കറന്റും പ്രെടോളും ഇല്ലാതായതോടെ ജനം തെരുവിൽ; പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; എണ്ണ വില വർധിച്ചത് 51 ശതമാനം; വൈദ്യുതി ലാഭിക്കാൻ സ്കുളുകൾക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധി; സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം കുറച്ചു; ബംഗ്ലാദേശും ശ്രീലങ്കയുടെ പാതയിൽ!
എം റിജു
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭാരതവും ചൈനയും ഒഴികെയുള്ള രാജ്യങ്ങളിൽ, സാമ്പത്തിക പ്രതിസന്ധി ഒരു പകർച്ചവ്യാധി പോലെ വ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ലോകം കാണുന്നത്. ഒരു ചായക്ക് 240 രൂപയും ഒരു പാക്കറ്റ് പാലിന് 1000 രൂപയുമായി ആകെ തകർന്ന് തരിപ്പണമായി ശ്രീലങ്കയിൽ ജനം പ്രസിഡന്റിന്റ കൊട്ടാരം വരെ കൈയേറിയത് നാം കണ്ടതാണ്. സമാനമായ അവസ്ഥയിലൂടെയാണ് പാക്കിസ്ഥാനും കടന്നുപോകുന്നത്. വിലക്കയറ്റം 110 ശതമാനം ആയ പാക്കിസ്ഥാൻ ആകെ പാപ്പരായി ഐഎംഎഫിന്റെ സഹായത്തിനായി കേഴുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ തൊട്ട് മൃഗശാലയിലെ സിംഹങ്ങളെ വരെ വിൽക്കേണ്ട ഗതികേടിലാണ് ജിന്നയുടെ വിശുദ്ധനാട് ഇപ്പോൾ. തൊട്ടടുത്തുള്ള നേപ്പാളിന്റെ അവസ്ഥയും ദയനീയമാണ്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യം പറയുകയും വേണ്ടില്ല.
എന്നാൽ ഈ അവസരത്തിലൊക്കെ താരമ്യേന മികച്ച പ്രകടനം ആയിരുന്നു ബംഗ്ലാദേശ് കാഴ്ച വെച്ചിരുന്നത്. ലോകത്ത് എറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യയെയാണ് എഡിബി കണക്കാക്കിയിരുന്നത്. പക്ഷേ തൊട്ടുപിന്നിൽ ബംഗ്ലാദേശ് ഉണ്ടായിരുന്നു. 71ൽ സ്വതന്ത്രമായപ്പോൾ പട്ടിണി മരണം നടന്ന രാജ്യം ഇപ്പോൾ ഭക്ഷ്യ സുരക്ഷിതമാണ്. ആളോഹരി വരുമാനം നാലിരട്ടിയായി ഉയർന്നു. ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ചയുണ്ടാക്കി ബംഗ്ലാദേശ് ലോകത്തെ ഞെട്ടിച്ചു. ഇക്കണക്കിന് പോവുകയാണെങ്കിൽ 2041ഓടെ ബംഗ്ലാദേശ് പുർണ്ണമായും ഒരു വികസിത രാജ്യമായി മാറുമെന്നും പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നു. ഷേക്ക് ഹസീനയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തിലുടെ, വസ്ത്രവ്യവസായം, മരുന്ന് നിർമ്മാണം, ക്ഷീര വികസനം എന്നീ മേഖലകളിലൂടെ ബംഗ്ലാദേശ് വളർന്നു.
പക്ഷേ അപ്പോഴും ചില സാമ്പത്തിക വിദഗ്ദ്ധർ, ബംഗ്ലാദേശിന്റെ തകർച്ചയും ആസന്നമാണെന്ന് പ്രവചിച്ചിരുന്നു. ഇപ്പോൾ ആ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നാണ് ധാക്കയിൽനിന്നുള്ള പുതിയ വർത്തമാനങ്ങൾ സൂചിപ്പിക്കുന്നത്.
എണ്ണയ്ക്കും വൈദ്യുതിക്കും വേണ്ടി ജനം തെരുവിൽ
ഏത് രാജ്യത്തിന്റെയും വികസനത്തിന് അനിവാര്യമാണ് എണ്ണയും വൈദ്യൂതിയും. ഇത് രണ്ടിനും ക്ഷാമം നേരിട്ടാലുള്ള അവസ്ഥ ചിന്തിക്കാൻ കഴിയില്ല. ഇതോടെ കർശന നടപടികളിലേക്ക് സർക്കാർ കടന്നു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി,ആഴ്ചയിൽ സ്കൂളുകളുടെ അവധി രണ്ട് ദിവസമാക്കി. സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം ഒരു മണിക്കൂർ കുറയ്ക്കുകയും ചെയ്തു. നേരത്തെ വെള്ളിയാഴ്ച മാത്രമാണ് ബംഗ്ലാദേശിൽ സ്കൂളുകൾക്ക് അവധിയുണ്ടായിരുന്നത്. ഇപ്പോൾ ശനിയാഴ്ചയും കൂടി അവധിദിനമാക്കി. സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം എട്ട് മണിക്കൂറിൽ നിന്ന് ഏഴ് മണിക്കൂറാക്കി കുറച്ചു.
പെട്രോൾ വില അമ്പത് ശതമാനത്തിലധികം ബംഗ്ലാദേശിൽ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. ഉക്രൈനിലെ യുദ്ധത്തെ തുടർന്ന് ഇന്ധന ഇറക്കുമതിക്ക് ചെലവ് വർധിച്ചത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിച്ചതായി സർക്കാർ പറയുന്നു. ഇന്ധന ഇറക്കുമതിയിൽ തകർന്നടിയുന്ന രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പിടിച്ചു നിർത്താൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല. ഡീസലും, മണ്ണെണ്ണയ്ക്കും രാജ്യത്ത് വില വാണം വിട്ടപോലെ കുതിക്കയാണ്. കൂടി വരുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബംഗ്ളാദേശിൽ ജനം തെരുവിലിറങ്ങുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്ക കഴിഞ്ഞ വാരാന്ത്യം സാക്ഷ്യം വഹിച്ചത് പെട്രോൾ സ്റ്റേഷനുകൾക്ക് പുറത്തെ നീണ്ട ക്യൂവിനാണ്. ഇന്ധന വില വർധനവ് സംബന്ധിച്ചുള്ള സർക്കാരിന്റെ പ്രഖ്യാപനം വന്നതോടെ കാര്യങ്ങൾ കൈവിട്ടു. ഇന്ധനവിലയിൽ 52 ശതമാനം വരെയാണ് വർധനവ് പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്തെ പെട്രോൾ വില 130 ടാക്ക ആണ്. എണ്ണ വിലയിൽ 44 ടാക്ക അല്ലെങ്കിൽ ഏകദേശം 52 ശതമാനത്തോളം വർധനയാണ് വരുത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെ അപേക്ഷിച്ച് രാജ്യാന്തര വിപണിയിൽ ഇന്ധനവില വളരെ കൂടുതലായതിനാലാണ് വില വർധിപ്പിച്ചതെന്ന് ഊർജ മന്ത്രാലയം അറിയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണ വില വർധനയാണിത്.
ഫോറിൻ റിസർവ് കുത്തനെ ഇടിയുന്നു
ഇന്ധനവില വർധനയുടെയും വിലക്കയറ്റത്തിന്റെയും ദുരിതം മുഴുവൻ പേറേണ്ടി വരുന്നത് ബംഗ്ലാദേശിലെ സാധാരണക്കാരാണ്. 1971ൽ സ്വാതന്ത്ര്യം നേടിയതു മുതൽ ബംഗ്ലാദേശ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ദാരിദ്ര്യം. 2026ഓടെ വികസ്വര രാജ്യം എന്ന പദവിയിലേക്ക് ഉയരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. അതിനിടയിലാണ് ഇടിത്തീ പോലെ യുക്രൈൻ യുദ്ധം ഉണ്ടായത്. എന്നാൽ, ബംഗ്ലാദേശിലെ പല പ്രദേശങ്ങളും, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ചിറ്റഗോംഗ് മേഖലയും മറ്റ് തെക്കുകിഴക്കൻ പ്രദേശങ്ങളും ഇപ്പോഴും ദരിദ്രാവസ്ഥയിലാണ്. ബസ് ചാർജ് , കടത്തു കൂലി, ഓട്ടോറിക്ഷ നിരക്കുകൾ എന്നിവ അടിയന്തരമായി വർധിപ്പിക്കാൻ ഇന്ധന വില വർധനവ് കാരണമായി. ഇന്ധന വില വർധനയെ തുടർന്ന് മണ്ണെണ്ണ വിലയും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇത് പാചകം ചെയ്യാൻ മണ്ണെണ്ണ ഉപയോഗിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ഐഎംഎഫിൽ നിന്ന് സഹായധനം അല്ലെങ്കിൽ 4.5 ബില്യൺ ഡോളറിന്റെ വായ്പ പാക്കേജ് ആവശ്യമായതിനാലാണ് ബംഗ്ലാദേശ് സർക്കാർ എണ്ണ വിലയിൽ വർധന വരുത്തിയത്. നിലവിൽ ബംഗ്ലാദേശിന്റെ വ്യാപാര കമ്മി 33.25 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്, വിദേശത്തു നിന്നുള്ള പണം അയക്കൽ 15 ശതമാനത്തോളം കുറഞ്ഞു. ബംഗ്ലാദേശ് സർക്കാരിന്റെ വിദേശവിനിമയ കരുതൽ ശേഖരം 40 ബില്യൺ ഡോളറിൽ താഴെയായി. ഫോറിൽ റിസർവിന്റെ ഈ കുത്തനെയുള്ള ഇടിവ് ശ്രീലങ്ക്ക്ക് സമാനമായ അവസ്ഥ ഉണ്ടാക്കുമെന്നാണ് ഭീതി.
ബംഗ്ലാദേശിനെ അലട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. മാത്രമല്ല ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വായ്പ എടുക്കുന്നത് നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടു. മറ്റ് വ്യവസ്ഥകൾക്ക് ഒപ്പം ഊർജ മേഖലയിൽ നിന്നുള്ള സബ്സിഡികൾ പിൻവലിക്കുന്നതിന് സർക്കാർ അനുമതി നൽകിയാൽ മാത്രമേ ഐഎംഎഫ് വായ്പ അനുവദിക്കൂ.
പ്രതിസന്ധി എന്തുകൊണ്ട്?
കഴിഞ്ഞവർഷം ലോകത്തിലെ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന രാജ്യമായിരുന്നു ബംഗ്ലാദേശ്. കോവിഡ് കാലത്തിന് ശേഷവുമുള്ള അവരുടെ വളർച്ചയെ പുകഴ്ത്തുമ്പോൾ തന്നെ ആ സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങളും പല സാമ്പത്തിക വിദഗധരും ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാമത്് പൂർണ്ണമായി വിപണി തുറന്ന രാജ്യമല്ല ബംഗ്ലാദേശ്. കാപ്പിറ്റലിസത്തിന്റെ സാധ്യതകൾ അവർ ആ അർഥത്തിൽ പുർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ഇന്നും എവിടെയും ഗവൺമെന്റ് ഇടപെടൽ നടക്കുന്ന രാജ്യമാണിത്. അത് പലപ്പോഴും ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക.
ഗാർമെന്റ്സ് ബിസിനസാണ് ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയുടെ ജീവനാഡി. പക്ഷേ വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ ഈ മേഖലയിൽ കുതിച്ച് വരുന്നുണ്ട്. ക്യാപിറ്റലിസത്തിന്റെ അടിസ്ഥാന തത്വമാണ് കോമ്പറ്റീഷന്റെ ഭാഗമായി വരുന്ന ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ. കുറച്ചുകൂടി നല്ല കോമ്പറ്റീറ്റർ ആഗോള വിപണിയിൽ വന്നാൽ, തിരിച്ചടി നേരിടുന്ന ഗാർമെന്റസ് ബിസിനസിന്റെ കാര്യത്തിൽ ഒരു പ്ലാൻ ബി രാജ്യത്തിന് ഇല്ല എന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതുതന്നെ സംഭവിച്ചു.
മാത്രമല്ല അടുത്തകാലത്തായി രാജ്യത്തിന്റെ വിദേശനാണ്യശേഖരം അപകടകരമാം വിധം കുറഞ്ഞു വരികയാണ്. അതിനുകാരണം ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടിയതാണ്. ഇറക്കുമതി 41.9 ശതമാനമായപ്പോൾ, കയറ്റുമതി വെറും 32 ശതമാനമാണ്. ഈ ട്രേഡ് ഡെഫിസിറ്റി ഭാഗമായി രാജ്യത്തിന്റെ കരുതൽ ധന ശേഖരം കുറഞ്ഞുകൊണ്ടിരിക്കയാണ്.
ബംഗ്ലാദേശിന്റെ വിദേശ നാണ്യശേഖരം 42 ബില്ല്യൺ ഡോളറിൽനിന്ന് താഴെപ്പോയാൽ കാര്യങ്ങൾ കൈവിടുമെന്ന് ബംഗ്ലാദേശ് സാമ്പത്തിക വിദഗധൻ പ്രൊഫസർ മുയിനുൽ ഇസ്ലാം നേരത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുപോലെ സർക്കാർ ഏറ്റെടുത്ത റഷ്യയിൽ നിന്നുള്ള ന്യൂക്ളിയർ പവർ പ്ലാന്റ് അടക്കമുള്ളവ ഉണ്ടാക്കുന്ന പലിശക്കെണി ഭാവിയിൽ വലിയ ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ അതെല്ലാം സത്യമായി വരികയാണ്. പക്ഷേ ശ്രീലങ്കയിലെ രജപക്സെ കുടുംബത്തിൽനിന്ന് ഒക്കെ ഭിന്നമായി, അത്യാവശ്യം നല്ല ഗവേണൻസ് ആണ് ബംഗ്ലാദേശിനുള്ളത്. അതുകൊണ്ടുതന്നെ അവർക്ക് ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നുള്ള വിലയിരുത്തലും വരുന്നുണ്ട്.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും കമ്പനികൾ മുന്നോട്ട് വെച്ചത് ഉയർന്ന തുക
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്