മോദി വിവാദങ്ങൾ ഒഴിവാക്കി സംസാരിക്കുമ്പോൾ രണ്ടാമൻ കത്തിക്കയറും; സ്വർണ്ണ കടത്തും സഹകരണവും ലാവ് ലിനും ചർച്ചയാക്കി കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ തിരുവനന്തപുരത്തെ സമ്മേളനം; അമിത് ഷാ വള്ളംക്കളിക്ക് പോകാത്തത് രാഷ്ട്രീയ കടന്നാക്രമണത്തിന് തന്നെ; പരിവാറിൽ വിജയിച്ചത് പ്രതീഷിന്റെ നീക്കം; മോദിയും ഷായും ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കേരള സന്ദർശനങ്ങൾ രാഷ്ട്രീയനേട്ടമാക്കാനൊരുങ്ങി ബിജെപി. അതിനിടെ നെഹ്റു ട്രോഫി വള്ളം കളി കാണാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം അമിത് ഷാ നിരാകരിച്ചതോടെ സ്വർണ്ണ കടത്തും ഇഡി കേസുമെല്ലാം അമിത് ഷാ വീണ്ടും ചർച്ചയാക്കുമെന്നാണ് ലഭിക്കുന്ന സൂചന. കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾ പുതിയ തലത്തിലേക്ക് കൊണ്ടു പോകുകയാകും അമിത് ഷായുടെ ലക്ഷ്യം. മോദി വിവാദങ്ങൾ ഒഴിവാക്കി സംസാരിക്കുമ്പോൾ പിണറായി സർക്കാരിനെ അമിത് ഷാ കടന്നാക്രമിച്ചേക്കും. നെഹ്റു ട്രോഫിക്ക് അമിത് ഷാ പോകാത്തതിന് പിന്നിൽ പ്രതീഷ് വിശ്വനാഥൻ അടക്കമുള്ളവരുടെ ഇടപെടലുണ്ടെന്നാണ് സൂചന.
കേരളത്തിലെ ബിജെപി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സോഷ്യൽ മീഡിയയിൽ നേതാക്കളെ കടന്നാക്രമിക്കുന്ന അണികളെയാണ് കാണുന്നത്. ഏകോപനമില്ലാതെയുള്ള ഈ പോക്കിൽ ബിജെപി ദേശീയ നേതൃത്വവും നിരാശരാണ്. ഇതിൽ നിന്നൊരു മാറ്റം നേതൃത്വത്തിൽ ഉണ്ടാക്കുകയാണ് അമിത് ഷായയുടെ വരവിന്റെ പ്രധാനലക്ഷ്യം. രാഷ്ട്രീയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് പ്രവർത്തിക്കുന്ന കൂട്ടമായി ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ മാറ്റുകയാണ് അമിത് ഷായുടെ ലക്ഷ്യം.
സ്വർണ്ണ കടത്തിലും ലാവ്ലിൻ കേസിലും കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലും ഇടപെടലുകൾ നടത്തുന്നത് പ്രതീഷാണ്. കരുവന്നൂരിൽ കേസിൽ പൊതു ജനങ്ങളിൽ നിന്ന് തെളിവ് ശേഖരണം പോലും പ്രതീഷ് നടത്തുന്നു. സിപിഎമ്മിന്റെ പ്രധാന ശക്തിയായി പരിവാറുകാർ കരുതുന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. ഇതിന് പിന്നിലെ കള്ളക്കളികൾ പുറത്തു കൊണ്ടു വരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടലുകൾ തുടങ്ങി കഴിഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളിലെ അഴിമതിയുടെ തെളിവ് തേടി പ്രതീഷ് ഫെയ്സ് ബുക്കിലും പോസ്റ്റിട്ടു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി പൊതു വേദി പങ്കിടുന്നത് മറ്റ് ചില ചർച്ചകളുണ്ടാക്കുമെന്ന സന്ദേശം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക കിട്ടി. ഇത് കൂടി പരിഗണിച്ചാണ് നെഹ്റു ട്രോഫി വള്ളം കളി ഒഴിവാക്കുന്നത്.
ഹൈദരാബാദിൽച്ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി ബിജെപി പ്രത്യേക പദ്ധതിതന്നെ തയ്യാറാക്കിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിനായി സ്വീകരിക്കേണ്ട തന്ത്രങ്ങൾ നടപ്പാക്കുന്നതിനായുള്ള നടപടികളും ആരംഭിച്ചു. പ്രധാനപ്പെട്ട ആറു മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർക്കുതന്നെ ചുമതലനൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് തീരുമാനം. 'കേരള പാക്കേജി'ന് ആവേശം പകരുന്നതാവും നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും വരവെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നത്. രണ്ടു പേരും ബിജെപി കോർ കമ്മറ്റിയോഗം വെവ്വേറെ നടത്തുന്നുണ്ട്. മോദിയുടേത് നേതാക്കളുമായുള്ള കൂടിക്കാഴ്ചയായി മാറും. എന്നാൽ അമിത് ഷായുടേതിന്റെ ഇടപെടൽ രൂപം മാറും. കേരള നേതാക്കാളെ തിരുത്തി നേർവഴിക്ക് കൊണ്ടു പോവുകയാണ് അമിത് ഷായുടെ ലക്ഷ്യം.
പ്രാധാനമന്ത്രിയുടെ ആദ്യം നിശ്ചയിച്ച പരിപാടിയിൽ കേരളത്തിലെത്തി വിമാനവാഹിനി രാജ്യത്തിന് സമർപ്പിക്കലും റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനങ്ങളും മാത്രമാണുണ്ടായിരുന്നത്. എന്നാൽ, മോദിയെത്തുമ്പോൾ അത് ഗുണകരമായി ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പൊതുസമ്മേളനം സംഘടിപ്പിക്കാൻ പാർട്ടി നേതൃത്വം ഒടുവിൽ തീരുമാനിച്ചത്. പൊതുസമ്മേളനത്തിനുശേഷം കോർ കമ്മിറ്റി യോഗമുണ്ടാവും. രണ്ട്, മൂന്ന് തീയതികളിൽ കേരള സന്ദർശനം നടത്തുന്ന അമിത്ഷായുടെ വരവ് വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, നെഹ്രുട്രോഫി വള്ളംകളിയിൽ അദ്ദേഹം പങ്കെടുക്കുന്നത് ഒഴിവാക്കി. കേന്ദ്രമന്ത്രിയെന്നനിലയിൽ പരിപാടിയിൽ പങ്കെടുക്കുന്നതിൽ കുഴപ്പമില്ലെങ്കിലും അത് തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കുമെന്ന സന്ദേശമാണ് നേതൃത്വത്തിന് ലഭിച്ചത്. ഇതിന് പിന്നിൽ പ്രതീഷിന്റെ ഇടപെടലായിരുന്നു.
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി. കേരള ഘടകം വ്യാഴാഴ്ച സ്വീകരണം നൽകും. പ്രധാനമന്ത്രി ആദിശങ്കരന്റെ ജന്മനാടായ കാലടിയിൽ വരുന്നത് കേരളത്തിന്റെ സാംസ്കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്തുപകരും എന്നാണ് വിലയിരുത്തൽ.കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലിയലാണ് തിരുവനന്തപുരത്തേക്കുള്ള അമിത് ഷായുടെ വരവ്. ഇതിനിടെയിലും പാർട്ടി പരിപാടിയുണ്ട്. ഇതിന് കാരണം പിണറായി സർക്കാരിന് ചില താക്കീതുകൾ നൽകുകയാണ്. അമിത് ഷാ പട്ടിക ജാതി സംഗമത്തിൽ പങ്കെടുക്കും. കേരളത്തിലെ പട്ടിക ജാതി വിഭാഗങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ പരിപാടിയിൽ ചർച്ച ചെയ്യും.
പിണറായി സർക്കാർ തിരിഞ്ഞു നോക്കാതെ അവഗണിക്കുന്ന പിന്നോക്ക വിഭാഗക്കാരുടെ പ്രശ്നങ്ങൾ അമിത് ഷായുടെ വരവോടെ ദേശീയ ശ്രദ്ധ നേടുമെന്നും ബിജെപി പറയുന്നു. കേന്ദ്രസർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി വീടുകളും സാമ്പത്തിക വായ്പകളും ഉൾപ്പെടെ നൽകുന്നുണ്ടെങ്കിലും സംസ്ഥാനം പലപ്പോഴും ഇത് വേണ്ട വിധത്തിൽ വിതരണം ചെയ്യാറില്ല. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അമിത് ഷായ്ക്ക് മുൻപിൽ ഉന്നയിക്കപ്പെടും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍