ആരോഗ്യവതിയായി ഓപ്പറേഷൻ തീയറ്ററിലേക്ക് കയറി; മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് ശേഷം ബോധം തെളിഞ്ഞില്ല; രണ്ടാഴ്ച്ച വെന്റിലേറ്ററിൽ കഴിഞ്ഞ രാഖി മരണത്തിന് കീഴടങ്ങി; ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; എസ്പി ഫോർട്ട് ആശുപത്രിക്ക് നിയമം മുട്ടു മടക്കുമ്പോൾ
അഖിൽ രാമൻ
തിരുവനന്തപുരം:ഡോക്ടറിനെ വിശ്വസിച്ച് ഓപ്പറേഷൻ തീയറ്ററിലേക്ക് പോയ രാഖിക്ക് നഷ്ടപെട്ടത് തന്റെ ജീവൻ. സ്വകാര്യആശുപത്രിക്കായി കേസിൽ അട്ടിമറിനടത്താൻ പൊലീസ് ശ്രമിക്കുമ്പോൾ മരണപ്പെട്ട യുവതിക്കും അവളുടെ ഓർമ്മകളിൽ ജീവിക്കുന്ന കുടംബത്തിനും ലഭിക്കേണ്ട നീതിയാണ് നഷ്ടമാകുന്നത്. രാഖിയുടെ മക്കൾക്ക് അവരുടെ അമ്മയേ നഷ്ടപ്പെടുത്തിയ ആശുപത്രി അധികൃതരുടെ അനാസ്ഥയോളം തന്നെ വലുതാണ് പൊലീസ് തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന പൊറാട്ട് നാടകം.
രാഖിയുടെ മരണത്തിലെ അനാസ്ഥ മറക്കാനും കൊലപാതകത്തിന് കേസ് എടുത്താതെ ഇരിക്കാനും വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. എസ്പി ഫോർട്ടിലെ ഡോക്ടർന് എതിരേ സഹോദരൻ രാജേഷ് നൽകിയ മൊഴി പൊലീസ് മാറ്റിയതായി ഡി.ജി.പിക്ക് അയച്ച പരാതിയിൽ രാഖിയുടെ സഹോദരൻ ആരോപിക്കുന്നു. ഇത് വരെ പൊലീസ് കേസ് എടുക്കുകയോ എഫ്.ഐ.ആർ ഇടുകയോ ചെയ്തിട്ടില്ല. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ എ.എസ് ഐയാണ് രാഖിയുടെ ഭർത്താവായ റജി.എന്നിട്ടും തിരുവല്ലം പൊലീസും ഫോർട്ട് പൊലീസും ആശുപത്രിയേയും ഡോക്ടറിനെയും രക്ഷിക്കാനായി ഉരുണ്ടു കളിക്കുകയാണ്. തങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരാൾക്ക് നൽകാത്ത നീതി എങ്ങനെയാണ് പൊലീസ് സാധാരണക്കാരന് നൽകുന്നത്.
രാഖിയുടെ ബോഡി പോസ്്റ്റ്മാർട്ടം ചെയ്യുന്നതിന്റെ നടപടിയുടെ ഭാഗമായിട്ടാണ് സഹോദരന്റെ മൊഴി രേഖപ്പെടുത്തിയത്. ഏക സഹോദരിയുടെ മരണത്തിൽ തളർന്നിരിക്കുകയാണെങ്കിലും രാജേഷ് സംഭവങ്ങൾ കൃത്യമായിട്ടാണ് വിവരിച്ചത്. രേഖപ്പെടുത്തിയ മൊഴി പൊലീസുകാർ രാജേഷിനെ വായിച്ചു കേൾപ്പിച്ചു ഒപ്പ് ഇട്ട് വാങ്ങി.അതിന് ശേഷം രാജേഷിനെ വീണ്ടും വിളിപ്പിച്ച് മറ്റോരു പേപ്പറിൽ പൊലീസ് ഒപ്പിടീച്ചു വാങ്ങി. ഈ പേപ്പറിലെ വിവരങ്ങൾ വായിച്ചു നോക്കാൻ ശ്രമിച്ചപ്പോൾ നിങ്ങൾ ഇത് വായിച്ചു കൊണ്ട് നിന്നാൽ സമയം പോകും പോസ്റ്റ്മോർട്ടം ചെയ്യാൻ സമയം എടുക്കും എന്ന് പറഞ്ഞു പൊലീസുകാർ മൊഴിയുടെ പേപ്പർ വാങ്ങി വെച്ചു. ആ സമയത്ത് രാജേഷിന് ഇതിൽ സംശയം തോന്നിയില്ല. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ അതിൽ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത് താൻ പറഞ്ഞത് പൊലെഅല്ലഎന്ന വിവരം രാജേഷ് ശ്രദ്ധിക്കുന്നത്.
രാഖിയുടെ ഓപ്പറേഷനിൽ പിഴവ് പറ്റിയപ്പോൾ തന്നെ എസ്പി ഫോർട്ട് ആശുപത്രി അധികാരികൾ കൃത്യമായ പ്ലാൻ തയ്യാറാക്കിയിരുന്നു. അരമണൂക്കൂർ സമയം മതി ശസ്ത്രക്രീയക്ക് എന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ഒൻപത് മണിയിക്കാണ് രാഖിയെ ഓപ്പറേഷൻ തീയറ്റനിനുള്ളിലേക്ക് കൊണ്ട് പോയത്. എന്നാൽ പന്ത്രണ്ട് മണി ആയിട്ടും വിവരങ്ങൾ പുറത്തെക്ക് പറയാത്തതിനാൽ രാഖിയുടെ സഹോദരൻ വിവരം തിരക്കിയപ്പോൾ ഇപ്പോൾ കൊണ്ട് വരും എന്നാണ് പറഞ്ഞത്. ഈ സമയം ഓപ്പറേഷൻ നടത്തിയ ഡോക്ടർ രാഖിയുടെ സഹോദരനായ രാജേഷിനെയും ഭർത്താവായ റജിയേയും വിളിച്ച് ഓപ്പറേഷനിൽ മൂക്കിൽ നിന്നും ബ്ലഡ് വരുന്നത് നിൽക്കുന്നില്ലെന്നും ഒരു തവണ കൂടി സിറ്റി സ്കാൻ എടുക്കണം എന്നും അറിയിച്ചു.
സീറ്റി സ്കാനിഗ് എടുക്കാനായി പുറത്തെക്ക് കൊണ്ട് വരുമ്പോൾ തന്നെ രാഖിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. സ്കാൻ ചെയ്ത് റിസൽട്ട് വരുന്നതിന് മുൻപ് തന്നെ ഡോക്ടർ രാഖിയുടെ നില സീരിയസ് ആണെന്നും കിംസ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതായിരിക്കും നല്ലത് എന്നും അറിയിച്ചു. ഇതിനായി എല്ലാ രേഖകളും ഇവർ തയ്യാറാക്കുകയും രാഖിയെ ഐ സി യു ആംബുലൻസിൽ കയറ്റുകയും ചെയ്തു. എന്നാൽ ഡോക്ടറോ ഒരു നേഴ്സോ പൊലും ആംബുലൻസിൽ കയറി കൂടെ പോകാൻ തയ്യാറായതുമില്ല.
കിംസ് ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടുത്തെ ഡോക്ടർമാർ വിവരം അറിഞ്ഞിരുന്നു. വെന്റിലേറ്ററിൽ വയ്ക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇവർ ബന്ധുക്കളേ അറിയിച്ചു. ഓപ്പറേഷൻ സമയത്ത് ഡോക്ടറിന് സംഭവിച്ച പിഴവാണ് ഇതിന് കാരണം എന്ന് കിംസിലെ ഡോക്ടർമാർ പറഞ്ഞിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. 11 ദിവസം രാഖിയെ കിംസിൽ വെന്റിലേറ്ററിൽ കിടത്തിയിരുന്നു. ഒടുവിലാണ് മെഡിക്കൽ കോളേജിലെക്ക് എത്തിക്കുന്നത്. ഇവിടെ വെച്ച് ഹൃദയസ്തംഭനം വന്നാണ് രാഖി മരണമടയുന്നത്. രാഖിയുടെ സ്കാനിഗ് റിപ്പോർട്ടുകൾ പരിശോധിച്ച മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ശസ്ത്രക്രീയയിലെ പിഴവാണ് എന്ന് പറഞ്ഞിരുന്നു.എന്നാൽ പോസ്്റ്റ്മാർട്ടം റിപ്പോർട്ടിൽ തലക്ക് ക്ഷതം സംഭവിച്ചതാണ് കാരണം എന്ന് പറയുന്നു.
എന്നാൽ അപകടമുണ്ടായ ദിവസവും ഒാപ്പറേഷൻ കഴിഞ്ഞ സമയത്ത് എടുത്ത സ്കാനിഗ് റിസൽട്ടിലും തലക്ക് ക്ഷതം ഉള്ളതായി കാണിക്കുന്നില്ല. ഓപ്പറേഷൻ ചെയ്ത ഡോക്ടർ രാഖിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് തനിക്ക് കൈപിഴ വന്നതാണ് എന്ന രീതിയിൽ ക്ഷമാപണം നടത്തിയിട്ടും പൊലീസും അധികാരികളും ഇത് അംഗീകരിച്ചിട്ടില്ല. പൊലീസിന്റെ അനാസ്ഥയ്ക്ക് എതിരേ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആക്ഷൻകൗൺസിൽ രൂപീകരിക്കുകയും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പത്രസമ്മേളനവും നടത്തിയത്. രാഖിയുടെ മരണത്തിന്റെ പിന്നിലെ കാരണം അന്വേഷിക്കണം എന്നാവിശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നോട്ടീസുകൾ ഒട്ടിക്കുകയും വിവിധ സ്ഥലങ്ങളിൽ ഫ്്ളക്സ് ബോർഡുകൾ വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനേ തുടർന്ന് അസിസ്റ്റന്റ്് പൊലീസ് കമ്മിഷണർ ഇവരെ ചർച്ചക്ക് വിളിക്കുകയും ഒരാഴ്ചക്കുള്ളിൽ എഫ്.ഐ.ആർ ഇട്ട് അന്വേഷണം ആരംഭിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടർക്ക് എതിരേ നടപടി എടുക്കണമെങ്കിൽ സർക്കാറിന്റെ മെഡിക്കൽ ബോർഡിന്റെ അന്വേഷണത്തിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തണം. ഇവിടെയും അട്ടിമറിക്ക് സാധ്യതയുണ്ട് എന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.
ഈ കഴിഞ്ഞ ജൂലൈ 19 നാണ് രാഖി സഞ്ചരിച്ച ടൂ വീലർ തിരുവല്ലം ടോൾഗയിറ്റിന് സമീപത്ത് വെച്ച് അപകടത്തിൽ പെടുന്നത്.നെടുമങ്ങാട് നൈറ്റിഗ്ഗേൾ ഓഫ് നഴ്സിഗ് അക്കാദമിയിലെ അസിസ്റ്റന്റ് പ്രഫസറായിരുന്നു രാഖി. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിലാണ് രാഖിയെ അഡ്മിറ്റ് ചെയ്തത്. മൂക്കിലുടെ കുറച്ച് രക്തം വരികയും കാലുകളുടെ രണ്ടിന്റെയും മുട്ടിന് പരിക്കേൽക്കുകയും മാത്രമായിരുന്നു രാഖിക്ക് ഉണ്ടായിരുന്ന മുറിവ്. മൂക്കിലുടെ രക്തം വന്നതിനാൻ തലക്ക് പരിക്കേറ്റിട്ടുണ്ടോ എന്നറിയാൻ അപ്പോൾ തന്നെ സീറ്റി സ്കാൻ എടുത്തിരുന്നു.തലയ്ക്ക് പരിക്കേറ്റിരുന്നില്ലാ എന്നായിരുന്നു റിസൽട്ട്. മൂക്കിന്റെ പാലത്തിലെ ഒരു എല്ല് പൊട്ടുക മാത്രമാണ് സംഭവിച്ചത്.
ഇതിന് ഓപ്പറേഷൻ ചെയ്യേണ്ട ആവിശ്യമില്ലായിരുന്നു എന്ന് ഡോക്ടർ തന്നെ പറഞ്ഞിരുന്നു. എന്നാൽ മൂക്കിലുടെ രക്തം വന്നതിനാൽ ഒരു ദിവസം രാത്രി ഓബ്സർവേഷനിൽ കിടക്കണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനെ തുടർന്നാണ് രാഖി അഡ്മിറ്റായത്. കാലിന്റെ മുട്ട് രണ്ടും ചതഞ്ഞതിനാൽ ആദ്യത്തെ ദിവസം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നത് ഒഴിച്ചാൽ രാഖിക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ എത്തിയ ഡോക്ടർ തന്നെയാണ് സർജറി ചെയത് മൂക്കിന്റെ പാലം നേരേയാക്കാം ഇത് ഒരു മൈനർ ശസ്ത്രക്രിയാണ് എന്ന് പറഞ്ഞത്. ഈ വിഷയത്തെ പറ്റി അറിയാവുന്നതിനാൽ രാഖി ഓപ്പറേഷന് സമ്മതിച്ചു.
ശനിയാഴ്ചയാണ് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചത്. രണ്ട് ദിവസവും ആശുപത്രിയിൽ രാഖി പൂർണ്ണ ആരോഗ്യവതിയാരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. തന്റെയും സഹോദരന്റെയും മക്കളോടോപ്പം കളിയും ചിരിയും സെൽഫി എടുപ്പുമായി സന്തോഷവതിയായിട്ടാണ ആശുപത്രി ദിനങ്ങൾ രാഖി പിന്നിട്ടത്. ശസ്ത്രക്രിയക്കിടെ ഡോക്ടർ മൂക്കിന്റെ പാലത്തിനു മുകളിലായി സ്ഥാനം മാറി ഓപ്പറേഷൻ ചെയ്യുകയും ഈ സമയത്ത് രാഖിയുടെ മൂക്കിന്റെ രക്തകുഴൽ പൊട്ടുകയുമാണ് ഉണ്ടായത്. ഇങ്ങനെയാണ് രക്തസ്രാവം ഉണ്ടായത്. ഇത് നിയന്ത്രിക്കാൻ ഡോക്ടർ ശ്രമിച്ചിട്ടും ആയില്ല.ഈ സമയത്ത് രാഖി ശക്തമായി ശ്വാസം വലിക്കുകയും പൊട്ടി ഇരുന്ന എല്ലിന്റെ കഷ്ണം തലച്ചോറിലേക്ക് കയറി പോവുകയാണ് ഉണ്ടായത്. ഇതാണ് ബോധക്ഷയത്തിലെക്ക് നയിച്ചതും മരണത്തിൽ കലാശിച്ചതും എന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്