ശൈത്യയുറക്കത്തിലാർന്ന ഹിമക്കരടികളെപ്പോലെയാണ് മിക്കപ്പോഴും മുസ് ലിം സംഘടനകൾ; അവർക്ക് ഉണർന്നെഴുന്നേൽക്കാൻ ലഭിച്ച വിഷയമായി ലിംഗ സമത്വ യൂണിഫോം രൂപാന്തരപ്പെടുമ്പോൾ മുനീറിനു പിന്നിൽ പി എം എ സലാമും ഇ ടി മുഹമ്മദ് ബഷീറുമെല്ലാം അണിനിരക്കുന്നു; പള്ളികളിൽ പ്രചാരണവുമായി സമസ്തയും
എം എ എ റഹ്മാൻ
കോഴിക്കോട്: മുസ് ലിം സംഘടനകൾക്ക് ആയകാലം മുതലേ വിഷയദാരിദ്ര്യം വലിയ പ്രശ്നമാണ്. അതിന്നോ, ഇന്നലെയോ തുടങ്ങിയ പ്രതിഭാസമൊന്നുമല്ല. പതിറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. ശൈത്യയുറക്കത്തിലാർന്ന ഹിമക്കരടികളെപ്പോലെയാണ് മിക്കപ്പോഴും മുസ് ലിം സംഘടനകൾ. മുസ് ലിം ലീഗ് അതിന്റെ മൂർധന്യത്തിലുള്ള രാഷ്ട്രീയ രൂപമായതിനാൽ അത്രക്കങ്ങ് ഉറങ്ങാറില്ലെന്നു മാത്രം. എന്നാലും പൊതുവിൽ പ്രതിപക്ഷത്താവുന്ന കാലത്ത് മിക്കപ്പോഴും നേതാക്കളും അണികളുമെല്ലാം അവരുടെ ബിസിനസുകളിലും കൃഷിയിലും മറ്റ് വ്യവഹാരങ്ങളിലുമെല്ലാം ഏർപ്പെടുന്നതാണ് കാണാറ്.
ചിലരെല്ലാം അടിക്കടി ഗൾഫ് നാടുകളിലേക്കു പറക്കും. സ്വന്തം ബിസിനസ് നോക്കി നടത്താനും പാർട്ടിക്കായി ഫണ്ട് പിരിക്കാനും. പിണറായി വിജയൻ സർക്കാർ രണ്ടാം ബാറ്റിങ്ങിന് ഇറങ്ങിയതോടെ കുഞ്ഞാപ്പയെയും മുസ്ലിം ലീഗിനെ ആരും ഒരു സമരമുഖത്തും കണ്ടിട്ടില്ല. എന്തിനും ഏതിനും നേതാക്കളുടെ ആഹ്വാനം ശിരസാവഹിച്ച് തല്ലുകൊള്ളുന്ന പണിക്കെല്ലാം ഇപ്പോൾ യൂത്ത് ലീഗുകാരെ കാര്യമായി കിട്ടാറുമില്ല. യു ഡി എഫിൽ ഇതിനെതിരേ ശക്തമായ അമർഷവുമുണ്ട്. ഇടക്കെല്ലാം അത് പുറത്തേക്കു പൊട്ടിയൊഴുകാറുമുണ്ട്.
ലിംഗ സമത്വ യൂണിഫോം തങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിലെന്നല്ല, നാട്ടിലൊരിടത്തും അനുവദിക്കില്ലെന്ന നിലപാടുമായാണ് ലീഗും അവർക്കൊപ്പമുള്ള മുസ് ലിം മത സംഘടനകളും നിലയുറപ്പിച്ചിരിക്കുന്നത്. ലിംഗസമത്വ യൂണിഫോമും ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നോ, അല്ലാതെയോ ഇരിക്കുകയും ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമെന്നാണ് ഇവരുടെയെല്ലാം പൊതുവായ നിലപാട്.
മുതിർന്ന നേതാവും എം പിയുമെല്ലാമായ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീറിന് ലിംഗസമത്വമെന്ന പ്രയോഗം തന്നെ ബാലിശമാണെന്ന അഭിപ്രായമാണ്. പി എം എ സലാമെന്ന ലീഗ് ജനറൽ സെക്രട്ടറിയിലേക്കെത്തിയാൽ സംഭവം നടപ്പായാൽ കുട്ടികൾ ക്ലാസ് മുറിയിൽതന്നെ പ്രസവിക്കുന്നത്രയും അരാജകത്വവും സ്വതന്ത്ര ലൈംഗികതയുമെല്ലാമാണ് സംഭവിക്കുക. എം കെ മുനീറെന്ന എം ബി ബി എസ് ഡോക്ടറുടെ ഈ വിഷയങ്ങളിലെ നിലപാട് അദ്ദേഹം പറയുകയും തിരുത്തുകയും ചെയ്യുന്നത് തുടരുകയാണ്.
സമസ്തക്കിപ്പോൾ അൽപം വില വർധനവ് ഒരു സമ്മർദ ഗ്രൂപ്പെന്ന നിലയിൽ സംഭവിച്ചിട്ടുണ്ട്. വഖഫ് വിഷയത്തിൽ പിണറായിയെ മൂക്കുകയറിട്ടു പിടിച്ചുകെട്ടിയത് തങ്ങളാണെന്ന് അവരുടെ നേതാക്കൾ പരസ്പരം കാണുമ്പോഴും സംസാരിക്കുമ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് വഖഫ് വിഷയത്തിൽ പയറ്റിയ അതേ അങ്കച്ചുവട് യൂണിഫോം വിഷയത്തിലും അവർ പയറ്റാൻ തീരുമാനമെടുത്തിരിക്കുന്നത്. പള്ളികൾതോറും വെള്ളിയായഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ലിംഗ സമത്വ യൂണിഫോം വിദ്യാലയങ്ങളിൽ വന്നാൽ ഖിയാമന്നാളാ (അവസാനദിനം)ണെന്നാണ് മിംബറിൽ കയറിനിന്നുള്ള മതഉദ്ഭോധനങ്ങളുടെ കാതൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ ഇത്തരം പള്ളി കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. മുസ് ലിം പണ്ഡിത സഭയായ സമസ്തയുടെ മുശാവറ ചേളാരിയിൽ യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്.
സുന്നികളായ ഇ കെ വിഭാഗവും എ പി വിഭാഗവും മുജാഹിദിലെ വിരുദ്ധ ധ്രുവങ്ങളിലുള്ള സംഘടനകളുമെല്ലാം അണികളെ ഉണർത്തുന്നത് ജില്ലാ സംസ്ഥാന സമ്മളനങ്ങളിലൂടെയും ചില കാമ്പയിനുകളിലൂടെയുമെല്ലാമാണ്. മുത്തലാഖായാലും ശരീഅത്ത് നിയമത്തിലെ കൈകടത്തലായാലും മുസ് ലിം വ്യക്തി നിയമത്തിലെ ഇടപെടലുകളായാലും ഒടുവിൽ അടുത്തിടെ സംഭവിച്ച വഖഫ് ബോർഡ് നിയമന വിഷയമായാലും ഏറ്റവും ഒടുവിൽ രംഗത്തുള്ള ലിംഗ സമത്വ യൂണിഫോമായാലും അതെല്ലാം സംഘനടയുടെ അണികളെ തട്ടിവിളിച്ചു ഉറക്കമുണർത്തുന്നവയാണ്. ഒരു പരിപാടിയും ഇല്ലാതിരുന്നാൽ സംഘടന നാട്ടിലുണ്ടെന്ന് ആരുമറിയില്ല. അങ്ങനെ വന്നാൽ ഇന്ധനമായ സംഭവനകളും എത്തില്ല.
നിലവിലെ സാഹചര്യത്തിൽ ഉറക്കംവിട്ടുണരേണ്ടത് മുസ് ലിം സംഘടനകളുടെ രാഷ്ട്രീയ രൂപമായ മുസ് ലിം ലീഗ് തന്നെയാണ് ഏറെ ആവശ്യം. അവർക്ക് പൊതുവിൽ പിണറായിക്കെതിരേ എന്തെങ്കിലും ചെയ്യാൻ താൽപര്യമില്ല. അണികളുടെ പ്രശ്നമല്ല, നേതാക്കളുടെ നിലപാടാണ്. ഭരണമില്ലാത്തപ്പോൾ സ്വസ്ഥമായിരിക്കുക. ആരോഗ്യം പരിപോഷിപ്പിക്കുക. ഇതിനിടയിലേക്കാണ് ലിംഗ സമത്വ യൂണിഫോം എന്ന ഇടതു സർക്കാരിന്റെ നയം എത്തിയിരിക്കുന്നത്.
സാമുദായിക സംഘടനകൾ ഒന്നിച്ചെതിർത്താൽ മറ്റൊരു വിമോചന സമരമായി ഇത് പരിണമിക്കുമോയെന്ന ഭയം എൽ ഡി എഫ് നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും വല്ല്യേട്ടനായ സി പി എമ്മിന്. അത് മുന്നിൽ കണ്ടു തന്നെയാണ് ഒന്നിലധിക തവണ ലിംഗ സമത്വ യൂണിഫോമിൽ ധൃതിപിടിച്ചു തീരുമാനം കൈക്കൊള്ളില്ലെന്നും ആരെയും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്നുമെല്ലാം സി പി എമ്മിന്റെ മുതിർന്ന നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി അർഥശങ്ക്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. എന്നാൽ അതൊന്നും ലീഗിനും സമസ്തക്കും എന്തിനധികം എ പി സുന്നിക്കാർക്കുവരെ തൃപ്തി നൽകിയിട്ടില്ല.
യൂണിഫോം വിഷയം കത്തിച്ചുനിർത്തേണ്ടത് ലീഗിന്റെ ആവശ്യമാണ്. ഈ വിഷയത്തിൽ ഞാനൊന്നുമറിഞ്ഞീലായെന്ന നിലപാടാണ് മുഖ്യ പാർട്ടിയായ കോൺഗ്രസിന് പ്രത്യക്ഷത്തിലെങ്കിലും ലീഗിനെയും ക്രിസ്ത്യൻ സാമുദായിക നേതൃത്വത്തെയുമെല്ലാം തങ്ങളാൽ ആവുന്ന വിധത്തിൽ പ്രതിഷേധങ്ങളും എതിർ പ്രസ്താവനകളുമെല്ലാമായി രംഗത്ത് സജീവമാക്കാൻ യു ഡി എഫ് നേതൃത്വം പണികൾ പലതും പയറ്റുന്നുണ്ട്. എന്താവും ഇതിന്റെയൊന്നും പരിണിതഫലമെന്ന കാര്യത്തിൽ ആർക്കും വലിയ നിശ്ചയമൊന്നുമില്ല. പക്ഷേ ഏതെങ്കിലും ഒരു ഏറ് മർമ്മത്തിൽ കൊണ്ടാൽ പിണറായി സർക്കാർ വീഴുമോയെന്നതിലാണ് നോട്ടമെന്നു മാത്രം.
Stories you may Like
- മുസ്സിങ്ങളെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി
- മുസ്ലിം ലീഗിനെ ക്ഷണിച്ചവരുടെ തലയ്ക്കു സുഖമില്ല; കെ സുധാകരൻ
- വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് താനില്ലെന്ന് അസം മുഖ്യമന്ത്രി
- പിണറായിയെ 'സംഘി'യാക്കി സമസ്ത മുഖപത്രം; പിണറായിയെ വിമർശിച്ച് സമസ്ത എത്തുമ്പോൾ
- മുസ്ലിം തടവുകാരെ വിട്ടയക്കണമെന്ന് എടപ്പാടി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍