ജലീലിനെ ജയിലിൽ അടച്ചാൽ സ്വർണ്ണ കടത്തിൽ എല്ലാവരും പെടുമെന്ന ഭയം ശക്തം; 'ആസാദ് കാശ്മീരിനെ' പിണക്കി തവനൂരിലെ എംഎൽഎ രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് പ്രതിസന്ധി വരും; സ്വതന്ത്ര നിയമസഭാ അംഗം എന്തു പറഞ്ഞാലും സിപിഎം മിണ്ടില്ല; മാധ്യമത്തിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ അതേ നയത്തിൽ മുഖ്യമന്ത്രി; പിണറായി മൗനം തുടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഎഇ സർക്കാരിന് കെടി ജലീൽ കത്ത് നൽകിയത് പിണറായി വിജയന്റെ ആദ്യ മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോഴാണ്. ഇത് പുറത്തു വന്നപ്പോൾ രണ്ടാം മന്ത്രിസഭയിൽ ജലീൽ ഇല്ല. എന്നിട്ടും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പിണറായി വിജയന് ഉത്തരം ഉണ്ടായില്ല. കത്തെഴുത്തിനെ അപലപിച്ചു. ചോദിച്ചിട്ട് പറയാമെന്ന് മറുപടിയും നൽകി. എന്നാൽ പിന്നീട് ചോദിച്ചതും പറഞ്ഞതുമൊന്നും ജനങ്ങൾ അറിഞ്ഞില്ല. ഇതിന് ശേഷമാണ് കെ.ടി. ജലീലിന്റെ 'ആസാദി കശ്മീർ' പരാമർശം. ഇവിടേയും ജലീലിനെ മുഖ്യമന്ത്രി തള്ളി പറയില്ല.
പരാമർശത്തിൽ ത്തിൽ കടുത്ത വിയോജിപ്പ് പുലർത്തുമ്പോഴും ജലീലിനെ പരസ്യമായി തള്ളിപ്പറയാതെ സിപിഎം. ഔദ്യോഗിക നേതൃത്വം. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടില്ല. ഇതാണ് കോൺഗ്രസും ബിജെപി.യും രാഷ്ട്രീയ ആയുധമാക്കുന്നത്. പലകാര്യങ്ങളിലും ചാടിയിറങ്ങി പോരുനടത്തുന്ന സ്വയംപ്രഖ്യാപിത രാഷ്ട്രീയപ്പോരാളിയാണ് ജലീൽ. സ്വതന്ത്രപരിവേഷം നൽകി ഇതിനോട് പലപ്പോഴും സിപിഎം. കണ്ണടച്ചിട്ടുണ്ട്. ഇവിടേയും അത് തുടരും. കാരണം സ്വർണ്ണ കടത്ത് കേസ് കത്തി നിൽക്കുമ്പോൾ ജലീലിനെ സിപിഎമ്മും മുഖ്യമന്ത്രിയും ഭയക്കുന്നുണ്ട്.
ആസാദ് കാശ്മീർ പരാമർശത്തിൽ രാജ്യദ്രോഹത്തിന് കേരളത്തിൽ കേസെടുക്കണമെന്ന ആവശ്യം ചർച്ചകളിലുണ്ട്. എന്നാൽ പൊലീസ് ഈ വിഷയത്തിൽ കേസെടുത്താലും ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തില്ല. ജലീലിനെ പിണക്കി മുമ്പോട്ട് പോകാൻ പിണറായി സർക്കാരിന് കഴിയില്ല. മാധ്യമം പത്രവുമായി ബന്ധപ്പെട്ട് യുഎഇ സർക്കാരിന് കത്തെഴുതിയ വസ്തുത പുറത്തു വന്നതിന് ശേഷം സിപിഎമ്മും ജലീലും അകലത്തിലാണ്. സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സജീവ ഇടപെടൽ നടത്തുമ്പോൾ ജലിലീനെ പിണക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യില്ല.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഎമ്മിന് തലവേദനയായത് സ്വപ്നാ സുരേഷിന്റെ വെളിപ്പടുത്തലാണ്. ഈ ആരോപണങ്ങളിൽ എല്ലാം കെടി ജലീലും ഉൾപ്പെടുന്നു. പലതും ജലീലിന് അറിയാമെന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തിൽ സർക്കാർ ജലീലിനെ പിണക്കിയാൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞാൽ അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കും. അതുകൊണ്ട് തന്നെ കാശ്മീർ വിവാദ വിഷയത്തിൽ കരുതലോടെ നീങ്ങും. മുമ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിവാദത്തിൽ കുടുങ്ങിയപ്പോൾ ചെറിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതേ നിലപാട് ഈ വിഷയത്തിലും എടുക്കും. ജലീലിനെ ജയിലിലേക്ക് കൊണ്ടു പോകുന്ന തരത്തിൽ വകുപ്പുകളൊന്നും പൊലീസ് ചുമത്തില്ല.
തവനൂരിലെ എംഎൽഎയാണ് ജലീൽ. മലപ്പുറത്തെ ഇടതു പക്ഷത്തിന്റെ പ്രധാന മുഖം. കടുത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഇത്തവണത്തെ ജയം. ജലീൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം സജീവമാണ്. ഇതിന് ജലീൽ തയ്യാറായാൽ പോലും സിപിഎം സമ്മതിക്കില്ല. മലപ്പുറത്ത് സിറ്റിങ് സീറ്റിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അത് ജയിക്കേണ്ടത് അനിവാര്യതയാണ്. ജയം ഉറപ്പില്ലാത്തതു കൊണ്ടു തന്നെ ജലീലിനെ എംഎൽഎയായി തുടരാനും സിപിഎം അനുവദിക്കും. എന്നാൽ ഇടതു പക്ഷത്തെ വെട്ടിലാക്കാൻ ജലീൽ സ്വയം രാജിവയ്ക്കുമെന്ന അഭ്യൂഭവും ശക്തമാണ്. വിവാദത്തിൽ ജലീൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.
പാർട്ടി ജലീലിനൊപ്പമില്ലെന്ന് മുതിർന്ന സിപിഎം. നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. കശ്മീരിനെയും ഇന്ത്യയെയുംകുറിച്ച് പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഇ.പി. ജയരാജനും മന്ത്രി എം വി ഗോവിന്ദനും വിശദീകരിച്ചതാണ്. ജലീലിന്റെ നിലപാടല്ല പാർട്ടിയുടേതെന്ന് പരോക്ഷമായെങ്കിലും ബോധ്യപ്പെടുത്താനാണ് ഈ നേതാക്കൾ ശ്രമിച്ചത്. പക്ഷേ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയേറ്റും ഔദ്യോഗികമായി ഒന്നും പറയില്ല.
ലോകായുക്തയ്ക്കും ജസ്റ്റിസ് സിറിയക് ജോസഫിനുമെതിരേ ജലീൽ പോരിനിറങ്ങിയപ്പോഴും സിപിഎം മിണ്ടിയില്ല. എന്നാൽ, എ.ആർ. നഗർ സഹകരണബാങ്കിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം എത്തിക്കാനും മാധ്യമം ദിനപത്രത്തിന് നിരോധനം കൊണ്ടുവരാൻ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി. അതിന് കാരണം പാർട്ടി പ്രതിക്കൂട്ടിലായതു കൊണ്ട് മാത്രമാണ്. തിരുത്തിയിട്ടും തീരാത്തവിധം 'ആസാദി കശ്മീർ' പരാമർശം മാറുന്നുവെന്നതാണ് സിപിഎമ്മിനുണ്ടാക്കുന്ന തലവേദന. മാധ്യമം പത്രത്തിലെ കത്തെഴുത്തിനേക്കാൾ വലിയ വീഴ്ച.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ പരാമർശം നാട്ടിൽ കലാപത്തിന് വഴിയൊരുക്കുന്നതാണെന്നു കണ്ടെത്തിയാണ് കെ.ടി. ജലീൽ പൊലീസിൽ പരാതിനൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ജലീൽ ഉയർത്തിയ അതേവാദം, മറ്റൊരുരീതിയിൽ ജലീലിനെതിരേ ഇപ്പോൾ ബിജെപി. കശ്മീർഘടകം ഉയർത്തിയെന്നതാണ് ശ്രദ്ധേയം. ജലീലിന്റെ 'ആസാദി കശ്മീർ' പരാമർശം കശ്മീർ ജനതയിൽ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്ന വാദമാണ് ബിജെപി. ഉന്നയിക്കുന്നത്.
കേന്ദ്രഭരണപ്രദേശമാണ് കശ്മീർ. കശ്മീരിൽനിന്നാണ് ജലീൽ കശ്മീരിനെക്കുറിച്ച് രാജ്യവിരുദ്ധമായ പ്രസ്താവന നടത്തിയത്. അതിനാൽ, ബിജെപി. കശ്മീർഘടകം ജലീലിനെതിരേ നിന്നാൽ, അവിടെ അദ്ദേഹത്തിനെതിരേ കാശ്മീരിൽ കേസെടുക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനുപുറമേയാണ് ഡൽഹി പൊലീസ് കേസെടുത്തത്. നിയമസഭാ സമിതിയുടെ പരിപാടികൾ അവസാനിക്കുന്നതിനുമുമ്പ് ഡൽഹിയിൽനിന്ന് അദ്ദേഹം മടങ്ങിയത് അറസ്റ്റ് ഭയത്തിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍