മോറാഴയിലെ ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക്; ലോങ്ജംപിലെ മികവിൽ പതിനെട്ടാം വയസ്സിൽ കായികാധ്യാപകൻ; ജോലി വിട്ടതും സംഘടനാ പ്രവർത്തനത്തിന്; പാർട്ടി വേദികളിലെ 'അദ്ധ്യാപകന്' ലഭിച്ചത് സൈദ്ധാന്തിക പരിവേഷം; നിലപാടിലെ മൃദുത്വവും സ്വീകാര്യതയും; ഗോവിന്ദൻ മാസ്റ്റർ ഇനി സിപിഎമ്മിന്റെ അമരത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ പകരക്കാരനായി സിപിഎമ്മിനെ നയിക്കാനെത്തുന്നതും പാർട്ടിയിലെ കണ്ണൂർ ആധിപത്യം നിലനിർത്തി മിതവാദിയും താത്വികമുഖവുമായ എംവി ഗോവിന്ദനാണ്. നിലവിൽ തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎയും രണ്ടാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമാണ് അദ്ദേഹം.1970ലാണ് ഗോവിന്ദൻ പാർട്ടി അംഗമാകുന്നത്.
കണ്ണൂരുകാരൻ എന്നത് മാത്രമല്ല, ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന എ.വിജയരാഘവനെയും ഇ.പി.ജയരാജനെയും എ.കെ.ബാലനെയും മറികടക്കാൻ ഗോവിന്ദന് തുണയായത് നിലപാടിലെ മൃദുത്വവും സ്വീകാര്യതയുമാണ് പ്രധാന നേതാക്കളുടെ അഭാവത്തിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഏതുകാര്യത്തിനും ഒരു കാരണമുണ്ടെന്നും ഏതുകാരണത്തിനും ഒരു കാര്യമുണ്ടെന്നും മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ മൂലക്കല്ലാണിതെന്ന് ആവർത്തിച്ചുപറയാൻ മറക്കാറുള്ള എം.വി ഗോവിന്ദൻ പാർട്ടിയിലെ മാർക്സിയൻ സ്കൂളിന്റെ വാക്താവ് കൂടിയാണ്. സി.പി. എം സഞ്ചരിക്കുന്നത് വലതു വ്യതിയാനത്തിന്റെ പാതയിലാണെന്ന് വിമർശിക്കുന്നവർക്കും പാർട്ടിക്ക് വിപ്ളവസ്വഭാവം കുറഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്നവർക്കുമുള്ള മറുപടിയാണ് എം.വി ഗോവിന്ദന്റെ പാർട്ടി തലപ്പത്തേക്കുള്ള കടന്നുവരവ്.
കോടിയേരിയെ പോലെ പാർട്ടി അണികൾക്കിടെയിലും പൊതുസമൂഹത്തിലും അത്രകണ്ടു ജനകീയനല്ലെങ്കിൽ പാർട്ടി പ്രവർത്തകർക്കിടെയിൽ തീപ്പൊരി പ്രസംഗം കൊണ്ടു ആവേശമാണ് ഈ തളിപ്പറമ്പുകാരൻ. കോടിയേരി ബാലകൃഷ്ണനെപ്പോലെ കെ. എസ്. വൈ. എഫിലൂടെ തന്നെയാണ് കണ്ണൂരുകാർ ഗോവിന്ദൻ മാഷെന്നു വിളിക്കുന്ന എം.വി ഗോവിന്ദന്റെയും കടന്നുവരവ്. പിൽക്കാലത്ത് ഡി.വൈ. എഫ്. ഐ നടത്തിയ സമരപോരാട്ടങ്ങളിൽ തീപാറും പ്രസംഗങ്ങൾകൊണ്ടു ആവേശം കൊള്ളിച്ച നേതാവായിരുന്നു എം.വി ഗോവിന്ദൻ. സമരങ്ങൾ ഉത്സവം പോലെ നടത്തുന്ന പോരാട്ടവീര്യമുള്ള സംഘടനയാണ് ഡി.വൈ. എഫ്. ഐയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം.
ഉപജീവനമായി തെരഞ്ഞെടുത്ത അദ്ധ്യാപനം തന്നെയായിരുന്നു പാർട്ടി വേദികളിലും ഗോവിന്ദന്റെ നിയോഗം. സ്റ്റഡി ക്ലാസുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സഹപ്രവർത്തകർക്കും അണികൾക്കും ഗോവിന്ദൻ മാസ്റ്ററായിരുന്നു. അണികൾ എം വി ഗോവിന്ദന് സൈദ്ധാന്തിക പരിവേഷം നൽകിയത് അദ്ദേഹത്തിന്റെ സ്റ്റഡി ക്ലാസുകൾക്കുള്ള അംഗീകാരം എന്ന നിലയിൽ കൂടിയായിരുന്നു. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലയിൽ നിന്നാണ് രണ്ടാം പിണറായി സർക്കാരിലെ രണ്ടാമൻ എന്ന നിലയിലേക്ക് അദ്ദേഹം എത്തിയത്.
ഇടതു കോട്ടയായ തളിപ്പറമ്പിൽ, സിറ്റിങ് എംഎൽഎ ജെയിംസ് മാത്യുവിന് പകരക്കാരനായാണ് കഴിഞ്ഞ വർഷം അദ്ദേഹം എത്തിയത്. 22,689 വോട്ടുകൾക്കായിരുന്നു ജയം. ജയിച്ച് മന്ത്രിസഭയിലെത്തിയ അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രി ചുമതലയിലാണ് നിയോഗിക്കപ്പെട്ടത്. സംഘടനാ രംഗത്തെ മികവ് സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിച്ചു.
മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു എം വി മാധവി ദമ്പതികളുടെ മകനായ എം വി ഗോവിന്ദൻ 1970 ലാണു പാർട്ടി മെംബറായത്. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീടു സെക്രട്ടറിയുമായി.
അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. എം വി രാഘവന്റെ ബദൽരേഖാ കാലത്ത്, പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 1991 ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ 1996 ലും 2001 ലും തളിപ്പറമ്പിൽനിന്നു നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ വിശ്വസ്തനായി കണ്ണൂർ സഖാവായാണ് ഗോവിന്ദൻ മാസ്റ്റർ അറിയപ്പെടുന്നത്. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപി കോട്ടമുറിക്കൽ വിവാദത്തേയും തുടർന്ന് കണ്ണൂർ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു.
പിണറായിയുടെ പിൻഗാമി
കണ്ണൂരുകാരനായ ചടയൻ ഗോവിന്ദൻ സംസ്ഥാനസെക്രട്ടറിയായിരിക്കെ മരണമടഞ്ഞപ്പോഴാണ് പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയത്. 1970-ൽ ഡി.വൈ. എഫ്. ഐ സംസ്ഥാനസെക്രട്ടറി കൂടിയായ എം.വി ഗോവിന്ദൻ.പിണറായിയെയും കോടിയേരിയെയും പോലെ സി.പി. എംകണ്ണൂർ ജില്ലാസെക്രട്ടറി കൂടിയായിരുന്നു എം.വി ഗോവിന്ദൻ. 2002-മുതൽ 2006- വരെ കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു. പാർട്ടി വിഭാഗീയത കത്തി നിൽക്കുന്ന വേളയിൽ എറണാകുളം ജില്ലാസെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. സി. പി. എം കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാനകമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവർത്തിച്ചാണ് എം.വി ഗോവിന്ദൻ ഇപ്പോൾ സംസ്ഥാനസെക്രട്ടറി പദവിയിലെത്തിയിരിക്കുന്നത്.
ഇ.പിയെക്കാൾ ജൂനിയർ
പാർട്ടിയിൽ കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജനെക്കാളും എം. എ ബേബിയെക്കാളും ജൂനിയറാണ് എം. വിഗോവിന്ദൻ. സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരിക്കെയാണ് അദ്ദേഹം രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനായി മാറുന്നത്. രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനമനുസരിച്ചു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ.പി ജയരാജന് മത്സരിക്കാൻ മട്ടന്നൂരിൽ സീറ്റു നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തളിപ്പറമ്പിൽ നിന്നും എം.വി ഗോവിന്ദൻ ജനവിധി തേടുന്നത്. 1996-ലും 2001-ലും തളിപ്പറമ്പ് എംഎൽഎയും കേന്ദ്രകമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദന് സുരക്ഷിതമണ്ഡലമെന്ന നിലയിലാണ് തളിപ്പറമ്പ് ലഭിച്ചത്.
ഇ.പി ജയരാജൻ വെടിയേറ്റു ചികിത്സയിലായപ്പോൾ കണ്ണൂർ ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി ഗോവിന്ദനായിരുന്നു. മൊറാഴയിലെ കെ.കുഞ്ഞുമ്പുവിന്റെയും മീത്തലെ വീട്ടിൽ മാധവിയുടെയും ആറുമക്കളിൽ രണ്ടാമനായ എം.വി ഗോവിന്ദൻ കർഷക തൊഴിലാളികുടുംബത്തിൽ നിന്നാണ് പാർട്ടിയിലേക്ക് വരുന്നത്.തികച്ചും ദരിദ്രപശ്ചാത്തലത്തിൽ നിന്നായിരുന്നു പാർട്ടിയിലേക്കുള്ള കടന്നുവരവ്. മുൻആന്തൂർ നഗരസഭാ ചെയർപേഴ്സനായിരുന്ന പി.കെ ശ്യാമളയാണ് ഭാര്യ.ശ്യാംജിത്ത്, കുട്ടൻ എന്നിവരാണ് മക്കൾ.
ബാലസംഘത്തിലൂടെ തുടക്കം
എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണു മോറാഴയിൽ എം വിഗോവിന്ദൻ ബാലസംഘം രൂപീകരിക്കുന്നതും പ്രസിഡന്റാകുന്നതും. അന്നു ബാലസംഘത്തിനു സംസ്ഥാനതല രൂപമില്ല. മോറാഴ സെൻട്രൽ യുപി സ്കൂളിലും കല്യാശ്ശേരി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. ബാലസംഘം പ്രവർത്തനത്തിലെ മികവ് കണ്ടാണു പാച്ചേനി കുഞ്ഞിരാമൻ, ഗോവിന്ദനെ തളിപ്പറമ്പിലേക്കു കൂട്ടിയത്. ഇതിനിടെ പത്താം ക്ലാസ് കഴിഞ്ഞു കോഴിക്കോട് കായികവിദ്യാഭ്യാസം ഡിപ്ലോമയ്ക്കു ചേർന്നു.
ലോങ്ജംപിലും ഹൈജംപിലും മിടുക്കനായിരുന്നു. ഇതിനിടെ സംസ്ഥാന ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ മൂന്നാമതെത്തി. 18 വയസ്സായപ്പോൾ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായി. എന്നാൽ സംഘടനാ പ്രവർത്തനമായിരുന്നു ഗോവിന്ദനു താൽപര്യം. കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റും തുടർന്നു ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റുമായി. രാഷ്ട്രീയമാണ് പ്രധാനമെന്നു തിരിച്ചറിഞ്ഞ് ജോലി വിട്ടു. കായികാധ്യാപകനായിരുന്നതിന്റെ ഓർമയ്ക്ക് യോഗ മാത്രമാണ് ഇപ്പോൾ ബാക്കി.
യുവസംഘടനകളിലുള്ളപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു മിക്കപ്പോഴും രാത്രിവാസം. ഇ.പി.ജയരാജനുമുണ്ടാകും ഒപ്പം. എകെജി നാട്ടിലുള്ളപ്പോൾ രാത്രി ഓഫിസിലുണ്ടാകും. രാവിലെ എഴുന്നേറ്റുവരുമ്പോൾ ഉറക്കമാണെങ്കിൽ ശാസനയോടെ എകെജി വിളിച്ചുണർത്തും. ശാസന മാത്രമല്ല അദ്ദേഹത്തിന്റെ വാത്സല്യവും ഏറെ അനുഭവിച്ചിട്ടുണ്ട്.
1985ലായിരുന്നു പി.കെ.ശ്യാമളയുമായുള്ള വിവാഹം. ശ്യാമള അന്നു സംഘടനാ പ്രവർത്തനത്തിൽ സജീവം. എം വി രാഘവനും പി.ശശിയുമാണു വിവാഹം നടത്താൻ മുൻകയ്യെടുത്തത്. ബിഎഡ് കഴിഞ്ഞിരുന്ന ശ്യാമള മോറാഴ സ്കൂളിൽ അദ്ധ്യാപികയായി.
അദ്ധ്യാപനജീവിതം നേരത്തേ നിർത്തിയെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു എം വിഗോവിന്ദന് ഏറ്റവും ഇഷ്ടം. അങ്ങനെ വീടിനടുത്തെ വായനശാലയിലേക്ക് സ്ഥിരം നടന്നിരുന്ന ഗോവിന്ദൻ പാർട്ടി ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായി മാറിയ എം വിഗോവിന്ദൻ, സൈദ്ധാന്തിക പ്രശ്നങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് കൂടിയാണ്. പറഞ്ഞുകൊടുക്കുന്നത് കൂടാതെ അതെല്ലാം പുസ്തകമാക്കാനും ശ്രമിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ' എന്ന പേരിൽ ഡിവൈഎഫ്ഐ രൂപീകരണ കാലത്ത് എഴുതിയ പുസ്തകം ഇന്നും യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്.
ദേശാഭിമാനി മുൻ ചീഫ് എഡിറ്ററായിരുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് സംഘടനാ ചുമതലിയിലേക്ക് ഇതാദ്യമായിട്ടല്ല ഗോവിന്ദൻ മാഷിനെ പാർട്ടി നിയോഗിക്കുന്നത്. 1996, 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎയിരുന്നു. നിയമസഭാംഗമായിരിക്കുമ്പോഴാണ് 2002ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ൽ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയൻ ഒന്നര വർഷത്തിന് ശേഷം പാർട്ടി സെക്രട്ടറിയായി.
അതേ പോലെ ഇന്ന് രണ്ടാം പിണറായി സർക്കാർ ഒന്നരവർഷമാകുമ്പോൾ ഗോവിന്ദൻ മാഷും മന്ത്രിപദവി വിട്ട് പാർട്ടിയുടെ അമരത്തേക്ക് എത്തുന്നു. പിണറായി രണ്ട് ടേം പൂർത്തിയാക്കുന്നതോടെ ആ സ്ഥാനത്തേക്കും പാർട്ടി ദീർഘവീക്ഷണത്തോടെ കണ്ടെത്തുന്ന ഉത്തരം കൂടിയായി എം.വി ഗോവിന്ദന്റെ നിയോഗത്തെ വിലയിരുത്തുന്നവരുമുണ്ട്.
രണ്ടാംപിണറായി മന്ത്രിസഭയിലെ കരുത്തൻ
പാർട്ടി സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനായ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഒഴിയും. തദ്ദേശ സ്വയംഭരണവും എക്സൈസുമാണ് അദ്ദേഹം കൈക്കാര്യം ചെയ്തിരുന്നത്. രണ്ടംപിണറായി സർക്കാരിൽ പല നവാഗത മന്ത്രിമാർക്കും കാലിടിറയിപ്പോൾ മികവു തെളിയിച്ച മന്ത്രി കൂടിയായിരുന്നു എം.വി ഗോവിന്ദൻ.
സാധാരണക്കാർക്കു വേണ്ടിതദ്ദേശ സ്വയംഭരണവകുപ്പിൽ നിരവധി പരിഷ്കരണങ്ങൾ അദ്ദേഹം കൊണ്ടുവന്നു. സ്ത്രീശാക്തീകരണത്തിന്റെഭാഗമായി കുടുംബശ്രീയെ കൂടുതൽ ആധുനീകരിച്ചു. സ്റ്റാർട്ട് ആപ്പ് സംരഭങ്ങൾവരെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു. ഉണ്ണിയപ്പവും അച്ചാറും മാത്രം വിറ്റുകൊണ്ടു കുടുംബശ്രീക്ക് ഇനി മുൻപോട്ടുപോവാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അഭ്യസ്തവിദ്യരായ യുവതികൾക്ക് വിവരസാങ്കേതിക വിദ്യയിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ്തദ്ദേശസ്വയംഭരണവകുപ്പിലൂടെ അദ്ദേഹം ശ്രമിച്ചത്. ഇതിനായി വൻകിടകമ്പിനികളുമായി വരെ ധാരണയുണ്ടാക്കി. തദ്ദേശസ്വയം ഭരണവകുപ്പിലൂടെ 20ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സർവേ നടന്നുവരുന്നതിനിടെയാണ് എം.വി ഗോവിന്ദൻ പടിയിറങ്ങുന്നത്.
എക്സൈസ് വകുപ്പ് അഴിമതി മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് മന്ത്രിയെന്ന നിലയിൽ ടി.പി രാമകൃഷ്ണനു ശേഷം എം.വി ഗോവിന്ദൻ ചെയ്തത്.മികച്ചതും വീര്യം കുറഞ്ഞതുമായിമദ്യം ആവശ്യക്കാർക്ക് എത്തിക്കാനും ബീവറേജ്സ്ഔട്ട് ലൈറ്റുകൾ സൂപ്പർമാർക്കറ്റുകളുടെ രീതിയിൽ വൃത്തിയും വെടിപ്പുമുള്ളതാക്കിമാറ്റാനുള്ള നടപടികളാണ് മന്ത്രിയെന്ന നിലയിൽ അദ്ദേഹം സ്വീകരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്