ഒമ്പതുവയസുകാരിക്ക് മേൽക്കൂരയുടെ ഉത്തരത്തിൽ കുരുക്കിടാനാവുമോ എന്നറിയാൻ ഡമ്മി പരീക്ഷണം; ഒമ്പതും പതിമ്മൂന്നും വയസുള്ള കുഞ്ഞുങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന വിചിത്രവാദം; ഒമ്പതു വയസുകാരിക്ക് ശക്തമായ ആത്മഹത്യ പ്രവണത; വാളയാർ കേസിൽ സി ബി ഐയുടെ തട്ടിക്കൂട്ട് അന്വേഷണം കോടതിയിൽ പൊളിയുമ്പോൾ
സായ് കിരൺ
തിരുവനന്തപുരം :പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതരവീഴ്ചകൾ കാരണം അട്ടിമറിക്കപ്പെട്ട വാളയാർ കേസിൽ സിബിഐ അന്വേഷണത്തിലും നീതിയുടെ പ്രകാശകിരണം തെളിയാതിരുന്നതോടെ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. സഹോദരിമാരായ കുഞ്ഞുങ്ങളോട് കൊടുംക്രൂരത ചെയ്ത കേസിൽ നീതി നടപ്പാക്കാൻ വിചാരണക്കോടതിക്ക് കഴിഞ്ഞില്ലെന്ന് തുറന്നുപറഞ്ഞ ഹൈക്കോടതി, ഇരകൾ നിസഹായരാവുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന നിർദ്ദേശത്തോടെയാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.
എന്നാൽ വാളയാർ അട്ടപ്പള്ളത്ത് പതിമൂന്നും ഒമ്പതും വയസുള്ള പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയെന്നാണ് സിബിഐയുടെയും കുറ്റപത്രത്തിലുണ്ടായിരുന്നത്. ആദ്യ അന്വേഷണത്തിൽ പൊലീസ് ഉൾപ്പെടുത്തിയ നാല് പ്രതികൾക്കെതിരെയാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈ.എസ്പി അനന്തകൃഷ്ണൻ പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം നൽകിയത്. ഈ കുറ്റപത്രം തള്ളിയാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
പൊലീസും പ്രോസിക്യൂഷനും കോടതിയും ചേർന്ന് നീതിയുടെ കണ്ണുകൾ മൂടിക്കെട്ടിയതാണ് വാളയാർ കേസിൽ കണ്ടത്. പ്രതികളെ വെറുതേ വിട്ടത് മതിയായ തെളിവില്ലാത്തതു കൊണ്ടല്ല, വിചാരണയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലെ പിഴവുകളും അശ്രദ്ധയോടെ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനുമാണ് വിചാരണ നിരർത്ഥകമാക്കിയത്. സത്യം പുറത്തുകൊണ്ടുവരാൻ വിചാരണക്കോടതി ഫലപ്രദമായി ഇടപെട്ടതുമില്ല.
കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന് തെളിവില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. പ്രധാന സാക്ഷികളായ അമ്മയുടെയും രണ്ടാനച്ഛന്റെയും മൂത്ത പെൺകുട്ടിയുടെ സുഹൃത്തിന്റെയും മൊഴികളിൽ വിശ്വാസ്യതയില്ലെന്നും പ്രതികളാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് നേരിട്ടുള്ള തെളിവുകളില്ലെന്നുമാണ് യുക്തിരഹിതമായി വിചാരണക്കോടതി വിലയിരുത്തിയത്.
2016ലെ സ്കൂൾ അവധിക്കാലത്ത് മൂത്തകുട്ടിയെ 'വലിയ മധു' പീഡിപ്പിക്കുന്നത് നേരിൽ കണ്ടെന്ന രണ്ടാനച്ഛന്റെ മൊഴിയും ഇളയമകളുടെ പിറന്നാൾ ആഘോഷ ദിവസം അർദ്ധരാത്രിയിൽ ഉറക്കമുണർന്നപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയുടെ കൂടെ 'കുട്ടി മധുവിനെ' കണ്ടെന്ന അമ്മയുടെ മൊഴിയും കോടതി തള്ളിക്കളഞ്ഞു. രക്ഷിതാക്കൾ പീഡന വിവരം ആദ്യത്തെ അന്വേഷണ സംഘത്തോട് മറച്ചുവെച്ചതെന്തുകൊണ്ട് ? കുട്ടി മധു എന്ന പ്രതിയെ പെൺകുട്ടിയുടെ അടുത്ത് നഗ്നനായി കണ്ടെന്ന് അമ്മ പറഞ്ഞിട്ടും പ്രതിയെ പിന്നെയും വീട്ടിൽ താമസിപ്പിച്ചത് എന്തുകൊണ്ട് ? എന്നീ ചോദ്യങ്ങളാണ് വിചാരണക്കോടതി ഉന്നയിച്ചത്.
ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് കണ്ടെത്തിയ നാലുപേരെയാണ് സിബിഐ പ്രതിയാക്കിയത്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ.
2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പക്ഷേ, പെൺകുട്ടികളുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നില്ല. സഹോദരിമാരുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളും ശാസ്ത്രീയമായ തെളിവുകളും കൂടുതൽ സാക്ഷിമൊഴികളും എല്ലാം കോർത്തിണക്കിയുള്ള പഴുതടച്ചുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
കുഞ്ഞുങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന പൊലീസിന്റെ ഒറ്റവാദം മതി വാളയാർ കേസിലെ അട്ടിമറികളുടെ വ്യാപ്തി മനസിലാക്കാൻ. പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടിയുമായി സമ്മതപ്രകാരമുള്ള ബന്ധം പോലും കുറ്റകരമായ നാട്ടിലാണ് കുഞ്ഞുങ്ങളുടെ ഉഭയകക്ഷിസമ്മതം വിചിത്രവാദമുന്നയിച്ച് പൊലീസ് അപഹാസ്യരായത്. ഇതേ വാദമാണ് സിബിഐയും ഉയർത്തിയത്.
സിബിഐയുടെ കണ്ടെത്തലുകൾ ഇങ്ങനെയായിരുന്നു:- മൂത്ത കുട്ടി 2016 ഏപ്രിൽ മുതൽ നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ട്. 2017 ജനുവരിയിൽ മരിക്കും വരെ ഇത് തുടർന്നിരുന്നു. കുട്ടിയുടെ വീട്ടിലും വല്ല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലുമായാണ് പീഡനം നടന്നത്. ഈ വിവരങ്ങൾ പലപ്പോഴായി കൂട്ടുകാരിയോട് പറഞ്ഞിരുന്നു. നിരന്തര പീഡനം മൂലം ശരീരത്തിൽ മുറിവും പഴുപ്പുമുണ്ടെന്നും അമ്മയോട് പറയാൻ പേടിയാണെന്നും കൂട്ടുകാരിയെ അറിയിച്ചിരുന്നു.
കേസിൽ കുട്ടികളുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൂത്തകുട്ടിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത് ഇളയ കുട്ടിയാണ്. ഈ സമയം രണ്ടുപേർ മുഖം മറച്ച് വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നൽകിയിട്ടും പൊലീസിന്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയില്ല. വീട്ടിനകത്ത് കയറിയപ്പോൾ ചേച്ചി പിടയുകയായിരുന്നുവെന്നാണ് സഹോദരിയുടെ മൊഴി.
നാല് മിനുട്ടുകൾക്ക് ശേഷമാണ് ഇളയകുട്ടി മുറിയിലേക്ക് വന്നത്, തൂങ്ങി മരണമാണെങ്കിൽ പിടയാനുള്ള സാദ്ധ്യതയില്ല, സ്പോട്ട് ഡെത്തിനാണ് സാദ്ധ്യത. കൂടാതെ മൃതദേഹത്തിൽ അതിക്രമം നടന്നതിന്റെ പാടുകളോ, ക്ഷതങ്ങളോ കൊലപാതകമെന്ന് തോന്നിക്കുന്ന ലക്ഷണങ്ങളോ, ശരീര ശ്രവങ്ങളോ കണ്ടെത്തിയിരുന്നില്ല. അതിനാൽ ആദ്യത്തെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഒമ്പതു വയസുകാരിക്ക് ശക്തമായ ആത്മഹത്യ പ്രവണതയുണ്ടായിരുന്നതായി സിബിഐ കണ്ടെത്തി. ചേച്ചിയുടെ മരണശേഷം സഹോദരിയുടെ ഫോട്ടോ കാണിച്ച് അവൾ പോയ വഴിയേ ഞാനും പോകുമെന്ന് ഇളയ കുട്ടി ആവർത്തിച്ചിരുന്നതായി മൊഴികളുണ്ട്. ഉത്തരത്തിൽ കുരുക്കിടാൻ ഒമ്പതുകാരിക്ക് കഴിയുമോ എന്നതാണ് പിന്നീട് സിബിഐ അന്വേഷിച്ചത്. ഇതിനായി ഡമ്മി പരീക്ഷണം നടത്തി. 16 സെന്റീ മീറ്റർ ഉയരമുള്ള ഓടുകൊണ്ടുള്ള കട്ടകൾക്ക് മുകളിലായാണ് കട്ടിൽ വച്ചിരുന്നത്. ഇതിന് മുകളിൽ കസേരയിട്ടാണ് ഇളയ കുട്ടി ഉത്തരത്തിൽ കുരുക്കിട്ടത്. മൃതദേഹം ആദ്യം കണ്ടയാളുടെ മൊഴിയിൽ കുട്ടിയുടെ കാൽ കസേരയിൽ മുട്ടിയിരുന്നില്ല. 20 സെന്റീമീറ്റർ വ്യത്യാസം ഉണ്ടായിരുന്നതായും പറയുന്നു. ഇത് ഡമ്മി പരീക്ഷണത്തിലും തുടർന്ന് ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ധരെത്തി നടത്തിയ പരിശോധനയിലും തെളിയിക്കാൻ കഴിഞ്ഞു. ഈ കണക്കുകൾ പൊലീസ് കൃത്യമായി രേഖപ്പെടുത്താതിരുന്നതാണ് കേസിൽ തിരിച്ചടിയായതും കുറ്റവാളികൾ രക്ഷപ്പെടാൻ കാരണമായതും.
ആദ്യം കേസന്വേഷിച്ച എസ്ഐ ചാക്കോ ഗുരുതുര വീഴ്ചവരുത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. തെളിവുകൾ നശിപ്പിച്ചു. അളവുകൾ കൃത്യമായി രേഖപ്പെടുത്തിയില്ല. ആദ്യ കുട്ടി മരിച്ചതിന് ശേഷം മൊഴിനൽകിയ രണ്ടാമത്തെ കുട്ടിക്ക് സംരക്ഷണം നൽകിയില്ലെന്ന് വലിയ വീഴ്ചയാണ്. സർക്കാർ എസ്ഐ ചാക്കോയെ ആറുമാസത്തേക്ക് സസ്പെന്റ് ചെയ്യുകയും കുറ്റാന്വേഷണ, ക്രമസമാധാന ചുമതല നൽകാത്തതിനാലും സിബിഐ കുടുതൽ ശിക്ഷ ശുപാർശ ചെയ്തിട്ടില്ല. പൊലീസിനെ കൂടാതെ പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. കാര്യങ്ങൾ പഠിക്കാതെയാണ് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരും കേസ് വാദിച്ചത്. തെളിവുകൾ നിരത്താനായില്ല. അതിനാലാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമായതെന്നും സിബിഐ കുറ്റപത്രത്തിലുണ്ട്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്