എംഎൽഎയുടെ പിഎ എന്ന ലേബലിൽ ലോറി വാടകയ്ക്ക് എടുത്തു; മാണ്ഡ്യയിൽ നിന്ന് കയറ്റിയത് സാന്നിറ്റൈസർ അല്ലെന്ന ഡ്രൈവറുടെ സംശയം നിർണ്ണായകമായി; എക്സൈസുകാരെ വിളിച്ചു പറഞ്ഞ് സ്പിരിറ്റ് കണ്ടെത്തിയതും കണ്ടൈനർ ലോറിയുടെ ഡ്രൈവർ; യഥാർത്ഥ പ്രതികൾ മറവിൽ; ഇബ്രാഹിമിന് മിച്ചം ഭീഷണികൾ മാത്രം; മുത്തങ്ങയിലെ ഒളിച്ചു കളി തുണയാകുന്നത് മാഫിയകൾക്ക്
അഖിൽ രാമൻ
മലപ്പുറം: എക്സൈസ് വകുപ്പ് ക്ലീൻ ചിറ്റു നൽകിയിട്ടും നീതി ലഭിക്കാതെ പോരാട്ടം തുടരുകയാണ് ഇബ്രാഹിം. മലപ്പുറം പുത്തൂർ പള്ളിക്കൽ പുതിയവീട്ടിൽ ഇബ്രാഹിമാണ് സ്പിരിറ്റ് മാഫിയയെ അറസ്റ്റ് ചെയ്യണം എന്നാവിശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിലധികമായി നിയമപോരാട്ടം നടത്തുന്നത്.2021 മെയിൽ 6 ആറിനാണ് വയനാട്ടിലെ മുത്തങ്ങയിൽ നിന്ന് 11,000 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. ആളില്ലാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത് എന്നാണ് എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ടു പുറത്ത് വിട്ട വിവരം.
കണ്ടൈനർ ലോറി ഓടിച്ചിരുന്ന ഇബ്രാഹിമിനെ എക്സൈസ് ഈ കേസിൽ പ്രതി ചേർത്തിരുന്നു. എന്നാൽ വയനാട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കുറ്റക്കാരനല്ലാ എന്ന് കണ്ടെത്തിയതോടെ കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
വണ്ടിയിൽ കയറ്റുന്നത് സാനിറ്റൈസർ അല്ല സ്പിരിറ്റാണ് എന്ന് മനസിലായ ഇബ്രാഹിം അപ്പോൾ മുതൽ കേരളത്തിലെ പൊലീസിനെയും,എക്സൈസിനേയും, നർക്കോട്ടിക്ക് സെല്ലിനേയും
ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചിരുന്നു. ഇത് ഇബ്രാഹിമിന്റെ ഫോൺകാൾ ലിസ്റ്റ് എടുത്തപ്പോൾ ഇതിനുള്ള തെളിവുകൾ കിട്ടിയിരുന്നു. ഈ തെളിവുകളാണ് ഇബ്രാഹിമിന് തുണയായത്.
എന്നാൽ വർഷങ്ങളായി മദ്യത്തിനും മയക്കുമരുന്നിനും എതിരേ പോരാടുന്ന തന്നെ ഉപയോഗിച്ച് സ്പിരിറ്റ് കടത്താൻ ശ്രമിച്ച ഈ ലോബിക്കെതിരേ ശക്തമായ പോരാട്ടം നടത്തുകയാണ് ഇബ്രാഹിം. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരേ പരാതിയുമായി വകുപ്പുകളെ സമീപിക്കുകയും പത്രസമ്മേളനങ്ങൾ നടത്തുകയുമാണ് ഈ കണ്ടൈനർഡ്രൈവർ.
പല തവണ പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും തന്നെ ഈ കേസിന്റെ പേരിൽ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഇബ്രാഹിം പറയുന്നു. കേസിലെ പ്രതികളും പലതവണ നേരിലും ഫോണിലും വിളിച്ചു ഭീഷണിപ്പെടുന്നതായും ഇബ്രാഹിം ആരോപിക്കുന്നു.കേസിലെ ഒന്നാം പ്രതിയായ കോഹിലാൻ ബഷീർ താൻ കൊട്ടോട്ടി എംഎൽഎ റ്റി.വി ഇബ്രാഹിമിന്റെ പി.എ ആണ് എന്നാണ് പരിചയപ്പെട്ടപ്പോൾ പറഞ്ഞത് എന്ന് കണ്ടനൈർ ഡ്രൈവർ പറയുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനം ഒമ്പത് ദിവസത്തെ സമ്പൂർണ്ണ അടച്ചിലിലേക്ക് പോകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തൊട്ട് പിന്നാലെയാണ് വയനാട്ടിലെ മുത്തങ്ങയിൽ നിന്ന് 11,000 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.. സാനിറ്റൈസർ നിർമ്മാണത്തിന് എന്ന വ്യാജേന കർണ്ണാടകയിൽ നിന്നും അതിർത്തി കടത്തിയ കൊണ്ട് വന്ന സ്പിരിറ്റാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മദ്യ നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണ് ഇതെന്നായിരുന്നു എക്സൈസിന്റെ കണ്ടെത്തൽ.
വാഹനത്തിൽ കൊണ്ട് വരുന്നത് സ്പിരിറ്റാണ് എന്ന് തിരിച്ചറഞ്ഞ ഡ്രൈവർ ഇബ്രാഹിം പൊലീസിനെയും എക്സൈസിനേയും നർക്കോട്ടിക്ക് സെല്ലിനേയും നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടാണ് വാഹനവും സ്പിരിറ്റും കസ്റ്റഡിയിൽ എടുത്തത്.എന്നാൽ വാഹനം മുത്തങ്ങക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് എന്നാണ് മാധ്യമങ്ങൾ വഴി വെളിയിൽ വന്ന വിവരം. ലോറിയുടെ ഓണറിനെയും ഡ്രൈവറായ ഇബ്രാഹിമിനേയും പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
2021 മെയ് നാലിനാണ് കണ്ടൈനർ ലോറി ഉടമ മുസ്തഫയുടെ നിർദ്ദേശപ്രകാരം ഇബ്രാഹിം സാനിറ്റയിസർ കൊണ്ട് വരാൻ കർണാടകയിലെ മാണ്ട്യയിലെക്ക് പുറപ്പെട്ടത്. സമ്പൂർണ്ണലോക്ക്ഡൗൺ കാലമായതിനാൽ പൊലീസിന്റെ അനുമതിയോടെയും ആവിശ്യമുള്ള രേഖകളുമായിട്ടാണ് ഇബ്രാഹിം പുറപ്പെട്ടത്. മറ്റോരു കാറിൽ കോപ്പിലാൻ
ബഷീർ, അജ്മൽ, ജാസിം എന്നിവർ ലോറിയെ പിൻതുടരുന്നുണ്ടായിരുന്നു. മാണ്ട്യയിലെ എസ്.എൽ എൻ ഷുഗർ ഫാക്ടറിയിയിൽ നിന്നാണ കണ്ടയിനറുകളിലെ ബാരലുകളിൽ സ്പിരിറ്റ് നിറച്ചത്.
220 ലിറ്റർ കൊള്ളുന്ന 52 നീല ബാരലുകളിലാണ് സ്പിരിറ്റ് നിറച്ചത്്. നിറക്കുന്ന ദ്രാവകം കണ്ടിട്ട് സംശയം തോന്നിയ ഇബ്രാഹിം ഇത് ചോദ്യം ചെയ്തു. ആദ്യമൊന്നും ഇവർ ഇത് സ്പിരിറ്റാണ് എന്ന് സമ്മതിച്ചില്ല. പ്രതികളിൽ ഒരാൾ മതഗ്രന്ഥം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ ഗ്രന്ഥത്തെ തൊട്ട് സത്യം ചെയ്തു ഇത് സ്പിരിറ്റല്ലന്ന്. എന്നാൽ ഇബ്രാഹിം കൂടുതൽ സംശയത്തോടെ തന്റെ ഫോണിൽ നിന്നും പൊലീസിനെയും എക്സൈസിനെയും വിളിച്ചു വിവരം പറഞ്ഞു.
അത് പേപ്പറുള്ള സ്പിരിറ്റാണ് നിനക്ക് എന്താണ് എന്നാണ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഇബ്രാഹിമിനോട് ചോദിച്ചത്. ഫോൺ വിളിച്ചതിന് ശേഷം ലോറിയുടെ സമീപത്തക്ക് ചെന്നപ്പോൾ പ്രതികൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസിലും എക്സൈസിലും ഇബ്രാഹിം വിളിച്ച വിവരം അവർ പ്രതികളെ വിളിച്ചറിയിച്ചതായി ഇബ്രാഹിം പറയുന്നു. തുടർന്ന് ഇയാൾ ലോറിയുടെ ഉടമയെ ഫോണിൽ വിളച്ചു അവർ പറയുന്നത് തമാശയാണ് എന്നും വണ്ടി ഓടിച്ചു വരാൻ ഉടമയായ മുസ്തഫ തന്നോട് ആവിശ്യപ്പെട്ടു. പ്രതികൾ വീണ്ടും തന്നെ ഭീഷണിപ്പെടുത്തി വണ്ടി എടുപ്പിച്ചു.
വയനാട്ടിലെ മുത്തങ്ങയിൽ വെച്ച് വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക്ക്സ് സ്പെഷ്യൽ സ്കോഡ് സിഐ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വണ്ടി കസ്റ്റടിഡിയിൽ എടുത്തു. എന്നാൽ വിവരം നൽകിയ ഡ്രൈവർ ഇബ്രാഹിമിനെയും വാഹനഉടമയേ മുസ്തഫയേയും കേസിൽ പ്രതി ചേർത്തു.
എന്നാൽ കോടതിയുടെ നിർദ്ദേശപ്രകാരം എക്സൈസ് അസിസറ്റന്റ് കമ്മീഷണറിന്റെ അന്വേഷണത്തിൽ ഡ്രൈവർ ഇബ്രാഹിം കുറ്റക്കാരനല്ല എന്ന് കണ്ടെത്തി. മുപ്പതോളം തവണ ഇവർ ഈ വണ്ടിയിൽ സ്പിരിറ്റ് കടത്തിയതായും വൻരാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് പ്രതികൾ ജാമ്യം പോലുമെടുക്കാതെ വിലസുന്നത്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍