ബലൂൺ കച്ചവടം നടത്തിയും ഷോപ്പിൽ ജോലി ചെയ്തും ചന്ദ്രനും രുഗ്മിണിയും രണ്ടു പെൺമക്കളെ വളർത്തി; വാങ്ങിയ 14 സെന്റ് സ്ഥലം മൂത്തമകൾക്ക് കൊടുക്കാനും തീരുമാനിച്ചു; സംശയത്തിന് തുടക്കം 'എന്തിനാ വിഷം കഴിച്ചത്?' എന്ന ഡോക്ടറുടെ ചോദ്യത്തോടെ; കളയാൻ മകനെ ഏൽപ്പിച്ച എലിവിഷം സത്യം തെളിയിച്ചു; കിഴൂരിലെ മകളുടെ ചതി തെളിഞ്ഞത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കുന്നംകുളം: കിഴൂർ ചൂഴിയാട്ടിൽ രുഗ്മിണിയെ (59) കൊലപ്പെടുത്തിയ കേസിൽ ചുരുളെല്ലാം അഴിഞ്ഞു. മകളുടെ സ്വത്തിനോടുള്ള മോഹം തന്നെയാണ് കൊലപാതകമായി മാറിയത്. ഇന്ദുലേഖ (39) അച്ഛൻ ചന്ദ്രനെയും കൊലപ്പെടുത്താൻ ശ്രമിച്ചു. രുചിവ്യത്യാസം തോന്നി ചന്ദ്രൻ ചായ കുടിക്കാതിരുന്നതുകൊണ്ടു രക്ഷപ്പെട്ടു. അച്ഛനമ്മമാരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും തട്ടിയെടുത്തു പണയപ്പെടുത്താൻ വേണ്ടി ഇന്ദുലേഖ കൊലപാതകത്തിനു തുനിഞ്ഞെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഡോക്ടറുടെ സംശയമാണ് കേസിൽ നിർണ്ണായകമായത്. അതുകൊണ്ടാണ് പോസ്റ്റ് മോർട്ടം നടന്നതും.
സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ രുഗ്മിണിയോട് 'എന്തിനാ വിഷം കഴിച്ചത്?' എന്നു ചോദിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടില്ലെന്നായിരുന്നു രുഗ്മിണിയുടെ മറുപടി. രുഗ്മിണി ആത്മഹത്യയ്ക്കു ശ്രമിച്ചതാകുമെന്ന സംശയത്തെത്തുടർന്നായിരുന്നു ഡോക്ടറുടെ ചോദ്യം. എന്നാൽ, അമ്മയ്ക്കു മഞ്ഞപ്പിത്തമാണെന്നായിരുന്നു മകൾ ഇന്ദുലേഖ ആദ്യം മുതൽക്കേ വിശദീകരിച്ചിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയതോടെ വിഷബാധയാണു മരണ കാരണമെന്നു സ്ഥിരീകരിക്കപ്പെട്ടു.
സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. വീടും സ്ഥലവും പണയപ്പെടുത്തി ആഭരണങ്ങൾ തിരിച്ചെടുക്കാൻ ഇന്ദുലേഖ ആഗ്രഹിച്ചു. എന്നാൽ, അമ്മ എതിർത്തു. ഇതിനിടെ വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവ് അപ്രതീക്ഷിതമായി കഴിഞ്ഞ 18ന് അവധിയെടുത്ത് നാട്ടിലെത്തി. ഭർത്താവ് അറിയാതെയാണ് ആഭരണം പണയപ്പെടുത്തിയത് എന്നതിനാൽ ഇന്ദുലേഖ ഭയപ്പാടിലായി. മാതാപിതാക്കളുടെ കാലശേഷം വീടും സ്ഥലവും ഇവരുടെ രണ്ടു പെൺമക്കളിൽ മൂത്തയാളായ ഇന്ദുലേഖയ്ക്കു ലഭിക്കുമെന്നു മരണപത്രം എഴുതിയിരുന്നു. ഈ സ്വത്ത് കൈക്കലാക്കാനായിരുന്നു കൊല. ഭർത്താവ് ഗൾഫിൽ നിന്ന് വരുമ്പോൾ കൂട്ടാനായി മകൾക്കൊപ്പം അമ്മയും പോയിരുന്നു. ഇതിനിടെയാണ് വിഷം നൽകിയതെന്നാണ് സൂചന.
എലിവിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ രുഗ്മിണിയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഒന്നുമറിയാത്തമട്ടിൽ ഇന്ദുലേഖയും ഒപ്പമുണ്ടായിരുന്നു. നില വഷളായതോടെ രുഗ്മിണിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി. വിദഗ്ധ പരിശോധനയിൽ വിഷം ഉള്ളിലെത്തിയതിന്റെ സൂചന ലഭിച്ചു. ഇതോടെയാണ് ഡോക്ടർ രഗ്മിണിയോട് വിഷത്തിലെ സംശയം ചോദിച്ചത്. രുഗ്മിണി മരിച്ച് 2 ദിവസങ്ങൾക്കു ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നെന്നു സ്ഥിരീകരിച്ചു. ഇതോടെ ചിത്രം വ്യക്തമായി. പിന്നീട് ചോദ്യം ചെയ്യലിൽ രുഗ്മിണി കുറ്റസമ്മതം നടത്തി.
ദിവസങ്ങളായി ആസൂത്രണം ചെയ്താണു കൊലപാതകം നടപ്പാക്കിയതെന്നും സമ്മതിച്ചു. അമ്മയെ കൊലപ്പെടുത്തിയതിന്റെ മനഃപ്രയാസമൊന്നും പൊലീസ് കസ്റ്റഡിയിൽ ഇന്ദുലേഖ പ്രകടിപ്പിച്ചില്ലെന്നു സൂചനയുണ്ട്. പാറ്റയെ അകറ്റാൻ ഉപയോഗിക്കുന്ന വിഷപദാർഥങ്ങളടങ്ങിയ ചോക്ക് ചുരണ്ടി ചായയിൽ കലർത്തി നൽകി അച്ഛൻ ചന്ദ്രനെ കൊലപ്പെടുത്താൻ ഇന്ദുലേഖ മുൻപും ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. അച്ഛൻ അന്നും ചായ കുടിക്കാതിരുന്നതു രക്ഷയായി.
കൊലപാതകമെന്നു തോന്നാത്തവിധത്തിൽ അച്ഛനെയും അമ്മയെയും മാരക രോഗികളാക്കി മരണത്തിനു വിട്ടുകൊടുക്കാനായിരുന്നു ഇന്ദുലേഖയുടെ ആദ്യശ്രമം. ഇവരുടെ കരൾ തകരാറിലാക്കാൻ ഇവരറിയാതെ വേദനസംഹാരി ഗുളിക സ്ഥിരമായി നൽകി. കറികളിലും മറ്റും പൊടിച്ചുചേർത്തായിരുന്നു ഗുളിക കഴിപ്പിക്കൽ. ഇന്ദുലേഖയ്ക്കു സാമ്പത്തിക ബാധ്യത ഉണ്ടായത് എങ്ങനെയാണെന്നു പൊലീസ് അന്വേഷിച്ചു വരുന്നു. ഇതു സംബന്ധിച്ചു പരസ്പര വിരുദ്ധമായ മൊഴികളാണു പ്രതി നൽകിയത്. മകന്റെ റമ്മി കളിയാണ് ഇതിന് കാരണമെന്ന അഭ്യൂഹം ശക്തമാണ്.
രുഗ്മിണിയെന്ന അമ്പത്തിയെട്ടുകാരിയെ കടുത്ത ഛർദ്ദിയെത്തുടർന്ന് മകൾ ഇന്ദുലേഖയാണ് കഴിഞ്ഞ പതിനെട്ടിന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗൾഫിലായിരുന്ന ഇന്ദുലേഖയുടെ ഭർത്താവ് അവധിക്ക് വന്ന ദിവസമായിരുന്നു അത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് മാറ്റി. പരിശോധിച്ച ഡോക്ടർമാർ വിഷം ഉള്ളിൽ ചെന്നെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.
ആശുപത്രിയിൽ ഭാവഭേദമില്ലാതെ കൂട്ടിരുന്നത് മകൾ ഇന്ദുലേഖ തന്നെയായിരുന്നു. ഡോക്ടർമാരുടെ സംശയം കേട്ട രുഗ്മിണി മകളോട് നീവല്ലതും കലക്കിത്തന്നോടീ എന്ന് ചോദിച്ചു. മരിക്കാൻ കിടക്കുമ്പോഴാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മകളുടെ മറുപടി. ഇതിന് സാക്ഷിയായി അച്ഛൻ ചന്ദ്രൻ അടുത്തുണ്ടായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ചന്ദ്രൻ ഇക്കാര്യം പറഞ്ഞു. 23 ന് രുഗ്മിണി മരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് ഉറപ്പാക്കിയ പൊലീസ് കുടുംബാംഗങ്ങളെ വിളിച്ചുരുത്തി. മകളിലേക്ക് സംശയത്തിന്റെ വിരലാദ്യം ചൂണ്ടിയത് അച്ഛൻ തന്നെയായിരുന്നു. അതിന് ചന്ദ്രന് കാരണവുമുണ്ടായിരുന്നു.
രുഗ്മിണി ചികിത്സയിലിരിക്കുന്ന ദിവസങ്ങളിലൊന്നിൽ ഇന്ദുലേഖയുടെ മകൻ ഒരു പൊതി മുത്തച്ഛൻ ചന്ദ്രനെ കാണിച്ചു. എലിവിഷമാണെന്നും അമ്മ കളയാൻ തന്നതെന്നുമായിരുന്നു പറഞ്ഞത്. ഇതെവിടുന്നെന്ന ചോദ്യത്തിന് ഇന്ദുലേഖ ഒഴുക്കൻ മട്ടിൽ ഉത്തരം നൽകിയത് വല്ലാത്ത എലി ശല്യമായിരുന്നു, അതിനെ കൊല്ലാൻ വാങ്ങിച്ചതെന്നുമായിരുന്നു. രണ്ടു മാസത്തിനിടെ നടന്ന രണ്ടു സംഭവങ്ങൾ പൊലീസ് മൊഴിയെടുക്കലിൽ ചന്ദ്രൻ ഓർത്തെടുത്തു. മകൾ നൽകിയ ചായയിൽ രുചി വ്യത്യാസം തോന്നിയതിനാൽ കുടിച്ചില്ല. പാറ്റയെയും ഉറുന്പിനെയും കൊല്ലാൻ ഉപയോഗിക്കുന്ന ചോക്കു പോലത്തെ കീടനാശിനി ചുരണ്ടി വച്ചിരിക്കുന്നതും ചന്ദ്രൻ അന്നു ശ്രദ്ധിച്ചിരുന്നു. ഒരുദിവസം ചോറിന് കൈപ്പ് തോന്നിയതിനാൽ കളഞ്ഞതും ചന്ദ്രൻ ഓർത്തെടുത്തു
വീട്ടുകാരുടെ മൊഴികളും സംശങ്ങളും കൂട്ടിവായിച്ച കുന്നംകുളം എസിപി ടി.എസ്. സിനോജും സിഐ ഷാജഹാനും ഇന്ദുലേഖയെ ചോദ്യം ചെയ്യാനും പശ്ചാത്തലമന്വേഷിക്കാനും തീരുമാനിച്ചു. ഭർത്താവ് ഗൾഫിലായ ഇന്ദുലേഖയും രണ്ടു മക്കളും രുഗ്മിണിയുടെയും ചന്ദ്രന്റെയും കൂടെയായിരുന്നു താമസം. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ ഏഴു ലക്ഷം രൂപയ്ക്ക് ആഭരണങ്ങൾ ഇന്ദുലേഖ പണയം വച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് ഭർത്താവ് അറിയാതെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
പൊലീസിന്റെ ചോദ്യങ്ങളോട് ആദ്യം ഇന്ദുലേഖ ഒഴിഞ്ഞു മാറി. ഇന്ദുലേഖയുടെ ഫോൺ പരിശോധിക്കുന്നതിനിടെ ആ നിർണായക തെളിവിൽ പൊലീസിന്റെ കണ്ണുടക്കി. ഗൂഗിൾ സെർച്ചിൽ വിഷം കൊടുത്തു കൊല്ലുന്നതിന്റെയും എലിവിഷം ഉപയോഗിക്കുന്നതിന്റെയും വിവരങ്ങൾ ഇന്ദുലേഖ തിരഞ്ഞിരിക്കുന്നു. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു വിവരം കൂടി കിട്ടി. ഡോളോയുടെ ഇരുപത് ഗുളികകൾ ഒരുമിച്ച് വാങ്ങിയിരിക്കുന്നു ഇന്ദുലേഖ. എന്തിനെന്ന് ഷോപ്പുടമ ചോദിച്ചപ്പോൾ വയസ്സായ അച്ഛനും അമ്മയ്ക്കും പനിയാണെന്നും എപ്പഴുമെപ്പഴും വരാൻ കഴിയാത്തതിനാൽ വാങ്ങുന്നതാണെന്നുമായിരുന്നു മറുപടി നൽകിയത്.
അതിനിടെ ഓട്ടോറിക്ഷാക്കാരനിൽ നിന്ന് മറ്റൊരു വിവരം കൂടി പൊലീസിന് കിട്ടി. ഒരുദിവസം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ ഡോളോ ഗുളികകൾ അമിതമായി കഴിച്ച ഒരാളെ ആശുപത്രിയിലാക്കി വരികയാണെന്ന് ഇന്ദുലേഖയോട് പറഞ്ഞിരുന്നു. കൂടുതൽ അളവിൽ ഗുളിക കഴിച്ചാൽ മരണം വരെ സംഭവിക്കാമെന്നും ഇന്ദുലേഖ ആ സംഭാഷണത്തിൽ നിന്നാണ് മനസ്സിലാക്കിയത്. ബലൂൺ കച്ചവടം നത്തിയും ഷോപ്പിൽ ജോലി ചെയ്തുമാണ് ചന്ദ്രനും രുഗ്മിണിയും രണ്ടു പെൺമക്കളെ വളർത്തിയത്. തറവാട്ടിലെ സ്ഥലം വിറ്റ പണം കൂടി ചേർത്താണ് കിഴൂരിൽ പതിനാല് സെന്റ് സ്ഥലം വാങ്ങിയത്. മൂത്തമകൾ ഇന്ദുലേഖയ്ക്ക് തന്നെയായിരുന്നു ഈ സ്ഥലവും വീടും നൽകാനിരുന്നത്.
ഭർത്താവ് അറിയാതെ സ്വർണം എടുക്കാൻ കണ്ടെത്തിയ വഴിയായിരുന്നു സ്വത്ത് പണയം വയ്ക്കുക. അച്ഛന്റെയും അമ്മയുടെയും പേരിലുള്ള പതിനാല് സെന്റ് സ്ഥലവും വീടും കൈക്കലാക്കണമെങ്കിൽ ഒരാളെ ഒഴിവാക്കണം. അച്ഛന്റെ വിരലടയാളം വാങ്ങാമെങ്കിലും അമ്മയെ സമ്മതിപ്പിക്കൽ എളുപ്പമല്ല. അവസാനം അമ്മയെ ലക്ഷ്യം വച്ചു. ലക്ഷ്യം നിറവേറ്റിയ ശേഷവും കൂസലില്ലാതെയായിരുന്നു ഇന്ദുലേഖയുടെ പെരുമാറ്റം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്