സരിതയെ മാതാവാക്കിയ ഫേസ്ബുക്ക് പോസ്റ്റ്: കട്ടവനെ ഉപേക്ഷിച്ച് കണ്ടവനെ കുരുക്കി മനോരമ; കഥയറിയാതെ ആട്ടം കണ്ട് പള്ളിയും പട്ടക്കാരും: തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഒറ്റപ്പെടുത്താൻ നടന്ന ഏറ്റവും പുതിയ ഗൂഢാലോചനയുടെ ചുരുൾ അഴിയുന്നു
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിനെ മോശക്കാരനാക്കാൻ അവസരം കാത്ത് കഴിയുകയാണ് ഒട്ടുമിക്ക മാദ്ധ്യമങ്ങളും മതനേതാക്കളും. ശ്രീനാരായണ ഗുരു പ്രതിമയുടെ പേരിൽ വിവാദം ഉയർത്തി കുറച്ച് വോട്ടുസമ്പാദിക്കാനായ സംഘം പിന്നീട് വൻ വിവാദമാക്കിയത് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു. ഏറ്റവും ഒടുവിൽ കണ്ണൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സരിതയെ മാതാവാക്കി എന്ന പേരിലായി വിവാദം. സരിതയുടെ മുഖം ചേർത്ത മാതാവിന്റെ വാർത്ത മനോരമ അടക്കമുള്ള പത്രങ്ങളുടെ ഒന്നാം പേജിലാണ് വന്നത്. ഈ വാർത്തയെ തുടർന്ന് കേരളത്തിലെ പള്ളികളിൽ വൻ പ്രതിഷേധങ്ങൾ നടന്നു. സരിതയെ മാതാവിനോട് ഉപമിച്ചു എന്ന തരത്തിൽ വിശ്വാസികൾക്കിടയിൽ ഒരു ധാരണ വളർത്തി എടുക്കാൻ ഇത് ഒരു പരിധി വരെ സഹായിച്ചു. എന്നാൽ യഥാർത്ഥത്തിൽ നടന്നത് എന്താണെന്നുള്ള അന്വേഷണം ഇതിന്റെ പിന്നിലെ രാഷ്ട്രീയ മാദ്ധ്യമ ഗൂഢാലോചനയാണ് പുറത്തുകൊണ്ടു വന്നത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന അതിഭീതിതമായ ട്രോളിങ്ങുകളെ വച്ചുനോക്കുമ്പോൾ ഈ പോസ്റ്റ് ഇത്രമാത്രം ശ്രദ്ധ നേടിയത് എന്തുകൊണ്ട് എന്നു ചോദിച്ചപ്പോഴാണ് വിവാദത്തിന്റെ രാഷ്ട്രീയം വ്യക്തമാകുന്നത്.
സംഭവം റിപ്പോർട്ട് ചെയ്ത മനോരമയുടെ ബ്രേക്കിങ് ന്യൂസ് ഇങ്ങനെയായിരുന്നു ' മാതാവിന്റെ രൂപത്തിൽ സരിതയുടെ ചിത്രം; ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റിൽ വിവാദം'. ഇതിൽ തുടങ്ങിയ വിവാദം പള്ളികളും ഏറ്റെടുടുത്തതോടെ സംഭവം കൊഴുത്തു. പേരാവൂരിലെ ഡിവൈഎഫ്ഐയുടെ സാധാരണ പ്രവർത്തകനായ അരുൺ പേരാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വർഗീയ പ്രശ്നമാക്കിയതിന്റെ പിറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുള്ളത് വ്യക്തമാണ്. ഐവൈസി, പേരാവൂർ എന്ന ഫേസ്ബുക്ക് പേജിലെ അരുണിന്റെ പോസ്റ്റിനെ കുറിച്ച് അരുണിന്റെ സുഹൃത്തുക്കളോടും ഐവൈസി പ്രവർത്തകരോടും അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ യാഥാർഥ്യം മനസിലായത്.
പരിശുദ്ധമാതാവിന്റെ ചിത്രത്തിൽ സരിതാ നായരുടെ മുഖം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് താനല്ലെന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ അരുൺ പേരാവൂർ. സംഭവത്തിന്റെ യാഥാർഥ്യം അരുണും അരുണിന്റെ സുഹൃത്തുക്കളും മറുനാടൻ മലയാളിയോട് വിശദീകരിച്ചതിങ്ങനെ ' തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പേരാവൂർ എന്ന ഫേസ്ബുക്ക് പേജിൽ ചർച്ചകൾ സാധാരണമാണ്. കോൺഗ്രസ്-സിപിഐഎം തെരഞ്ഞെടുപ്പ് മൽസരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ചർച്ച നടക്കുമ്പോൾ ഞാൻ ഇത് പോസ്റ്റ് ചെയ്തു.
അപ്പോൾ തന്നെ ഈ ചിത്രം ഇവിടെ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചിത്രം നീക്കം ചെയ്യണമെന്നും പേജ് അഡ്മിൻ ആവശ്യപ്പെട്ടു. ഗൗരവം മനസിലായതോടെ ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കാര്യം മനസിലാക്കി ഡിലീറ്റ് ചെയ്തതിന് അവർ നന്ദി അറിയിക്കുകയും ചെയ്തു. പോസ്റ്റ് പിൻവലിച്ചിട്ടും മനോരമയടക്കമുള്ള മാദ്ധ്യമങ്ങൾ ഒന്നാം പേജിൽ വാർത്തയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ ജനങ്ങളിലെ വിശ്വാസത്തെ മുതലെടുക്കുക എന്ന ഗൂഢാലോചന കൂടി സംഭവത്തിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്.
ഈ ചിത്രം ഞാൻ മോർഫ് ചെയ്തതല്ല. എനിക്ക് മറ്റാരിൽ നിന്നോ ആണ് ഈ ഫോട്ടോ എനിക്ക് ലഭിച്ചത്. ഞാനത് പിൻവലിച്ചിട്ടും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇത് ഇപ്പോഴും ഷെയർ ചെയ്തും വാർത്തയാക്കിയും വിവാദമാക്കാൻ ശ്രമിക്കുകയാണ്. ആരാണ് മാതാവിന്റെ മുഖം മാറ്റി സരിതാ നായരുടെ മുഖം മോർഫ് ചെയ്തതെന്ന് സൈബർ സെൽ അന്വേഷിച്ചാൽ ലഭിക്കുമല്ലോ. എന്റെ പേരിൽ ഇപ്പോൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും' അരുൺ പേരാവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാതാവിന്റെ ചിത്രത്തിൽ മാതാവിന്റെ മുഖം മാറ്റി സരിത നായരുടെ മുഖം ചേർത്ത് അതിനു മുന്നിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുട്ടുകുത്തി നിന്ന് പൂമാലയുമായി പ്രാർത്ഥിക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിക്കാൻ തുടങ്ങിയത്. ' അടിയങ്ങൾ വിചാരിച്ചതിലും കൂടുതൽ സീറ്റ് തന്ന് അനുഗ്രഹിക്കണമേ ന്റെ സരിത മാതാവേ ' എന്ന പ്രാർത്ഥനയും ചിത്രത്തിലുണ്ട്.
ചിത്രം പോസ്റ്റ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ അരുൺ പേരാവൂർ പേജിൽ നിന്നും നീക്കം ചെയ്തെങ്കിലും ഇത് നല്ലൊരു ആയുധമാണെന്ന് മനസിലാക്കിയതോടെ യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ ഫേസ്ബുക്ക് വിവാദം. മാതാവിന്റെ മുഖത്തിന് പകരം സരിതയുടെ മുഖം മോർഫ് ചെയ്തതിലൂടെ ക്രൈസ്തവ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്ന ഒരു വിഭാഗം ആൾക്കാരുടെ ഗൂഢാലോചനയാണ് സംഭവത്തെ വിവാദമാക്കിയത്. ഐവൈസി പേരാവൂരിന്റെ അഭ്യർത്ഥനയെ തുടർന്ന് ചിത്രം ഉടൻ തന്നെ അരുൺ പേരാവൂർ ഡിലീറ്റ് ചെയ്തതോടെ ഐവൈസിയും ഇക്കാര്യത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ ഫേസ്ബുക്കിലെ പോസ്റ്റുകൾ വാർത്തയും വിവാദവും ആകുന്ന സാഹചര്യത്തിൽ ഇതും രാഷ്ട്രീയമായി മുതലടുക്കുകയായിരുന്നു.
ഫേസ്ബുക്ക് വിവാദത്തിന് രാഷ്ട്രീയ മാനം വന്നതോടെ പള്ളികളും വിഷയം ഏറ്റെടുത്തു. പേരാവൂർ പള്ളിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെസിവൈഎം തലശേരി അതിരൂപത കമ്മറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. പേരാവൂരിൽ വാഹനങ്ങളുടെ ഇലക്ട്രിക്കൽ ജോലി ജോലിയാണ് അരുൺ ചെയ്യുന്നത്. സംഭവത്തെ തുടർന്ന് ഇന്നലെ മുതൽ അരുൺ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് വാർത്ത; പാർട്ടിയെ അപമാനിക്കാനുള്ള മനോരമയുടെ ശ്രമം: സിപിഐ എം
'ഡി വൈ എഫ് ഐ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ' എന്ന തലക്കെട്ടിൽ മലയാള മനോരമ ഒരു വാർത്ത ഒക്ടോബർ 21ാം തീയതി ഒന്നാം പേജിൽ പ്രാധാന്യത്തോടുകൂടി പ്രസിദ്ധീകരിച്ചു. മറ്റു ചില പത്രങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചു. ഇത് സിപിഐ എമ്മിനെയും ഡി വൈ എഫ് ഐയേയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തി സംഘടനക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സിന്റെ ഫേസ്ബുക്ക് പേജിൽ വർക്ക്ഷോപ്പ് തൊഴിലാളിയായ പേരാവൂർ സ്വദേശി ഇട്ട പോസ്റ്റാണ് യഥാർത്ഥത്തിൽ ഈ ഫോട്ടോ. ഇതിനിട്ട കമന്റിന്റെ പേരിലാണ് ഫേസ്ബുക്ക് പോസ്റ്റ് ബോധപൂർവ്വം വിവാദമാക്കിയത്. വിവാദമായ സാഹചര്യത്തിൽ കമന്റ് ഇട്ട അരുൺ പേരാവൂർ നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു.
ഇത് ഇപ്പോൾ വിവാദമാക്കാൻ ശ്രമിക്കുന്നത് മുമ്പ് ചെയ്തതുപോലെ സിപിഐ എമ്മിനെയും ഡിവൈഎഫ്ഐയെയും അപമാനിക്കാനും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുമാണ്. വിവാദ പോസ്റ്റിട്ട അരുൺ പാർട്ടി മെമ്പറോ ഡിവൈഎഫ്ഐ പ്രവർത്തകനോ പ്രാദേശിക ഭാരവാഹിയോ അല്ല. കേരളത്തിൽ ഡി വൈ എഫ് ഐക്ക് 49,35,517 മെമ്പർമാരുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം 5,93,206 മെമ്പർമാരുമുണ്ട്. ഏത് രാഷ്ട്രീയ പാർട്ടിയിലെ അനുഭാവിക്കും ഡി വൈ എഫ് ഐ മെമ്പർഷിപ്പ് എടുക്കാം. അങ്ങനെ സ്വമേധയാ മെമ്പർഷിപ്പ് എടുത്തവരിൽ പാർട്ടി വിരുദ്ധരുമുണ്ടാകും. ഇത്തരം ആൾക്കാർ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും ഉത്തരവാദിത്വം പാർട്ടിക്കോ ഡി വൈ എഫ് ഐക്കോ ഏറ്റെടുക്കാൻ കഴിയില്ല. മതവിശ്വാസികളുടെ വിശ്വാസത്തെ വെല്ലുവിളിക്കാനോ പരിഹസിക്കാനോ ഒരിക്കലും പാർട്ടി അനുവദിക്കില്ല. ഇത് അറിയാവുന്ന ചില മാദ്ധ്യമങ്ങളാണ് ഈ വാർത്ത തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
തളിപ്പറമ്പിൽ നടന്ന ബാലസംഘത്തിന്റെ ഘോഷയാത്രയിൽ ഒരു വായനശാലാ കമ്മിറ്റി പ്രദർശിപ്പിച്ച നിശ്ചലദൃശ്യത്തെ ഗുരുനിന്ദയായി രൂപപ്പെടുത്തുന്നതിൽ കാട്ടിയ ദുരുദ്ദേശത്തോടുകൂടിയ പ്രവർത്തനത്തിന്റെ തുടർച്ചയാണിത്. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഇനിയും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ഉണ്ടാവും. ജനങ്ങൾ ഇത് തിരിച്ചറിയണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട യുഡിഎഫിനെ സംരക്ഷിക്കാൻ ഇതുകൊണ്ട് കഴിയില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
Stories you may Like
- ഫെയ്സ് ബുക്കിന് ഇരുപതാം ജന്മദിനം
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല
- എന്നെ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്ഐക്കാരെ കണ്ടെത്തുന്നവർ അറിയിക്കുക: ജോയ് മാത്യു
- യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്