Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് തകർത്ത രണ്ട് ഓണക്കാലം; പ്രതീക്ഷയോടെ തിരുവോണം വീണ്ടുമെത്തുമ്പോൾ വ്യാപാരികളെ പ്രതിസന്ധിയിലാക്കി ജി എസ് റ്റി ഇന്റലിജൻസ്; തിരക്കിനിടയിൽ സാധനം വാങ്ങി ബിൽ വാങ്ങാതെ ഉദ്യോഗസ്ഥർ ഓടിപോകുന്നുവോ? ഭീമമായ ഫൈൻ അടച്ച് മടുത്ത് കച്ചവടക്കാർ; പ്ലാസ്റ്റിക്കിലും റെയ്ഡുകൾ; ഓണക്കച്ചവടത്തിൽ കല്ലുകടി ഉയരുമ്പോൾ

കോവിഡ് തകർത്ത രണ്ട് ഓണക്കാലം; പ്രതീക്ഷയോടെ തിരുവോണം വീണ്ടുമെത്തുമ്പോൾ വ്യാപാരികളെ പ്രതിസന്ധിയിലാക്കി ജി എസ് റ്റി ഇന്റലിജൻസ്; തിരക്കിനിടയിൽ സാധനം വാങ്ങി ബിൽ വാങ്ങാതെ ഉദ്യോഗസ്ഥർ ഓടിപോകുന്നുവോ? ഭീമമായ ഫൈൻ അടച്ച് മടുത്ത് കച്ചവടക്കാർ; പ്ലാസ്റ്റിക്കിലും റെയ്ഡുകൾ; ഓണക്കച്ചവടത്തിൽ കല്ലുകടി ഉയരുമ്പോൾ

എം എസ് സനിൽകുമാർ

തിരുവനന്തപുരം:കോവിഡ് മഹാമാരി മൂലം വ്യാപാരം നഷ്ടപ്പെട്ട രണ്ട് ഓണക്കാലമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കടന്ന് പോയത്. ഇക്കുറി ഓണനാളുകളിൽ മെച്ചപ്പെട്ട വ്യാപാരം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ . എന്നാൽ ഈ പ്രതീക്ഷ അസ്ഥാനത്ത് ആക്കുന്ന ചില സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. ഈ ഓണക്കാലത്ത് എങ്കിലും സമാധാനാപൂർവ്വം വ്യാപാരം നടത്താൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇപ്പോൾ നേരിടുന്നതെനാണ് വ്യാപാരികൾ പറയുന്നത്. ജി എസ് റ്റി ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് വ്യാപാരികൾ നേരിട്ടുന്ന പ്രധാന പ്രശ്‌നം.

ടെസ്റ്റ് പർച്ചേസിന്റെ പേരിൽ ജി.എസ്.റ്റി. വകുപ്പിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ തിരക്കുള്ള സമയം നോക്കി കടകളിൽ കയറി എന്തെങ്കിലും ചെറിയ സാധനങ്ങൾ വാങ്ങും. ഇവർ ധൃതിയിൽ ബില്ല് വാങ്ങാതെ പോയി തിരിച്ച് വന്ന് ഭീമമായ തുക ഫൈൻ ഈടാക്കുകയാണ്. സർക്കാർ നടപ്പിലാക്കിയിട്ടുള്ള ലക്കി ആ പ്പുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണഫലം പറഞ്ഞ് മനസ്സിലാക്കി ബിൽ നൽകുന്ന വ്യാപാരികളുടെ സ്ഥാപനങ്ങളിൽ പോലും മന: പൂർവ്വമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഇത് വ്യാപാരികൾക്ക് ഓണക്കാലത്ത് സ്വസ്ഥമായി കച്ചവടം നടത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതായാണ് ആരോപണം. പ്ലാസ്റ്റിക് നിരോധനമാണ് മറ്റൊരു പ്രശ്‌നം.

പ്ലാസ്റ്റിക് നിരോധനത്തിന് എതിരല്ലെന്ന് വ്യാപാരികൾ പറയുന്നു. ഇവിടെ പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുന്നതിനും അത് സ്വന്തമായി ഉപയോഗിക്കുന്നതിനും റിലയൻസ് പോലുള്ള കോർപ്പറേറ്റുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുകയും സാധാരണക്കാരായ വ്യാപാരികൾക്ക് വിലക്ക് ഏർപ്പെടുത്തുകയുമാണ്. ബ്രാൻഡഡ് കമ്പനികൾക്ക് ഇവ ഉപയോഗിച്ച് പായ്ക്ക് ചെയ്ത വസ്തുക്കൾ വിൽപന നടത്തുന്നതിനു യാതൊരു വിലക്കുമില്ല. വ്യാപാരികളുടെ കടകളിൽ ഇപ്പോൾ സ്റ്റോക്ക് ഉള്ള പരിമിതമായ വസ്തുക്കൾക്ക് പോലും വിലക്ക് ഏർപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പിലെ ആരോഗ്യ വകുപ്പ് ജീവനക്കാരും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും വന്ന് പിടിച്ചെടുത്ത് ഭീമമായ തുക പിഴശിക്ഷ വിധിക്കുകയാണ്.

സ്ഥിരമായി ഒരു ബദൽ മാർഗ്ഗം പ്രാബല്യത്തിൽ വരുന്നത് വരെ പ്ലാസ്റ്റിക് നിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണങ്കിൽ,അത് ചെറുകിട വ്യാപാര മേഖലക്ക് വളരെയധികം സഹായകരമാകുമെന്ന് വ്യാപാരികൾ പറയുന്നു.പ്രത്യേകിച്ച് ലക്ഷോപലക്ഷം ചെറുകിട വ്യാപാരികൾക്കും ബേക്കറി ഉടമകൾക്കു മെല്ലാം. പ്ലാസ്റ്റിക്കിന് പകരം ലക്ഷങ്ങൾ മുടക്കി മറ്റ് പാക്കിങ് സാധനങ്ങൾ വാങ്ങാൻ കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ചെറുകിട വ്യാപാരികൾക്ക് കഴിയുന്നില്ല. മാത്രമല്ല ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ മറ്റെല്ലാ സാധനങ്ങളും വിതരണം ചെയ്യുന്ന ബ്രാൻഡഡ് കമ്പനികളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാക്കിൽ തന്നെയാണ് നൽകുന്നത്. പെട്ടെന്നുള്ള ഈ നിരോധനം ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നെണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

സർക്കാർ നൽകുന്ന ഓണക്കിറ്റിൽ പോലും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ ബദൽ മാർഗ്ഗങ്ങൾ പ്രാബല്യത്തിൽ വരുന്നത് വരെ പ്ലാസ്റ്റിക് നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഈ രണ്ട് വിഷയങ്ങൾക്കും പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും വ്യാപാരികൾ നിവേദനം നൽകിയിട്ടുണ്ട്.

വ്യാപാരികൾ നേരിടുന്ന സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ തിരുവോണനാളുകളിൽ വ്യാപാര മേഖല സംഘർഷഭരിതമാകുകയും സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. അനുകൂല നടപടികൾ ഉണ്ടായില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP