Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്; ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ നിയസഭ ചേരും; അന്തിമ തീയതി ഗവർണറുടെ അനുമതി പ്രകാരം തീരുമാനിക്കും; മന്ത്രിസഭാംഗമാകുന്ന എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജി വച്ചു

നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്; ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ നിയസഭ ചേരും; അന്തിമ തീയതി ഗവർണറുടെ അനുമതി പ്രകാരം തീരുമാനിക്കും; മന്ത്രിസഭാംഗമാകുന്ന എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജി വച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ് നടക്കും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ നിയസഭ ചേരും. അന്തിമ തീയതി ഗവർണറുടെ അനുമതി പ്രകാരം തീരുമാനിക്കും. മന്ത്രിസഭയിൽ അംഗമാക്കാനുള്ള സിപിഎം തീരുമാനത്തെ തുടർന്ന് എംബി രാജേഷ് സ്പീക്കർ സ്ഥാനം ഇന്ന് രാജിവച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുത്ത എംവി ഗോവിന്ദൻ രാജിവെച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് എംബി രാജേഷിനെ മന്ത്രിയാക്കുന്നത്.

ചൊവ്വാഴ്ച എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്. രാജേഷ് സ്പീക്കർ പദവി ഒഴിയുന്ന സാഹചര്യത്തിൽ സിപിഎമ്മിലെ എഎൻ ഷംസീർ പുതിയ സ്പീക്കറാകും. തലശ്ശേരിയിൽ നിന്നുള്ള ജനപ്രതിനിധിയാണ് ഷംസീർ.

അതേസമയം, പ്രതിപക്ഷത്തിന്റെ അവകാശം കൂടി സംരക്ഷിച്ച് മുന്നോട്ട് പോവുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. മുൻവിധികളില്ലാതെ എല്ലാവരെയും സമീപിക്കും. എല്ലാ പാർട്ടികളുടെയും വികാരം ഉൾക്കൊണ്ട് സഭയിൽ പ്രവർത്തിക്കും. ജനാധിപത്യം സമ്പുഷ്ടമാവുന്നത് ശക്തമായ പ്രതിപക്ഷമുള്ളപ്പോഴാണ്. പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ച് മുന്നോട്ട് പോവും. കഴിഞ്ഞ ആറ് വർഷവും മാന്യമായ പരിഗണന സഭയിൽ പ്രതിപക്ഷത്തിന് മുൻ സ്പീക്കർമാർ നൽകിയിട്ടുണ്ട്. തലശേരിയിൽ മാധ്യമപ്രവർത്തകരോട് സംസസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണപക്ഷ അംഗമെന്ന ഉത്തരവാദിത്തമായിരുന്നു ഇതുവരെ. പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. സഭയിലെ എല്ലാവരുമായും നല്ല സൗഹൃദമാണ്. സഭയുടെ നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായ മുഖ്യമന്ത്രിയിൽ നിന്ന് ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കും. മുൻ സ്പീക്കർമാരിൽ നിന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സീനിയർ നേതാക്കളിൽ നിന്നും നിർദ്ദേശം ആരായും.

രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ രാഷ്ട്രീയം പറയും. രാഷ്ട്രീയ നിലപാടുള്ള സ്പീക്കർ ആയിരിക്കും. എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിൽകില്ല. സഭയുടെ അന്തസും അഭിമാനവും കാക്കും. എന്നെക്കുറിച്ച് ആർക്കും മുൻവിധി വേണ്ട. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപിച്ചത്. ഇതുവരെയുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഇപ്പോൾ ഏൽപിച്ച ചുമതലയെ കാണുന്നത്. സ്പീക്കറെന്ന ചുമതല കഴിവിന്റെ പരമാവധി മികച്ച നിലയിൽ നിർവഹിക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP