മുകുന്ദനേയും രാമൻപിള്ളയേയും പരിവാറിന് വേണം; ഉടക്കുമായി മുരളീധരൻ; രണ്ടും കൽപ്പിച്ച് കൃഷ്ണദാസ് ; രാജഗോപാൽ മൗനത്തിൽ; ആർഎസ്എസിന്റേയും അമിത് ഷായുടേയും നിലപാട് നിർണ്ണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തൊണ്ണൂറുകളിൽ ബിജെപിയുടെ കേരളത്തിലെ ശക്തി കേന്ദ്രങ്ങളായിരുന്നു പിപി മുകുന്ദനും കെ രാമൻപിള്ളയും. കെജി മാരാരുടെ മരണത്തോടെ മുകുന്ദനും രാമൻപിള്ളയും രണ്ട് ചേരികളിലായി. അതിന്റെ ഭാഗമായുണ്ടായ വിവാദങ്ങൾ രണ്ട് നേതാക്കളുടേയും പാർട്ടിക്ക് പുറത്ത് പോകലിന് കാരണമായി. ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തകരുമായി വ്യക്തി ബന്ധമുണ്ടായിരുന്ന നേതാവാണ് മുകുന്ദൻ. സംസ്ഥാന പ്രസിഡന്റ് പദവിയുൾപ്പെടെ വഹിച്ച രാമൻപിള്ളയും ജനകീയനായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തോൽവിയെ തുടർന്നുള്ള വിവാദങ്ങളിൽ രാമൻപിള്ളയും മുകുന്ദനും പെട്ടതോടെ രണ്ട് പേരേയും ആർഎസ്എസ് കൈവിട്ടു. ഇതോടെ പാർട്ടിക്ക് പുറത്തുമായി. എന്നാൽ കേരളത്തിൽ മുന്നേറ്റത്തിന് തയ്യാറെടുക്കുന്ന ബിജെപിക്ക് മുകുന്ദന്റേയും രാമൻപിള്ളയുടേയും സാന്നിധ്യം ഗുണകരമാകുമെന്നാണ് ആർ എസ് എസിന്റെ നിലവിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രണ്ട് പേരേയും പാർട്ടിയുമായി സഹകരിപ്പിക്കണമെന്നാണ് നിർദ്ദേശം.
ഏറെ നാളായി ഇതിനുള്ള ചർച്ചകൾ തുടങ്ങിയിട്ട്. മാതാ അമൃതാനന്ദമയീ മഠത്തിലെ ഉന്നതരും മുകുന്ദന് വേണ്ടി രംഗത്തുവന്നു. എസ്എൻഡിപിയുമായുള്ള ബിജെപി ബന്ധത്തിന് പിന്നിൽ ചരട് പിടിച്ച വിഎച്ച്പിയിലെ യുവ നേതാവും മുകുന്ദൻ വിഷയം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മുന്നിൽ അവതരിപ്പിച്ചു. ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമകാലികനാണ് മുകുന്ദൻ. സംഘാടകനെന്ന നിലയിലെ മുകുന്ദന്റെ പ്രവർത്തനങ്ങളോട് മോദിക്കും മതിപ്പുണ്ട. ഈ സാഹചര്യത്തിൽ മുകുന്ദനെ മടക്കികൊണ്ടു വരാൻ ദേശീയ നേതൃത്വവും തീരുമാനിച്ചു. എന്നാൽ സംസ്ഥാനത്തെ ആർഎസ്എസ് ഘടകത്തിന്റെ തീരുമാനം ഇതിന് അനിവാര്യമാണ്. ആർഎസ്എസ് പ്രചാരകനെന്ന നിലയിലായിരുന്നു ബിജെപിയുമായി മുകുന്ദൻ സഹകരച്ച് പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ പാർട്ടിയിൽ അംഗത്വം മുകുന്ദൻ എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംഘപരിവാറിന്റെ അനുമതി അനിവാര്യമാകുന്നത്. ഇത് തരിച്ചറിഞ്ഞാണ് മുകുന്ദനെ പാർട്ടിയിൽ കൊണ്ടു വരുന്നതിനെതിരായ നീക്കം സംസ്ഥാന ബിജെപിയിൽ ശക്തമാകുന്നത്.
മുകുന്ദൻ ബിജെപിയിൽ തിരിച്ചെത്തുന്നത് പികെ കൃഷ്ണദാസ് പക്ഷത്തിന് കരുത്ത് പകരുമെന്നാണ് പ്രസിഡന്റ് വി മുരളീധരൻ വിഭാഗത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ മുകുന്ദനെ തിരിച്ചുകൊണ്ടു വരുന്നതിനെ എതിർക്കും. പാർട്ടിയിൽ വിഭാഗിതയ കൂട്ടാനേ ഈ നീക്കം ഉപകരിക്കൂവെന്നാണ് മുരളീധര പക്ഷത്തിന്റെ വിശദീകരണം. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്യും. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തേയും ഈ നീക്കത്തിന് എതിരാക്കാൻ ബോധപൂർവ്വമായ ശ്രമം തുടങ്ങിയിട്ടുണ്ട്. രാമൻപിള്ളയെ മടക്കികൊണ്ടു വരുന്നതിൽ മുരളീധരനും കൂട്ടർക്കും എതിർപ്പില്ലെന്നും സൂചനയുണ്ട്. എന്നാൽ രാമൻപിള്ളയെ അനുകൂലിക്കാൻ മുകുന്ദനെ എതിർക്കാനും കഴിയില്ല. അതുകൊണ്ട് രണ്ടു പേരുടേയും കാര്യത്തിൽ അനുകൂല പ്രതികരണത്തിന് ഔദ്യോഗിക വിഭാഗം തയ്യാറാകില്ല. മുകുന്ദനെതിരെ നീക്കം സജീവാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ മുരളീധരൻ നടത്തിയ പ്രസ്താവനയുമെത്തുന്നത്.
എന്നാൽ ഡിസംബറിൽ പ്രസിഡന്റ് വി മുരളീധരന്റെ കാലാവധി തീർന്നാൽ മുകുന്ദൻ ബിജെപി സംസ്ഥാന നേതൃതലത്തിൽ അവരോധിതനാകുമെന്നാണ് ബിജെപിയിലെ പികെ കൃഷ്ണദാസ് പറയുന്നത്. നേതാക്കളിൽ ഒരു വിഭാഗവുമായി പിണങ്ങിയ മുകുന്ദൻ കുറച്ചു വർഷമായി സംഘടനാ പ്രവർത്തനത്തിലില്ല. പത്തുവർഷമായി രാഷ്ട്രീയ ബന്ധങ്ങൾ ഒഴിവാക്കി കണ്ണൂർ ഇരിട്ടിക്കടുത്ത വീട്ടിൽ കഴിയുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ എല്ലാം ഉടൻ തീരുമെന്നും അവർ പറയുന്നു. രാഷ്ട്രീയത്തിൽ സജീവമാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുകുന്ദൻ ഒരു ചാനലിന് അഭിമുഖം നൽകിയിരുന്നു. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ ബിജെപിയിൽ സജീവമാകുമെന്നായിരുന്നു മുകുന്ദന്റെ പ്രഖ്യാപനം. ഇതോടെയാണ് കടന്നാക്രമണവുമായി മുരളീധരൻ നേരിട്ട് രംഗത്ത് വന്നത്. മുകുന്ദൻ ഇപ്പോൾ എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരു ചർച്ചയും നടക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. പരിഹാസത്തോടെയായിരുന്നു പ്രതികരണം.
ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി മുകുന്ദനെ പരിഹസിച്ച് സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ. മുകുന്ദന് ബിജെപിയുടെ പ്രാഥമിക അംഗത്വംപോലുമില്ല. അദ്ദേഹം ഇപ്പോൾ എസ്എംഎസ് അയച്ച് അംഗമായോ എന്നറിയില്ല. ബിജെപിയെ ഇനിയും കോൺഗ്രസ് തൊഴുത്തിൽകെട്ടാമെന്ന് ആരും കരുതേണ്ടതില്ലെന്നും മുകുന്ദനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. മുകുന്ദൻ ഇപ്പോൾ എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരു ചർച്ചയും നടക്കുന്നില്ലെന്നും പ്രസ്ക്ലബ്ബിന്റെ ജനഹിതം പരിപാടിയിൽ മുരളീധരൻ പറഞ്ഞു. പി പി മുകുന്ദനെ ബിജെപി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രനേതൃത്വം ശ്രമിക്കുന്നതായ വാർത്തയെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴാണ് വി മുരളീധരൻ മുകുന്ദനെ പരിഹസിച്ചത്. എന്നാൽ നേതൃപദവിയിലേക്ക് തിരിച്ചുവരാനുള്ള ആവശ്യം വന്നാൽ സ്വാഭാവികമായും അതുണ്ടാകുമെന്ന് പി പി മുകുന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പ്രതികരിക്കാനില്ലെന്നും അറിയിച്ചു.
മുരളീധരന്റെ പ്രസ്താവന കടന്നുപോയെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ഒത്തൊരുമയാണ് ആവശ്യം. ബിജെപിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവരെ എല്ലാം ഒപ്പം നിർത്തണം. എന്നാൽ പരിവാർ ആശയവുമായി സാമൂഹിക പ്രവർത്തനം നടത്തിയ മുകുന്ദനെ ആക്ഷേപിച്ചത് ശരിയായില്ലെന്നാണ് ഇവരുടെ നിലപാട്. ഇത് പരാതിയായി തന്നെ അമിത് ഷായെ അറിയിക്കും. മുകുന്ദന് അനുകൂലമായുള്ള തീരുമാനം ദേശീയ നേതൃത്വം ഉടൻ എടുക്കുമെന്നാണ് ഇവരുടെ പക്ഷം. എസ്എൻഡിപിയുമായുള്ള മുന്നണി രൂപീകരണം സജീവമാക്കുക എന്ന ലക്ഷ്യത്തിനായാണ് പഴയ നേതാവിൽ ആർഎസ്എസും ബിജെപിയും വിശ്വാസമർപ്പിക്കുന്നത്്. വെള്ളാപ്പള്ളി നടേശനിലൂടെ സംഘപരിവാറിന്റെ രാഷ്ട്രീയമോഹങ്ങൾ പൂവണിയിക്കാൻ ഇന്നത്തെ നേതൃത്വം പോരെന്ന അഭിപ്രായം ദേശീയതലത്തിലുണ്ട്. വി മുരളീധരന് ശിവഗിരിയോടാണ് താൽപ്പര്യമെന്നതും പരസ്യമാണ്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളിക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിലും വീഴ്ച വന്നുവെന്നാണ് പരിവാറിലെ പ്രധാനികളുടെ വിലയിരുത്തൽ.
വെള്ളാപ്പള്ളി സഖ്യത്തിൽ താൽപര്യം കാട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചില സംസ്ഥാന നേതാക്കളെ നേരത്തെ ശാസിച്ചിരുന്നു. അവസരം വിനിയോഗിക്കാൻ മിടുക്ക് കാട്ടുന്നില്ലെന്ന പരാതി സംസ്ഥാന ആർഎസ്എസ് നേതൃത്വം ബിജെപി നേതാക്കൾക്കെതിരെ ഉന്നയിച്ചിട്ടുമുണ്ട്. ഇത്തരമൊരവസ്ഥയിലാണ് പഴയ ആർഎസ്എസ് നേതാവിനെ തിരിച്ചുവിളിക്കുന്നത്. എസ്എൻഡിപിക്കൊപ്പം മറ്റു ചില സമുദായ സംഘടനകളെയും വലയിലാക്കി മുന്നണി വിപുലമാക്കുകയെന്ന ദൗത്യവും മുകുന്ദനെ ഏൽപിക്കാനാണ് നീക്കം. വിഎച്ച്പിയാണ് എസ്എൻഡിപിയെ ബിജെപിയുമായി അടുപ്പിച്ചത്. അമിത് ഷായെ നേരിട്ട് ഇടപെടുത്തിയായിരുന്നു നീക്കം. ഇതിൽ മുരളീധരനും കൂട്ടർക്കും അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളും. മുകുന്ദനെ ബിജെപിയുടെ മുഖമാക്കുന്നതിലൂടെ നായർ വോട്ടുകളും കൈവിടില്ലെന്നാണ് പരിവാറിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എൻഎസ്എസുമായും മുകുന്ദന് നല്ല ബന്ധമാണ് ഉള്ളത്.
1988ൽ ബിജെപിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ആർഎസ്എസ് നേരിട്ടിടപെട്ട് നിയമിച്ച നേതാവാണ് പി പി മുകുന്ദൻ. ആർഎസ്എസ് പ്രചാരകനായി പ്രവർത്തിക്കവെയായിരുന്നു ഈ ചുമതലാമാറ്റം. തുടർന്ന് കോൺഗ്രസുമായി രഹസ്യ സഖ്യമുണ്ടാക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കുക എന്ന ആശയം സജീവമാക്കി ഉയർത്തി മുകുന്ദൻ. കേരള രാഷ്ട്രീയത്തിലെ വിവാദമായ കോലീബി (കോൺഗ്രസ്-മുസ്ലിംലീഗ്-ബിജെപി) സഖ്യത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളുമായിരുന്നു. എന്നാൽ മാരാരുടെ മരണത്തിന് ശേഷം ഒ രാജഗോപാലുമായി മുകുന്ദൻ ഭിന്നതയിലായി. രാജഗോപാലിനൊപ്പം രാമൻപിള്ളയും ചേർന്നു. ഇതോടെയാണ് രാഷ്ട്രീയ വനവാസത്തിന് മുകുന്ദൻ നിർബന്ധിതനായത്. വീണ്ടും മുകുന്ദന്റെ തിരിച്ചുവരുവ് ചർച്ചയാകുമ്പോൾ രാജഗോപാൽ മൗനത്തിലാണ്. രാമൻപിള്ളയെ തിരിച്ചു കൊണ്ടു വരണമെന്ന അതിയായ ആഗ്രഹം രാജഗോപാലിനുണ്ട്. എന്നാൽ മുകുന്ദനെ അനുകൂലിക്കാനും കഴിയില്ല. ആർഎസ്എസ് തീരുമാനം ഉണ്ടാകും വരെ മൗനം തുടരാനാണ് രാജഗോപാലിന്റെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്