സ്വാതന്ത്ര സമര സേനാനികൾ തകർത്തത് 565 നാട്ടുരാജ്യങ്ങളെ സ്വതന്ത്രമായി നിർത്തിക്കൊണ്ട് ഇന്ത്യയെ ചിന്നഭിന്നമായി വിഭജിക്കാനുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കുതന്ത്രം; ഇന്ന് നീണ്ട പോരാട്ടത്തിലൂടെയും സഹനസമരങ്ങളിലൂടെയും ധീരദേശാഭിമാനികളുടെ ത്യാഗങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക സമാപനം; 'ആസാദി കാ അമൃത് മഹോത്സവ' നിറവിൽ ഇന്ത്യ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃത വർഷമാണ് ഇന്ന്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഓഗസ്റ്റ് 15, 1947 ദിവസം നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രസംഗിച്ച ട്രിസ്റ്റ് വിത്ത് ടെസ്റ്റിനി എന്ന പ്രസംഗത്തിൽ ഇന്ത്യൻ ചരിത്രത്തിന്റെ പല തലങ്ങൾ അദ്ദേഹം വിവരിച്ചിരുന്നു. 20-ാം നൂറ്റാണ്ടിലെ തന്നെ മഹാപ്രസംഗങ്ങളിലൊന്നായ അതിൽ അർധരാത്രി ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും ഉണരും. ഒരു യുഗം തീരുകയും ഒരു രാജ്യത്തിന്റെ തുടിപ്പിനു പുതുജീവൻ ലഭിക്കുകയും ചെയ്യുന്ന അപൂർവമായ ചരിത്ര മുഹൂർത്തത്തിന് നാം സാക്ഷ്യം വഹിക്കും.നമുക്ക് ഈ രാജ്യത്തിന്റെയും അതിന്റെ ജനതയുടെയും അതിലുപരി മാനവരാശിയുടെയും സേവനത്തിനായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം എന്നായിരുന്നു ആഹ്വാനം.
നീണ്ട പോരാട്ടത്തിലൂടെയും സഹനസമരങ്ങളിലൂടെയും ധീരദേശാഭിമാനികളുടെ ത്യാഗങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക സമാപനമാണ് അമൃത് മഹോത്സവം. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി രാജ്യം അതിനെ ഉൾക്കൊള്ളുകയാണ്. 2020-ൽ കോവിഡ് വ്യാപിച്ചപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിനപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ഇതിനൊപ്പം രാജ്യമാകെ ജാഗ്രതിയിലാണ്.
സ്വാതന്ത്ര്യത്തോടടുക്കും തോറും ഇന്ത്യയിൽ നിന്ന് മാറി സ്വതന്ത്രമായി നിലകൊള്ളാനുള്ള ചില നാട്ടുരാജാക്കന്മാരുടെ പദ്ധതിയെ പിന്തുണച്ചത് അന്നത്തെ നാട്ടുരാജാക്കന്മാരുടെ നേതാവായി പ്രവർത്തിച്ച ഭോപ്പാൽ നവാബും പിന്നെ മുഹമ്മദ് അലി ജിന്ന, വേവൽ പ്രഭു, ബ്രിട്ടീഷ് പിഎം വിൻസ്റ്റൺ ചർച്ചിൽ എന്നിവരും ആയിരുന്നു. പ്രിൻസിസ്താൻ എന്നൊരു മൂന്നാം പ്രവിശ്യ ഉണ്ടാക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ത്യയിൽ നിന്നും പാക്സ്താനിൽ നിന്നും വേറിട്ടു സ്വതന്ത്രമായി നിലകൊണ്ടു തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള ആ 565 നാട്ടുരാജ്യങ്ങളുടെ തീരുമാനം ഇന്ത്യയെ സ്ഥിരത ഇല്ലാത്തൊരിടമാക്കി മാറ്റിയേനെ. ഇതിന തടഞ്ഞത് നെഹ്റു, സർദാർ പട്ടേൽ, മൗണ്ട്ബാറ്റൺ പ്രഭു എന്നിവരായിരുന്നു.
1929ൽ നടന്ന കോൺഗ്രസിന്റെ ലാഹോർ സെഷനിൽ പൂർണസ്വരാജ് പ്രഖ്യാപനം അനുസരിച്ച് 26-01-1930 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു. പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ കോൺഗ്രസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് സമരം തുടരാൻ ഇന്ത്യൻ ജനതയോട് ആവശ്യപ്പെട്ടു. ഇതിൽ നിന്നും ജനത്തിന് കൂടുതൽ പ്രചോദനം ലഭിക്കാനും ബ്രിട്ടീഷ് സർക്കാരിന് സമ്മർദമുണ്ടാക്കാനുമാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിട്ടത്. 1930 മുതൽ 1946 വരെ ജനുവരി 26 സ്വാതന്ത്ര്യ ദിനമായി കോൺഗ്രസ് ആചരിച്ചു. ചർച്ചകളും പ്രസംഗങ്ങളും ഗാന്ധിജിയുടെ താല്പര്യം അനുസരിച്ച് സാമൂഹ്യസേവനവും ഈ ദിനത്തില്‍ നിർവഹിച്ചിരുന്നു. ജനുവരി 26, 1950 ൽ ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരികയും ചെയ്തു.
1946ൽ രണ്ടാം ലോകമഹായുദ്ധത്തിൽ സാമ്പത്തിക തകർച്ച നേരിടുകയും ബ്രിട്ടീഷ് ജനതയുടെയും അന്താരാഷ്ട്ര തലത്തിലെയും പിന്തുണയില്ലായ്മയും ഇന്ത്യയിൽ തുടർഭരണം സാധ്യമല്ല എന്നു ബ്രിട്ടനു ബോധ്യപ്പെടുത്തിക്കൊടുത്തു. ഫെബ്രുവരി 20, 1947 ഇന്ത്യക്ക് ജൂൺ 1948 ആകുമ്പോൾ സ്വാതന്ത്ര്യം നൽകുമെന്ന തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി അറിയിച്ചു. എന്നാൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം മൗണ്ട്ബാറ്റൺ പ്രഭു സ്വാതന്ത്ര്യം നല്കാനുദ്ദേശിച്ച തീയതി വേഗത്തിലാക്കി. ജപ്പാന രണ്ടാം ലോക മഹായുദ്ധത്തിൽ കീഴടങ്ങിയതിന്റെ രണ്ടാം വാർഷികമായ ഓഗസ്റ്റ് 15, 1947 സ്വാതന്ത്ര്യം നൽകാനുള്ള ദിനമായി തിരഞ്ഞെടുത്തു. ഇന്ത്യയെ രണ്ട് രാജ്യങ്ങളായി തിരിച്ചു താല്കാലികമായി ആധിപത്യ പദവി നൽകാനും പിന്നീട് ഇഷ്ടാനുസരണം ബ്രിട്ടീഷ് കോമൺവെൽത്തിൽ നിന്നും പിന്മാറാനുമുള്ള അനുമതിയും നൽകി.
1947ൽ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയും പാക്കിസ്ഥാനും (ബംഗ്ലാദേശ് ഉൾപ്പെടെ) ആയി വിഭജിച്ചു. ഇരു രാജ്യങ്ങൾക്കും നിയമനിർമ്മാണത്തിനുള്ള പൂർണ സ്വാതന്ത്ര്യം നൽകി. ജൂലൈ 18, 1947 ൽ ഈ തീരുമാനത്തിന് ബ്രിട്ടീഷ് രാജാവിന്റെ അനുമതിയും ലഭിച്ചു. പുതിയ അതിർത്തിയനുസരിച്ചു ലക്ഷക്കണക്കിന് മുസ്ലിം, ഹിന്ദു, സിഖ് മനുഷ്യർ പലായനം ചെയ്തു. പഞ്ചാബിൽ വൻ തോതിൽ വർഗീയ കലാപം നടന്നു. ബിഹാറിലും ബംഗാളിലും കലാപം അടങ്ങാൻ ഗാന്ധിജി അവിടെ സത്യഗ്രഹം നടത്തി. അങ്ങനെ അദ്ദേഹം സ്വാതന്ത്ര്യ ആഘോഷങ്ങളിൽ നിന്നും വിട്ടുനിന്നു.
ഓഗസ്റ്റ് 14, 1947 ൽ പാക്കിസ്ഥാന് സ്വാതന്ത്ര്യം ലഭിച്ചു. മുഹമ്മദ് അലി ജിന്ന അവിടുത്തെ ഗവർണർ ജനറലായി അധികാരവുമേറ്റു. ഓഗസ്റ്റ് 14 ന് രാത്രി 11 മണിക്ക് ഇന്ത്യയുടെ ഭരണഘടന സമിതി അഞ്ചാം തവണ ചർച്ച നടത്തി. ഇതു രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. ഭരണഘടന സമിതിയുടെ അംഗങ്ങൾ രാഷ്ട്ര സേവനത്തിന് പ്രതിജ്ഞ ചെയ്യുകയും ഇന്ത്യൻ സ്ത്രീകളെ പ്രതിനിധീകരിച്ച് സ്ത്രീകൾ രാഷ്ട്രപതാക സമിതിക്ക് മുന്നിൽ അവതരിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി ആയി നെഹ്റു അധികാമേൽക്കുകയും മൗണ്ട് ബാറ്റൺ ഗവർണർ ജനറലായി തുടരുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍