ചെകിള അടിച്ച് പൊട്ടിക്കും തിരിഞ്ഞു നോക്കാതെ ഓടടാ വതൂരി; അരാജകവാദിയായ അവദൂതൻ പ്രേചോദതനമായി; അന്താരാഷ്ട്ര ചാനലുകളിൽ എത്തിയ വൈഭവം; അഞ്ചക്ക ശബളം മണിക്കൂറിന് വാങ്ങുന്ന മോട്ടിവേഷൻ സ്പീക്കർ; പൊകയടിക്കാൻ ക്ലാസ് എടുത്ത വ്ളോഗർ മട്ടാഞ്ചേരി മാർട്ടിന്റെ കഥ
അഖിൽ രാമൻ
കൊച്ചി: മട്ടാഞ്ചേരി സ്വദേശിയായ വ്ളോഗർ മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. പ്ലസ്ടൂകാരിയായ പെൺകുട്ടിക്ക് പൊകയടിക്കാൻ ടിപ്പ്സ് പറഞ്ഞു കൊടുത്ത സോഷ്യൽ മീഡിയയുടെ മച്ചാൻ ഇപ്പോൾ എക്സൈസിന്റെ പിടിയിലാണ്. കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴും ചിൽ ആയി നിന്ന് എക്സൈസുകാരോടും മാധ്യമ പ്രവർത്തകരോടും സംസാരിച്ച മട്ടാഞ്ചേരി മാർട്ടിന്റെ വിഷ്യലുകൾ അനുകരിച്ചും കളിയാക്കിയും അനുകൂലിച്ചും സോഷ്യൽ മീഡിയ ആറാടുകയാണ്.
ആരാണ് ഈ മട്ടാഞ്ചേരി മാർട്ടിൻ എന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ? കഞ്ചാവിന്റെ ലഹരിയിൽ കഞ്ചാവിന്റെ ക്ലാസെടുക്കുകയും എക്സൈസ് സ്റ്റേഷനിൽ പാട്ടുപാടി സ്റ്റെപ്പ് വെയ്ക്കുകയും ചെയ്ത ഇയാൾ പക്ഷെ നിസാരക്കാരനല്ല. കോർപ്പറേറ്റ് കമ്പനികളിലും പ്രൈവറ്റി ലിമിറ്റഡ് കമ്പനികളിലും , ഐറ്റി പ്രോഫഷണലുകൾക്കും മോട്ടിവേഷൻ ക്ലാസ് എടുക്കുന്ന കേമനാണ് മാർട്ടിൻ, അൻപതിനായിരം രൂപയാണ് മാർട്ടിന്റെ മോട്ടിവേഷൻ ക്ലാസിന്റെ ഫീസ്.
ക്രോയോഷ്യയിലെ സൂപ്പർ റ്റാലൻഡ് എന്ന പ്രോഗ്രാമിലെത്തി ചുവട് വെച്ചും തന്റെ ജീവിതകഥ പറഞ്ഞും ജഡ്ജസിന്റെയും വായ് പൊളിപ്പിച്ച ഫ്രീക്കനാണ് മാർട്ടിൻ. മഴവിൽ മനോരമയിലെ നായികാ നായകനിൽ എത്തി ശ്രദ്ധേയമായ പ്രകടനം നടത്തി മലയാളിയുടെ മുക്തകണ്ഠ പ്രശംസ നേടീയ താരമാണ്, സാജിദ് യഹിയയുടെ ഷെയിൻ നിഗം നായകനാകുന്ന ഖൽബ് എന്ന പുതിയ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് താൻ എന്നാണ് അടുത്ത കാലത്ത് ഒരു ടോക്ക്ഷോയിൽ എത്തിയ മട്ടാഞ്ചേരി മാർട്ടിൻ പറഞ്ഞത്.
ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയായ പിതാവിന്റെയും ചെറിയകുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചെയ്യ്തിരുന്ന അമ്മയുടെയും മകനായിട്ടാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിന്റെ ജനനം. പഠിക്കാൻ മിടുക്കനായ മണ്ടനായിരുന്നു എന്നാണ് മാർട്ടിൻ തന്നെ പറ്റി പറയുന്നത്. ഇങ്ങനയോ തട്ടിമുട്ടി പ്ലസ് ടു പാസായ മാർട്ടിൻ കൊച്ചിയിൽ സുഹൃത്തുക്കളുമായി അടിച്ച് പൊളിച്ച് നടക്കുന്ന കാലത്താണ് പ്യാട്ട്രിക്ക് എന്ന ബന്ധു മാർട്ടിനെ കപ്പലിൽ ജോലിയക്ക് അയക്കാം എന്ന് പറഞ്ഞ് എത്തിയത്.
അക്കാലത്ത് സൈക്കിളിൽ ചാള വിൽക്കുക എന്നതാണ് സ്വപ്നം എന്ന് പറഞ്ഞു നടന്ന മാർട്ടിനെ പിതാവ് കപ്പലിലേക്ക് ജോലിക്ക് അയച്ചു. കൊച്ചിയിൽ കറങ്ങി നടന്ന ഇയാൾക്ക് ആദ്യമൊന്നും കപ്പലിലേ ജോലി സെറ്റായിരുന്നില്ല എന്നാൽ വീട്ടിലെ അവസ്ഥയും കപ്പലിൽ കിട്ടുന്ന ശബളവും മാർട്ടിനെ കപ്പലിൽ പിടിച്ചു നിർത്തി. എട്ട് കൊല്ലം കപ്പലിൽ ജോലി നോക്കിയ മാർട്ടിൻ എൺപതിനായിരം രൂപയോളം ശബളം വാങ്ങിക്കുന്ന മിടുക്കനായ ജോലിക്കാരനായിരുന്നു. ലീവിന് നാട്ടിലെത്തുന്ന മാർട്ടിനെ നാട്ടുകാരും കൂട്ടുകാരും ചുമന്നു കൊണ്ട് നടന്നു എന്നാണ് മാർട്ടിന്റെ തന്റെ വാക്കുകൾ.
കപ്പലിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി മാർട്ടിൻ നാട്ടിലെത്തി. നേരേ നിൽക്കാനോ സംസാരിക്കാനോ ഇയാൾക്ക് ആയിരുന്നില്ല. ആദ്യത്തെ ആഴ്ചകളിൽ തന്നെ കാണാനും ആശ്വസിപ്പിക്കാനും സുഹൃത്തുക്കളുടെ വലിയ നിരയുണ്ടായിരുന്നു. എന്നാൽ തന്റെ തലക്കീഴിൽ ഇരുന്ന പിസ്തായും കശുവണ്ടി പരിപ്പും തീർന്നപ്പോൾ വീട്ടിലെക്കുള്ള കൂട്ടുകാരുടെ വരവ് നിലച്ചു എന്നാണ് മട്ടാഞ്ചേരി മാർട്ടിൻ പറയുന്നത്.
അഞ്ച് മാസം കഴിഞ്ഞ് മാർട്ടിൻ വീണ്ടും കപ്പലിലേക്ക് പോയി. എന്നാൽ ആര്യോഗ്യപ്രശ്നം കാരണം പിടിച്ചു നിൽക്കാൻ സാധിച്ചില്ല. തിരിച്ച് നാട്ടിലെത്തിയ മാർട്ടിൻ ജോലി അന്വേഷിച്ച് കൊച്ചിയിൽ കയറി ഇറങ്ങി. ശരീരത്തിന്റെ ഒരു ഭാഗത്തിന് സ്വാധീനമില്ലാത്ത ,വായിലുടെ ഉമിനീർ നിർത്താതെ ഒലിച്ചിറങ്ങുന്ന ഇയാളെ ആരും ജോലിക്ക് എടുത്തില്ല.
നിരാശനായ മാർട്ടിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. കടലിന്റെ മകനായ തന്റെ അന്ത്യവും കടലിൽ തന്നെയാകട്ടെ എന്ന് കരുതി മാർട്ടിൻ കടലിന്റെ സൈഡിൽ ഒരു പാറയിൽ കയറി നിന്നു. പൊട്ടികരഞ്ഞു കൊണ്ട് നിൽക്കുന്നതിനിടയിൽ അവദൂതനേ പൊലെ ഒരാൾ മാർട്ടിന്റെ അടുത്തെത്തി. ഷർട്ട് ഇടാത്ത,പഴയതും,കീറിയതുമായ,നീല ജീൻസ് ധരിച്ച അയാളുടെ മുടിയും താടിയും അസാധാരണമായി വളർന്ന നിലയിലായിരുന്നു. കരഞ്ഞു കൊണ്ടിരുന്ന മാർട്ടിനോട് എന്താണ് കാരണം എന്ന് അയാൾ തിരക്കി. മച്ചാനേ മച്ചാൻ വിട്ടോ, ഇത് മച്ചാന്റെ സീനല്ല എന്ന് മാർട്ടിൻ കൊച്ചിക്കാരുടെ സ്വന്തം സ്ലാഗിൽ മറുപടി നൽകി.
എന്നാൽ അയാൾ പോയില്ല. പൊട്ടികരയുന്ന മാർട്ടിനെ കെട്ടി പിടിച്ച് എന്തിനാടാ പൊന്നെ നീ കരയുന്നത് എന്ന് അയാൾ ചോദിച്ചു. മാർട്ടിൻ കരഞ്ഞു കൊണ്ട് അയാളെ കെട്ടി പിടിച്ച് കുറച്ചധികം നേരം നിന്നു. മാർട്ടിന്റെ വായിൽ നിന്നും ഒലിച്ച ഉമിനീരോക്കെ അയാളുടെ നെഞ്ചിൽ പറ്റി എങ്കിലും അയാൾ മാർട്ടിനെ ആശ്വസിപ്പിച്ച് കെട്ടിപിടിച്ച് തന്നെ നിന്നു. ഒടുവിൽ കരച്ചിൽ ഒടുങ്ങിയപ്പോൾ താൻ ആത്മഹത്യ ചെയ്യാൻ വന്നതാണ് എന്ന് മാർട്ടിൻ അയാളോട് പറഞ്ഞു. അങ്ങനെ തോന്നുന്നു എങ്കിൽ അത് ചെയ്യാൻ അയാൾ പറഞ്ഞു. എന്നിട്ട് നിനക്ക് വീടുണ്ടോ, കഴിക്കാൻ ആഹാരമുണ്ടോ, വീട്ടിൽ സ്നേഹിക്കാൻ ആളുകൾ ഉണ്ടോ എന്ന് ചോദിച്ചു. ഈ പറഞ്ഞത് എല്ലാം തനിക്ക് ഉണ്ട് എന്ന് മാർട്ടിൻ സമ്മതിച്ചു. ചെകിള അടിച്ച് പൊട്ടിക്കും തിരിഞ്ഞു നോക്കാതെ ഓടടാ വതൂരി എന്നായിരുന്നു അപരിചതന്റെ പ്രതികരണം.
വീടില്ലാത്ത,കഴിക്കാൻ ആഹാരമില്ലാത്ത, അസുഖം ബാധിച്ച് അനങ്ങാൻ പോലും കഴിയാത്ത, സ്നേഹിക്കാനും തിരിഞ്ഞു നോക്കാൻ പോലും ആളില്ലാത്ത ആയിരക്കണക്കിന് ആളുകളെ തനിക്ക് അറിയാം എന്നും അവർക്ക് ലഭിക്കാത്ത ജീവിതം കിട്ടിയ നീയാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ. പോയി ജീവിക്കാൻ നോക്കു എന്ന് പറഞ്ഞ് അപരിചിതൻ നടന്നു മറഞ്ഞു. അവിടെ നിന്നും കണ്ണീരു തുടച്ചു വീട്ടിലെക്ക് നടന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ എന്ന മട്ടാഞ്ചേരി മാർട്ടിന്റെ വളർച്ച അവിശ്വസനീയമായിരുന്നു.
ചെറുപ്പത്തിലെ ഡാൻസിലും അഭിനയത്തിലും താൽപ്പര്യമുണ്ടായിരുന്ന മാർട്ടിൽ മഴവിൽ മനോരമയുടെ നായികാ നായകൻ പ്രോഗ്രാമിലെത്തിയതും കേരളമാകെ ശ്രദ്ധനേടിയതും ഇതിതു പിന്നാലെയാണ്. ഇതിന് ശേഷം ഇയാൾ പോകുന്നിടത്തെല്ലാം ആരാധകർ കൂടുകയുണ്ടായി. ഇതിനിടയിൽ തന്റെ ജീവിതകഥ കൊച്ചി സ്ലാന്ഗിൽ അവതരിപ്പിക്കുന്ന മോട്ടിവേഷൻ സ്പീക്കറായി മാർട്ടിൻ മാറുന്നത്. സോഷ്യൽമീഡിയയിലും പ്രചോദതാത്മകമായ തന്റെ കഥ പറഞ്ഞ് മട്ടാൻഞ്ചേരി മാർട്ടിൻ എന്ന പേരീൽ ഇയാൾ താരമായി. തന്റെ ജീവിതകഥ പറഞ്ഞും അഭിനയിച്ച്ു കാണിച്ചുമാണ് ഇയാളുടെ മോട്ടിവേഷൻ ക്ലാസുകൾ.
ക്രോയോഷ്യയിലെ സൂപ്പർ റ്റാലൻഡ് എന്ന പ്രോഗ്രാമിൽ പങ്കെടുത്ത് ഡാൻസ് കളിച്ചും തന്റെ കഥ പറഞ്ഞ് മാർട്ടിൻ അന്താരാഷ്ട്ര പ്രേക്ഷകറുടെയും താരമായി.ക്രോയോഷ്യകാരിയായ മരിയാ ലോപ്പക്കിനെയാണ് മാർട്ടിൻ വിവാഹം കഴിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കാണാനെത്തിയ മരിയ മാർട്ടിനുമായി പ്രണയത്തിലാവുകയായിരുന്നു. ഇവരിൽ നിന്നാണ് മാർട്ടിൻ സൂപ്പർ റ്റാലൻഡ് എന്ന പ്രോഗ്രാമിലേക്ക് എത്തുന്നത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഷോയായ സൂപ്പർ റ്റാലൻഡി്ൽ എത്തിയതോടെ മോട്ടിവേഷൻ സ്പിക്കർ എന്ന നിലയിൽ മാർട്ടിൻ വലിയ ശ്രദ്ധനേടി.
അൻപതിനായിരം രൂപയാണ് മാർട്ടിൻ മോട്ടിവേഷൻ സ്പീക്കിഗിന് ഫീസായി വാങ്ങിയിരുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനിടയിൽ ഇപ്പഴോ ആണ് മാർട്ടിൻ കഞ്ചാവിന് അടിമപ്പെടുന്നത്. തന്റെ പേരിൽ മുൻപും കഞ്ചാവ് ഉപയോഗിച്ചതിന് കേസ് ഉണ്ട് എന്നും താൻ ഒരിക്കലും ഈ കേസുകളിൽ ഫീസ് അടയ്ക്കില്ലെന്നും മാർട്ടിൻ സ്റ്റേഷനിലെ പ്രകടനനത്തിനിടയിൽ പറയുന്നുണ്ട്. കഞ്ചാവ് ക്യരറ്റിനെയും ക്യാബേജിനെപ്പോലെയും ഭൂമിയിൽ ഉണ്ടാകുന്നതാണ്. ഇത് നിയമവിധേയമാക്കണം. നിയമവിധേയമായാൽ ആയിരം മഹാത്മാഗാന്ധിമാർ ഇവിടെ ഉണ്ടാകും എന്നൊക്കെയാണ് മാർട്ടിൻ എക്സൈസ് സ്റ്റേഷനിൽ നിന്ന് കഞ്ചാവിന്റെ ലഹരിയിൽ വിളിച്ച് കൂവിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കഞ്ചാവ് വലിക്കുന്ന ടിപ്പ്സ് പറഞ്ഞു കൊടുക്കുന്ന വീഡിയോ വൈറലായതിനേ തുടർന്നാണ് എക്സൈസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എക്സൈസ് സ്റ്റേഷനിലും കഞ്ചാവിന്റെ ലഹരിയിൽ പുലമ്പുന്ന ഇയാളുടെ ചേഷ്ടകളും പാട്ടും വീണ്ടും വൈറലായിരുന്നു. ഇതേ തുടർന്ന് പല സോഷ്യൽമീഡിയാ സെറ്റുകളിൽ നിന്നും യൂറ്റിയൂബ് ചാനലുകളിൽ നിന്നും മട്ടാഞ്ചേരി മാർട്ടിന്റെ മോട്ടിവേഷൻ ക്ലാസും വൈറൽ വീഡിയോകളും നീക്കിയതായാണ് വിവരം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്