വിക്രാന്ത് എന്നാൽ ധീരൻ; സ്വന്തമായി വിമാന വാഹിനി കപ്പലുണ്ടാക്കി ലോകത്തിനു മുന്നിൽ ശൗര്യം കാണിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ഈ പദ്ധതിക്കു പിന്നിലും ഒരു വീരൻ മലയാളി; ട്രെയിനിയായി ജോലിക്ക് കയറി സ്ഥാപനത്തെ മുന്നിൽ നിന്ന് നയിക്കുന്ന വിസ്മയം; കൊച്ചിൻ ഷിപ്പിയാർഡിന്റെ സാരഥി മധു എസ് നായരുടെ കഠിനാധ്വാനത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വിക്രാന്ത് എന്നാൽ ധീരൻ. സ്വന്തമായി വിമാനവാഹിനിക്കപ്പലുണ്ടാക്കി ലോകത്തിനുമുന്നിൽ ശൗര്യം കാണിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ഈ പദ്ധതിക്കു പിന്നിലും ഒരു വീരനുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സാരഥി, ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മധു എസ്. നായർ. ഈ മലയാളിയുടെ കരുത്താണ് കൊച്ചിൻ ഷിപ്പിയാർഡിനെ ഉയരങ്ങളിൽ എത്തിക്കുന്നത്. 2016ൽ സിഎംഡി സ്ഥാനത്തെത്തിയ മധു എസ് നായർ കഴിഞ്ഞ ആറ് വർഷംകൊണ്ട് കപ്പൽശാലയെ ആഗോളതലത്തിൽ ഇന്ത്യയുടെ അഭിമാനമാക്കി മാറ്റി. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യ കൊച്ചിൻ കപ്പൽ ശാലയിൽ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചു.
ട്രെയിനിയായി ജോലിക്കു കയറുക. വർഷങ്ങൾക്കുശേഷം ആ സ്ഥാപനത്തെ മുന്നിൽനിന്നു നയിക്കുക. വളരെ കുറച്ചു പേർക്കേ ഇത്തരം നിയോഗത്തിനുള്ള ഭാഗ്യം ലഭിക്കാറുള്ളു. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ അങ്ങനെ ഭാഗ്യം ലഭിച്ചയാളാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തന്റെ ശ്വാസം പോലെ അടുത്തറിയാവുന്ന കൊച്ചിൻ കപ്പൽശാലയ്ക്ക് വളർച്ചയുടെ പുതിയ ദിശ നൽകാൻ കഴിഞ്ഞ ആവേശത്തിലാണ് മധു എസ്. നായർ.
കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയിൽനിന്നു നേവൽ ആർക്കിടെക്ചറിൽ ബിരുദം നേടിയ മധു എസ് നായർ 1988 ജൂണിലാണ് എക്സിക്യൂട്ടീവ് ട്രെയിനിയായി കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്കു കയറുന്നത്. 2002-ൽ ജപ്പാനിലെ ഒസാക്കയിൽനിന്നു എം ടെക് എടുത്ത മധു കന്പനിയുടെ എല്ലാ വളർച്ചാഘട്ടങ്ങളിലും ഭാഗഭാക്കായിരുന്നു. ഈ പങ്കാളിത്തം മധുവിനെ കമ്പനിയിൽ നിന്നുള്ള ആദ്യത്തെ ചെയർമാനും മാനേജിങ് ഡയറക്ടറുമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഷിപ്പ് റിപ്പയറിങ്- ഷിപ്പ് ബിൽഡിങ് കന്പനിയായ കൊച്ചിൻ ഷിപ്പ് യാർഡ് മാറുകയും ചെയ്തു.
2004ൽ ഡെന്മാർക്കിലെ ക്ലിപ്പർ കമ്പനി കപ്പൽ നിർമ്മാണത്തിന് കരാർ നൽകാനുള്ള ചർച്ച നടത്തുകയാണ്. അവർക്കു കൊച്ചിൻ ഷിപ്പ് യാർഡിൽ താത്പര്യം തോന്നി. ആറ് കപ്പലിന്റെ കോൺട്രാക്ട് ഷിപ്പ്യാർഡിനു നൽകാൻ അവർ തയാറായി. എന്നാൽ ഇത്രയും കപ്പൽ അവർ നിർദ്ദേശിക്കുന്ന സമയത്തു തീർത്തുകൊടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്നു പോയ ടീമിനില്ലായിരുന്നു. ഇത് അവരെ അറിയിക്കുകയും ചെയ്തു. ഇതോടെ പരിഹാസത്തോടെയുള്ള ചോദ്യങ്ങളെത്തി. ഈ കളിയാക്കൽ കേട്ട് സംഘത്തിലെ താരതമ്യേന ജൂണിയർ ആയിരുന്ന സീനിയർ മാനേജർ പറഞ്ഞു. ഈ കരാർ നമ്മൾ ഏറ്റെടുക്കുന്നു. ആദ്യ ഷിപ്പ് നാല് മാസം വൈകിയാണ് തീർത്തുകൊടുത്തത്. പക്ഷേ, ആറാമത്തെ കപ്പൽ മൂന്നരമാസം നേരത്തെ നൽകി. ഇതോടെയാണ് കൊച്ചി ഷിപ്പിയാർഡിന് സൽപ്പേര് കിട്ടുന്നത്.
ക്ലിപ്പർ കമ്പനിയുടെ കപ്പൽ നല്ല രീതിയിൽ തീർത്തുകൊടുത്തത് ആഗോള തലത്തിൽ കൊച്ചിൻ ഷിപ്പ് യാർഡിനു പേരുണ്ടാക്കി കൊടുത്തു. അന്നു ലോകത്തെ വലിയ സമ്പന്നനായിരുന്ന നോർവീജിയിൻ ഷിപ്പിങ് കമ്പനി ഉടമ ജോൺ ഫ്രെഡറിക്സൺ കൊച്ചിൻ കപ്പൽശാലയ്ക്ക് 12 കപ്പലിന്റെ ഓർഡർ കൊടുത്തു. കൊച്ചിൻ കപ്പൽശാല ഇന്നെത്തി നിൽക്കുന്ന വിജയപർവത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. 2004ൽ ക്ലിപ്പർ കമ്പനിയുടെ ആറ് കപ്പലിന്റെ ഓർഡർ ഏറ്റെടുക്കാൻ മുന്നോട്ടുവന്ന കപ്പൽ ശാലയിലെ ചെറുപ്പക്കാരനായിരുന്നു മധു എസ്. നായർ. കൊച്ചിൻ കപ്പൽ ശാലയ്ക്ക് മധുവിന്റെ കരുത്ത് അനിവാര്യതയായി. അങ്ങനെയാണ് സിഎംഡി പദം മധുവിന് നൽകിയത്. അത് അതിവഗ വിസ്മയമായി ഐഎൻഎസ് വിക്രാന്തിന്റെ പിറവിയായി.
വിക്രാന്തിന്റെ ഏറ്റവും വലിയ സവിശേഷതയായി മധു കാണുന്ന ഒന്നുണ്ട്. അത് വിക്രാന്ത് എന്ന വിമാനവാഹിനി യുദ്ധക്കപ്പൽ ഇന്ത്യ ഡിസൈൻ ചെയ്തു എന്നതാണ്. ഞാൻ എടുത്തു പറയുന്നു, ഇന്ത്യ നിർമ്മിച്ചു എന്നതിനേക്കാൾ പ്രധാനം ഇതു പൂർണമായി ഡിസൈൻ അഥവാ രൂപകൽപന ചെയ്തത് ഇന്ത്യയാണ് എന്നതാണ്. അവിടെയാണ് ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ എത്തിയത്. ചൈനപോലും മറ്റൊരു തരം ഷിപ്പ് രൂപമാറ്റം വരുത്തിയാണ് വിമാനവാഹിനി ഉണ്ടാക്കിയത്. ഇന്ത്യയുടേതു തുടക്കം മുതൽ ഒടുക്കംവരെ പൂർണമായും ഒരു വിമാനവാഹിനിക്കപ്പലാണ്-ഇതാണ് മധുവിന് പറയാനുള്ളത്.
രൂപകൽപ്പന നടത്തിയെന്നതും, ആ രൂപകൽപന പൂർണവിജയമായി എന്നതുമാണ് വിക്രാന്തിന്റെ ഏറ്റവും വലിയ സവിശേഷത. ലോക രാജ്യങ്ങൾ ആദരവോടെയും അമ്പരപ്പോടെയും വിക്രാന്തിനെ കാണുന്നത് ഇന്ത്യ ഇതു നിർമ്മിച്ചു എന്നതുകൊണ്ടല്ല, ഇന്ത്യ പൂർണമായി ഇതു ഡിസൈൻ ചെയ്തു നിർമ്മിച്ചു എന്നതുകൊണ്ടാണ്. അതാണ് ഇന്ത്യ കാണിച്ച അത്ഭുതം. 1972ൽ ആരംഭിച്ച കപ്പൽശാല 1978ൽ കപ്പൽ നിർമ്മാണവും 1981ൽ കപ്പൽ റിപ്പയറിങ്ങും ആരംഭിച്ചു. താഴ്ചയും ഉയർച്ചയും ഇതുകണ്ടു. മൈനസ് 150കോടിയായിരുന്ന ആസ്തി ഇന്ന് 4,400 കോടിയിൽ എത്തിയിരിക്കുന്നു. സമർപ്പണത്തോടെ ജോലി ചെയ്ത ജീവനക്കാരുടെ വിയർപ്പിന്റെ ഫലമാണത്.
രാജ്യത്തിന് അഭിമാനകരമായ യാനങ്ങൾ പണിതു, ഒരു ദിവസം പോലും പണിമുടക്ക് നടന്നിട്ടില്ല. കഴിഞ്ഞ 30 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്നു കഴിഞ്ഞ 18 വർഷമായി ലാഭവിഹിതം നൽകുന്നു. കാറ്റഗറി വൺ മിനിരത്ന കമ്പനിയാണിത്. 2017ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ലോകനിലവാരത്തിലാണ് ഇന്ന് പ്രവർത്തനം. രാജ്യത്തിന് ഏറ്റവും അഭിമാനമായി വിമാനവാഹിനി കപ്പലും ഉണ്ടാക്കി. പക്ഷേ, കൊച്ചിൻ കപ്പൽശാലയുടെ ഏറ്റവും വലിയ നേട്ടം എന്തെന്നു ചോദിച്ചാൽ ഇവിടെ ദിവസം 9,000 പേർക്കു തൊഴിൽ കൊടുക്കുന്നു എന്നതാണ്.
1754 സ്ഥിരം ജീവനക്കാരും 2,498 കരാർ ജീവനക്കാരും 4,700 ഓളം പുറംകരാർ ജീവനക്കാരും ഒരു ദിവസം പണിയെടുക്കുന്നു. എല്ലാ കമ്പനികൾക്കും ഉയർച്ച താഴ്ചകളുണ്ട്. 34 വർഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. എനിക്കു സമ്മർദമൊന്നുമില്ല. പലരും പറയാറുണ്ട് ജീവിതത്തെയും ജോലിയെയും ബാലൻസ് ചെയ്യണമെന്ന്. പക്ഷേ, അതൊരു പാശ്ചാത്യദർശനമാണ്. അതനുസരിച്ചാണെങ്കിൽ ജോലി എന്നത് എന്തോ ദുരിതം പിടിച്ച സംഗതി ആവണമല്ലോ. ഞാനങ്ങനെ ലീവൊന്നും എടുക്കാറില്ല. ദിവസം 12 മണിക്കൂറോളം ഓഫിസിൽ ഉണ്ടാവാറുണ്ട്്. 25 കിലോ ഭാരം ചുമന്നുകൊണ്ടു നിൽക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, 25 കിലോ ഭാരമുള്ള മകളെ തോളിലേറ്റി ഉത്സവം കാണിക്കുകയാണെങ്കിലോ?-മധു എസ്. നായർ ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍