സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മലയാളം സൈബറിടത്തിലും തീവ്രനിലപാടുകാരുടെ ആഘോഷം; റുഷ്ദിക്ക് ജീവഹാനി സംഭവിക്കാത്തതിൽ ദുഃഖിച്ചു പോസ്റ്റുുകൾ; അവന്റെ ഒടുക്കം ഇങ്ങനെ ആവുമെന്ന് നന്നായി അറിയാമായിരുന്നു' എന്ന് കമന്റുകൾ; ; പൊട്ടൻഷ്യൽ ജിഹാദിസം കേരളത്തിലും ശക്തമാവുന്നോ?
എം റിജു
കോഴിക്കോട്: ഒരു മനുഷ്യൻ മരണാസന്നായി കിടക്കുമ്പോൾ പോലും അയാളെ ആക്രമിക്കുക. മതം തലക്ക് കയറിയാൽ മനുഷ്യന്റെ അവസ്ഥ എത്ര മോശമാവുമെന്നതിന്റെ ഉദാഹരണമായിരുന്നു, കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെയുണ്ടായ ആക്രമണം. മുഖത്തും കഴുത്തിലുമായി 15ലേറെ കുത്തുകൾ ഏറ്റ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന, എഴുത്തുകാരനുവേണ്ടി ഒരു വാക്കുപോലും പറയാതെ കുത്തിയവനെ അഭിനന്ദിക്കുകയാണ് ഇറാൻ മാധ്യമങ്ങളിൽ ഭൂരിഭാഗവും ചെയ്തത്.
എന്നാൽ കേരളത്തിലും ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ റുഷ്ദിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തി. അയാൾ എന്തുകൊണ്ട് മരിച്ചില്ല, മരിക്കുന്ന രീതിയിൽ കുത്തണം എന്നായിരുന്നു, ചിലർ ചോദിക്കുന്നത്. കേരളത്തിലും പൊട്ടൻഷ്യൽ ജിഹാദിസത്തെ അനുകൂലിക്കുന്നവർ ഉണ്ട് എന്ന കൃത്യമായ അപായ സൂചനയാണ് റുഷ്ദിക്ക് എതിരായ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തിലും ആഹ്ലാദം
പണ്ടൊക്കെ ഇതൊന്നും ഇസ്ലാമിന്റെ കുഴപ്പമല്ല എന്ന ന്യായീകരണം മാത്രമായിരുന്നു ഇസ്ലാമിസ്റ്റുകൾ ഏത് ഭീകരാക്രമണം ഉണ്ടായാലും ഉന്നയിക്കാറുള്ളത്. എന്നാൽ ഇപ്പോൾ പരസ്യമായി റുഷ്ദിയെ കുത്തിയ മതഭ്രാന്തനെ അവർ അഭിനന്ദിക്കയാണ്. 'ഞാൻ അപലപിക്കുന്നു, ആ ചെ## ചാവാതെ ബാക്കിയാവുന്ന രീതിയിൽ ആക്രമിക്കപ്പെട്ടതിനെന്ന്' എന്നാണ് ഒരു ഇസ്ലാമിസ്റ്റിന്റെ കമന്റ്. മറ്റൊരാൾ ഈ ചാവാളിയെ ആര് കൊല്ലും എന്നാണ് ചോദിക്കുന്നത്. മതത്തെ നിന്ദിച്ചാലുള്ള അവസ്ഥ ഇതാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ഫേസ്ബുക്കിലെ പരസ്യമായ പ്രതികരണങ്ങളാണ്. എന്നാൽ ഇസ്ലാമിക സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി റുഷ്ദിയെകുത്തിയതിന്റെ സന്തോഷം അലയടിക്കുകയാണ്. പ്രതിയെ വലിയ പോരാളിയായാണ് പലരും വാഴ്ത്തുന്നത്.
പക്ഷേ ഇങ്ങനെ പരസ്യമായി പോസ്റ്റും കമന്റും ഇടുന്നവരെ സൂക്ഷിക്കണമെന്ന് സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം, ഏത് സമയവും പൊട്ടൻഷ്യൽ ജിഹാദികൾ ആവാനുള്ള മാനസിക അവസഥയുള്ളവർ ആണ് ഇവർ. സ്വതന്ത്രചിന്തകനും ശാസ്ത്രപ്രഭാഷകനുമായ ഡോ ജിനേഷ് പി എസ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''സൽമാൻ റഷ്ദിയെ ആക്രമിച്ച വാർത്തകളിൽ കാണുന്ന 'റിയാക്ഷൻ ഭയപ്പെടുത്തുന്നുണ്ട്. ആക്രമണത്തെ ന്യായീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന അഭിപ്രായങ്ങൾ കാണുമ്പോൾ പേടി തോന്നുന്നു. പൊട്ടൻഷ്യൽ ആക്രമികളാണ് അവർ, മതാന്ധത തലയ്ക്കു തലയ്ക്കു പിടിച്ചവർ, അവർ നമുക്കിടയിലും ഉണ്ട്. ഇസ്ലാംമത തീവ്രവാദത്തിന്റെ മുഖം തന്നെയാണ് അവരുടേതും, അവരെ ശ്രദ്ധിച്ചേ മതിയാവൂ, അവരെ തള്ളിപ്പറഞ്ഞേ മതിയാവൂ''- ഇങ്ങനെയാണ് ജിനേഷ് തന്റെ പോസ്റ്റിൽ പറയുന്നത്.
എന്നാൽ മോഡറേറ്റ് മുസ്ലീങ്ങൾ പതിവുപോലെ അവരുടെ ആഹ്ലാദം മനസ്സിൽ സൂക്ഷിച്ച് ഇത് ചെയ്തത് ഇസ്ലാമിക വിശ്വാസിയല്ല എന്ന് പറഞ്ഞ്, തങ്ങളെ മതത്തെ വെളുപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ നാസർ മാവൂരാൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''വെറും 24 വയസ്സ് പ്രായമുള്ള കുറ്റവാളിയായ ഹാദി മതാർ ജനിക്കുന്നതിന് മുമ്പുള്ള വിഷയത്തിന്മേലാണ് റുഷ്ദിയെ കൊല്ലാൻ ശ്രമിച്ചത്. എന്നിട്ടും ഒരു ഉളുപ്പും നാണവുമില്ലാതെ മത ന്യായീകരണം തുടങ്ങി കഴിഞ്ഞു.
ഇസ്ലാമിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. ഒരു മുസ്ലിമിന് ഒരിക്കലും കൊലയാളി ആവാൻ കഴിയില്ല, ഇസ്ലാം സമാധാന മതമാണ്, മയക്കുമരുന്നിനും മദ്യത്തിനും അടിമയായവൻ ചെയ്യുന്ന പ്രവർത്തിക്ക് ഇസ്ലാം എന്തിനു മറുപടി പറയണം എന്നിങ്ങനെയാണ് ന്യായീകരണങ്ങൾ. റുഷ്ദിയെ കൊല്ലണമെങ്കിൽ വേറെയും മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു, ഇസ്ലാമിനെ നാണം കെടുത്താൻ വേണ്ടിയാണ് പൊതുവേദിയിൽ കൃത്യം ചെയ്തത് എന്നും ഇവർ പറയുന്നു. പക്ഷേ ഇവർ മാത്രമുള്ള സ്ക്രീട്ട് റൂമുകള്ൾ ചർച്ച.കുത്തേറ്റ പഹയൻ ചത്തില്ലേ എന്നാണ്''- നാസർ ചൂണ്ടിക്കാട്ടുന്നു.
ആഹ്ലാദം പരസ്യമാക്കി ഇറാൻ മാധ്യമങ്ങൾ
എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ പരസ്യമായി പ്രകീർത്തിക്കയാണ് ഇറാൻ മാധ്യമങ്ങൾ ചെയ്യുന്നത്. യു.എസിലെ ന്യൂജഴ്സി സ്വദേശിയായ 24കാരൻ ഹാദി മറ്റാറിനെ പ്രശംസിച്ചുകൊണ്ടാണ് തീവ്ര സ്വഭാവമുള്ള ഇറാനി പത്രങ്ങൾ ശനിയാഴ്ച വാർത്ത കൊടുത്തിരിക്കുന്നത്.
''വിശ്വാസത്യാഗിയും ദുഷ്ടനുമായ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിൽ വെച്ച് ആക്രമിച്ച ധീരനും കർമനിരതനുമായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങൾ. ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് മുറിച്ചവന്റെ കൈകൾ ചുംബിക്കണം,'' എന്നാണ് കയ്ഹാൻ എന്ന പത്രത്തിലെഴുതിയത്.കയ്ഹാൻ പത്രത്തിന്റെ ചീഫ് എഡിറ്ററെ നിയമിച്ചത് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി ആണ്. 'സൽമാൻ റുഷ്ദിയുടെ കഴുത്തിൽ കത്തി' എന്നാണ് വതൻ എംറൂസ് പത്രത്തിന്റെ തലക്കെട്ട്. 'സാത്താൻ നരകത്തിലേക്കുള്ള വഴിയിൽ' എന്നായിരുന്നു ഖൊറാസാൻ പത്രത്തിന്റെ തലക്കെട്ട്.
സാത്താനിക് വേഴ്സസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ 1989ൽ സൽമാൻ റുഷ്ദിക്ക് മേൽ ഫത്വ പ്രഖ്യാപിച്ചുകൊണ്ട് അന്തരിച്ച ആയത്തുള്ള റുഹോല്ല ഖമനയി നടത്തിയ പ്രസ്താവനയാണ് ഇറാൻ വാർത്താ സൈറ്റായ അസർ പുറത്തുവിട്ടത്. 'ഇന്ത്യൻ വംശജനായ എഴുത്തുകാരനെ ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ കൊല്ലണം' എന്നായിരുന്നു റുഹോല്ല ഖമനയി അന്ന് ആഹ്വാനം ചെയ്തത്.
അതേസമയം റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.റുഷ്ദിയുടെ സാത്താനിക് വേഴ്സസ്എന്ന പുസ്തകത്തിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധമുയർന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ. ഇതിന് പിന്നാലെ റുഷ്ദിക്ക് നേരെ വധഭീഷണികളും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം വർഷങ്ങളോളം ഒളിവുജീവിതം നയിച്ചിരുന്നു.
അതേസമയം, ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിൽ കഴിയുന്ന റുഷ്ദിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസാര ശേഷി വീണ്ടെടുക്കാനായിട്ടില്ല എന്നും കൈ ഞരമ്പുകൾ അറ്റു പോയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളും ആശുപത്രി അധികൃതർ മുന്നോട്ടുവെച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍