തിരുവനന്തപുരത്തെ പാർട്ടിയെ പിടിച്ചെടുക്കാനും റിയാസ്! നിയമസഭയിൽ 'വീണയ്ക്കായി' പൊരുതിയ വർക്കല എംഎൽഎയ്ക്ക് ഇരട്ടപദവി കിട്ടുമോ? തടയിടാൻ രണ്ടും കൽപ്പിച്ച് കോടിയേരിയും; സുനിൽകുമാറിനെ മുമ്പിൽ നിർത്തി മുൻതൂക്കം നേടാൻ ആനാവൂർ; ജയൻബാബുവിന് വേണ്ടി കടകംപള്ളിയും; തലസ്ഥാനത്ത് ജില്ലാ സെക്രട്ടറിയെ കണ്ടെത്താനാകുമോ? സിപിഎമ്മിൽ അനിശ്ചിതത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഎമ്മിനെ കൈപ്പിടിയിൽ ഒതുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് സജീവ ഇടപെടൽ നടത്തുന്നുവെന്ന് സൂചന. തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറിയെ റിയാസ് തീരുമാനിക്കുമെന്ന തരത്തിലാണ് ചർച്ചകൾ. എന്നാൽ തിരുവനന്തപുരത്ത് പ്രത്യേക താൽപ്പര്യമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കരുതലോടെയാണ് നീങ്ങുന്നത്. ഇതിനൊപ്പം തിരുവനന്തപുരത്തെ പല പ്രമുഖരും സെക്രട്ടറിയായി തങ്ങളുടെ നോമിനിയെ എത്തിക്കാൻ കരുക്കൾ നീക്കുന്നുണ്ട്. ഡിവൈഎഫ് ഐയിലും എസ് എഫ് ഐയിലും എല്ലാം റിയാസിന്റെ തീരുമാനങ്ങൾ നടപ്പാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മറ്റികളിലേക്കും റിയാസ് കണ്ണുവയ്ക്കുന്നത്. ഇതിനുള്ള പരീക്ഷണ ശാലയാണ് തിരുവനന്തപുരം.
പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള യോഗം ചേരുന്നത് വരുന്ന ശനി ,ഞായർ ദിവസങ്ങളിലാണ്. ജില്ലാ സെക്രട്ടറിയേറ്റും ഈ ദിവസങ്ങളിൽ ചേരും. ഇപ്പോൾ ഉണ്ടായിരിക്കുന്ന ധാരണ അനുസരിച്ച് ഇ കെ നായനാർ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ ജില്ലാ ചുമതലയിൽ നിന്നും ആനാവൂർ നാഗപ്പൻ ഒഴിയുമെന്നാണ്. പാലിയേറ്റീവ് കെയ്റിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ആളെന്ന നിലയിൽ ആനാവൂർ തന്നെ ഈ ഉദ്യമത്തിന്റെ ഉദ്ഘാടന നടത്തിപ്പ് ചുമതലയുടെ ചുക്കാനും പിടിക്കട്ടെ എന്നാണ് പാർട്ടി പറയുന്നത്.
നിലവിൽ നിശ്ചയിച്ച പ്രോഗ്രാം അനുസരിച്ച് ഇന്നാണ് പാലിയേറ്റീവ് കെയർ നാടിന് സമർപ്പിക്കുന്നത്. അതിന് ശേഷം 20 ,21 തിയ്യതികളിൽ പാർട്ടി സെക്രട്ടറി പങ്കെടുത്ത് ചേരുന്ന ജില്ലാ കമ്മിറ്റി പുതിയ സെക്രട്ടറിയെ നിശ്ചയിക്കും എന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. പുതിയ സെക്രട്ടറിയെ തീരുമാനിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും തിരുവനന്തപുരത്തെ കാര്യങ്ങൾ അത്ര പന്തിയല്ലന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം. ജില്ലയിലെ പാർട്ടിയെ നയിക്കേണ്ടത് യുവ നേതൃത്വമാവണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും എത്തിയ വി. ജോയ് എം എൽ എ യ്ക്ക് വേണ്ടിയാണ് സമ്മർദ്ദം കൂടുതൽ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസു പോലും ജോയിയെ ജില്ലാ സെക്രട്ടറിയാക്കാൻ സമ്മർദ്ദം ചെലുത്തിയിരിക്കുകയാണ്. നിയമസഭയിലെ ചർച്ചയിൽ മുഖ്യമന്ത്രിയുടെ മകളും റിയാസിന്റെ ഭാര്യയുമായി വീണാ വിജയനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത് ജോയി ആയിരുന്നു.
ആനത്തലവട്ടത്തിന്റെ അകമഴിഞ്ഞ പിന്തുണയും ജോയിയുടെ സാധ്യത ഇരട്ടിപ്പിക്കുന്നു. എന്നാൽ എം.എൽ എ സ്ഥാനം വഹിക്കുന്നതിനാൽ ഇരട്ടപദവി വിഷയം ഉയർത്തി ഈ നീക്കങ്ങൾക്ക് തടയിടാനാണ് ജില്ലയിലെ തന്നെ പ്രമുഖ നേതാക്കളുടെ നീക്കം. എം.എൽഎ പാർട്ടി സെക്രട്ടറിയാകുന്നതിന് സി പി എം ഭരണഘടന തടസമാകുന്നില്ലന്ന് ജോയിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. നിലവിലെ സെക്രട്ടറി ആനാവൂർ നാഗപ്പൻ തന്റെ പിൻഗാമിയായി കാണുന്നത് കെ.എസ് . സുനിൽ കുമാറിനെയാണ്. സുനിൽ കുമാർ നിലവിൽ കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനുമാണ്. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ - സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സുനിൽ കുമാർ കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും എത്തി.
യുവാവ് ആയതു കൊണ്ട് തന്നെ പാർട്ടിക്ക് പുതുജീവൻ നൽകാൻ സുനിൽകുമാറിന് ആകുമെന്ന് സംസ്ഥാന നേതൃത്വത്തെ ആനാവൂർ തന്നെ ധരിപ്പിച്ചിരുന്നു. അതേ സമയം കഴിഞ്ഞ സംസ്ഥാന സമിതി ആരെ സെക്രട്ടറിയാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. പുതിയ സെക്രട്ടറിയെ നിശ്ചയിക്കാൻ ജില്ലാ കമ്മിറ്റി വിളിച്ചു ചേർക്കാൻ ആനാവൂർ നാഗപ്പനോടു നിർദ്ദേശിക്കുകയായിരുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്കും മുൻ ജില്ലാ സെക്രട്ടറി കൂടിയായ കടകംപള്ളി സുരേന്ദ്രനും മുൻ മേയർ സി.ജയൻ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് താൽപര്യം. ജില്ലാ നേതൃ രംഗത്ത് തലമുറ മാറ്റത്തിന്റെ ആവിശ്യം ഇപ്പോഴില്ലന്നും തഴക്കവും പഴക്കവുമാണ് പുതിയ ജില്ലാ സെക്രട്ടറിക്ക് ആവിശ്യമെന്നും ഇവർ വാദിക്കുന്നു. ഫലത്തിൽ 20 ,21 തിയ്യതികളിൽ ജില്ലാ കമ്മിറ്റി ചേരുമെങ്കിലും പുതിയ സെക്രട്ടറിയെ നിശ്ചയിക്കുന്നത് സി പി എം ന് കീറാമുട്ടി തന്നെയാവും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം കൂടി പങ്കെടുത്ത് തന്നെയാവും ജില്ലാ കമ്മിറ്റി ചേരുക. യോഗത്തിൽ കോടിയേരിയുടെ നിലപാടുകളാവും നിർണായകമാവുക. ജോയിക്കായി റിയാസ് ചരട് വലിക്കുമ്പോൾ ജില്ലയിലെ മുതിർന്ന നേതാക്കളുടെ തീരുമാനത്തിനൊപ്പം നിൽക്കാനാവും കോടിയേരി ശ്രമിക്കുക. ഇത് കോടിയേരി - റിയാസ് പോരിന് വഴിവെയ്ക്കുമോ എന്നും ജില്ലയിലെ ചില നേതാക്കൾ സംശയിക്കുന്നു. അങ്ങനെയെങ്കിൽ ഒത്തുതീർപ്പ് ഫോർമുല രൂപപ്പെടാനും സാധ്യതയുണ്ട്.
പാർലമെന്റ് തെരെഞ്ഞടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജില്ലയിലെ പാർട്ടിയിൽ അപസ്വരങ്ങൾ ഉണ്ടാക്കാൻ സി പി എം സംസ്ഥാന നേതൃത്വം തുനിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. റിയാസും കോടിയേരിയും പിന്നോട്ടു പോവാതെ വന്നാൽ ആനാവൂർ നാഗപ്പൻ തന്നെ തുടർന്നേക്കും. എന്നാൽ സംസ്ഥാന സെന്ററിന്റെയും ജില്ലയുടെയും ചുമതല ഒന്നിച്ചു കൊണ്ടുപോകാൻ ആനാവൂർ ബുദ്ധിമുട്ടും. ഈ സാഹ ചര്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കളുടെ ക്വാർട്ടിൽ പന്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ.
കെ എസ് സുനിൽകുമാറിനെ സെക്രട്ടറിയാക്കാനുള്ള ആനാവൂരിന്റെ പൂതിക്ക് തടയിട്ട മുതിർന്ന നേതാക്കൾ ഒത്തു തീർപ്പെന്ന നിലിയിലും മുന്നോട്ടു വയ്ക്കുന്ന പേര് സി ജയൻ ബാബുവിന്റേത് തന്നെ. സർവ്വസമ്മതനായ ജയൻ ബാബുവിനെ സംസ്ഥാന നേതൃത്വവും അംഗീകരിക്കുന്നുണ്ട്. നേരത്തെ വി എസ് ക്യാമ്പിലെ കടുത്ത പോരാളിയായരുന്നെങ്കിലും നിലപാട് മാറ്റി ഔദ്യോഗിക പക്ഷത്തോട് അടുത്ത് മുന്നോട്ടു പോകുന്ന ജയൻ ബാബുവിന്റെ സംശുദ്ധി സംഘടനയ്ക്ക് കരുത്ത് പകരുമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ കരുതുന്നത്.
ജയൻ ബാബുവിന്റെ പരിചയവും സീനിയോറിട്ടിയും ജില്ലയിൽ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടാൻ വഴിവെയ്ക്കുമെന്നും ഇവർ പറയുന്നു. . വി ജോയിക്ക് ഈ പാർട്ടി സമ്മേളനത്തിൽ ഇരട്ട ഭാഗ്യമാണ് വന്നു കയറിയത്. ഒറ്റയടിക്ക് ജില്ലാ സെക്രട്ടറിയേറ്റ്, പിന്നീട് സംസ്ഥാന കമ്മിറ്റി. ഇതൊക്ക ആനത്തലവട്ടത്തിന്റ സമ്മർദ്ദമാണെന്ന് ചില നേതാക്കൾ സമ്മതിക്കുന്നു. റിയാസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായാൽ ജയൻ ബാബുവിനെ തന്നെ സെക്രട്ടറിയാക്കാം എന്ന കണക്ക് കൂട്ടലിലാണ് മുതിർന്ന നേതാക്കൾ.
സംസ്ഥാന ഭരണം നിയന്ത്രിക്കാൻ ചുമതലപ്പെട്ട സെക്രട്ടറിയേറ്റിൽ അംഗമായിട്ടും ആനാവൂർ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാത്തത് പാർട്ടി അണികൾക്കിടയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. അണികളെ ബോധ്യപ്പെടുത്താൻ സി പി എം പറഞ്ഞ ആദ്യ ന്യായം പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ തിരുവനന്തപുരത്തെ സി പി എമ്മിൽ പുതിയ സെക്രട്ടറി ഉണ്ടാവുമെന്നാണ്.പാർട്ടി കോ്ൺഗ്രസ് കഴിഞ്ഞപ്പോൾ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മാറ്റം ഉണ്ടാകുമെന്നാണ്. ഇരുവരും അമേരിക്കയിൽ നിന്നും എത്തിയെങ്കിലും തിരുവനന്തപുരത്ത് സെക്രട്ടറിയായി ആനാവൂർ തന്നെ തുടരട്ടെ എന്ന് നിശ്ചയിക്കുകയായിരുന്നു.
ഇതിനിടെ ജില്ലാ സെക്രട്ടറി പദത്തിൽ താല്പര്യമുള്ള ചില നേതാക്കൾ മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകളും വരുത്തി ഇത് സംസ്ഥാന നേതൃത്വത്തിന്റെ നീരസത്തിനും ഇടവെച്ചു. ആനാവൂർ നാഗപ്പന് അപ്രതീക്ഷിതമായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം ലഭിച്ചതോടെ തലസ്ഥാനത്തെ ജില്ലാ സെക്രട്ടറി മോഹികളുടെ എണ്ണം കൂടി. സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ ശേഷിയുള്ള നിരവധി നേതാക്കൾ ജില്ലയിൽ തന്നെ ഉണ്ടെങ്കിലും എല്ലാ പേർക്കും നേതൃത്വത്തിന്റെ ആശിർവാദമില്ല. സ്ഥാനമോഹികൾ കൂടിയതോടെ സംസ്ഥാന നേതൃത്വവും വെട്ടിലായി. അതാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെങ്കിൽ കൂടി ആനാവൂർ നാഗപ്പനോട് തൽക്കാലം ജില്ലാ സെക്രട്ടറി പദവിയിൽ തുടരാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചത് .
Stories you may Like
- പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്ത്തുമോ?
- റിയാസും കടകംപള്ളിയും തമ്മിലുള്ള പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
- കടകംപള്ളിക്കെതിരായ റിയാസിന്റെ വിമർശനത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തി
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം
- കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്