Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി ജവാനെ കാണാതെ ആയിട്ട് 60 മണിക്കൂർ; മദ്ധ്യപ്രദേശിലെ പ്രളയത്തിൽ കാണാതെ ആയതുകൊച്ചിസ്വദേശിയേ; നിർമ്മലിനായി ജാഗ്രതയോടെ പൊലീസും ആർമിയും തിരച്ചിൽ തുടരുന്നു; പ്രാർത്ഥനയുമായി നിർമ്മലിന്റെ കുടുംബവും നാടും

മലയാളി ജവാനെ കാണാതെ ആയിട്ട് 60 മണിക്കൂർ; മദ്ധ്യപ്രദേശിലെ പ്രളയത്തിൽ കാണാതെ ആയതുകൊച്ചിസ്വദേശിയേ; നിർമ്മലിനായി ജാഗ്രതയോടെ പൊലീസും ആർമിയും തിരച്ചിൽ തുടരുന്നു; പ്രാർത്ഥനയുമായി നിർമ്മലിന്റെ കുടുംബവും നാടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:മലയാളിയായ ആർമി ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെ മദ്ധ്യപ്രദേശിലെ പാട്‌നിക്കും ബാബായിക്കും ഇടയിൽ കാണാതെ ആയിട്ട് 60 മണൂക്കുറുകൾ പിന്നിടുന്നു. ആർമിയും പൊലീസും തിരച്ചിൽ നടത്തുണ്ട് എങ്കിലും ഇത് വരെ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. നിർമ്മലിന്റെ ഭാര്യയും ആർമി ലഫ്റ്റന്റുമായ ഗോപി ചന്ദ്രയെ ജപൽപൂരിലെ ആർമി ഹെഡ്‌കോട്ട്വഴ്‌സിൽ എത്തി കണ്ടതിന് ശേഷം മടങ്ങുന്ന വഴിയിലാണ് നിർമ്മലിനെ കാണാതെ ആവുന്നത്. മദ്ധ്യപ്രദേശിൽ കഴിഞ്ഞ ദിവസം ശക്തമായ പ്രളയം ഉണ്ടായ സ്ഥലമാണ് ഇവിടം.


എറണാകുളം മാംമഗലം ഭാഗ്യധാരാ നഗറിൽ പെരുമോഴിക്കൽ വീട്ടിൽ കെ.എസ്.ഇ.ബി സീനിയർ അകൗണ്ടന്റായ പി.കെ ശിവരാജന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ സുബൈദാശിവരാജന്റെയും മൂത്ത മകനാണ് നിർമ്മൽ. മദ്ധ്യപ്രദേശിലെ പഞ്ചമഡിയിലെ ആർമി ഹെഡ്‌കോട്ടേഴ്‌സിൽ നിന്നും ഭാര്യയെ കാണാനായി ജപൽപൂരിലെക്ക് സ്വയം കാറോടിച്ചാണ് നിർമ്മൽ പോയത്. കെ.എൽ 7 സി.എം 906 ഹോണ്ടാ ബി.ആർ.ബി എന്ന ഈ വാഹനത്തിൽ ജി.പി.എസ് സംവിധാനം ഉള്ളതാണ്.

കാണാതായതിന് ശേഷം ആർമിയും പൊലീസും ജി.പി.എസ് നോക്കിയുള്ള അന്വേഷണത്തിൽ പാട്‌നിക്കും ബാബായിക്കും ഇടയിലാണ് ആളെ കാണാതെ ആയത് എന്നാണ് മനസിലായത്. എന്നാൽ ഈ ഭാഗത്ത് പ്രളയം ഉണ്ടാവുകയും ഡാമുകൾ തുറക്കുകയും ചെയ്തതിനാൽ പൂർണ്ണമായും തിരച്ചിൽ നടത്താൻ കഴിഞ്ഞിട്ടില്ല. ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ച് ആർമി തിരച്ചിൽ ശക്തമായി നടത്തുന്നുണ്ട്.

ഭാര്യയെ കണ്ടതിന് ശേഷം മൂന്ന് മണിയോടെയാണ് നിർമ്മൽ തിരികെ യാത്ര ആരംഭിച്ചത്. അമ്മ സുബൈദാശിവരാജനോട് ഞാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞിട്ടാണ് നിർമ്മൽ യാത്ര ആരംഭിച്ചത്.8.30യോടെ നിർമ്മൽ പഞ്ചമഡിയിലെ ക്വോട്ടേഴ്‌സിൽ എത്തേണ്ടതാണ്. 7 മണിക്ക് അമ്മ നിർമ്മലിനെ വിളിക്കുമ്പോൾ എന്നാൽ ഇനി 85 കിലോമീറ്റർ കൂടി ഉണ്ട് എത്താൻ തന്റെ മുന്നിലായി ഒരു ഗതാഗതതടസം കാണുന്നുണ്ട് ഇറങ്ങി നോക്കട്ടെ എന്ന് പറഞ്ഞതിന് ശേഷം നിർമ്മൽ ഫോൺ വെച്ചു. 9 മണിക്കും പത്ത് മണിക്കും അമ്മ വിളിക്കുമ്പോൾ നിർമ്മലിന്റെ രണ്ട് നമ്പരുകളും സ്വിച്ച് ഓഫ് ആയിരുന്നു. വാട്ടസ് അപ്പിൽ അയച്ച മെസേജുകളും കണ്ടിട്ടില്ല.

എല്ലാ ദിവസവും രാവിലെ അമ്മ സുബൈദക്ക് നിർമ്മലിന്റെ മെസെജ് എത്താറുണ്ട്. രണ്ട് പേരുടെയും ദിവസം ആരംഭിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ രാവിലെ ഈ മെസേജും എത്തിയിട്ടില്ല. നിർമ്മലിന്റെ ഭാര്യ ഗോപിചന്ദ്രയെ വിളിച്ചപ്പോൾ രാത്രിയിൽ തടസം കാരണം മാറി പോവുകയാണ് എന്ന് നിർമ്മൽ മേസേജ് അയച്ചതായിട്ടും. അതിന് ശേഷം ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നും ഗോപിചന്ദ്ര പറഞ്ഞു.

ഇതേ തുടർന്ന് സുബൈദ ഉടൻതന്നെ നിർമ്മലിന്റെ കൂടെ ജോലി ചെയ്യുന്ന ജീവൻ എന്ന ആർമി ഓഫീസറേ ഫോണിൽ വിളിച്ച് ക്വാട്ടേർസിലേക്ക് നോക്കാനായി പറഞ്ഞു വിട്ടു. ജീവൻ ക്വാട്ടേഴ്‌സിൽ എത്തിയപ്പോൾ നിർമ്മൽ എത്തിയിട്ടില്ലാ എന്ന് മനസിലായി.
ഈ വിവരം അറിഞ്ഞ ഉടനെ നിർമ്മലിന്റെ പിതാവ് ശിവരാജൻ തന്റെ അയൽവാസിയുടെ ബന്ധുവായ ഗ്വാളിയോർ അസിസ്റ്റന്റ് കമ്മീഷണറേ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. കമ്മീഷണർ സോണൽ ഐ.ജിയേ വിവരം ധരിപ്പിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

രാത്രി 9.30 വരെ കാറിലെ ജി.പി.എസ് സംവിധാനം പ്രവർത്തിച്ചിരുന്നതായി പൊലീസും ആർമിയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന് ശേഷം നിർമ്മലിന് എന്ത് സംഭവിച്ചു എന്നറിയാൻ സാധിച്ചിട്ടില്ല. ശക്തമായ പ്രളയം ആയതിനാൽ തിരച്ചിൽ വേണ്ട രീതിയിൽ നടത്താനും കഴിയുന്നില്ല. എന്നാൽ ആർമി ക്യാപ്റ്റനായ നിർമ്മൽ സാഹചര്യത്തെ അതിജീവിക്കുകയും സുരക്ഷിതനായി തിരിച്ചെത്തുമെന്നുമാണ് പൊലീസും ആർമിയും വിശ്വസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP