യുഎസിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കിൽ; ചൈനയിൽ ബാങ്കുകൾ പൊളിയുന്നു; യൂറോപ്പിൽ വാതക പ്രതിസന്ധി; റൂബിൾ വിലയിടവിൽ റഷ്യ; സബ് സഹാറൻ പ്രദേശങ്ങളിൽ പട്ടിണി; 69 രാജ്യങ്ങൾ കുഴപ്പത്തിലേക്കെന്ന് ലോക ബാങ്ക്; ലോകം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
എം റിജു
ലെബനൻ, സുരിനാം, ഘാന, സാംബിയ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, കമ്പോഡിയ, ലാവോസ്, ക്യൂബ, തുർക്കി, കെനിയ, അർജന്റീന, ഇക്വഡോർ, ഈജിപ്ത്, ചിലി , ക്രൊയേഷ്യ, കസാക്കിസ്ഥാൻ, മൊറോക്കോ, പെറു, സെനഗൽ, നൈജീരിയ, എൽ സാൽവദോർ, എത്യോപ്യ...... ഈ ലിസ്റ്റ് നീണ്ടതാണ്. ഒന്നും രണ്ടുമല്ല 69 രാജ്യങ്ങളുണ്ട്. അടിയന്തര സാമ്പത്തിക സഹായം കിട്ടിയില്ലെങ്കിൽ ഇവിടെ വൻ കുഴപ്പം ഉണ്ടാകുമെന്ന് ലോക ബാങ്ക് കണക്കാക്കുന്ന രാജ്യങ്ങൾ ആണിത്. ഈ രാജ്യങ്ങൾ വിലക്കയറ്റത്തിന്റെ പിടിയിലാണ്. തൊഴിലില്ലായ്മയും, ജീവിതനിലവാര തകർച്ചയും പ്രകടമാണ്. കോവിഡും യുക്രൈൻ യുദ്ധവും, നേരത്തെയുള്ള കടക്കെണിയും ഒപ്പം ഫിനാൻഷ്യൽ മിസ് മാനേജുമെന്റുമെല്ലാം ചേർന്ന് വല്ലാത്ത അവസ്ഥയിലേക്കാണ് ഈ രാജ്യങ്ങൾ നീങ്ങുന്നത്. സബ് സഹാറൻ പ്രദേശങ്ങൾ ശരിക്കും പട്ട്ിണിയിലേക്ക് നീങ്ങുകയാണ്.
പക്ഷേ ഇപ്പോഴിതാ 2008നുശേഷം ലോക മറ്റൊരു സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കയാണെന്ന് സംശയം ഉയരുന്നുണ്ട്. വികസിത രാജ്യങ്ങളിലേക്കും പതുക്കെ സാമ്പത്തിക മാന്ദ്യം കടക്കുകയാണ്. യുഎസിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കിലാണ്. ചൈനയിൽ പ്രദേശിക ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിയുകയാണ്. യൂക്രൈൻ യുദ്ധത്തോടെ യൂറോപ്പിൽ വാതക പ്രതിസന്ധി ശക്തമാണ്. റൂബിൾ വിലയിടവിൽ റഷ്യ വലയുകയാണ്.
തൊഴിലാളികളും ജനവും തെരുവിൽ
ഇരുമ്പുമറയിട്ട് എല്ലാം പൂട്ടുന്ന ചൈനയിൽപ്പോലും ജനം തെരുവിൽ ഇറങ്ങിയതിന്റെ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. നമ്മുടെ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് മോഡലിൽ അമിതമായ വായ്പ്പകളും, വ്യാജ ഇടപാടുകളും നടത്തി ചൈനയിലെ പല പ്രദേശിക ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും, പൊളിഞ്ഞു. ലക്ഷക്കണക്കിന് അല്ല 7 കോടിയോളം ഫ്ളാറ്റുകളാണ് ചൈനയിൽ വാങ്ങാൻ ആളില്ലാതെ കിടക്കുന്നത്. ഫ്രാൻസിന്റെ മൊത്തം ജനസംഖ്യക്ക് തുല്യമാണിത്. ടിയാന്മെൻ സ്വക്യറിനുശേഷം ജനത്തെ നിയന്ത്രിക്കാൻ ചൈനയിൽ ടാങ്കുകൾ ഇറങ്ങുന്നു.
ലോക വ്യാപകമായി സമരങ്ങളുടെയും കാലമാണിത്. ബ്രിട്ടീഷ് റെയിൽവേ, ബ്രിട്ടീഷ് ലായേഴ്സ്, ടീച്ചേർസ് യൂണിയൻ, ബ്രിട്ടീഷ് എയർവെയ്സ്, ബ്രിട്ടീഷ് ടെലികോം, പോസ്റ്റൽ സർവീസ്, അവരുടെ വിളിക്കുന്ന ബസ് സർവീസ്, എന്നിവയിൽ ഈയിടെ സമരം നടന്നു. ഫ്രാൻസിലെ ട്രേഡ് യൂണിയനുകൾ, ചിലി, ക്രൊയേഷ്യ ഇക്യുഡോർ, ഇൻഡോനേഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, സെനഗൽ, സ്പെയിൻ, ശ്രീലങ്ക, തുർക്കി, അർജെന്റിന, നൈജീരിയ, എൽ സാൽവദോർ, എത്യോപ്യ ഇവിടെയൊക്കെ ജനങ്ങൾ തെരുവിലാണ്, അല്ലെങ്കിൽ പ്രതിഷേധത്തിലാണ്.
ശ്രീലങ്ക, തുർക്കി എന്നീ രാജ്യങ്ങളിലെ പെട്രോൾ പമ്പുകളിലെ വരി മൈലുകളോളം നീണ്ടു. വിലവർധന ഉണ്ടാക്കി. രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. ക്യൂബയുടേതും സമാനം തന്നെ. കോവിഡ് കാരണം ക്യൂബയിലേക്കുള്ള ടൂറിസം വരുമാനം നിലച്ചു. പല ആവശ്യസാധനങ്ങടേയും ഇറക്കുമതിയെ ബാധിച്ചു. ഡോക്ടർമാർ ആവശ്യത്തിന് ഉണ്ട്, പക്ഷെ മരുന്നില്ല. തൊഴിലില്ലായ്മയുടെയും ഇല്ലായ്മകളുടെയും കുറവുകളുടെയും അവസ്ഥക്കെതിരെ ക്യൂബക്കാർ തെരുവിൽ പ്രതിഷേധിക്കുന്നു.
എണ്ണയുടെയും പ്രകൃതി വാതകത്തിന്റെ കാര്യത്തിലും ഗോതമ്പിന്റെ കാര്യത്തിലും മറ്റു പല റഷ്യൻ ആശ്രിത രാജ്യങ്ങൾ പ്രതിസന്ധിയിലാണ്. നൈട്രജൻ, പൊട്ടാഷ്, ആൻഡ് ഫോസ്ഫറസ് വളങ്ങൾ എന്നിവ റഷ്യയിൽനിന്ന് വാങ്ങുന്ന ആഫ്രക്കൻ രാജ്യങ്ങളും പ്രതിസന്ധിയിലാണ്. റഷ്യയിൽ നിന്നും ഗോതമ്പു ലഭ്യത കുറഞ്ഞതോടെ പല സബ് സഹാറൻ പ്രദേശങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.
യുഎസിലും ചൈനയിലും വരെ പ്രശ്നങ്ങൾ
സ്ഥിരം പണപ്പെരുപ്പ രാജ്യങ്ങളായ സിംബാബെ്വേ, വെനിസ്വേല, സുരിനാം, സിറിയ, സുഡാൻ എന്നിവക്കു പുറമെ ഇറാൻ 39 ശതമാനം, തുർക്കി 73 ശതമാനം, അർജന്റീനയിലെ പണപ്പെരുപ്പം 64 ശതമാനം കടന്നിരിക്കുന്നു. അത് 90 ശതമാനം എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ഐഎംഎഫിന്റെ സഹായം കിട്ടുമ്പോൾ ഇതിലെ ചില രാജ്യങ്ങൾ പാക്കിസ്ഥാൻ, ഈജിപ്ത്, എന്നിവ വീഴാതെ മുന്നോട്ടുപോകുമായിരിക്കും. ലെബോണനിലും, ഈജിപ്തിലും, ഘാനയിലും, തുർക്കിയിലുമൊക്കെ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ എങ്ങനെയായിരിക്കും കാര്യങ്ങൾ എന്ന് കണ്ടറിയാം. സിംബാബ്വേയിൽ അങ്ങനെ തലമുറകളായി ജനം ഹൈ ഇൻഫ്ളേഷനിലാണ്. അവർ പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. സിംബാബ്വെയിലെ ഹൈപ്പർ ഇൻഫ്ളേഷൻ പതിയെ കുറഞ്ഞു തുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ തിരിച്ചു 130 ശതമാനത്തിലേക്ക് പോയിരിക്കുന്നു
അമേരിക്കയിലെ ഇൻഫ്ളേഷൻ കഴിഞ്ഞ 40 വർഷങ്ങളിലേക്കും ഉയർന്ന നിരക്കിലെത്തിയിരിക്കുന്നു. ബ്രിട്ടനിൽ 1982 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 9 .4 ശതമാനം നാണ്യ പെരുപ്പത്തിലാണ്. യൂറോ സോണിലെ മിക്ക രാജ്യങ്ങളും പല തരം സാമ്പത്തിക പ്രതിസന്ധിയിലാണ്. യൂറോപ്പിലെ വാതക പ്രത്ിസന്ധി അങ്ങനെ ഉണ്ടായതാണ്. തെരുവ് വിളക്കുകൾ പോലും അണയ്ക്കേണ്ട അവസ്ഥയാണ് ജർമ്മനി പോലുള്ള രാജ്യങ്ങൾക്ക് വന്നുചേർച്ചത്.
സാമ്പത്തിക ഫയൽവാനായ അമേരിക്കക്കും ചില ഭീതികൾ ഉണ്ട്. ഇപ്പോൾ കാനഡയും, യൂറോപ്പും, ഇൻഫ്ളേഷനടക്കം മറ്റു സാമ്പത്തിക പ്രതിസന്ധികളിലാണ്. ചൈനയിൽ എന്തൊക്കെയോ സംഭവിക്കുന്നതിന്റെ റിപ്പോർട്ടുകൾ പ്രധാനപെട്ട ലോക മാധ്യമങ്ങളെല്ലാം ആവർത്തിക്കുന്നു.
അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വരുത്തിവെച്ച വൻ കടക്കെണിയും ഇതോടൊപ്പം വില്ലനാവുകയാണ്. 30 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ കടം. ഒരു കാലത്തും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കൻ സർക്കാരിന് അടച്ചു തീർക്കാൻ കഴിയില്ല എന്ന് വ്യക്തമാണ്. ബ്രിട്ടന്റെ കടം 9 ട്രില്യൺ ഡോളർ, ചൈനയുടേത് 13 ട്രില്യൺ തുടങ്ങി ഫ്രാൻസ്, ജർമന, ജപ്പാൻ, കാനഡ, ഗ്രീസ് ബ്രസീൽ ഇറ്റലി എന്നിങ്ങനെ ലോകത്തെ എല്ലാ പ്രമുഖ രാഷ്ട്രങ്ങളും, മൂന്നാം ലോക രാഷ്ട്രങ്ങളും കടക്കൂമ്പാരത്തിലാണ്. ഈ സാമ്പത്തിക സിസ്റ്റത്തിൽ, ലോലമായ ഈ ഘടനയിൽ, യുക്രൈൻ യുദ്ധവും മഹാമാരിയും ഉണ്ടാക്കിയ സമ്മർദ്ദത്തിന്റെ ട്രിഗർ ആണ് ഇന്ന് ലോകത്ത് കാണുന്ന വിലക്കയറ്റവും നാണ്യപ്പെരുപ്പവും. പല വിദഗ്ധരെയും ഭയപ്പെടുത്തുന്ന സാമ്പത്തിക കൊളാപ്സ് അല്ലെങ്കിൽ സാമ്പത്തിക കാറ്റസ്ട്രോഫി ഭീതിയുടെ അടിസ്ഥാനവും ഇതുതന്നെയാണ്.
ഇതിനിടയിലും ഇന്ത്യ തിളങ്ങുന്നു
ഈ ആഗോള പ്രതിസന്ധിയുടെ സമയത്തും തിളങ്ങി നിൽക്കുന്നത് പക്ഷേ ഭാരതമാണ്. 2021-22 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 8.7 ശതാമനം ആണെന്നത് ഏവരെയും ഞെട്ടിച്ചിരിക്കയാണ്. കോവിഡ് മൂലം രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഇടക്കാലത്തുണ്ടായ തിരിച്ചടികൾ മറികടക്കുന്നുവെന്ന സൂചന നൽകുന്ന കണക്കുകളാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) ചൊവ്വാഴ്ച പുറത്തുവിട്ടത്. 2020-21ൽ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനമായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8.9 ശതാമാനം വളർച്ച കൈവരിക്കുമെന്നും കണക്കുകൾ പറയുന്നു
2020-21ൽ ജനുവരി-മാർച്ച് പാദത്തിലെ ജിഡിപി വളർച്ച 2.5 ശതമാനമായിരുന്നു. ഇന്ത്യയുടെ എട്ട് കോർ ഇൻഡസ്ട്രികളുടെ കംബൈൻഡ് ഇൻഡക്സ് 2022 ഏപ്രിലിൽ 143.2 ശതമാനമാണ്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി പ്രോഡക്ട്സ്, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് കോർ ഇൻഡസ്ട്രികൾ.
കോവിഡ് കാലത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് രാജ്യത്തെ സാമ്പത്തിക നില തളർത്തിയത്. അതേസമയം കോവിഡിന് ശേഷം ഇന്ത്യൻ സാമ്പത്തിക രംഗം മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തിയത്. 2021-22 സാമ്പത്തികവർഷം, ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 4.1 ശതമാനമാണ് ജിഡിപി വളർന്നത്. ഇതിനു മുൻപ് 5.4 ശതമാനമായിരുന്നു വളർച്ച. അതേസമയം ഉയർന്ന നാണ്യപ്പെരുപ്പം കുറയ്ക്കാതെ ജിഡിപി ഗുണഫലം സാമ്പത്തിക രംഗത്ത് പൂർണ്ണമായി പ്രതിഫലിക്കില്ലെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവയ്ക്കുന്നു. എന്തായാലും ഇന്ത്യ ഇപ്പോൾ സാമ്പത്തികമായി സുരക്ഷിതമാണെന്ന് തന്നെയാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്