Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിപൊളി ജീവിതത്തിന്റെ ഉടമയായ തട്ടിപ്പുക്കാരൻ ചക്കരക്കല്ലിൽ നിന്ന് നിക്കാഹ് കഴിച്ചത് വൻ ബിസിനസ്സുകാരനെന്ന വ്യാജേന; പഴയ അയൽക്കാരിയെ പണയം വയ്ക്കാൻ അയച്ചത് ബന്ധുക്കൾ കണ്ടാൽ നാണക്കേടാണെന്ന് പറഞ്ഞ്; അഫസലിന്റെ ചതിയിൽ ശോഭന വീണുവോ? മുക്കുപണ്ടം തട്ടിപ്പിൽ ദുരൂഹത നിറയുമ്പോൾ

അടിപൊളി ജീവിതത്തിന്റെ ഉടമയായ തട്ടിപ്പുക്കാരൻ ചക്കരക്കല്ലിൽ നിന്ന് നിക്കാഹ് കഴിച്ചത് വൻ ബിസിനസ്സുകാരനെന്ന വ്യാജേന; പഴയ അയൽക്കാരിയെ പണയം വയ്ക്കാൻ അയച്ചത് ബന്ധുക്കൾ കണ്ടാൽ നാണക്കേടാണെന്ന് പറഞ്ഞ്; അഫസലിന്റെ ചതിയിൽ ശോഭന വീണുവോ? മുക്കുപണ്ടം തട്ടിപ്പിൽ ദുരൂഹത നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൂത്തുപറമ്പ് പ്രദേശത്തെ സഹകരണ ബാങ്കുകളെ പറ്റിച്ച് പണം തട്ടിയ കേസിൽ കഴിഞ്ഞ ദിവസം രണ്ടുപേർ അറസ്റ്റിൽ ആയിരുന്നു. മുക്കുപണ്ടത്തിൽ സ്വർണം പൂശിയ ശേഷം സഹകരണ ബാങ്കിൽ പണയം വെക്കൽ ആയിരുന്നു ഇവരുടെ പതിവ് രീതി. അഫ്‌സൽ (29), ശോഭന (57) എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. കൂത്തുപറമ്പ് പാറാൽ സ്വദേശിയാണ് ശോഭന, അഫ്‌സൽ നരവൂർ സ്വദേശിയാണ്.

അറസ്റ്റിലായ രണ്ടുപേരും സമൂഹത്തിൽ സൽപേരുള്ള വ്യക്തികളാണ് എന്നത് നാടിനെ ആകെ നടുക്കിയിരിക്കുകയാണ്. കൂത്തുപറമ്പ് കോപ്പറേറ്റീവ് അർബൻ ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രികൾച്ചറൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിമാരുടെ പരാതിയിലായിരുന്നു കഴിഞ്ഞദിവസം ഇവരെ പിടികൂടിയത്. കോടികളുടെ തട്ടിപ്പാണ് ഇവർ മുക്കുവണ്ടം പണയം വെച്ച് നടത്തിയത് എന്നാണ് പൊലീസിന് നിഗമനം. കാലങ്ങളായി ഇവർ ഈയൊരു തട്ടിപ്പ് രീതി സ്വീകരിച്ചു വരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

ഈ കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തിൽ ഇവർക്ക് രണ്ടുപേർക്കും മാത്രമാണോ ഇതിലും കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നുള്ള കാര്യമാണ് പൊലീസ് അന്വേഷിച്ചു വരുന്നത്. റിമാൻഡിൽ കഴിയുന്ന ഇവർ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ പൊലീസ് അടുത്ത ദിവസം തന്നെ സമർപ്പിക്കും. സമൂഹത്തിൽ മാന്യതയുടെ മുഖപടം ഉള്ള ഇവർ ഈ മാന്യത മറയാക്കിയായിരുന്നു തട്ടിപ്പ് നടത്തി വന്നിരുന്നത്.

പൊലീസ് പിടികൂടുമ്പോൾ പ്രതികളുടെ ബാഗിൽ നിന്നും ഏതാനും സ്വർണം പൂശിയ മുക്കുപണ്ടങ്ങളും കുറച്ച് ആളുകളുടെ പേരിൽ ഉള്ള റസീറ്റും കണ്ടെത്തിയിരുന്നു. പ്രതികളെ ഒരാളായ അഫ്‌സലിനെതിരെ രണ്ടുപേരുടെ പരാതി കൂടി ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെയും ഇയാൾ സ്വർണം പൂശിയ മുക്കുപണ്ടം നൽകി പറ്റിച്ചിട്ടുണ്ട് എന്നുള്ള പരാതിയിൽ ഇയാൾക്കെതിരെ 2 കേസുകൾ കൂടി എടുത്തിട്ടുണ്ട്. നാലുലക്ഷത്തോളം രൂപ വീതം വ്യാജ സ്വർണം പണയം വെച്ച് വാങ്ങിയതായാണ് ബാങ്ക് അധികൃതർ ഇപ്പോൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

പൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് ഇവർ രണ്ടുപേരും ചേർന്ന് രണ്ടു കോടിയോളം രൂപ ബാങ്കുകളെ പറ്റിച്ച് നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം അഫ്‌സലിനെതിരെ 2 ബാങ്കുകൾ കൂടി പരാതി ഉന്നയിച്ചതിനാൽ ഇവർ ഇപ്പോൾ നടത്തിയതിന് പുറമേ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. ബുധനാഴ്ച അറസ്റ്റിലായി ഇവ രണ്ടുപേരെയും രാത്രി തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. സംഭവം കൂത്തുപറമ്പ് മേഖലയെ ആകെ നടുക്കിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്തശേഷം അന്വേഷണം വ്യാപിപ്പിക്കും.

അഫ്‌സലാണ് പണയം വയ്ക്കാനുള്ള വ്യാജ സ്വർണം ശോഭനയെ ഏൽപ്പിക്കാറുള്ളതത്രെ. പണയം വെച്ച സ്വർണത്തിൽ ഒരുവിഹിതമാണ് ഇവർക്ക് കമ്മിഷനായി നൽകാറുള്ളത്. ഇവർക്ക് ഒരുപണയത്തിന് പതിനഞ്ചായിരം രൂപവരെ കമ്മിഷൻ ലഭിച്ചതായി പറയുന്നുണ്ട്. പതിനഞ്ചോളം സഹകരണ സൊസൈറ്റികളെയാണ് പ്രതികൾ വഞ്ചിച്ചത്. ഒറ്റനോട്ടത്തിൽ മുക്കുപണ്ടമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ സ്വർണം പൂശിയാണ് ആഭരണങ്ങൾ നിർമ്മിച്ചത്.

ആഭരണങ്ങൾ ഉണ്ടാക്കി നൽകിയവരെ കുറിച്ചും പൊലിസ് അന്വേഷിച്ചുവരികയാണ്. പ്രതികൾക്കു പന്നിൽ വൻ റാക്കറ്റുതന്നെയുള്ളതായി പൊലിസ് സംശയിക്കുന്നുണ്ട്. അഫ്‌സലും ശോഭനയും നേരത്തെ അയൽക്കാരായിരുന്നു. അഫ്‌സലാണ് ശോഭനയെ തട്ടിപ്പിന് പ്രേരിപ്പിച്ചത്. ഇവർ മുക്കുപണ്ടമാണ് പണയം വെച്ചതെന്ന് അറിഞ്ഞിരുന്നോയെന്ന കാര്യം സംശയമാണെന്ന് പൊലിസ് പറയുന്നു. തനിക്ക് ബന്ധുക്കൾ കാണുന്നതിനാൽ നാണക്കേടുണ്ടെന്നും സ്വർണം പണയം വയ്ക്കാൻ സഹായിക്കണമെന്ന് പറഞ്ഞാണ് ശോഭനയെ ബാങ്കുകളിലേക്ക് അയച്ചിരുന്നത്. ഇതിന് ഇയാൾ നല്ല പ്രതിഫലവും നൽകിയിരുന്നു.

പതിനാല് ബാങ്കുകളിൽ ശോഭന പണയം വെച്ച 46 പവൻ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ 32 വളകളും നാലുമാലകളും ഉൾപ്പെടും. കഴിഞ്ഞ ഒന്നരവർഷമായി അഫ്‌സൽ തട്ടിപ്പു തുടങ്ങിയതെന്ന് പൊലിസ് പറയുന്നു. തട്ടിപ്പുനടത്തിയപണം കൊണ്ടു ആഡംബരജീവിതം നയിച്ചുവരികയായിരുന്നു ഇയാൾ. വയനാട്ടിലെ റിസോർട്ടിൽ നിന്നും പിടിയിലാകുമ്പോൾ അഫ്‌സലിന്റെ കൈയിൽ നിന്നും പത്തുവളകളും രണ്ടുമാലയും കണ്ടെടുത്തിട്ടുണ്ട്.

വടകരയിലെ ഫിനാൻസ് സ്ഥാപനത്തിലും ദേശസാൽകൃത ബാങ്കുകളിലും അഫ്‌സൽ മുക്കുപണ്ടം പണയം വെ്ച്ചിട്ടുണ്ട്. മുക്കുപണ്ടങ്ങൾ കണ്ണൂരിൽ നിന്നാണ് നിർമ്മിച്ചതെന്നാണ് സൂചന. തട്ടിപ്പുനടത്തിയ പണം കൊണ്ടു കോഴിക്കോട് കേന്ദ്രമാക്കി എർണാകുളം വരെ ബിസിനസുള്ള ഒരു കമ്പിനിതുടങ്ങാനായിരുന്നു അഫ്‌സലിന്റെ പദ്ധതി. അഫ്‌സൽ തട്ടിപ്പുകാരനാണെന്ന വിവരം പുറത്തുവന്നതോടെ ഇയാളുമായി അടുപ്പമുള്ളവരെല്ലാം മുങ്ങിയിരിക്കുകയാണ്. ചക്കരക്കല്ലിലാണ് അഫ്‌സലിന്റെ ഭാര്യയുടെ വീട്. അടിപൊളി ജീവിതത്തിന്റെ ഉടമയായ ഇയാൾ വൻ ബിസിനസുകാരനാണെന്നു വിശ്വസിപ്പിച്ചാണ് വിവാഹം കഴിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP