ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ലെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തത് മേയിൽ; രണ്ടു മാസം കഴിഞ്ഞപ്പോൾ ആരോഗ്യ വകുപ്പിനും കാര്യം ബോധ്യപ്പെട്ടു! കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും വേണ്ടിവന്നാൽ അടിമുടി അഴിച്ചു പണിയാനും തീരുമാനം; ഇനി മുൻകൂട്ടി ഓർഡർ നൽകും; തെറ്റു തിരുത്താൻ ആരോഗ്യ വകുപ്പ്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട് : കേരളത്തിലെ മരുന്ന് ക്ഷാമത്തിന് പിന്നിൽ ഡോക്ടർമാർ അല്ലെന്ന് ഒടുവിൽ ആരോഗ്യ വകുപ്പ് സമ്മതിച്ചു: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. അത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പും സമ്മതിച്ചു. തിരുവല്ല ആശുപത്രിയിൽ എത്തിയ മന്ത്രി വീണാ ജോർജ് പോലും മരുന്ന് ക്ഷാമം അറിഞ്ഞ് ഞെട്ടിയിരുന്നു. മെയ് 24ന് ഇക്കാര്യം വിശദമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ആ റിപ്പോർട്ടും ആരോഗ്യ വകുപ്പ് ഗൗരവത്തോടെ എടുക്കും.
സംസ്ഥാനത്തെ ആരോഗ്യരംഗം ലോകനിലവാരത്തിലുള്ളതാണെന്ന് മേനിനടിക്കുമ്പോഴും ആശുപത്രികളിൽ അവശ്യമരുന്നുകൾ കിട്ടാക്കനിയാണ്. സർക്കാർ ആശുപത്രികളിലും മരുന്നുക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഴക്കാല രോഗങ്ങൾ പൊട്ടിപുറപ്പെടുന്നതോടെ ജീവൻ രക്ഷാമരുന്നുകളുടെ രൂക്ഷമായ ക്ഷാമം മൂലം രോഗികൾ വലയുകയാണ്. മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ വൈകിയതാണ് ക്ഷാമത്തിനിടയാക്കുന്നത്. ഈ സാമ്പത്തിക (2022 23) വർഷത്തേക്കുള്ള ടെൻഡർ നടപടി മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെയും ടെൻഡർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. അത് പൂർത്തിയാക്കാൻ ഇനിയും ഒരുമാസത്തിലേറെ സമയമെടുക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. കാലവർഷക്കാലത്ത് ആശുപത്രികളിൽ മരുന്ന് ക്ഷാമം കൂടുതൽ രൂക്ഷമായേക്കാം. ഇപ്പോൾ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി മുതൽ പിഎച്ച്സി വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ജീവൻ രക്ഷാ മരുന്നുകളുൾപ്പെടെ രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്-ഇതായിരുന്നു മറുനാടൻ റിപ്പോർട്ട്.
ഇത് ശരിയാണെന്ന് സർക്കാരും സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ മരുന്ന് സംഭരണത്തിന്റെ ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും വേണ്ടിവന്നാൽ അടിമുടി അഴിച്ചു പണിയാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിനായി ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറെ ചുമതലപ്പെടുത്തി അടിയന്തര ഉത്തരവ് ഇറക്കി. മരുന്ന് ക്ഷാമത്തിന് അടിയന്തര ഇടപെടലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സർക്കാർ ഗൗരവത്തോടെ എടുക്കുകയാണ്. കെഎംഎസ്സിഎലിന്റെ ടെൻഡർ നടപടികൾ 3 മാസത്തോളം വൈകിയതിനെ തുടർന്ന് മരുന്നു സംഭരണം താളം തെറ്റിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയിട്ടും മരുന്നുക്ഷാമം ഇല്ലെന്ന നിലപാടെടുത്ത ആരോഗ്യ വകുപ്പാണ് ഇപ്പോൾ പ്രശ്നം പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്.
കെഎംഎസ്സിഎലിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ പോരായ്മകൾ ഉണ്ടെന്നു വ്യക്തമാക്കുന്നതാണ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന പരിഗണനാ വിഷയങ്ങൾ. അവശ്യ മരുന്നുകളുടെ സ്റ്റോക്ക് എത്രയുണ്ടെന്ന് അതതു സമയം മനസ്സിലാക്കാൻ കഴിയുന്ന നിരീക്ഷണ സംവിധാനം ഒരുക്കുക, ഭാവിയിലേക്കുള്ള ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഓർഡർ നൽകാനുള്ള സംവിധാനം നിർദേശിക്കുക, നിലവിലുള്ള മരുന്നു സംഭരണ സംവിധാനം പരിശോധിച്ചു ഭേദഗതികൾ നിർദേശിക്കുക, മരുന്നു സംഭരണത്തിന് കോർപറേഷൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിൽ പരിഷ്കാരങ്ങൾ നിർദേശിക്കുക, കാരുണ്യ, കെഎംഎസ്സിഎൽ വെയർഹൗസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ശുപാർശകൾ തയാറാക്കുക, കോർപറേഷനിലെ ജീവനക്കാരുടെ പ്രവർത്തന മികവു വിലയിരുത്തി ഭേദഗതികൾ നിർദേശിക്കുക തുടങ്ങിയവയാണു ഡയറക്ടറുടെ ചുമതലകളായി ഉത്തരവിൽ ഉള്ളത്. സഹായങ്ങൾ നൽകാൻ കെഎംഎസ്സിഎൽ മാനേജിങ് ഡയറക്ടറോട് പ്രത്യേകം നിർദേശിച്ചിട്ടുമുണ്ട്.
രണ്ടു മാസം മുമ്പാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ നിരക്ക് അന്തിമമാക്കിയത്. അതുതന്നെ 50 കോടി വിറ്റുവരവുള്ള കമ്പനികൾ മാത്രം ടെൻഡറിൽ പങ്കെടുത്താൽ മതിയെന്ന വ്യവസ്ഥയോടെ ആയിരുന്നു. അതിനാൽ 25 ഉം 30 ഉം കോടി വരെ വിറ്റുവരവുള്ള കമ്പനികൾക്ക് മാറിനിൽക്കേണ്ടിവന്നു. ഇങ്ങനെ വന്നപ്പോൾ വൻകിട കമ്പനികൾ ഏകപക്ഷീയമായ ഉപാധികൾ മുന്നോട്ടുവച്ചതാണ് ടെൻഡർ നടപടികൾ വൈകിച്ചത്. കൂടുതൽ കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുന്നത് മത്സരം കൂടാനും മരുന്ന് വില കുറയാനും ഇടയാക്കും. ഇതാണ് ഇത്തവണ ഇല്ലാതായത്. വലിയ കമ്പനികളുമായി സർക്കാർ ഇനി കരാർ ഒപ്പിടണം. തുടർന്ന് നിരതദ്രവ്യം കെട്ടിവയ്ക്കണം. പിന്നീട് വേണം പർച്ചേസ് ഓർഡർ നൽകാൻ. ഈ സാഹചര്യത്തിൽ മരുന്നെത്താൻ വൈകും. -ഇതാണ് മറുനാടൻ ഉയർത്തിയ വിഷയം.
ആശുപത്രികളോട് ചേർന്നുള്ള ഫാർമസികളിൽ പലയിടത്തും മരുന്നില്ല. പ്രമേഹ, രക്തസമ്മർദ്ദ മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾക്കുമാണ് പ്രധാനമായും ക്ഷാമം അനുഭവപ്പെടുന്നത്. അതേസമയം മരുന്നുകൾ തീരുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്യാനുള്ള സോഫ്റ്റ്വെയറിൽ ഓരോ സ്ഥാപനവും സ്റ്റോക്ക് വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താത്തതാണ് ക്ഷാമം രൂക്ഷമാക്കുന്നതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇക്കാര്യം ശ്രദ്ധിച്ച് വീഴ്ചവരുത്തന്നവരെ ശിക്ഷിക്കേണ്ടത് ആരോഗ്യവകുപ്പാണ്. ഇതൊന്നും സമയത്ത് ഉത്തരവാദപ്പെട്ടവർ ചെയ്യുന്നില്ലെന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. എന്തായാലും സംസ്ഥാനത്തെ സാധാരണക്കാരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമെന്ന നിലയിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്നത് ആശ്വാസമാണ്.
സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. ജീവൻ രക്ഷാമരുന്നുകളും,ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ഉൾപ്പെടെ പ്രധാനപ്പെട്ട മരുന്നുകൾ ഒന്നിച്ച് വാങ്ങുന്നതിന് ആരോഗ്യവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ കൂടുതൽ മരുന്നുകളുള്ള സർക്കാർ ആശുപത്രികളിൽ നിന്ന് കുറവുള്ള ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകൾ കൈമാറാനുള്ള നടപടികൾ പോലും കാര്യക്ഷമമായി നടക്കുന്നില്ല.
കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ ഏതാണ്ട് 1500 കോടി രൂപയുടെ അഴിമതി നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അമിത വില നൽകി പ്രതിരോധമരുന്നുകളും ജീവൻരക്ഷാ ഉപകരണങ്ങളും വാങ്ങിക്കൂട്ടിയെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. അത്തരമൊരു സാഹചര്യം ഒരുക്കാനാണോ ഇപ്പോഴത്തെ മരുന്ന് ക്ഷാമമെന്നും സംശയം ഉണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍