ബിജെപി ലീഗുമായി സഖ്യമുണ്ടാക്കണം, മുഖ്യമന്ത്രി സ്ഥാനം ലീഗിന് നൽകണം; കേരളത്തിൽ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്; ലീഗ് തറവാടികളുടെ പാർട്ടിയാണ്, അവർ വാക്കുമാറില്ല; കേരളത്തിൽ ബിജെപി ക്ലച്ചുപിടിക്കാൻ ടി.ജി മോഹൻദാസ് ഉപദേശിക്കുന്ന തന്ത്രം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ മുന്നോട്ടു പോക്ക് തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. ആകെ ഉണ്ടായിരുന്ന ഒരു നിയമസഭാ സീറ്റും കഴിഞ്ഞ തവണ നഷ്ടമായി. ഇപ്പോൾ പാർട്ടി ആകെ പ്രതിസന്ധിയിൽ ഉഴറുന്ന അവസ്ഥയിലാണ്. നേതൃത്വത്തിനെതിരെ അണികളുടെ വിമർശനം കടുക്കുക്കയും ചെയ്യുന്നു. ജനകീയരായ, നിരന്തരം ഇടപെടൽ നടത്തുന്ന നേതാക്കൾ ഇല്ലാത്തതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ് സൈദ്ധാന്തികനും ബിജെപിയുടെ ബൗദ്ധിക സെല്ലിന്റെ മുൻ തലവനുമായ ടി.ജി മോഹൻദാസും രംഗത്തുവന്നിരുന്നു. നേതാക്കൾ ഫോൺ എടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉയർത്തി.
ഇപ്പോൾ ടി ജി മോഹൻദാസ് പറഞ്ഞ മറ്റൊരു അഭിപ്രായം ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുന്നുണ്ട്. മുസ്ലിംലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം എന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടി ജി മോഹൻദാസ് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ലീഗുമായി തെരഞ്ഞെടുപ്പ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ ജയിച്ച് മുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിനു കൊടുക്കണം. മുസ്ലിം ലീഗ് തറവാടികളുടെ പാർട്ടിയാണ്. അവർ വാക്കുമാറില്ലെന്നും ടി.ജി മോഹൻദാസ് പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'എന്റെ വിലയിരുത്തലിൽ കേരള രാഷ്ട്രീയത്തിലെ തറവാടികൾ മുസ്ലിം ലീഗാണ്. അവർ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓർക്കാപ്പുറത്തു കാലുമാറുക, പുറകിൽ നിന്ന് കുത്തുക, വാഗ്ദാനങ്ങളിൽ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്ലിം ലീഗുകാർ. ഒരു കമ്യൂണൽ പാർട്ടിയല്ല, ഒരു കമ്യൂണിറ്റി പാർട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്ലിം ലീഗിന്റെ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ നിറച്ചു മുസ്ലിംകളുണ്ടാകും. അതവർ മുസ്ലിംകളയതുകൊണ്ടല്ല, മുസ്ലിം ലീഗുകാരായതുകൊണ്ടാണ്. എന്നുകരുതി കമ്യൂണൽ എന്നുവിളിക്കരുത്. ആർ.എസ്.എസുകാരനോ ബിജെപിക്കാരനോ മന്ത്രിയായാൽ പേഴ്സനൽ സ്റ്റാഫ് മുഴുവൻ ഹിന്ദുക്കളായിരിക്കും. അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബിജെപിക്കാരായതുകൊണ്ടാണ്. ആശ്രിതന്മാരാണ് ഒരുപാടു കഷ്ടപ്പെട്ടവരാണ് '.
കശ്മീരിൽ ബിജെപി പി.ഡി.പിയുമായി സഖ്യമുണ്ടാക്കി. പി.ഡി.പി മുസ്ലിം പാർട്ടി മാത്രമല്ല, വിഘടനവാദികൾ കൂടിയാണ്. ആ വിഘടനവാദം പുറത്തെടുക്കില്ലെന്ന് ബിജെപി കോമൺ മിനിമം പ്രോഗ്രാമുണ്ടാക്കി. അത്രയും തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി ജനാധിപത്യത്തിന്റെ സമ്മർദം കൊണ്ട് സഖ്യമുണ്ടാക്കാമെങ്കിൽ അത്രയൊന്നുമില്ലാത്ത മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതിൽ എന്താണ് തെറ്റെന്നാണ് ടി.ജി മോഹൻദാസിന്റെ ചോദ്യം. ഇവിടെ പോപ്പുലർ ഫ്രണ്ടുകാർ ഭീഷണിപ്പെടുത്തിയേക്കാം. അവിടെ ജെയ്ഷെ മുഹമ്മദൊക്കെയാണ് പേടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടൊക്കെ നിസ്സാരമല്ലേ അവരുടെ മുന്നിൽ? ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് വെടിവെച്ചു കൊല്ലുന്നവരാണ്. ഇവിടെ വാചകമല്ലേ അടിക്കുകയുള്ളൂ- 'ടി ജി മോഹൻദാസ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിനു കൊടുക്കണം. സി.എച്ചിന് ശേഷം ലീഗിന്റെ മുഖ്യമന്ത്രിയെ ബിജെപി പിന്തുണയ്ക്കുമെന്ന് ധൈര്യമായിട്ട് പറയണമെന്നും ടി.ജി മോഹൻദാസ് ആവശ്യപ്പെട്ടു. 'കേരളത്തിൽ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്. ശിഹാബ് തങ്ങൾ വിളിച്ചിട്ടില്ല, അതിനു ശേഷമുള്ള തങ്ങൾ വിളിച്ചിട്ടില്ല, ഇപ്പോഴുള്ള തങ്ങൾ വിളിച്ചിട്ടില്ല, ആരും വിളിച്ചിട്ടില്ല. എന്റെ ഓർമയിൽ കെ.പി.എ മജിദോ മറ്റോ ഒരു തവണ വിളിച്ചിട്ടുണ്ട്.
പി.കെ കുഞ്ഞാലിക്കുട്ടിയോ ഇ.ടി മുഹമ്മദ് ബഷീറോ കെ.എം മാണിയോ പി.ജെ ജോസഫോ പറഞ്ഞിട്ടില്ല. പി.സി ജോർജ് ഒട്ടും പറഞ്ഞിട്ടില്ല. പറയുന്നതു മുഴുവൻ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരുമാണ്. ആർഎസ്എസ് വർഗീയമാണ്, മോദി ഫാഷിസ്റ്റാണ് എന്നൊന്നും അനാവശ്യമായി ലീഗ് ഇന്നേവരെ പറയുന്നില്ല. കേരള രാഷ്ട്രീയത്തിൽ ബിജെപിയെ ആക്രമിക്കുന്നവരുടെ എണ്ണമെടുത്താൽ 20ആം സ്ഥാനമൊക്കെയേ ലീഗിനുണ്ടാവൂ'- ടി.ജി മോഹൻദാസ് വിശദീകരിച്ചു. രാഷ്ട്രീയത്തിൽ സ്ഥിരമായിട്ട് ശത്രുക്കൾ പാടില്ല, എതിരാളികളേ പാടുള്ളൂവെന്നും ടി.ജി മോഹൻദാസ് പറഞ്ഞു- 'നിങ്ങൾ നരേന്ദ്ര മോദിയെ നോക്കുക. അദ്ദേഹത്തെ ചീത്ത പറഞ്ഞ എത്ര പേർ ഇപ്പോൾ എൻ.ഡി.എയിലുണ്ടെന്ന് നോക്കുക.
രാപ്പകൽ നരേന്ദ്ര മോദിയെ ചീത്ത പറഞ്ഞയാളാണ് രാം വിലാസ് പാസ്വാൻ. മോദിയുടെ മന്ത്രിസഭയിൽ മന്ത്രിയായി. നരേന്ദ്ര മോദിക്കും വിഷമമുണ്ടായില്ല, പാസ്വാനും വിഷമമുണ്ടായില്ല'. കോൺഗ്രസിന് ഇനി തിരിച്ചുവരവ് പ്രയാസമാണെന്നും ടി.ജി മോഹൻദാസ് അഭിപ്രായപ്പെട്ടു. അതേസമയം ഒരു ചിട്ടയും ക്രമവുമുള്ള പാർട്ടിയാണ് സിപിഎം. ഇപ്പുറത്തു അത് കാണുന്നില്ലെന്നും ടി.ജി മോഹൻദാസ് പറഞ്ഞു.
കുറച്ചുകാലമായി ബിജെപിയുടെ വിമർശന പക്ഷത്താണ് ടി ജി മോഹൻദാസ്. ബിജെപി അനുഭാവിയായി ചാനലുകളിൽ ചർച്ചയ്ക്കെത്തുന്ന ടി.ജി.മോഹൻദാസ് നേതാക്കന്മാരുടെ മോശം സ്വഭാവം കാരണം പൊറുതിമുട്ടിയ കാര്യം സൂചിപ്പിച്ചു പോസ്റ്റിട്ടിരുന്നു. നേതാക്കളേ, ജനങ്ങൾ വിളിക്കുമ്പോൾ ദയവായി ഫോണെടുക്കൂ. പോസ്റ്റ് 10 മണിക്കൂറിനുള്ളിൽ വൻ ഹിറ്റായി. ആയിരത്തോളം കമന്റുകളും എഴുന്നൂറോളം ഷെയറുകളും. കമന്റടിച്ചതും ഷെയറടിച്ചതുമൊക്കെ നല്ല ശതമാനവും ബിജെപി അനുഭാവികൾ തന്നെ എന്നതും ശ്രദ്ധേയം.
കേരളത്തിലെ ജനങ്ങളിൽ നിന്നു ബിജെപി നേതാക്കൾ അകലുന്നവരായി മാറിയെന്ന ഒട്ടേറെ കമന്റുകളാണ് ഈ പോസ്റ്റിനു പിന്നാലെ ഒഴുകിയത്. പലരും സമാനമായ അനുഭവങ്ങൾ പങ്കുവച്ചു. കേരളത്തിലെ ബിജെപി നേതാക്കൾ മൂഡസ്വർഗത്തിലാണെന്നും വിശേഷണമുണ്ടായി. ബിജെപി ഗ്രൂപ്പുകളിൽ വൻ സ്വീകരണമാണ് ഈ പോസ്റ്റിനു ലഭിച്ചത്. 'വീട്ടിൽ കോവിഡുള്ള സമയത്ത് വോട്ടുചെയ്യാൻ പോകാൻ കഴിയാതിരുന്ന ആറുവോട്ടുള്ള കുടുംബത്തെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോകണമെന്നു ബിജെപി തൃശൂർ ഓഫിസിൽ പലതവണ വിളിച്ചു പറഞ്ഞിട്ടും തിരിഞ്ഞുനോക്കിപോലുമില്ല, വീട്ടുകാർക്കു മുന്നിൽ നാണം കെട്ടെന്ന്' പാലക്കാടുള്ള ഒരു ബിജെപി പ്രവർത്തകൻ കമന്റായി കുറിച്ചു.
ബിജെപിയുടെ സംസ്ഥാനത്തെ പ്രധാന 4 നേതാക്കന്മാർ അത്യാവശ്യഘട്ടത്തിൽ വിളിച്ചിട്ടു ഫോണെടുത്തില്ലെന്നും അതോടെ ബിജെപിക്കുവേണ്ടി സോഷ്യൽ മീഡിയ പോരാളിയാവുന്നത് നിർത്തിയെന്നുമായിരുന്നു മറ്റൊരു പ്രവർത്തകന്റെ വിലാപം. കണ്ണുകൾ ഉണ്ടായിട്ടും അന്ധരായും ചെവികൾ ഉണ്ടായിട്ടും ബധിരരായുമാണ് ചില നേതാക്കൾ പ്രവർത്തിക്കുന്നതെന്നാണു മറ്റൊരു വിമർശനം. വാചകമടിയിൽ മാത്രം ശ്രദ്ധിക്കുന്ന നേതാക്കൾ മാറണമെന്നാണ് വേറൊരു പ്രവർത്തകന്റെ ഉപദേശം.
ഒരു നേതാവും മാറണമെന്നു താൻ പറഞ്ഞില്ലെന്നും ദയവായി ഫോണെടുക്കണമെന്ന അപേക്ഷയാണു നൽകിയതെന്നും ടി.ജി.മോഹൻദാസ് ഇതിനടിയിൽ വ്യക്തമാക്കി. 'ഒന്നോ രണ്ടോ പേർ ഫോണെടുക്കാത്തതിന് അടച്ച് ആക്ഷേപിക്കരുതെന്നും അങ്ങനാണെങ്കിൽ ടിജി സംസ്ഥാന പ്രസിഡന്റാവൂ' എന്ന ഒളിയമ്പും കമന്റുകളിലുണ്ട്. ബിജെപി നേതാക്കൾ അണികളിലും ജനങ്ങളിലും നിന്ന് അകലെയാണെന്ന മട്ടിൽ മുൻപേ ആരോപണങ്ങൾ ഉയരുന്നുണ്ട്. പാർട്ടി പണക്കാർക്കു മാത്രം ഇടം നൽകുന്ന കൂട്ടായ്മയായെന്നും ആരോപിക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍