അടിപൊളി ജീവിതത്തിന്റെ ഉടമയായ തട്ടിപ്പുക്കാരൻ ചക്കരക്കല്ലിൽ നിന്ന് നിക്കാഹ് കഴിച്ചത് വൻ ബിസിനസ്സുകാരനെന്ന വ്യാജേന; പഴയ അയൽക്കാരിയെ പണയം വയ്ക്കാൻ അയച്ചത് ബന്ധുക്കൾ കണ്ടാൽ നാണക്കേടാണെന്ന് പറഞ്ഞ്; അഫസലിന്റെ ചതിയിൽ ശോഭന വീണുവോ? മുക്കുപണ്ടം തട്ടിപ്പിൽ ദുരൂഹത നിറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കൂത്തുപറമ്പ് പ്രദേശത്തെ സഹകരണ ബാങ്കുകളെ പറ്റിച്ച് പണം തട്ടിയ കേസിൽ കഴിഞ്ഞ ദിവസം രണ്ടുപേർ അറസ്റ്റിൽ ആയിരുന്നു. മുക്കുപണ്ടത്തിൽ സ്വർണം പൂശിയ ശേഷം സഹകരണ ബാങ്കിൽ പണയം വെക്കൽ ആയിരുന്നു ഇവരുടെ പതിവ് രീതി. അഫ്സൽ (29), ശോഭന (57) എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. കൂത്തുപറമ്പ് പാറാൽ സ്വദേശിയാണ് ശോഭന, അഫ്സൽ നരവൂർ സ്വദേശിയാണ്.
അറസ്റ്റിലായ രണ്ടുപേരും സമൂഹത്തിൽ സൽപേരുള്ള വ്യക്തികളാണ് എന്നത് നാടിനെ ആകെ നടുക്കിയിരിക്കുകയാണ്. കൂത്തുപറമ്പ് കോപ്പറേറ്റീവ് അർബൻ ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രികൾച്ചറൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിമാരുടെ പരാതിയിലായിരുന്നു കഴിഞ്ഞദിവസം ഇവരെ പിടികൂടിയത്. കോടികളുടെ തട്ടിപ്പാണ് ഇവർ മുക്കുവണ്ടം പണയം വെച്ച് നടത്തിയത് എന്നാണ് പൊലീസിന് നിഗമനം. കാലങ്ങളായി ഇവർ ഈയൊരു തട്ടിപ്പ് രീതി സ്വീകരിച്ചു വരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
ഈ കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തിൽ ഇവർക്ക് രണ്ടുപേർക്കും മാത്രമാണോ ഇതിലും കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നുള്ള കാര്യമാണ് പൊലീസ് അന്വേഷിച്ചു വരുന്നത്. റിമാൻഡിൽ കഴിയുന്ന ഇവർ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ പൊലീസ് അടുത്ത ദിവസം തന്നെ സമർപ്പിക്കും. സമൂഹത്തിൽ മാന്യതയുടെ മുഖപടം ഉള്ള ഇവർ ഈ മാന്യത മറയാക്കിയായിരുന്നു തട്ടിപ്പ് നടത്തി വന്നിരുന്നത്.
പൊലീസ് പിടികൂടുമ്പോൾ പ്രതികളുടെ ബാഗിൽ നിന്നും ഏതാനും സ്വർണം പൂശിയ മുക്കുപണ്ടങ്ങളും കുറച്ച് ആളുകളുടെ പേരിൽ ഉള്ള റസീറ്റും കണ്ടെത്തിയിരുന്നു. പ്രതികളെ ഒരാളായ അഫ്സലിനെതിരെ രണ്ടുപേരുടെ പരാതി കൂടി ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെയും ഇയാൾ സ്വർണം പൂശിയ മുക്കുപണ്ടം നൽകി പറ്റിച്ചിട്ടുണ്ട് എന്നുള്ള പരാതിയിൽ ഇയാൾക്കെതിരെ 2 കേസുകൾ കൂടി എടുത്തിട്ടുണ്ട്. നാലുലക്ഷത്തോളം രൂപ വീതം വ്യാജ സ്വർണം പണയം വെച്ച് വാങ്ങിയതായാണ് ബാങ്ക് അധികൃതർ ഇപ്പോൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
പൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് ഇവർ രണ്ടുപേരും ചേർന്ന് രണ്ടു കോടിയോളം രൂപ ബാങ്കുകളെ പറ്റിച്ച് നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം അഫ്സലിനെതിരെ 2 ബാങ്കുകൾ കൂടി പരാതി ഉന്നയിച്ചതിനാൽ ഇവർ ഇപ്പോൾ നടത്തിയതിന് പുറമേ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. ബുധനാഴ്ച അറസ്റ്റിലായി ഇവ രണ്ടുപേരെയും രാത്രി തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. സംഭവം കൂത്തുപറമ്പ് മേഖലയെ ആകെ നടുക്കിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്തശേഷം അന്വേഷണം വ്യാപിപ്പിക്കും.
അഫ്സലാണ് പണയം വയ്ക്കാനുള്ള വ്യാജ സ്വർണം ശോഭനയെ ഏൽപ്പിക്കാറുള്ളതത്രെ. പണയം വെച്ച സ്വർണത്തിൽ ഒരുവിഹിതമാണ് ഇവർക്ക് കമ്മിഷനായി നൽകാറുള്ളത്. ഇവർക്ക് ഒരുപണയത്തിന് പതിനഞ്ചായിരം രൂപവരെ കമ്മിഷൻ ലഭിച്ചതായി പറയുന്നുണ്ട്. പതിനഞ്ചോളം സഹകരണ സൊസൈറ്റികളെയാണ് പ്രതികൾ വഞ്ചിച്ചത്. ഒറ്റനോട്ടത്തിൽ മുക്കുപണ്ടമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ സ്വർണം പൂശിയാണ് ആഭരണങ്ങൾ നിർമ്മിച്ചത്.
ആഭരണങ്ങൾ ഉണ്ടാക്കി നൽകിയവരെ കുറിച്ചും പൊലിസ് അന്വേഷിച്ചുവരികയാണ്. പ്രതികൾക്കു പന്നിൽ വൻ റാക്കറ്റുതന്നെയുള്ളതായി പൊലിസ് സംശയിക്കുന്നുണ്ട്. അഫ്സലും ശോഭനയും നേരത്തെ അയൽക്കാരായിരുന്നു. അഫ്സലാണ് ശോഭനയെ തട്ടിപ്പിന് പ്രേരിപ്പിച്ചത്. ഇവർ മുക്കുപണ്ടമാണ് പണയം വെച്ചതെന്ന് അറിഞ്ഞിരുന്നോയെന്ന കാര്യം സംശയമാണെന്ന് പൊലിസ് പറയുന്നു. തനിക്ക് ബന്ധുക്കൾ കാണുന്നതിനാൽ നാണക്കേടുണ്ടെന്നും സ്വർണം പണയം വയ്ക്കാൻ സഹായിക്കണമെന്ന് പറഞ്ഞാണ് ശോഭനയെ ബാങ്കുകളിലേക്ക് അയച്ചിരുന്നത്. ഇതിന് ഇയാൾ നല്ല പ്രതിഫലവും നൽകിയിരുന്നു.
പതിനാല് ബാങ്കുകളിൽ ശോഭന പണയം വെച്ച 46 പവൻ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ 32 വളകളും നാലുമാലകളും ഉൾപ്പെടും. കഴിഞ്ഞ ഒന്നരവർഷമായി അഫ്സൽ തട്ടിപ്പു തുടങ്ങിയതെന്ന് പൊലിസ് പറയുന്നു. തട്ടിപ്പുനടത്തിയപണം കൊണ്ടു ആഡംബരജീവിതം നയിച്ചുവരികയായിരുന്നു ഇയാൾ. വയനാട്ടിലെ റിസോർട്ടിൽ നിന്നും പിടിയിലാകുമ്പോൾ അഫ്സലിന്റെ കൈയിൽ നിന്നും പത്തുവളകളും രണ്ടുമാലയും കണ്ടെടുത്തിട്ടുണ്ട്.
വടകരയിലെ ഫിനാൻസ് സ്ഥാപനത്തിലും ദേശസാൽകൃത ബാങ്കുകളിലും അഫ്സൽ മുക്കുപണ്ടം പണയം വെ്ച്ചിട്ടുണ്ട്. മുക്കുപണ്ടങ്ങൾ കണ്ണൂരിൽ നിന്നാണ് നിർമ്മിച്ചതെന്നാണ് സൂചന. തട്ടിപ്പുനടത്തിയ പണം കൊണ്ടു കോഴിക്കോട് കേന്ദ്രമാക്കി എർണാകുളം വരെ ബിസിനസുള്ള ഒരു കമ്പിനിതുടങ്ങാനായിരുന്നു അഫ്സലിന്റെ പദ്ധതി. അഫ്സൽ തട്ടിപ്പുകാരനാണെന്ന വിവരം പുറത്തുവന്നതോടെ ഇയാളുമായി അടുപ്പമുള്ളവരെല്ലാം മുങ്ങിയിരിക്കുകയാണ്. ചക്കരക്കല്ലിലാണ് അഫ്സലിന്റെ ഭാര്യയുടെ വീട്. അടിപൊളി ജീവിതത്തിന്റെ ഉടമയായ ഇയാൾ വൻ ബിസിനസുകാരനാണെന്നു വിശ്വസിപ്പിച്ചാണ് വിവാഹം കഴിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍