മഹേഷ് മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കൊണ്ടു വന്നത് പഴയ സൈബർ സഖാവിന്! കടുവയേ പിടിക്കും കിടുവ അർജുൻ ആയങ്കി; പൊട്ടിക്കലിന് ആയങ്കിയെ പെരിങ്ങോത്ത് നിന്ന് പൊക്കി കൊണ്ടോട്ടി പൊലീസ്; സ്വർണക്കടത്തിന് കാരിയർമാരെ ഒരുക്കിക്കൊടുത്ത് പണം മുടക്കുന്നവരെ വഞ്ചിക്കുന്നതിന് പിന്നിൽ കണ്ണൂർ ബുദ്ധി; തില്ലങ്കേരിയുടെ വിശ്വസ്തൻ വീണ്ടും അകത്ത്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണം പൊട്ടിക്കൽ കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി അറസ്റ്റിൽ. പാർട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാംപ്രതിയാണ് ഇയാൾ. 2021-ലെ രാമനാട്ടുകാര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കിയുടെ പേര് ആദ്യം ഉയർന്നുവന്നത്. കേസിൽ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. സിപിഎം പുതുതായി രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച കണ്ണൂരിലെ ക്രിമിനൽ കൂടിയാണ് അർജുൻ ആയങ്കി. ആകാശ് തില്ലങ്കേരിയുടെ വിശ്വസ്തനാണഅ അർജുൻ.
ഗൾഫിൽനിന്നും നാട്ടിലേക്കു സ്വർണം കടത്താൻ സ്വർണക്കടത്തു സംഘങ്ങൾക്ക് കാരിയർമാരെ ഒരുക്കിക്കൊടുക്കുന്നവർ തന്നെ അവസാനം സ്വർണക്കടത്ത് സംഘങ്ങളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുക്കുന്നതാണ് രീതി. സ്വർണം കൊണ്ടുവരുന്ന കാരിയറുമായി രഹസ്യധാരണയുണ്ടാക്കി 'ക്വട്ടേഷൻ സംഘം' വന്നു സ്വർണം തട്ടിയെടുക്കുന്നതായി തിരക്കഥയുണ്ടാക്കി സ്വർണം തട്ടിയെടുത്ത് മുങ്ങി സ്വർണക്കടത്ത് സംഘത്തെ വഞ്ചിക്കും. ഇതാണ് ആയങ്കിയെ അറസ്റ്റിലാക്കുന്ന പുതിയ കേസിന്റെ രത്ന ചുരുക്കം. കരിപ്പൂരിൽ ക്വട്ടേഷൻ സംഘങ്ങൾ സ്വർണം തട്ടിയെടുക്കുന്നതായി വന്ന പരാതികളിൽ പലതും ഇത്തരത്തിലുള്ളതാണെന്നാണു കരിപ്പൂർ പൊലീസിന് ലഭിച്ച വിവരം. ഇന്നലെ കരിപ്പൂരിൽ സ്വർണക്കടത്ത് മാഫിയയെ പറ്റിച്ച് 46ലക്ഷം രൂപയും സ്വർണം മുക്കാൻ ശ്രമിച്ച കാരിയറുടെയും ഇടനിലക്കാരുടേയും നീക്കം പൊലീസ് പൊളിച്ചിരുന്നു. ഇതാണ് ആയങ്കിയെ കുടുക്കുന്നത്.
കരിപ്പൂരിൽ ഒരുമാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി ഇതരസംസ്ഥാനത്തടക്കം പൊലീസ് എത്തിയിരുന്നു. തുടർന്നാണ് പയ്യന്നൂരിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മർകോയ എന്ന ആളുമായി ചേർന്ന് നടന്ന സ്വർണം പൊട്ടിക്കൽ കേസിലാണ് അറസ്റ്റ്. ദുബായിൽ നിന്നെത്തുന്ന 975 ഗ്രാം സ്വർണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസിൽ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജുൻ ആയങ്കി പാർട്ടിയുടെ മറ പിടിച്ച് സ്വർണക്കടത്തും ഗുണ്ടാപ്രവർത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഈയടുത്തായി സോഷ്യൽ മീഡിയയിലൂടെ ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരേ അർജുൻ ആയങ്കി രംഗത്ത് വന്നതോടെ പാർട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടർന്ന് അർജുൻ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താൻ വരെ ശുപർശ ചെയ്തിരുന്നു. എന്നാൽ പിന്നീട് പിൻവലിച്ചു.
കരിപ്പൂർ വിമാനത്തവളംവഴി ഒളിപ്പിച്ചു കടത്തിയ സ്വർണം കാരിയറായ യാത്രക്കാരന്റെ അറിവോടെ തട്ടിയെടുക്കാനെത്തിയ സംഘത്തേയും യാത്രക്കാരനെയും കരിപ്പൂർ പൊലീസ് ആഴ്ചകൾക്ക് മുമ്പ് അറസ്റ്റു ചെയ്തിരുന്നു. പരപ്പനങ്ങാടി കുഞ്ഞിക്കാന്റെ പുരക്കൽ മൊയ്തീൻ കോയ(52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ് അനീസ്(32), നിറമരുതൂർ ആലിൻചുവട് പുതിയന്റകത്ത് സുഹൈൽ(36), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരക്കൽ അബ്ദുൾ റൗഫ്(36), യാത്രക്കാരനായ തിരൂർ കാലാട് കവീട്ടിൽ മഹേഷ്(42) എന്നിവരാണ് അറസ്റ്റിലായത്. ജിദ്ദയിൽ നിന്നു കരിപ്പൂരിലെത്തിയ മഹേഷ് മലദ്വാരത്തിൽ മൂന്നു ക്യാപ്സൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് 975 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയിരുന്നു. എന്നാൽ ഈ സ്വർണം ഇയാളുടെ അറിവോടെ തന്നെ തട്ടിയെടുക്കാൻ നാൽവർ സംഘം കരിപ്പൂരിലെത്തി. ക്വട്ടേഷൻ സംഘം സ്വർണം തട്ടിയെടുക്കാൻ എത്തുന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് പൊലീസ് നാലുപേരെ വിമാനത്താവള പരിസരത്ത് വച്ചു തന്നെ പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യാത്രക്കാരൻ തന്നെയാണ് തട്ടിക്കൊണ്ടു പോകാൻ ഇവരെ ഏൽപ്പിച്ചതെന്നു കണ്ടെത്തിയത്. ഇതോടെ യാത്രക്കാരനെയും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു കണ്ടെടുത്ത സ്വർണ മിശ്രിതത്തിൽ നിന്നു 885 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. ഇതിന് 46ലക്ഷം രൂപ വിലവരുമെന്ന് കരിപ്പൂർ പൊലീസ് പറഞ്ഞു. കരിപ്പൂർ പൊലീസ് പിടികൂടുന്ന 50 മത്തെ സ്വർണക്കടത്ത് കേസായിരുന്നു ഇത്. അന്ന് തന്നെ ആയങ്കിയുടെ പങ്ക് പൊലീസിന് പിടികിട്ടിയിരുന്നു. ഗൾഫിലുള്ള സ്വർണക്കടത്ത് സംഘത്തിന് കാരിയറാവാൻ മഹേഷിനെ ഏൽപിച്ചതും പിടിയിലായ ഈ സംഘത്തിന്റെ തലവൻ തന്നെയാണ്. സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുള്ള സംഘം ഗൾഫിൽനിന്നും നാട്ടിലേക്കുവരുന്നവരെ പലപ്പോഴായി കാരിയർമാരായി ഏൽപിക്കാറുണ്ട്. ഇത്തരം കാരിയർമാരിൽ പലർക്കും വിമാനടിക്കറ്റും ചെറിയ തുകയും മാത്രമാണ് നൽകാറുള്ളത്. വിശ്വസിക്കാൻ കഴിയുന്നവരെമാത്രം ഏൽപിക്കാൻ പാടുള്ളുവെന്ന നിബന്ധനയും ഇവർ തമ്മിൽ നേരത്തെയുണ്ടാക്കിയിരുന്നു.
ഇത്തരത്തിൽ കാരിയറെ ഏർപ്പാടാക്കിയ ശേഷം ഈ സംഘം പിന്നീട് കാരിയറുമായി രഹസ്യമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കും. തനിക്ക് ലഭിക്കുന്നത് വെറും തുച്ഛമായ പണമാണെന്നും നമുക്ക് ഒന്നിച്ച് സ്വർണം തട്ടിയെടുത്ത് വീതംവെക്കാമെന്നും പറയും. ഇതിന് തെയ്യാറായാൽ പിന്നീട് ക്വട്ടേഷൻ സംഘം കരിപ്പൂരിൽവെച്ച് സ്വർണം തട്ടിയെടുക്കുന്ന രീതിയിൽ തിരക്കഥയുണ്ടാക്കി ഇതുപ്രകാരം എല്ലാവരും അഭിനയിച്ചു തകർക്കും. ഇതെ രീതിയിൽ സ്വർണം തട്ടാനുള്ള നീക്കമാണ് ആയങ്കിയെ കുടുക്കിയത്. ഇവരുടെ നീക്കത്തെ കുറിച്ചു കരിപ്പൂർപൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രണ്ടുവർഷത്തിനു ശേഷമാണ് മഹേഷ് നാട്ടിൽവരുന്നത്.
മഹേഷിനെ കാരിയറാവാൻ നിർബന്ധിപ്പിച്ചതും ഈ സംഘം തന്നെയാണെന്നാണു പൊലീസിന് നൽകിയ മൊഴി. തുടർന്നു ഇവർ പറഞ്ഞ പ്രകാരമുള്ള തിരക്കഥപോലെ ചെയ്യുകയായിരുന്നുവെന്നുമാണ് ചോദ്യംചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. ഈ സംഘം സമാനമായ രീതിയിൽ വേറെയും ഇടപാടുകൾ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്