കരുവന്നൂർ പോലെ കമ്യൂണിസ്റ്റ് ചൈനയിലും പ്രാദേശിക ബാങ്കുകൾ പൊളിയുന്നു; ബെയ്ജിങ്ങിലും ഷാങ്ഹായിലും വിറ്റുപോവാതെ കിടക്കുന്നത് ലക്ഷക്കണക്കിന് അപ്പാർട്മെന്റുകൾ; റിയൽ എസ്റ്റേറ്റ് കമ്പനികൾ പാപ്പരാവുന്നു; ടിയാന്മെൻ സംഭവത്തിനുശേഷം നഗരങ്ങളിൽ ടാങ്കുകൾ ഇറങ്ങുന്നു; ചൈനയും സാമ്പത്തിക പ്രതിസന്ധിയിലേക്കോ?
എം റിജു
ബെയ്ജിങ്ങ്: ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന് കരുതപ്പെടുന്ന കമ്യൂണിസ്റ്റ് ചൈനയിൽ എന്താണ് സംഭവിക്കുന്നത്. ഇരുമ്പു മറവെച്ച് ചൈന തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കയാണോ? 1989 ലെ ടിയാന്മെൻ സ്ക്വയർ സംഭവത്തിനുശേഷം ചൈനീസ് നഗരങ്ങളിൽ ആർമി ടാങ്കുകൾ ഇറങ്ങുന്നത് എന്തിനാണ്? റീജിയണൽ ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പാപ്പരാവുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തതകൾ വരുന്നതിന്റെ നിജസ്ഥിതിയെന്താണ്? ഇടതുപക്ഷ അനുഭാവമുള്ള മാധ്യമമായി കരുതുന്ന 'ദ ഗാർഡിയൻ' ചൈനയോട് ചോദിക്കുന്ന ചോദ്യങ്ങൾ ആണിത്.
ചൈനയിൽ എന്തൊക്കെയോ സംഭവിക്കുന്നുവെന്ന റിപ്പോർട്ടുകൾ പ്രധാനപെട്ട ലോക മാധ്യമങ്ങളെല്ലാം ആവർത്തിക്കുന്നു. പക്ഷേ വ്യക്തമായ ചിത്രം ആർക്കും കിട്ടുന്നില്ല. നമ്മുടെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലുള്ള പല ബാങ്കുകളും അവിടെയുണ്ട്. ചൈനയിലെ ചില റീജിയണൽ ബാങ്കുകൾ പണ നിക്ഷേപങ്ങൾ തിരിച്ചുകൊടുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ പ്രതിസന്ധി നില നിൽക്കുകയാണെന്ന് 'ദ ഗാർഡിയൻ' അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്നത്.
ടിയാന്മെൻ സ്ക്വയറിനുശേഷം
ചൈനയിൽ നിന്ന് സാമ്പത്തിക പ്രതിസന്ധി റിപ്പോർട്ടുകൾ ഒരു യാഥാർഥ്യം തന്നൊണ്. തെരുവുകളിൽ ജനം പ്രതിഷേധിക്കുന്നതിന്റെയും അത് അടിച്ചൊതുക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വരുന്നുണ്ട്. ചൈനയിലെ ഗോസ്റ്റ് ടൗണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചാൽ അമ്പരന്നുപോവും. ഒരിടത്ത് ആയിരിക്കണക്കിന് അപ്പാർട്മെന്റ്കൾ ആളൊഴിഞ്ഞ്, ആരും വാങ്ങിക്കാൻ തയാറില്ലാതെ കിടക്കുന്നു. ഷാങ്ങ്ഹായിലും ബെയ്ജിങ്ങിലുമൊക്കെ വൻ ടൗൺഷിപ്പുകളാണ് ഇങ്ങനെ ആളൊഴിഞ്ഞു കിടക്കുന്നത്. ഒന്നും രണ്ടുമല്ല. അനേകം ടൗൺഷിപ്പുകൾ ആളൊഴിഞ്ഞു കിടക്കുന്നു. ലക്ഷക്കണക്കിന് അപ്പാർട്ട്മെന്റുകളാണ് ഇങ്ങനെ വെറുതെ കിടക്കുന്നത്. ദ ബിസിനസ്് ഇൻസഡൈറിന്റെ കണക്ക് പ്രകാരം ആറരക്കോടി അപ്പാർട്ടുമെന്റുകൾ ആണ് വാങ്ങാൻ ആളില്ലാതെ വെറുതെ കിടക്കുന്നത്. ഈ ആറരക്കോടിയെന്നത് ഫ്രാൻസിന്റെ മൊത്തം ജനസംഖ്യക്ക് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വേറൊരിടത്താണെങ്കിൽ ലക്ഷക്കണക്കിന് അപ്പാർട്മെന്റ്കൾ, പൊതുജനത്തിൽ നിന്ന് മാസ ഗഡുക്കൾ വാങ്ങിച്ചുകൊണ്ടിരുന്നിട്ടും മുഴുമിപ്പിക്കപ്പെടുന്നില്ല. കെട്ടിട പണി നടത്തേണ്ട പല കമ്പനികളും പാപ്പരായി. ഇതോടെ പ്രതിഷേധിക്കാൻ അവകാശങ്ങളില്ലാത്ത ജനത സോഷ്യൽ മീഡിയകളിലൂടെ സംഘടിച്ച് പ്രതിഷേധിക്കയാണ്. മാസ ഗഡുക്കൾ ഇവർ അടക്കാതിരിക്കയാണ്. റിപ്പോർട്ടുകൾ പറയുന്നത് 8,70,000 പേർ മാസ ഗഡുക്കൾ അടക്കുന്നത് നിർത്തി എന്നാണ്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ മാത്രമല്ല ബാങ്കിങ് വ്യവസ്ഥയെയും സാരമായി ബാധിക്കയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഇപ്പോൾ ചൈനീസ് ഭരണകൂടം ഇടപെട്ട് കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കയാണ്.
മാത്രമല്ല പലയിടത്തും ജനം തെരുവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെ നേരിടാൻ, ചെനീസ് നഗരങ്ങളിൽ ആർമി ടാങ്കുകൾ ഇറങ്ങിയതിന്റെ ചിത്രങ്ങൾ വന്നു തുടങ്ങുന്നുണ്ട്. 1989ലെ കുപ്രസിദ്ധമായ ടിയാന്മെൻ സ്ക്വയർ കൂട്ടക്കൊലക്ക്ശേഷം ആദ്യമായാണ് ചൈനീസ് ടാങ്കുകൾ നഗരങ്ങളിൽ ഇറങ്ങുന്നത്. ഇത് ഒരുപക്ഷേ ഒറ്റപ്പെട്ട സംഭവം ആയിരിക്കാം. പക്ഷെ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള ചൈനയിൽ ഇങ്ങനെ സംഭവിക്കയാണെങ്കിൽ ജനം എത്രമാത്രം ബുദ്ധിമുട്ടിയിരിക്കണം എന്നാണ് വിദേശമാധ്യമങ്ങൾ ചോദിക്കുന്നത്. പൗരന്മാർ കഷ്ടപ്പെട്ട് സ്വരൂപിച്ചു ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന തുക കിട്ടാനാണ് ഈ സാഹസം എന്നോർക്കണം. പലരുടെയും ജീവിത സാമ്പാദ്യം ബാങ്കിൽ ചെന്നാൽ ലഭ്യമല്ല. ചില ബാങ്കുകൾ പാപ്പരായി. പല ചൈനീസ് ലോക്കൽ ഗവർന്മെന്റ്കളും പാപ്പരാണത്രെ. പക്ഷേ ചൈനയിൽനിന്ന് ഒരിക്കലും നിങ്ങൾക്ക് ഇതിന്റെ യഥാർഥ കണക്ക് കിട്ടില്ല.
കൈവശമുള്ളത് മൂന്ന് ട്രില്യൺ ഡോളർ
അതേസമയം ഇപ്പോഴത്തെ ചില പ്രശ്നങ്ങൾ മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയാകെ തകർന്നു എന്ന് പറയുന്നതിലും കഥയില്ല. ഇപ്പോഴും ഡോളർ റിസർവ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ്് ചൈന. ചൈനക്ക് ഡോളർ തിരിച്ചടവ് പ്രതിസന്ധിയില്ല. ഡോളർ ലഭ്യതക്കുറവുമില്ല. മൂന്ന് ട്രില്യൺ ഡോളർ റിസേർവ് അവർക്കുണ്ട്. ഇപ്പോഴും മൊത്തം 30 ട്രില്ല്യൺ ഡോളറിന്റെ വൻ കടത്തിൽ കിടക്കുന്ന അമേരിക്കയെ ചൈന വിചാരിച്ചാൽ പാഠം പഠിപ്പിക്കാനും കഴിയും. പക്ഷേ എന്നിട്ടും ചൈനയിൽ ആഭ്യന്തര പ്രതിസന്ധി വരുന്നതാണ്, സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിക്കുന്നത്.
കമ്യൂണിസ്റ്റ് നയങ്ങൾ ഒക്കെയും ചവറ്റുകുട്ടയിൽ എറിഞ്ഞ്, ആധുനിക മുതലാളിത്തമാണ് ചൈന ഇപ്പോൾ സ്വീകരിക്കുന്നത്. റെഡ് ക്യാപിറ്റിലിസം എന്നാണിത് അറിയപ്പെടുന്നത്. അതിൽ ഉണ്ടായ ചില പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസദ്ധിക്ക് കാരണം. റിയൽ എസ്റ്റേറ്റ് കമ്പനികളും ബാങ്കുകളും തമ്മിൽ ഒത്തുകളിച്ചതും, നമ്മുടെ കുരുവന്നൂരിലെപ്പോലെ തന്നെ അനധികൃതമായും, ആസ്തിക്ക് ഒപ്പിച്ചുമല്ലാതെ വായ്പ്പകൊടുത്തതുമാണ് പ്രശ്നത്തിന് കാരണമായി പറയുന്നത്. എന്നാൽ യഥാർഥ കാരണം എന്നത് ചൈനയിൽനിന്ന് പുറത്തുവരാൻ സമയം എടുക്കും. കോവിഡ് പോലും യാഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്ന രാജ്യമാണ് അത്. ഒരു അടഞ്ഞ വ്യവസ്ഥയിൽ ഇത്തരം മൂടിവെക്കപെട്ട എത്ര ട്രില്യണുകൾ കിടക്കുന്നു എന്നതിനനുസരിച്ചിരിക്കും ഈ പ്രതിസദ്ധിയുടെ കാഠിന്യം.
ആഗോളവത്ക്കരിക്കപ്പെട്ടുകിടക്കുന്ന ലോക സാമ്പത്തിക ഘടനയിൽ ചൈന പരാജയപ്പെടുന്നത് പോകട്ടെ, പിറകോട്ട് അടിച്ചാൽപോലും അത് ലോകം മുഴുവൻ ബാധിക്കുന്ന പ്രതിസന്ധി തന്നെയായിരിക്കും. ഈ സാമ്പത്തിക ചുഴലിക്കാറ്റ് പല രാജ്യങ്ങളെയും ബാധിക്കും. എന്നുവെച്ച് ചൈന ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോകും എന്നതൊന്നെും ശരിയല്ല. ഇപ്പോഴും ചെന ഒരു വലിയ സാമ്പത്തിക ശക്തിയാണ്. പൂഴ്ത്തിവെക്കപെട്ട കണക്കുകൾ ഇനി അധികമില്ലെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ തരണം ചെയ്യാൻ കഴിയുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നത്.
ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്ന് ഭാരതം ഒഴിച്ച് എല്ലായിടത്തുനിന്നും, സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തകൾ വരുന്നുണ്ട്. തുടർച്ചയായി വൻ വളർച്ചാ നിരക്ക് കാണിച്ച്, ഏഷ്യൻ കടുവകൾ ആവും എന്ന് കരുതിയ ബംഗ്ലാദേശിൽ, വൈദ്യുതിക്കും ഇന്ധനത്തിനും വേണ്ടി ജനം തെരുവിൽ ഇറങ്ങിയിരിക്കയാണ്. ഇവിടെ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി,ആഴ്ചയിൽ സ്കൂളുകളുടെ അവധി രണ്ട് ദിവസമാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം ഒരു മണിക്കൂർ കുറയ്ക്കുകയും ചെയ്തു. ഒരു ചായക്ക് 240 രൂപയും ഒരു പാക്കറ്റ് പാലിന് 1000 രൂപയുമായി ആകെ തകർന്ന് തരിപ്പണമായി ശ്രീലങ്കയിൽ ജനം പ്രസിഡന്റിന്റ കൊട്ടാരം വരെ കൈയേറിയത് നാം കണ്ടതാണ്.
സമാനമായ അവസ്ഥയിലൂടെയാണ് പാക്കിസ്ഥാനും കടന്നുപോകുന്നത്. വിലക്കയറ്റം 110 ശതമാനം ആയ പാക്കിസ്ഥാൻ ആകെ പാപ്പരായി ഐഎംഎഫിന്റെ സഹായത്തിനായി കേഴുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ തൊട്ട് മൃഗശാലയിലെ സിംഹങ്ങളെ വരെ വിൽക്കേണ്ട ഗതികേടിലാണ് ജിന്നയുടെ വിശുദ്ധനാട് ഇപ്പോൾ. തൊട്ടടുത്തുള്ള നേപ്പാളിന്റെ അവസ്ഥയും ദയനീയമാണ്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യം പറയുകയും വേണ്ടില്ല. ഇപ്പോൾ ചൈനയിൽനിന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
അതിനിടെ യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായുണ്ടായ നാണയപ്പെരുപ്പം ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നും ആശങ്കയുണ്ട്. ഇതിനിടയിൽ ഇന്ത്യ മാത്രമാണ് ശക്തമായി പിടിച്ചു നിൽക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്