Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാഡ്ജറ്റ്സുകൾക്കെല്ലാം ഇനി 'പൊതുവായ ചാർജർ'; പുതിയ നടപടിയുമായി കേന്ദ്രം; സർക്കാറിന്റെ നീക്കം ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് എന്ന പ്രധാനമന്ത്രിയുടെ ആശയത്തെ പിന്തുടർന്ന്; പ്രാഥമിക ഘട്ട ചർച്ച പൂർത്തിയായി

ഗാഡ്ജറ്റ്സുകൾക്കെല്ലാം ഇനി 'പൊതുവായ ചാർജർ'; പുതിയ നടപടിയുമായി കേന്ദ്രം; സർക്കാറിന്റെ നീക്കം ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് എന്ന പ്രധാനമന്ത്രിയുടെ ആശയത്തെ പിന്തുടർന്ന്;  പ്രാഥമിക ഘട്ട ചർച്ച പൂർത്തിയായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഫോൺ, ആൻഡ്രോയ്ഡ് ടാബ്ലെറ്റ്, വിൻഡോസ് 11 ലാപ്ടോപ്പ് എന്നിവയെല്ലാം ഒരൊറ്റ ചാർജർ കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കുമോ? ഇത് എളുപ്പത്തിൽ സാധ്യമല്ല, എന്നാൽ ഭാവിയിൽ ഇത് സാധ്യമാകും.രാജ്യത്തെ മൊബൈൽ ഫോണുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായ ഒരു ചാർജർ അല്ലെങ്കിൽ ചാർജിങ് പോർട്ട് മതിയെന്ന നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്ത്.

സ്മാർട്ട്ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ബുധനാഴ്ച നടന്ന ചർച്ചയിലാണു പുതിയ തീരുമാനം. ഓരോ പുതിയ പരിഷ്‌കാരങ്ങൾ വരുമ്പോൾ ഉപയോഗശൂന്യമാകുന്ന ചാർജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നതു തടയാനാണു കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.നവംബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ് 26) പ്രധാനമന്ത്രി പ്രഖ്യാപിച്ച ലൈഫ് ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നീക്കം.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത കണക്കിലെടുത്ത്, ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി മന്ത്രാലയം നീക്കങ്ങൾ നടത്തുന്നതായണ് റിപ്പോർട്ട്.ഒന്നിൽ കൂടുതൽ ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഒരോന്നിനും വ്യത്യസ്തമായ ചാർജറുകൾ ഉപയോഗിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുതിയ ഗാഡ്ജറ്റ്സുകൾ വാങ്ങുമ്പോൾ പഴയ ചാർജറുകൾ ഉപയോഗിച്ച് ചാർജ്‌ ചയ്യാൻ കഴിയാത്തതിനാൽ പുതിയവ വാങ്ങാൻ ഉപയോക്താക്കൾ നിർബന്ധിതരാകുന്നുെവന്നും മന്ത്രാലയം ചൂണ്ടികാട്ടുന്നു.

വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ് ഇന്നവേഷൻ കൺസോർഷ്യം (ഇപിഐസി) ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള മറ്റ് പങ്കാളികളെയും മന്ത്രാലയം പുതിയ ആശയം അവതരിപ്പിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നത്.മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഫോർ ഇൻഫർമേഷൻ ടെക്നോളജി (എം എ ഐ ടി); ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ൻഡസ്ട്രി (ഫിക്കി); കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ); അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം); കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സി ഇ എ എം എ); ഇന്ത്യൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ (ഐ ഇ ഇ എം എ) എന്നിവരെയാണു ക്ഷണിച്ചിരിക്കുന്നത്.

ഈ സ്ഥാപനങ്ങൾക്ക് പുറമെ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി), വാരണാസി, ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.ഒറ്റ ചാർജർ എന്ന ആശയം വരുന്നതോടെ ഇത് ഏറ്റവും കൂടുതൽ സ്വാധീനിക്കുക ആപ്പിളിനെ ആയിരിക്കും. കാരണം ആപ്പിൾ ലൈറ്റിങ് പോർട്ടുകളാണ് ചാർജിങ്ങിനായി ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ചാർജിങ് കേബിളുകളാണ് ആപ്പിളിനുള്ളത്.

നിലവിൽ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ചു ചാർജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിങ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. പുതിയ നടപടിയിലൂടെ ഇ-മാലിന്യം തടയുക എന്ന വലിയ ലക്ഷ്യമാണു കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.

ചാർജിങ് പോർട്ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാർജറുണ്ടെങ്കിൽ എല്ലാ ഡിവൈസും ചാർജ് ചെയ്യാൻ സാധിക്കും. ഇപ്പോഴത്തെ ആൻഡ്രോയ്ഡ് ഫോണുകളിലും മറ്റു ഗാഡ്ജറ്റുകളിലുമുള്ളതുപോലെ ടൈപ് സി ചാർജിങ് പോർട്ടും കണക്ടറും മതി എല്ലാ ഉപകരണത്തിനും എന്നാണ് കമ്മിഷൻ നിർദേശിക്കുന്നത്. ഇത് ഏറ്റവുമധികം സമ്മർദത്തിലാക്കുന്നത് ആപ്പിളിനെത്തന്നെയാകും. ഫോണിൽ മറ്റെല്ലാവരും ഒരേ രീതിയാണു പിന്തുടരുന്നത്. ടാബിനും സ്പീക്കറിനും ഗെയിമിങ് കൺസോളിനും ക്യാമറയ്ക്കുമൊക്കെ ടൈപ് സി നിർബന്ധമാകും.

എന്നാൽ ഗാഡ്ജറ്റ്സുകൾക്ക് 'ഒരു ചാർജർ' എന്ന ആശയം പുതിയതല്ല.ജൂണിൽ യൂറോപ്യൻ യൂണിയനും 'ഒരു ചാർജർ' എന്ന ആശയം നിർദേശിച്ചിരുന്നു. ഇ-മാലിന്യം തന്നെയായിരുന്നു പ്രശ്നം. കൂടാതെ ഉപയോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടിവരുന്നു. റിപ്പോർട്ടുകൾ പ്രകാരം, നിയമം പാസാക്കിയതിനുശേഷം മാത്രമേ പുതിയ ആശയം നടപ്പിലാക്കൂ.

നിയമം പാസാകുന്നതോടെ ഫോൺ നിർമ്മാതാക്കൾക്ക് 24 മാസത്തെ ഗ്രേസ് പിരീഡ് നൽകാൻ യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലാപ്‌ടോപ്പുകളുടെ കാര്യത്തിൽ, നിർമ്മാതാക്കൾക്ക് അവരുടെ ഉപകരണങ്ങൾ പുതിയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് 40 മാസം നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP