'നിങ്ങളെന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ'; ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു; ചരിത്രവും രാഷ്ട്രീയവും നീതി കാണിക്കാത്ത അതിർത്തിഗാന്ധിയെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
സുധാ മേനോൻ
1947 ഓഗസ്റ്റ് 14 ന് പതിനെട്ടു വർഷം മുൻപ്, 1929 ഡിസംബർ മുപ്പത്തി ഒന്നാം തിയതി രാത്രി പത്ത് മണിക്കാണ് പൂർണ്ണസ്വരാജ് കോൺഗ്രസ്സിന്റെ ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്ന ചരിത്രപ്രസിദ്ധമായ പ്രമേയം ഗാന്ധിജി അവതരിപ്പിച്ചത്. ലാഹോറിൽ. രാത്രി പന്ത്രണ്ട് മണിക്ക് പ്രമേയം പാസായി.
അർദ്ധരാത്രിയുടെ മണി മുഴങ്ങിയപ്പോൾ, 'രവിനദിയുടെ' മണൽത്തിട്ടയിൽ ഉയർത്തിക്കെട്ടിയ കൊടിമരത്തിൽ ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണപതാക പതുക്കെ ഉയർത്തി. ലോകം മുഴുവൻ മയക്കത്തിലാണ്ട ആ നിമിഷത്തിൽ, ചർക്കാങ്കിതമായ സ്വാതന്ത്ര്യപതാക ആകാശത്ത് വിടരുകയും പാറിക്കളിക്കുകയും ചെയ്തു. പതാകയെ സാക്ഷിനിർത്തികൊണ്ട് അദ്ദേഹം സ്വാതന്ത്ര്യപ്രതിജ്ഞ ചൊല്ലിയപ്പോൾ മുപ്പതിനായിരം മനുഷ്യർ അതേറ്റുചൊല്ലി.
അതിനിടയിൽ ഏതാനും ചില പ്രവർത്തകർ കൊടിമരത്തിന് ചുറ്റും നിന്ന് നൃത്തം ചെയ്യാൻ തുടങ്ങി. ഖദർ ഷെർവാണിയും പൈജാമയും അണിഞ്ഞ ആ യുവാക്കളുടെ നേതാവ്, താടി വളർത്തിയ നീണ്ടു മെലിഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു. അധികം സംസാരിക്കാത്ത, എന്നാൽ താളവാദ്യങ്ങൾക്ക് ഒപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന ആ ചെറുപ്പക്കാർ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ പഠാണികൾ ആയിരുന്നു. താടി വളർത്തിയ മനുഷ്യർ അവരുടെ നേതാവായ ഖാൻ അബ്ദുൾ ഗാഫർ ഖാനും.
ഗാന്ധിജിയുടെ ശിഷ്യനായ അബ്ദുൾ ഗാഫർഖാൻ ഇതിനുമുൻപും കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ അനുയായികൾ ആദ്യമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ എത്തുന്നത്. അതിന്റെ ആഹ്ലാദവും, ആത്മഹർഷവും അവർ പ്രകടിപ്പിച്ചു.
ആവേശത്തിന്റെ മൂർദ്ധന്യത്തിൽ അവർ ജവഹർലാലിനെയും നൃത്തം ചെയ്യാൻ ക്ഷണിച്ചു. പൊതുവേ ലജ്ജാലുവായ ജവഹർലാൽ മടിച്ചു നിന്നുവെങ്കിലും, ഗാഫർഖാന്റെയും സഹപ്രവർത്തകരുടെയും സ്നേഹപൂർണ്ണമായ ക്ഷണം നിരസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അങ്ങനെ, രവിയും മണൽത്തിട്ടയും, ത്രിവർണ്ണപതാകയും ആർദ്രമായ നിലാവിൽ കുളിച്ചു നിൽക്കവേ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷൻ ഉറങ്ങാതെ കാലിടറാതെ ആ കൊടിമരത്തിന് ചുറ്റും നൃത്തം ചെയ്തു; ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തുള്ള പഠാണികൾക്കൊപ്പം...
പൂർണ്ണസ്വരാജ് പ്രമേയം പാസാക്കിയ ആ രാത്രിയിൽ തങ്ങൾക്ക് ഏറെ പ്രിയങ്കരനായ ജവഹർലാലിനൊപ്പം ഹൃദയം നിറഞ്ഞു നൃത്തം ചെയ്യുമ്പോൾ, അതിർത്തിഗാന്ധിയായ ഗാഫർഖാനും, 'ഖുദായ് ഖിദ്മദ്ഗർ'' പ്രവർത്തകരും ഓർത്തത് അധികം വൈകാതെ സ്വതന്ത്രയാകുന്ന തങ്ങളുടെ 'സ്വന്തം' ഇന്ത്യയെക്കുറിച്ച് മാത്രമായിരുന്നു. മറ്റൊരു ഭാവി അവരുടെ മുന്നിൽ ഇല്ലായിരുന്നു.
പക്ഷെ, ചരിത്രവും രാഷ്ട്രീയവും ഗാഫർ ഖാനോടും ആ സാധു മനുഷ്യരോടും നീതി കാണിച്ചില്ല. 1947 ആയപ്പോഴേക്കും ''അതിർത്തിഗാന്ധിയുടെ' പക്തൂൻ ദേശം ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും എന്നന്നേക്കുമായി വെട്ടി മുറിക്കപ്പെട്ടിരുന്നു. ആഗ്രഹിച്ചത് പോലെ ഇന്ത്യയിൽ ചേരാൻ അവർക്ക് കഴിഞ്ഞില്ല. അന്ന്, ഡൽഹിയിൽ, യമുനയുടെ തീരത്ത്, ജവഹർലാൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ, ദൂരെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ കത്തിയെരിയുന്ന തന്റെ ഗ്രാമത്തിൽ ഇരുന്നുകൊണ്ട് ഖാൻ അബ്ദുൽ ഗാഫർ ഖാൻ 'നിങ്ങൾ എന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ' എന്ന് ഹൃദയം പൊട്ടിക്കരഞ്ഞു.
ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് തന്നെ അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു. മുസ്ലിം ലീഗിൽ ചേരാൻ ആവശ്യപ്പെട്ട ജിന്നയോട് പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും കൊന്നൊടുക്കുന്നവരുടെ പാർട്ടിയിൽ തനിക്ക് ചേരാൻ കഴിയില്ലെന്നു തുറന്ന് പറഞ്ഞ അദ്ദേഹം സ്വന്തം നാടിനും വേണ്ടാത്തവനായി ഒറ്റപ്പെട്ടു പോയി.
പിന്നീടൊരിക്കലും അബ്ദുൾ ഗാഫർ ഖാൻ നൃത്തം ചെയ്തില്ല. അദ്ദേഹത്തിന്റെ ജീവിതം പാക്കിസ്ഥാനിലെ ജയിലുകൾക്കുള്ളിലും വീട്ടുതടങ്കലിലും ഒതുങ്ങിപ്പോയി.. എങ്കിലും, രവിയുടെ തീരത്ത്, ത്രിവർണ്ണപതാക ഉയർത്തിയ കൊടിമരത്തിന് ചുറ്റും ജവഹർലാലിനൊപ്പം നൃത്തം ചെയ്ത ലാഹോറിലെ ആ തണുത്ത രാത്രിയിലെ പൂർണ്ണസ്വരാജ് സ്വപ്നത്തിന്റെ ഓർമയിൽ മരണം വരെ അദ്ദേഹത്തിന്റെ നെഞ്ഞുരുകി....
ആ നെഞ്ഞുരുക്കലിന്റെയും കൂടി വിലയുണ്ട് നമ്മൾ ഇന്ന് ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്...ഒപ്പം ആരുടെയൊക്കെയോ മതരാഷ്ട്രീയ താല്പര്യത്തിന്റെ ഇരകളായി ഭൂപടത്തിലെ രണ്ടു രാജ്യങ്ങളിൽ മരിച്ചു ജീവിച്ച ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെയും! ഗാഫർഖാനും ആ മനുഷ്യരും എനിക്ക് എപ്പോഴും തീരാവേദനയാണ്....അപ്പോഴൊക്കെ അറിയാതെ ഒഎൻവിയുടെ വരികൾ ഓർത്തുപോകും.. 'ഏതു പക്ഷിക്കുമിങ്ങിടമേകും ഏകനീഡത്തിലാർ കല്ലെറിഞ്ഞു...'
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍