Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതകം ചർച്ചയായപ്പോൾ കൊച്ചിയിൽ നിന്ന് മുങ്ങി; തേഞ്ഞിപ്പലത്ത് എത്തിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫാക്കി; മലബാറിലേക്ക് കടന്നുവെന്ന തിരിച്ചറിവിൽ പയ്യോളിയിൽ അരിച്ചു പെറുക്കിയ പൊലീസിന് കിട്ടിയത് നിർണ്ണായക സൂചനകൾ; മംഗലാപുരത്തേക്ക് കടക്കും മുമ്പ് അർഷാദ് അറസ്റ്റിൽ; കാക്കാനാട്ടെ കൊലയിൽ നിർണ്ണായക വഴിത്തിരിവ്; സജീവ് കൃഷ്ണന്റെ കൊലയിൽ ഇനി സത്യം പുറത്തു വരും

കൊലപാതകം ചർച്ചയായപ്പോൾ കൊച്ചിയിൽ നിന്ന് മുങ്ങി; തേഞ്ഞിപ്പലത്ത് എത്തിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫാക്കി; മലബാറിലേക്ക് കടന്നുവെന്ന തിരിച്ചറിവിൽ പയ്യോളിയിൽ അരിച്ചു പെറുക്കിയ പൊലീസിന് കിട്ടിയത് നിർണ്ണായക സൂചനകൾ; മംഗലാപുരത്തേക്ക് കടക്കും മുമ്പ് അർഷാദ് അറസ്റ്റിൽ; കാക്കാനാട്ടെ കൊലയിൽ നിർണ്ണായക വഴിത്തിരിവ്; സജീവ് കൃഷ്ണന്റെ കൊലയിൽ ഇനി സത്യം പുറത്തു വരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതി അർഷാദ് പിടിയിൽ. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാൽക്കണിയിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. ഫ്ളാറ്റിൽ താമസിച്ചിരുന്ന മറ്റുള്ളവർ കഴിഞ്ഞദിവസം വിനോദയാത്ര കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. അർഷാദാണ് കൊല ചെയ്തതെന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞദിവസങ്ങളിൽ കൊല്ലപ്പെട്ട സജീവ് കൃഷ്ണനും കാണാതായ അർഷാദുമാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. സംശയം തോന്നിയ മറ്റുസുഹൃത്തുക്കൾ കഴിഞ്ഞദിവസം വാതിൽ പൊളിച്ച് അകത്തുകടന്നതോടെയാണ് സജീവിനെ കൊലപ്പെട്ടനിലയിൽ കണ്ടത്. അർഷാദ് ഇതിനോടകം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തിരുന്നു. ഒളിവിൽപോയ അർഷാദിനെ കാസർഗോഡ് അതിർത്തിയിൽ നിന്നാണ് പിടിച്ചത്. മംഗലാപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടുത്ത് വച്ചാണ് അർഷാദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദിനെ അതിവേഗം പിടിച്ചത്.രീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ സംശയം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്‌ളാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഫ്‌ളാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്‌ളാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.

ഞായറാഴ്‌ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്‌സോണിയ എന്ന ഫ്‌ളാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ളാറ്റ്. ഇൻഫോപാർക്കിന് സമീപത്താണ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്.

സജീവ് കൃഷ്ണന്റെ മൊബൈൽ ഫോൺ കഴിഞ്ഞദിവസംവരെ ഉപയോഗിച്ചിരുന്നത് അർഷാദായിരുന്നു. കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഫ്ളാറ്റിൽനിന്ന് കാണാതായ പയ്യോളി സ്വദേശി അർഷാദ്, മറ്റു സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കാനായി സജീവിന്റെ മൊബൈൽ ഉപയോഗിച്ചെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞദിവസം വരെ സജീവിന്റെ ഫോണിൽനിന്ന് മെസേജുകൾ വന്നിരുന്നതായും എന്നാൽ ഇതിൽ ഉപയോഗിച്ചിരുന്ന ഭാഷാരീതിയിൽ സംശയം തോന്നിയിരുന്നതായും ഇവരുടെ മറ്റൊരു സുഹൃത്തായ അംജാദ് പ്രതികരിച്ചു.

'കഴിഞ്ഞദിവസം വരെ സജീവിന്റെ ഫോണിൽനിന്ന് മെസേജുകൾ വന്നിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മെസേജുകൾ കണ്ടപ്പോൾ സംശയം തോന്നിയിരുന്നു. മെസേജുകളിലെ സ്ലാങ് ആണ് സംശയമുണ്ടാക്കിയത്. ആരും ഫ്ളാറ്റിലേക്ക് വരാതിരിക്കാൻ വേണ്ടി അർഷാദ് തന്നെയാകും സജീവിന്റെ ഫോണിൽനിന്ന് മെസേജ് അയച്ചതെന്നാണ് കരുതുന്നത്. ഫോൺ വിളിച്ചപ്പോൾ എടുക്കുകയും ചെയ്തില്ല. ഞാൻ ഫ്രണ്ടിന്റെ ഫ്ളാറ്റിലാണ്, ഫ്ളാറ്റിൽ ഇല്ല എന്നിവയായിരുന്നു മെസേജുകൾ'- അംജാദ് പറഞ്ഞു.

ഒ അർഷാദ് രണ്ടാഴ്ച മുമ്പാണ് ഫ്ളാറ്റിൽ വന്നതെന്നും അംജാദ് വ്യക്തമാക്കി. അർഷാദ് ഫ്ളാറ്റിൽ വന്നിട്ട് രണ്ടാഴ്ചയിലേറെയായി. ഒരു കുടുംബസുഹൃത്തിന്റെ പരിചയക്കാരനായിരുന്നു. സജീവിനെ ചെറുപ്പംമുതലേ അറിയാം. തങ്ങൾ പോകുന്നത് വരെ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും തന്റെ സ്‌കൂട്ടറുമായാണ് അർഷാദ് മുങ്ങിയിരിക്കുന്നതെന്നും അംജാദ് പ്രതികരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP