പ്രണയപരവശനായി സുകേഷ് 52 ലക്ഷത്തിന്റെ കുതിരയും 9 ലക്ഷത്തിന്റെ പേർഷ്യൻ പൂച്ചയും ഒക്കെ സമ്മാനിക്കുമ്പോൾ ജാക്വിലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നു കള്ളപ്പണമാണെന്ന്; ബോളിവുഡ് താരം കൈപ്പറ്റിയത് അഞ്ചുകോടിയിലേറെ; ജാക്വിലിനെയും പ്രതിയാക്കി ഇഡി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും പ്രതി. 200 കോടിയുടെ കള്ളപ്പണതട്ടിപ്പ് കേസിലെ പ്രതിയായ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിന് എതിരായ കേസിലാണ് ജാക്വിലിനെയും ഇഡി പ്രതിയാക്കിയത്.
ഡൽഹി കോടതിയിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അനുബന്ധ കുറ്റപത്രത്തിലാണ് താരത്തിന്റെ പേരും ഉൾപ്പെടുത്തിയത്. 200 കോടിയുടെ കള്ളപ്പണത്തിന്റെ ഉറവിടമാണ് ഇഡി അന്വേഷിക്കുന്നത്. ഫാർമസിക്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രമോട്ടർമാരായിരുന്ന അദിതി സിങ്, ശിവേന്ദ്ര സിങ് എന്നിവരെ കബളിപ്പിച്ച് 215 കോടി തട്ടിയതിനാണ് സുകേഷ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്.
സുകേഷ് ചന്ദ്രശേഖർ തട്ടിയെടുത്ത പണം എങ്ങനെ വിനിയോഗിച്ചു എന്നാണ് ഇഡിയുടെ ആദ്യ കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നത്. തട്ടിയെടുത്ത പണത്തിൽ നിന്ന് അഞ്ച് കോടിയിലേറെ ചന്ദ്രശേഖർ സമ്മാനമായി ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയെന്ന് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു. സാമ്പത്തിക തിരിമറിയിലൂടെ കിട്ടിയ പണമാണ് തനിക്ക് സമ്മാനമായി നൽകുന്നതെന്ന് താരത്തിന് അറിയാമായിരുന്നു എന്നാണ് ഇഡി ആരോപിക്കുന്നത്.
തന്റെ ദീർഘകാലത്തെ കൂട്ടാളിയും കൂട്ടുപ്രതിയുമായ പിങ്കി ഇറാനിയെ ഉപയോഗിച്ചാണ് 5.71 കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് കൈമാറിയത്. നേരത്തെ ഇഡി, ജാക്വിലിനെ ചോദ്യം ചെയ്യുകയും അവരുടെ 7 കോടിയോളം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ 52 ലക്ഷം വിലമതിക്കുന്ന കുതിര, 9 ലക്ഷത്തിന്റെ പേർഷ്യൻ പൂച്ച
എന്നിവയും ഉൾപ്പെടുന്നു. ഇതുകൂടാതെ ജാക്വിലിന്റെ കുടുംബാംഗങ്ങൾക്കും സുകേഷ് ചന്ദ്രശേഖർ വൻതോതിൽ പണം നൽകിയിരുന്നു. ആഡംബര ബ്രാൻഡുകളായ ഗൂച്ചിയുടെയും ചാനലിന്റെയും ഒക്കെ ഡിസൈനർ ബാഗുകളും വസ്ത്രങ്ങളും ജാക്വിലിന് സമ്മാനമായി കിട്ടിയിരുന്നു. ഒരു വെബ്സീരീസ് തുടങ്ങാൻ ജാക്വിലിന് വേണ്ടി ഒരു തിരക്കഥാകൃത്തിന് 15 ലക്ഷം രൂപയും സുകേഷ് കൈമാറി.
ശ്രീലങ്കൻ പൗരയായ ജാക്വിലിൻ ഫെർണാണ്ടസ് 2009 ലാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകേഷ് ചന്ദ്രശേഖറും ഭാര്യ ലീന മരിയ പോളും അടക്കം എട്ടുപേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളി നടി ലീന മരിയ പോൾ മാസ്റ്റർബ്രെയിൻ
ഇഡിയുടെ കുറ്റപത്ര പ്രകാരം, മലയാളി നടി ലീന മരിയ പോളാണ് തട്ടിപ്പ് പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ. സുകാഷിനെയാണ് ആദ്യം 200 കോടി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. വാർത്ത എത്തിയതോടെ, ലീന തെളിവെല്ലാം നശിപ്പിച്ചു. തനിക്ക് ഈ തട്ടിപ്പിൽ ഒന്നും ഒരു പങ്കുമില്ലെന്നാണ് ലീന ഭാവിക്കുന്നത്. കൂട്ടുപ്രതികളുടെ മൊഴികൾ അവർക്ക് എതിരാണ് താനും.
2009 ലാണ് ലീന തന്റെ മോഡലിങ് കരിയർ ആരംഭിക്കുന്നത്. ഹസ്ബൻഡ്സ് ഇൻ ഗോവ,കോബ്ര, ബിരിയാണി എന്നീ ചിത്രങ്ങളിൽ വേഷമിട്ടു.ഷൂജിത് സിർകാറിന്റെ മദ്രാസ് കഫേയിൽ തമിഴ് വിമത നേതാവിന്റെ റോളിലായിരുന്നു. 2010 ലാണ് സുകാഷിനെ പരിയപ്പെടുന്നത്. താൻ ഒരു രാഷ്ട്രീയ കുടുംബാംഗമാണ് എന്നാണ് സുകാഷ് ലീനയോട് പറഞ്ഞത്. ഇതാദ്യമായല്ല ദമ്പതികൾ അറസ്റ്റിലാകുന്നത്. 2013 ൽ ഒരു ചെന്നൈ ബാങ്കിനെ 19 കോടി തട്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു. അതിന് ശേഷം ഇവർ ഗോറിഗോണിലേക്ക് താമസം മാറ്റി. അവിടെ 10 കോടിയുടെ വഞ്ചനാ കേസിൽ കുടുങ്ങി. 2018 ലാണ് അധോലോക ഡോൺ രവി പൂജാരിയുടെ ഗൂണ്ടകൾ ലീനയുടെ കൊച്ചി പനമ്പള്ളി നഗറിലെ ലക്ഷ്വറി നെയിൽ സലൂണിൽ വെടിവെപ്പ് നടത്തിയത്.
പണം തിരിച്ച് പിടിക്കണമെങ്കിൽ ലീനയാണ് മുഖ്യകണ്ണി എന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ലീന മരിയ പോൾ ഒരു മലയാളം വെബ് സീരിസിനു ഫണ്ട് ചെയ്തതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരിയിൽ യുട്യൂബിൽ റിലീസ് ചെയ്ത, പ്രമുഖ താരങ്ങൾ പലരും അഭിനയിച്ച വെബ്സീരിസിന്റെ നിർമ്മാണത്തിനു പിന്നിൽ നിന്നതു ലീനയുടെയും സുകേഷിന്റെയും കമ്പനിയാണെന്നാണു പൊലീസ് കണ്ടെത്തൽ. ആഡംബര കാറുകൾ വാങ്ങാൻ സുകാഷിനെയും ഭാര്യ ലീന മരിയ പോളിനെയും സഹായിച്ച, സ്വകാര്യ കമ്പനി ഡയറക്ടർ അരുൺ മുത്തുവാണു ലീനയെയും സുകാഷിനെയും ഫിലിം കമ്പനി ആരംഭിക്കാൻ സഹായിച്ചതെന്നു പറയുന്നു.
2018 ലാണു കമ്പനി ആരംഭിക്കുന്നത്. വെബ്സീരിസ് നിർമ്മാണത്തിൽ ലീന പ്രധാന പങ്കാളിയായി. യുട്യൂബിൽ ഏറെ ശ്രദ്ധ നേടിയ സീരിസ് ഒരു മലയാളം ഒടിടി പ്ലാറ്റ്ഫോമിനു 3 കോടി രൂപയ്ക്കാണു വിറ്റത്.
ജയിൽ ഓഫീസാക്കി സുകേഷിന്റെ തട്ടിപ്പുകൾ
2017 മുതൽ ജയിയിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജയിയിൽ നിന്നു നടത്തിയ 84 ഫോൺ കോളുകളുടെ വിശദാംശങ്ങളാണ് ഇഡി കാടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പരിശോധനയിൽ സുകാഷിന്റെ ജയിൽ മുറിയിൽ നിന്നു രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. പെയ്ഡ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു നമ്പരുകൾ വ്യാജമാക്കിയാണു കേന്ദ്ര മന്ത്രാലയ ജീവനക്കാർ അടക്കമുള്ള ഉന്നതർ എന്ന വ്യാജേന സുകാഷ് എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ടിരുന്നത്.
2020 ജൂണിൽ ആദ്യം ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ലയെന്ന പേരിൽ സുകാഷ് അദിതി സിങ്ങിനെ ബന്ധപ്പെട്ടു. നിയമ സെക്രട്ടറി അനൂപ് കുമാറെന്ന പേരിലാണ് വിളിച്ചത്. പിന്നീട് നിയമമന്ത്രാലയത്തിലെ ജൂനിയർ ഉദ്യോഗസ്ഥൻ അഭിനവായും വിളിച്ചു. പണമിടപാടുകൾ ഉന്നത ഉദ്യോഗസ്ഥർ സംസാരിക്കുന്നത് ഉചിതമല്ലാത്തതിനാൽ തന്നെ നിയോഗിച്ചുവെന്നാണ് അഭിനവ് അദിതിയോടു പറഞ്ഞിരുന്നത്.
ജാക്വിലിനെ വീഴ്ത്തിയത് ഇങ്ങനെ
കേന്ദ്ര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജാക്വിലിനെ വിളിച്ച സുകേഷ് ചന്ദ്രശേഖർ അവകാശപ്പെട്ടത് താൻ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിൽ പെട്ടയാളെന്നായിരുന്നു. കേസുമായി ബന്ധപ്പെട്ട 36 കാരിയായ ജാക്വിലിന്റെ മൊഴി ഇഡി രണ്ടു വട്ടം എടുത്തിരുന്നു. ശേഖർരത്ന വാല എന്നാണ് സുകേഷ് സ്വയം പരിചയപ്പെടുത്തിയതെന്ന് ജാക്വിലിൻ പറഞ്ഞു. ഡൽഹിയിലെ കോടതിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി കുറ്റപത്രം ഫയൽ ചെയ്തത്. സുകേഷിന്റെ ഭാര്യ ലീന മരിയ പോളും മറ്റ് ആറ് പേരും കേസിലെ പ്രതികളാണ്.
വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റി
2020 ഡിസംബർ മുതൽ 2021 ജനുവരി വരെ പല ആഴ്ചകളായി സുകേഷ് ജാക്വിലിനെ പരിചയപ്പെടാനും, അടുക്കാനും ശ്രമിച്ച് വരികയായിരുന്നു. നിരവധി കോളുകൾ വന്നങ്കിലും ആളെ പരിചയം ഇല്ലാത്തതുകൊണ്ട് ജാക്വിലിൻ കോളുകൾ എടുത്തില്ല. ഇതോടെ സുകേഷ് അടുത്ത തന്ത്രം പ്രയോഗിച്ചു. ഒരുസർക്കാർ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ജാക്വിലിന്റെ മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് ഷാൻ മുത്തത്തിലിനെ വിളിച്ചു. ശേഖർരത്ന വാല വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നും ജാക്വിലിൻ അദ്ദേഹത്തെ പരിചയപ്പെടണമെന്നും, അദ്ദേഹം അവരുമായി സംസാരിക്കാൻ താൽപര്യപ്പെടുന്നു എന്നുമായിരുന്നു കോൾ.
ജാക്വിലിൻ പിന്നീട് സുകേഷിനെ പരിചയപ്പെട്ടപ്പോൾ, അയാൾ താൻ സൺ ടിവിയുടെ ഉടമയാണ് എന്നാണ് പരിചയപ്പെടുത്തിയത്. ജെ.ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും തങ്ങൾ ചെന്നൈ സ്വദേശികൾ ആണെന്നും നുണ പറഞ്ഞു. മാത്രമല്ല, താൻ ജാക്വിലിന്റെ കടുത്ത ആരാധികയാണെന്നും ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അവർ അഭിനയിക്കണമെന്നും സൺ ടിവിക്ക് നിരവധി പ്രോജക്റ്റുകൾ ഉണ്ടെന്നും സുകേഷ് ധരിപ്പിച്ചു.
ഇത് കൂടാതെയാണ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്റിന് അമിത് ഷായുടെ ഓഫീസിൽ നിന്നാണെന്നും സുകേഷ് വിഐപി ആണെന്നും പറഞ്ഞ് കോൾ വന്നത്. അതൊരു തട്ടിപ്പ് കോളായിരുന്നു എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
ജാക്വിലിനും നോറ ഫത്തേഹിക്കും സമ്മാന പെരുമഴ
ജാക്വിലിൻ ഫെർണാണ്ടസിനും നോറ ഫത്തേഹിക്കും അത്യാഡംബര വസ്തുക്കൾ സമ്മാനിച്ചതായി സുകേഷ് ചന്ദ്രശേഖർ ഇഡിയോട് വെളിപ്പെടുത്തി. മിനി കൂപ്പർ കാർ മുതൽ ഗുച്ചി , ചാനൽ തുടങ്ങിയ ബ്രാൻഡ് ബാഗുകൾ, ഗുച്ചിയുടെ ജിം വെയർ, ലൂയിസ് വൂട്ടന്റെ ഷൂസ്, രണ്ട് ജോഡി വജ്ര മോതിരങ്ങൾ, ബ്രെയിസ്ലെറ്റ് എന്നിവ ജാക്വിലിന് സമ്മാനമായി നൽകി. വിവിധ ഹോട്ടലുകളിലെ താമസവും യാത്രയ്ക്കുള്ള ജെറ്റ് വിമാനസർവീസും ജാക്വിലിന് തരപ്പെടുത്തി നൽകി. മിനി കൂപ്പർ പിന്നീട് താൻ സുകേഷിന് തിരിച്ചുനൽകിയെന്ന് ജാക്വിലിൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.
നോറ ഫത്തേഹിക്ക് ബിഎംഡബ്യു കാറാണ് സമ്മാനിച്ചത്. കൂടാതെ ഗൂച്ചിയുടെ ബാഗ്, ഐ ഫോൺ എന്നിവയും സമ്മാനിച്ചു. ഭാര്യയും നടിയുമായ മരി ലിനാ പോൾ വഴിയാണ് ഇവ എത്തിച്ചതെന്ന് സുകേശ് ഇഡിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. നോറ ഫത്തേഹിയും ഇക്കാര്യം ഇഡിക്ക് മുന്നിൽ സമ്മതിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ സൂത്രധാരൻ
ഓഗസ്റ്റ് ഏഴിന് ഡൽഹി പൊലീസിന്റെ പിടിയിലാകും വരെ ജാക്വിലിനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു സുകേഷ്. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ് അടക്കം നിരവധി സമ്പന്ന വ്യക്തികളെ സുകേഷും ഭാര്യ ലീന മരിയ പോളും ചേർന്ന് തട്ടിച്ചതായി ഡൽഹി പൊലീസും ഇഡിയും കണ്ടെത്തിയിട്ടുണ്ട്
ജയിലിൽ വച്ച് ഫോൺ സ്പൂഫ് ചെയ്ത് തട്ടിപ്പ്
രോഹിണി ജയിലിൽ കഴിയുമ്പോൾ ഫോൺ സ്പൂഫിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുകേഷും ഗ്യാങ്ങും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സുകേഷിനും ഭാര്യക്കും ഒപ്പം കൂട്ടുപ്രതികളായ പ്രദീപ് രംണനി, ദീപക് രംണനി, സുകേഷിന്റെ കൂട്ടാളി പിങ്കി ഇറാനി എന്നിവരെയും പിടികൂടിയിരുന്നു. ഓഗസ്റ്റിൽ സുകേഷിന്റെ ചെന്നൈയിലെ കടലിന് അഭിമുഖമായ ബംഗ്ലാവ് ഇഡി റെയ്ത് ചെയ്തിരുന്നു. അവിടെ നിന്ന് 82.5 ലക്ഷവും 12 ലധികം ആഡംബര കാറുകളും പിടിച്ചെടുക്കുകയും ചെയ്തു.
സുകേഷ ചന്ദ്രശേഖറാണ് ഈ തട്ടിപ്പിന്റെ സൂത്രധാരൻ. 17 ാം വയസിലേ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നു. നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ട്, ഇഡി പറഞ്ഞു. ജയിലിലായിരിക്കുമ്പോഴും ആളുകളെ തട്ടിച്ചു. ജയിലിൽ അനധികൃതമായി സമ്പാദിച്ച സെൽപോൺ വഴി സ്പൂഫിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ നമ്പറുകളിൽ നിന്ന് തട്ടിപ്പ് നടത്താനായി വിളിക്കുക പതിവായിരുന്നു. ജയിലിൽ നിന്ന് ആളുകളെ വിളിക്കുമ്പോൾ, താൻ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. തുക വാങ്ങി ആളുകളെ സഹായിക്കുകയാണ് താൻ എന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്