ഒരു കുഴിയടച്ചാൽ ഒരു ജീവനെങ്കിലും രക്ഷിച്ച് കൂടെ..! ആളുകളുടെ നടുവൊടിക്കുന്ന റോഡിലെ കുഴി മൂടിയ റാന്നി എസ് ഐ ശ്രീജിത്തിന്റെ നടപടി സഖാക്കൾക്ക് സുഖിച്ചില്ല; പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കൊച്ചാക്കിയെന്ന് പോലും വിമർശനം; നാട്ടുകാർക്ക് നന്മ ചെയ്യാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പുലിവാല് പിടിച്ച കഥ
മറുനാടൻ മലയാളി ബ്യൂറോ
റാന്നി: റോഡിലെ കുഴി കേരളത്തിൽ സജീവ ചർച്ചയായ സമയത്താണ് കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ പുറത്തിറങ്ങിയത്. സിനിമയുടെ പ്രമോഷൻ പോസ്റ്റർ ഇറങ്ങിയതാകട്ടെ സഖാക്കൾക്കൊട്ട് സുഖിച്ചതുമില്ല. പോസ്റ്ററിലെ റോഡിലെ കുഴിയെ കുറിച്ചുള്ള പരാമർശം വിവാദമായതോടെ ഇതിനെതിരെ വിമർശനവുമായി സൈബർ സഖാക്കൾ രംഗത്തുവന്നു. എന്തായാലും കിട്ടിയ അവസരം മുതലാക്കി സിനിമ വൻ ഹിറ്റായി. ഇതിനോടകം 50 കോടിയിലേറെ രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട് സിനിമ.
കുഞ്ചാക്കോ സിനിമയെ കുറിച്ചുള്ള വിവാദം അനാവശ്യമായിരുന്നെങ്കിൽ ഇപ്പോൾ നാട്ടുകാർക്ക് നന്മ ചെയ്യാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും സംഘവും പുലിവാല് പിടിച്ച അവസ്ഥയിലാണ്. റാന്നി എസ്ഐ. ശ്രീജിത്ത് ജനാർദനന്റെ നേതൃത്വത്തിൽ റോഡിലെ കുഴി മൂടിയ കാര്യം സൈബറിടത്തിൽ അടക്കം വലുതായി ശ്രദ്ധ നേടിയിരുന്നു. റോഡിലെ കുഴികൾ തുടർച്ചയായി ഗതാഗതക്കുരുക്കിന് കാരണമായതോടെയാണ് പൊതുമരാമത്ത് വകുപ്പിനെ കാത്തുനിൽക്കാതെ പൊലീസുകാർ റോഡിലെ കുഴികൾ മൂടിയത്.
റാന്നി വൺവേ റോഡിൽ എംഎൽഎ. പടിയിലെ കുഴികളാണ് റാന്നി എസ്ഐ. ശ്രീജിത്ത് ജനാർദനന്റെ നേതൃത്വത്തിൽ മൂടിയത്. കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും ഈ ഭാഗത്ത്് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇത് മാമുക്ക് വരെ നീണ്ടിരുന്നു. വൺവേ റോഡിൽ പേട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് നേരേ പോകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമായതും.
വൺവേയുടെ എതിർദിശയിൽ വരുന്ന വാഹനങ്ങളും ഇട്ടിയപ്പാറയിലൂടെ തിരിച്ചുവിട്ടിട്ടും പ്രശ്നത്തിന് പൂർണ പരിഹാരമായില്ല. ഈ കുഴികളിൽ വാഹനങ്ങൾ വേഗംകുറച്ച് ഇറങ്ങിക്കയറി പോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നതായി മനസ്സിലാക്കിയ പൊലീസ് പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ കുഴിയടയ്ക്കാമെന്ന് അവർ അറിയിച്ചു.
ഓണക്കാലമായതിനാൽ തിരക്ക് വർധിക്കുമെന്നതിനാൽ ഇതിനായി കാത്ത് നിൽക്കാതെ തത്കാലം കുഴിയടയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എസ്ഐ. ശ്രീജിത്ത് പറഞ്ഞു. മിനിലോറിയിൽ മക്ക് വരുത്തിച്ച്് എസ്ഐ.യും ഒപ്പമുണ്ടായിരുന്ന സി.പി.ഒ.മാരായ ഉണ്ണിക്കൃഷ്ണൻ, ഷിന്റോ എന്നിവരും ചേർന്ന് കുഴി അടയ്ക്കുകയായിരുന്നു. കുഴി മൂടിയതോടെ ഇവിടെ നേരത്തേ അനുഭവപ്പെട്ട അത്ര കുരുക്ക് ഇല്ലാതാക്കാനായി.
അതസമയം കുഴിയടക്കുന്ന പൊലീസിന്റെ വീഡിയോയും ചിത്രങ്ങളും സൈബറിടത്തിൽ അടക്കം വൈറലായിരുന്നു. ഇതെന്നാൽ ചിലർക്ക് ഇഷ്ടപ്പെട്ടില്ല. സൈബറിടത്തിലെ സഖാക്കൾ കരുതിത് സർക്കാറിനെ കളിയാക്കുന്ന നടപടിയായി ഇതെന്ന വിധത്തിലായിരുന്നു. മന്ത്രിയെ കൊച്ചാക്കിയെന്ന് പോലുമാണ് ഉയർന്ന വിമർശനം. പൊലീസിന് റോഡിലെ കുഴിയടക്കാൻ എന്ത് അധികാരമെന്ന ചോദ്യവും ഉയർന്നു. ചുരുക്കി പറഞ്ഞാൽ നാട്ടുകാർ കുഴിയിൽ വീണു മരിക്കാതിരിക്കാൻ കൈക്കൊണ്ട നടപടിയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർ പുലിവാല് പിടിച്ചിരിക്കയാണെന്ന് പറയേണ്ടി വരും.
സംഭവത്തിൽ പൊലീസുകാരെ അനുകൂലിച്ചു കൊണ്ടും ചിലർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘു റാന്നി എസ്ഐയെ അനുകൂലിച്ചും പോസ്റ്റിട്ടുണ്ട്. ആ പോസ്റ്റ് ചുവടേ:
ഒരു കുഴിയടച്ചാൽ ഒരു ജീവനെങ്കിലും രക്ഷിച്ച് കൂടെ.......
പത്തനംതിട്ട ജില്ലയിലെ റാന്നി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ജനാർദ്ദനൻ റാന്നി- പുനലൂർ ബൈപാസ് റോഡിലെ വലിയൊരു കുഴി അടച്ചു, അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കൂടെ നിന്നു.. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ കണ്ടു, മറ്റ് ഡിപ്പാർട്ട്മെന്റിന്റെ പണി പൊലീസ് ചെയ്യുന്നതെന്തിനാണ് എന്ന ചോദ്യവും കണ്ടു.. ചോദ്യങ്ങൾ സ്വാഭാവികമാണ്... മനുഷ്യത്വമുള്ളവർക്കും, സാമൂഹിക പ്രതിബദ്ധതയുള്ളവർക്കും ആ ചോദ്യം മനസ്സിൽ കൊള്ളില്ല.. ജീവന്റെ വില അറിയുന്നവനാണ് പൊലീസുകാരൻ.... വിശക്കുന്ന വയറ് തിരിച്ചറിയുന്നവനാണ് പൊലീസുകാരൻ
കണ്ണീർ തുടയ്ക്കാൻ കഴിവുള്ള കൈയുള്ളവനുമാണ് പൊലീസുകാരൻ.....
സാധാരണക്കാരന്റെ ദൈവമാണ് പൊലീസുകാരൻ....
ഇവിടെ ശ്രീജിത്ത് ജനാർദ്ദനൻ ചെയ്തത് ദൈവീക പ്രവർത്തിയാണ്..
ദൈവം കണ്ടറിഞ്ഞ് ചെയ്യുന്നവനാണ്..
കുറ്റപ്പെടുത്തുന്നവരോട് ഒരു വാക്ക് ...
ഒന്ന് മാറ്റി ചിന്തിച്ചു കൂടെ...
ആ കുഴിയിൽ വീണ് ഒരാൾ മരണപ്പെട്ട്, അയാളുടെ ഇൻക്വസ്റ്റ് നടത്തുന്നതിനെക്കാൾ എളുപ്പമല്ലെ ആ കുഴി മൂടി ഒരാളുടെ ജീവൻ രക്ഷിക്കുന്നത്....
ഒരു ജീവൻ രക്ഷിച്ചാൽ.. വിശക്കുന്ന വയറുട്ടിയാൽ... ദാഹിക്കുന്നവന് ഒരിറക്ക് വെള്ളം നൽകിയാൽ.. അതെല്ലാം ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്..
അത് തിരിച്ചറിയാൻ മനസ്സുള്ളവരുമുണ്ട്, ഇല്ലാത്തവരുമുണ്ട്, അത് ചെയ്യുന്നവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നവരുമുണ്ട്..
ധർമ്മം കണ്ടറിഞ്ഞ് ചെയ്യുക.....
ധരണാദ് ധർമ്മ ഇത്യാഹ്യ: ധർമോ ധാരയതേ പ്രജാ യസ്മാത് ധാരണ സംയുക്തോ സധർമ്മ ഇതി നിശ്ചിതഃ
കർമ്മം ചെയ്യുക പ്രതിഫലേച്ഛയില്ലാതെ...
കർമണ്യേവാധികാരസ്തേ മ ഫലേഷു കദാചന
നല്ലതിനോട് അനുകൂലിക്കുക....
എതിക്കുന്നവരോട്
' ന്നാ താൻ കേസ്കൊട്'
രഘു പി എസ്
കൊച്ചി സിറ്റി
Stories you may Like
- ബെല്ലാരി രാജ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തുമ്പോൾ!
- സമ്പാദ്യമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു
- ജനാർദ്ദനൻ വിട പറഞ്ഞത് സിപിഎമ്മിൽ നിന്ന് നീതി കിട്ടാതെ
- രമാദേവി കൊലക്കേസിൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ ഇങ്ങനെ
- പുല്ലാട് രമാദേവി കൊലക്കേസിൽ ക്രൈംബ്രാഞ്ചിനെതിരേ ആങ്ങളമാർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍