്യം കേരള ബിജെപിയുടെ വീഴ്ച്ച മനസ്സിലാക്കുക തന്നെ; ഉത്തരങ്ങൾ പലതും അമിത് ഷായെ ഞെട്ടിപ്പിച്ചു; കോവളം റാവീസിൽ വെള്ളിയാഴ്ച രാത്രി സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവളത്ത് റാവീസ് ഹോട്ടലിൽ എത്തിയ മാധ്യമ പ്രവർത്തകരിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയാൻ ശ്രമിച്ചത് കേരളത്തിലെ പൊതു രാഷ്ട്രീയ ചിത്രം. മാതൃഭൂമിയുടേയും മനോരമയുടേയും കേരള കൗമുദിയുടേയും ജന്മഭൂമിയുടേയും പ്രതിനിധികളാണ് ആശയ വിനിമയത്തിന് എത്തിയത്. ആർഎസ്എസ് മുഖപത്രത്തിലെ പ്രതിനിധിയൊഴികെയുള്ളവരുമായി വിശദമായ ചർച്ച തന്നെ അമിത് ഷായുടെ ടീം നടത്തി. അമിത് ഷായുടെ ടീമിലെ ഉദ്യോഗസ്ഥനാണ് പ്രധാനമായും ആശയ വിനിമയം നടത്തിയത്. ഒരു മാധ്യമ പ്രവർത്തകനുമായുള്ള ചർച്ചയിൽ ആഭ്യന്തരമന്ത്രിയും പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കുയാണ് അമിത് ഷാ ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മുറിക്ക് പുറത്തിരുത്തിയാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മുതിർന്ന മാധ്യമ പ്രവർത്തകരിൽ നിന്ന് മനസ്സിലാക്കാൻ ബിജെപിയിലെ രണ്ടാമൻ ശ്രമിച്ചത്.
മാധ്യമ പ്രവർത്തകരിൽ ചിലർ കോവളത്തെ റാവീസിലെത്തുമ്പോൾ അമിത് ഷായും ടീമും രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു. ഈ ഡിന്നർ അകത്ത് പുരോഗമിക്കുമ്പോൾ പോലും സുരേന്ദ്രന് മുറിയിലെ അതിഥി കസേരയിലായിരുന്നു സ്ഥാനം. മാധ്യമ പ്രവർത്തകരെ വെവ്വേറെയാണ് കണ്ടത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയാണ് മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിനെ കുറിച്ചുള്ള സംശയങ്ങൾക്കും അമിത് ഷായുടെ ടീം മറുപടി നൽകി. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിന് മേൽ കൈവയ്ക്കുന്നതൊന്നും കേന്ദ്രം ചെയ്യില്ല. ഫെഡറിലിസം എന്ന ആശയത്തിൽ ഉറച്ച് മുമ്പോട്ട് പോകുമെന്നും വിശദീകരിച്ചു. കേരളത്തിൽ എന്തുകൊണ്ട് ബിജെപിക്ക് സ്വാധീനമുണ്ടാകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം തേടാനായിരുന്നു ചർച്ചകളിൽ അമിത് ഷായുടെ ടീം ശ്രമിച്ചത്.
കേരളത്തിലെ പൊതു രാഷ്ട്രീയ ചിത്രം മനസ്സിലാക്കാനായിരുന്നു അമിത് ഷായുടെ ശ്രമം. കേന്ദ്ര പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നും തിരക്കി. തിരുവനന്തപുരത്ത് ബിജെപിയുടെ സാധ്യതകളും അന്വേഷണ വിധേയമായി. കേരളത്തിലെ ബിജെപി നേതൃത്വത്തെ കുറിച്ചും ചോദിച്ചു. ഇതിനെല്ലാം കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന മറുപടികളാണ് മാധ്യമ പ്രവർത്തകർ നൽകിയതെന്നാണ് സൂചന. ഇങ്ങനെ പോയാൽ ഈ അടുത്ത കാലത്തൊന്നും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകില്ലെന്ന സൂചനകളും മാധ്യമ പ്രവർത്തകർ നൽകി. ഒരു മാധ്യമ പ്രവർത്തകനുമായി തന്റെ ടീം സംസാരിക്കുന്നത് കേൾക്കാൻ അമിത് ഷാ എത്തി. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കേന്ദ്ര സർക്കാർ മുമ്പോട്ട് പോകും. റോഡും വൈദ്യുതിയും അടക്കമുള്ള കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹാരമുണ്ടാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു.
കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകളെ കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ടീം ചോദ്യങ്ങളുന്നയിച്ചു. സിപിഎം നിയന്ത്രണത്തിലൂള്ള ബാങ്കുകളിലേക്ക് കേന്ദ്ര അന്വേഷണം ഉണ്ടായേക്കുമെന്ന സൂചനകളാണ് നൽകിയത്. സംസ്ഥാന സർക്കാരിനെ ദുർബ്ബലപ്പെടുത്തുന്ന തരത്തിൽ കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കില്ലെന്നും ഫെഡറലിസം മുറകെ പിടിക്കുമെന്നും അമിത് ഷായുടെ ഉദ്യോഗസ്ഥർ മറുപടിയും നൽകി. സ്വർണ്ണ കടത്തും ലാവ്ലിനും അടക്കമുള്ള വിഷയങ്ങൾ മനസ്സിൽ വച്ചാണ് ഇത്തരം ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ചോദിച്ചത്. പ്രധാനമായും കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ കരുത്ത് അറിയാനുള്ള ശ്രമമാണ് അമിത് ഷാ തിരുവനന്തപുരത്ത് നടത്തിയത്. കോവളത്തെ ലീല റാവീസ് ഹോട്ടലിലായിരുന്നു ഈ ചർച്ചകൾ. മാധ്യമ പ്രവർത്തകരുടെ പല മറുപടികളും കേന്ദ്ര മന്ത്രിയെ ഞെട്ടിച്ചുവെന്നതാണ് യഥാർത്ഥ്യം. തിരുത്തലുകളുടെ അനിവാര്യത അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്.
സതേൺ സോണൽ യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആദ്യം നടത്തിയത് മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ചയാണെന്ന് മറുനാടൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും പ്രത്യേകമായാണ് കണ്ടത്. നാല് മാധ്യങ്ങൾക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്. മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, ജന്മഭൂമി എന്നീ പത്രങ്ങളിലെ മുതിർന്ന പ്രതിനിധികളെയാണ് കണ്ടത്. ഓരോരുത്തർക്കും പരമാവധി അരമണിക്കൂർ വീതം നൽകി.
രാത്രി ഏഴുമണി മുതൽ 10 മണിവരെയായിരുന്നു കൂടിക്കാഴ്ചകൾ നടന്നത്. അമിത് ഷായെ പോലൊരു നേതാവ് ഇത്രയധികം സമയം നീക്കിവച്ചതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നാണ് വിവരം പ്രാദേശിക തലത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച്് കൃത്യമായ ധാരണയുണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാന ഉദ്ദേശമെന്ന് വ്യക്തമാകുകയാണ്. ജൂലൈ നാലിന് കോഴിക്കോട് വച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഒരു വിഭാഗം മാധ്യമ മുതലാളിമാരുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. മാതൃഭൂമി, 24 ന്യൂസ്, ഏഷ്യാനെറ്റ്, കേരളകൗമുദി ,മംഗളം, മെട്രോവാർത്ത, ന്യൂസ് 18, ജന്മഭൂമി, അമൃത ടിവി, മനോരമ എന്നീ സ്ഥാപന മേധാവികളുമായായിരുന്നു കൂടിക്കാഴ്ച.
കൈരളി, ദേശാഭിമാനി, മീഡിയവൺ, മാധ്യമം, സുപ്രഭാതം, സിറാജ്, ചന്ദ്രിക, റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ ജോൺബ്രിട്ടാസ് രംഗത്തെത്തുകയും അനുരാഗ് ഠാക്കൂർ മാപ്പ് പറയുകയും ചെയ്തിരുന്നു. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു എന്നും തുടർന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് താങ്കളെ കാണാൻ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നൽകിയത്. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് മറുപടി നൽകിയില്ല.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍