ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വൈദികൻ ഡ്രൈവറെയും കുടുംബത്തെയും വഞ്ചിച്ചു; 61 സെന്റ് വസ്തു പണയപ്പെടുത്തി കാശു വാങ്ങി; കുടിശിക തീർക്കാതെ വന്നതോടെ വീടും സ്ഥലവും നഷ്ടമാകുന്ന അവസ്ഥയിൽ കുടുംബം; പരാതിയുമായി സമീപിച്ചിട്ടും നീതിയില്ല; ഫാ. വിൽസൺ തോമസിന്റെ ചതിക്കുഴിയിൽ വീണ് ഒരു കുടുംബം
സി ആർ ശ്യാം
കൊച്ചി: ആകെയുണ്ടായിരുന്ന വസ്തു പണയപ്പെടുത്തി. ഇപ്പോൾ തെരുവിൽ ഇറങ്ങേണ്ട ഗതികേടിലാണ് ദമ്പതികൾ. നന്മകൾ ചെയ്തുവെന്ന് വിശ്വസിപ്പിച്ച വൈദികനിൽ നിന്നാണ് ഈ ദുരിതാവസ്ഥ നേരിടേണ്ടി വരുന്നത്. മൂവാറ്റുപുഴ കടവൂർ നടുപറമ്പിൽ മാർട്ടിൻ വർഗീസും ഭാര്യ ബിന്ദുവുമാണ് വൈദികനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. ഇരുവരുടെയും പേരിലുണ്ടായിരുന്ന 61 സെന്റ് സ്ഥലമാണ് ചിട്ടിപിടിക്കാൻ ജാമ്യം നിന്ന് വസ്തു പണയപ്പെടുത്തിയത്. ഫാ. വിൽസൺ തോമസ് എന്ന അറുപതുകാരനെതിരെയാണ് ആരോപണം. ആലുവ മാറംപള്ളിയിൽ കാേതാലിക്ക കോൺഗ്രിഗേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സ്ഥാപനം നടത്തുകയാണിദേഹം. ചിട്ടിപിടിച്ചതിന് ശേഷം കുടിശിക വരുത്തിയതോടെ വസ്തു ജപ്തി ചെയ്യുമെന്നാണ് കെ. എസ്. എഫ്. ഇ. അധികൃതർ അറിയിച്ചത്. ഇതോടെ മാർട്ടിൻ തോമസും കുടുംബവും പ്രതിസന്ധിയിലായി. തങ്ങളുടെ ദുരിതാവസ്ഥ അച്ഛനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അദേഹം കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് മാർട്ടിൻ തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കെട്ടിടം നിർമ്മിക്കാനെന്ന് പറഞ്ഞാണ് വസ്തു കെ. എസ്. എഫ്. ഇ. ആലുവ, മുട്ടം, ബ്രാഞ്ചുകളിൽ പണയപ്പെടുത്തുന്നത്. 2015 ലാണ് മാർട്ടിൻ വർഗീസ് വൈദികന്റെ സ്ഥാപനത്തിൽ ഡ്രൈവറായി ജോലിയിൽ കയറുന്നത്. കല്ലൂർകാട് നേത്രഗാന്ധി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു മാർട്ടിൻ. അവിടെ ചികിത്സയ്ക്കായി എത്തിയ വൈദികൻ മാർട്ടിനെ ആലുവയിലുള്ള ഇയാളുടെ സ്ഥാപനത്തിൽ ജോലിക്ക് നിയമിക്കുകയായിരുന്നു. പിന്നീട് വൈദികൻ ഇടയ്ക്ക് വീട്ടിൽ എത്തി പ്രാർത്ഥനകൾ നടത്തുമായിരുന്നു. പെട്ടെന്ന് സൗഹൃദത്തിലായ വൈദികൻ ഇവരുടെ വിശ്വാസം നേടിയെടുത്തു. രണ്ടര വർഷക്കാലം ഇയാളുടെ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു. ഇതിനിടയിലാണ് വസ്തു പണയം നൽകിയാൽ ചിട്ടി പിടിക്കാമെന്ന് വൈദികൻ പറയുന്നത്. ട്രസ്റ്റിന് കീഴിൽ ആലുവയിൽ കെട്ടിടം നിർമ്മിക്കുന്നതിന് പണം ആവശ്യമാണെന്നും ആരെങ്കിലും സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. വൈദികനെ വിശ്വാസത്തിലെടുത്ത ദമ്പതികൾ തങ്ങളുടെ വസ്തു പണയപ്പെടുത്താൻ സന്നദ്ധത അറിയിച്ചു.
എന്നാൽ ആറ് ലക്ഷം രൂപയ്ക്ക് ഈ വസ്തു ജില്ല സഹകരണ ബാങ്കിൽ പണയത്തിലായിരുന്നു. വൈദികൻ പണം നൽകി ഇവരുടെ വസ്തു പണയത്തിൽ നിന്നെടുത്തു. പിന്നീട് മാർട്ടിൻ വർഗീസിന്റെ പേരിലുള്ള 31 സെന്റ് വസ്തു കെ. എസ്. എഫ്്. ഇ. മുട്ടം ബ്രാഞ്ചിലും ബിന്ദുവിന്റെ പേരിലുള്ള 30 സെന്റ് സ്ഥലം ആലുവ മെയ്ൻ ബ്രാഞ്ചിലും പണയപ്പെടുത്തി ചിട്ടി പിടിച്ചു. അതിനു ശേഷം വൈദികൻ തുക അടച്ചില്ലായെന്നാണ് അറിയാൻ കഴിഞ്ഞത്. ബാങ്കിൽ നിന്നും ജപ്തി നടപടികൾ അറിയിച്ച് നോട്ടീസ് വന്നു. ഇതോടെ വൈദികനെ സമീപിച്ചപ്പോൾ പരിഹാരം ഉണ്ടാക്കാമെന്ന് അറിയിച്ചു. രണ്ട് വർഷക്കാലം യാതൊരു പുരോഗതിയും ഇക്കാര്യത്തിൽ ചെയ്യാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി മനസിലാകുന്നത്. തുടർന്ന് 2022 ഫെബ്രുവരി മാസം ആലുവ റൂറൽ എസ്. പിക്ക് ഇരുവരും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സി. ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഈ മാസം തുക അടയ്ക്കാമെന്ന് വൈദികൻ ഉറപ്പു നൽകിയെങ്കിലും അത് പാലിച്ചില്ല. പിന്നീട് പലതവണ വൈദികനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഈ മാസം 31 ന് അദാലത്തിൽ തുക അടയ്ക്കേണ്ടതുണ്ട്. നിരവധി തവണ കുടിശിഖ വരുത്തിയിട്ടുള്ളതായും അദാലത്തിൽ വച്ച് തുക അടച്ചാൽ പലിശ ഇളവ് ലഭിക്കുമെന്നും കെ. എസ്. എഫ്. ഇ. അധികൃതർ അറിയിച്ചു. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് അടയ്ക്കേണ്ടത്. വൈദികൻ തുക അടയ്ക്കാൻ തയ്യാറാകാത്തതോടെ വസ്തുവും വീടും നഷ്ടമാകുന്ന അവസ്ഥയിലായി. എറണാകുളം അങ്കമാലി രൂപത സെക്രട്ടറിക്കും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പൊലീസിലും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. മധ്യസ്ഥ ചർച്ച നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.
വീടും വസ്തുവും നഷ്ടമാകുന്നതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് ദമ്പതികൾ. ഇപ്പോഴും ഡ്രൈവർ ജോലി ചെയ്താണ് മാർട്ടിൻ കുടുംബം പുലർത്തുന്നത്. നാലു മക്കളാണ് ഇവർക്കുള്ളത്. സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തിയതിനാൽ മക്കളുടെ വിദ്യാഭ്യാസത്തിനായി കടം മേടിച്ച് വൻ സാമ്പത്തിക ബാധ്യതയിലെത്തി. ഉണ്ടായിരുന്ന സ്വർണമെല്ലാം വിറ്റു. ഇരട്ടകളായ രണ്ടു പെൺകുട്ടികൾ ബി. എസ്. സി നേഴ്സിങ് പഠനം പൂർത്തിയാക്കി മൂന്നു മാസം മുൻപാണ് ഡൽഹിയിൽ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചത്. പെൺമക്കളുടെ വിവാഹം, വിദേശ ജോലി എന്നിവ എങ്ങനെ നടത്തുമെന്ന് അറിയില്ല. ഇളയ മകൻ ഐ. ഇ. എൽ. ടി. എസ്. പാസായി വിദേശത്ത് പഠിക്കാൻ അവസരമൊരുങ്ങിയെങ്കിലും പണം ഇല്ലാത്തതിനാൽ പഠനം ഉപേക്ഷിച്ചു. നാലാമത്തെ മകൻ പത്താം ക്ലാസിൽ പഠിക്കുകയാണ്.
വീടും സ്ഥലവും നഷ്ടമായാൽ ഇനി മുൻപോട്ടുള്ള ജീവിതം ഓർത്ത് ആകുലതപ്പെടുകയാണ്. ഈ വൈദികൻ ട്രസ്റ്റിന്റെ മറവിൽ നിരവധി പേരിൽ നിന്ന് പണം കടം വാങ്ങിയതായും ഇതൊന്നും തിരിച്ചു നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. വൈദികനായതിനാൽ ആരും പരാതിപ്പെടാൻ തയ്യാറായിട്ടില്ല. കണ്ണൂർ, തൃശൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരിൽ നിന്നും സമാനമായ രീതിയിൽ വസ്തു പണയപ്പെടുത്തി വഞ്ചിച്ചിട്ടുണ്ട്. ഇപ്പോൾ വസ്തു പണയം നൽകിയവർ തന്നെയാണ് കുടിശിക അടച്ചുകൊണ്ടിരിക്കുന്നത്. ഇയാൾ ഡയറക്ടറായി ആലുവ മാറംപള്ളി, മുരിങ്ങൂർ, വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപനങ്ങളുണ്ട്. സഭയിൽ നിന്നും കുർബാന നടത്തുന്നതിന് വിലക്കിയിരിക്കുന്ന ആളാണെന്ന് പിന്നീടാണ് താൻ അറിഞ്ഞതെന്ന് മാർട്ടിൻ പറഞ്ഞു. സഭയ്ക്ക് പുറത്ത് സ്വതന്ത്രമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നതിനാൽ ഇയാൾക്കെതിരെ യാതൊരു നടപടിയും എടുക്കാൻ കഴിയില്ലെന്നാണ് രൂപത നേതൃത്വം അറിയിച്ചതെന്ന് മാർട്ടിൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍