മിസ്റ്റർ ആർപി' മണിക്കൂറുകളോളം കാത്തിരുന്നെന്ന് ഉർവശി റൗട്ടാൽ; 'എന്നെ വെറുതേ വിടൂ സഹോദരി'എന്ന് ഋഷഭ് പന്ത്; 'കൊച്ചു സഹോദരൻ ക്രിക്കറ്റ് കളിച്ചാൽ മതി'; നിന്നെപ്പോലൊരു കുട്ടി കാരണം ഞാൻ ലജ്ജിക്കില്ലെന്നും മറുപടി; കുറിപ്പുകൾ വൈറൽ
ന്യൂസ് ഡെസ്ക്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും ബോളിവുഡ് നടി ഉർവശി റൗട്ടാലയും തമ്മിലുള്ള വാക്പോര് വീണ്ടും വാർത്തകളിൽ നിറയുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമാകും മുമ്പായിരുന്നു ഈ പ്രണയമെന്നും പിന്നീട് ഇരുവരും വഴിപിരിഞ്ഞെന്നും ആ റിപ്പോർട്ടുകളിലുണ്ടായിരുന്നു. ഇതിന് പിന്നാലെ ഒരു അഭിമുഖത്തിൽ ഉർവശി പന്തിനെതിരേ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
തുടർന്ന് ഇന്ത്യൻ താരം നടിക്കെതിരേയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും പന്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉർവശി. കൊച്ചു സഹോദരൻ ക്രിക്കറ്റ് കളിച്ചാൽ മതിയെന്ന് ഉർവശി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ കുറിച്ചു. പിള്ളേരുമായി കളിച്ചുനിൽക്കാൻ സമയമില്ലെന്നും നിന്നെപ്പോലൊരു കുട്ടി കാരണം ഞാൻ ലജ്ജിക്കില്ലെന്നും ഉർവശി സോഷ്യൽ മീഡിയയിൽ കുറിച്ചു. നിനക്ക് എന്റെ രക്ഷാബന്ധൻ ആശംസകൾ എന്നും താരം കുറിപ്പിൽ പറയുന്നുണ്ട്.
ഹോട്ടൽ ലോബിയിൽ 'ആർപി' എന്നൊരാൾ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നുവെന്നും എന്നാൽ തിരക്കുമൂലം അദ്ദേഹത്തെ കാണാനായില്ലെന്നുമാണ് ഉർവശി നേരത്തെ അഭിമുഖത്തിൽ പറഞ്ഞത്. പിന്നീട് മുംബൈയിൽവെച്ച് ഇയാളെ കണ്ടുമുട്ടിയെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതിൽ നടി വിശേഷിപ്പിക്കുന്ന 'ആർപി' ഋഷഭ് പന്താണെന്ന തരത്തിൽ റിപ്പോർട്ടുകൾ വ്ന്നു.
ഇതോടെ മറുപടിയുമായി ഋഷഭ് പന്ത് രംഗത്തെത്തുകയായിരുന്നു. 'വാർത്തകളിൽ ഇടം പിടിക്കാനായി ആളുകൾ നുണ പറയുന്നതു കാണുമ്പോൾ തമാശ തോന്നുന്നു. കേവലം പ്രശസ്തിക്കുവേണ്ടിയാണിത്. പേരിനും പ്രശസ്തിക്കും വേണ്ടി ആളുകൾ ദാഹിക്കുന്നതുകാണുമ്പോൾ സങ്കടം തോന്നുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ'- എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പന്ത് പ്രതികരിച്ചു. 'എന്നെ വെറുതേ വിടൂ സഹോദരി, നുണ പറയുന്നതിന് ഒരു പരിധിയുണ്ട്' എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ഈ കുറിപ്പിനൊപ്പമുണ്ടായിരുന്നു. പിന്നീട് ഈ ഇൻസ്റ്റാ സ്റ്റോറി പന്ത് കളയുകയും ചെയ്തു.
Urvashi speaking about Rishabh Pant ????#UrvashiRautela pic.twitter.com/SXPlY85KPl
— Nisha Kashyap (@nishakashyapp) August 9, 2022
അടുത്തിടെ നടൽകി ഒരു അഭിമുഖത്തിലാണ് ഉർവശി ആർ പി എന്ന പേരുള്ള ഒരാളെ താൻ മണിക്കൂറുകളോളം കാത്തിരുത്തിയ കാര്യവും ഫോൺ എടുക്കാതിരുന്ന സംഭവവും വെളിപ്പെടുത്തിയത്.
'ഞാൻ വാരണസിയിൽ ഷൂട്ടിങ്ങിലായിരുന്നു. അതിനിടയിൽ ഡൽഹിയിൽ ഒരു ഷോ ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് വാരണസിയിൽ നിന്ന് നേരെ ഡൽഹിയിലേക്ക് വിമാനം കയറി. അവിടെ ഒരു ദിവസം മുഴുവൻ ഷൂട്ടിങ്ങുണ്ടായിരുന്നു. രാത്രിയിലാണ് വാരണസിയിൽ തിരിച്ചെത്തിയത്. അതിനിടയിലാണ് ഒരാൾ കാണാൻ വന്നിട്ടുണ്ടെന്നും ഹോട്ടൽ ലോബിയുണ്ടെന്നും ജീവനക്കാരൻ വന്നു പറഞ്ഞത്. എന്നാൽ ആകെ ക്ഷീണിതയായ ഞാൻ അവരെ കാണാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. ഉറങ്ങിയതുമാത്രമേ എനിക്ക് ഓർമയുള്ളു. അടുത്ത ദിവസം രാവിലെ ഫോണെടുത്തു നോക്കിയപ്പോൾ അതിൽ 17 മിസ്സ്ഡ് കോൾ. എനിക്ക് എന്തോ കുറ്റബോധം തോന്നി. അത്രയും നേരം കാത്തിരുന്നിട്ടും ഞാൻ കാണാൻ പോയില്ലല്ലോ. ഞാൻ ഉടനെത്തന്നെ അദ്ദേഹത്തെ വിളിച്ചു. ഇനി മുംബൈയിൽ വരുമ്പോൾ കാണാം എന്ന് അറിയിച്ചു. അങ്ങനെ മുംബൈയിൽ ഞങ്ങൾ കണ്ടുമുട്ടുകയും ചെയ്തു.' ഉർവശി പറയുന്നു.
അഭിമുഖത്തിനിടെ 'ആർപി' ആരാണെന്ന് വെളിപ്പെടുത്താമോ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പേര് പറയാൻ താത്പര്യമില്ലെന്നാണ് ഉർവശി മറുപടി നൽകുന്നത്.
റിഷഭ് പന്തിന്റെ പേര് ഉർവശി തുറന്നു പറഞ്ഞില്ലെങ്കിലും ഇരുവരും തമ്മിലുള്ള ഗോസിപ്പുകൾ അറിയാവുന്ന ആരാധകർ അത് റിഷഭ് പന്ത് തന്നെയാണെന്ന് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റിഷഭ് പറഞ്ഞതായുള്ള സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചത്. അഭിമുഖങ്ങളിൽ ആളുകൾ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാൻ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടിൽ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോൾ വിഷമമുണ്ടെന്ന് ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു റിഷഭ് പന്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പ്രചരിച്ചത്.
Rishabh Pant destroy Urvashi Rautela in just one story. Well done. pic.twitter.com/DDZIUdcaCm
— Angry Munda (@angrybanda) August 10, 2022
ഏഴ് മിനിറ്റിനകം ഈ സ്റ്റോറി കാണാതാവുകയും ചെയ്തു. '#merapichachorhobehen' and '#jhutkibhilimithotihai' എന്നീ ഹാഷ് ടാഗുകളും സ്റ്റോറിയിൽ ഉണ്ടായിരുന്നു. എന്തായാലും അഭിമുഖത്തിലെ ഉർവശിയുടെ കമന്റും റിഷഭ് പന്തിന്റേതേന്ന പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടും ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാക്കിയിട്ടുണ്ട്.
ഇരുവരേയും ചേർത്ത് സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. ഐപിഎൽ കാണാനെത്തിയ ഉർവശിയുടെ ചിത്രം പോസ്റ്റ് ചെയ്ത് 'ഇന്ന് ഋഷഭ് പന്ത് ഫോമിലെത്തും' എന്ന തരത്തിലായിരുന്നു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്.
Stories you may Like
- പാക്കിസ്ഥാൻ ടീമിന്റെ ചിത്രം പങ്കുവച്ച് ഉർവശി റൗട്ടേല, വിമർശനം
- റിഷഭ് പന്തിന്റെ മടങ്ങിവരവ് പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്
- പതിനഞ്ചാം വയസ്സിൽ ഇന്റിമേറ്റ് സീനുകളും ഗ്ലാമറസ് വേഷങ്ങളും ചെയ്യാൻ പറഞ്ഞു
- കാമുകിയെ സംശയം, 26കാരി ഹോട്ടലിൽ വെടിയേറ്റു മരിച്ചു; കാമുകൻ അറസ്റ്റിൽ
- ബെൻ ഡക്കറ്റിന്റെ കമന്റിന് മറുപടിയുമായി രോഹിത് ശർമ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍