നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ള്; ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചതിൽ നമ്പിക്ക് പങ്കില്ല; 'റോക്കട്രി' സിനിമയിലൂടെ അപമാനിക്കുന്നത് കലാം അടക്കം ഉന്നത ശാസ്ത്രജ്ഞരെയും; ചാരക്കേസിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു എന്നത് നമ്പിയുടെ കുപ്രചാരണം; രൂക്ഷ വിമർശനവുമായി കേസിൽ പ്രതി ആയിരുന്ന ശശികുമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐഎസ്ആർഒയിലെ ക്രയോജനിക് എഞ്ചിൻ വികസനം അടക്കമുള്ള നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ളുമാത്രമെന്ന് അദ്ദേഹത്തോടൊപ്പം ചാരക്കേസിൽ പ്രതിയാക്കപ്പെട്ട ശശികുമാർ. നടൻ മാധവൻ നായകനായി 'റോക്കട്രി ദ നമ്പി ഇഫക്ട്' എന്ന സിനിമയിൽ ഐഎസ്ആർഒയിലെ മുഖ്യ ശാസ്ത്രജ്ഞൻ താനാണെന്ന് തരത്തിൽ പ്രചരിപ്പിക്കുന്നത് നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശശികുമാർ, നമ്പിക്ക് എതിരെ ആഞ്ഞടിക്കുന്നത്.
ഐ.എസ്.ആർ.ഒയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ എന്ന് പചരിപ്പിക്കുന്നത് വളരെ കഷ്ടമാണെന്ന് പറഞ്ഞാൽ പോരെന്നും അത് ക്രൂരവും രാജ്യദ്രോഹമാണെന്നാണ് ശശികുമാർ പറയുന്നത്. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ അപമാനിക്കുകയാണ്. നമ്മുടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ്. നമ്പിയേക്കാൾ നൂറിരട്ടി സേവനം ഐ.എസ്.ആർ.ഒയ്ക്കുവേണ്ടി ചെയ്ത ഉന്നത ശാസ്ത്രജ്ഞർ ഇത് നിസ്സഹായരായി കേൾക്കുകയാണ്. സിനിമയുടെ വിജയത്തിനു വേണ്ടി മസാലകൾ ചേർക്കുന്നത് മനസിലാക്കാം. പക്ഷെ, അത് വസ്തുതകൾക്ക് വിരുദ്ധമാവാൻ പാടില്ല. കേൾക്കുന്ന ആളുകൾ വിഡ്ഢികളാണെന്ന് തോന്നിയാൽ അവരെ എന്തും പറഞ്ഞ് വിശ്വസിപ്പിക്കാൻ നമ്പി നാരായണൻ വളരെ വിദഗ്ധനാണ്. ഐ.എസ്.ആർ.ഒയിലെ ഒരാളു പോലും നമ്പിയുടെ ഈ അവകാശവാദം അംഗീകരിക്കില്ലെന്ന് മാത്രമല്ല, പുച്ഛിച്ച് തള്ളുകയും ചെയ്യും. ശുദ്ധമായ മലയാളത്തിൽ പറഞ്ഞാൽ പോക്രിത്തരമാണ് നമ്പി കാട്ടുന്നതെന്നും ശശികുമാർ പറയുന്നു.
നമ്പി നാരായണന് പത്മഭൂഷൺ കിട്ടിയത് അനർഹമായാണെന്നും, അദ്ദേഹം പറയുന്ന ബഡായികൾ വിശ്വസിക്കുന്ന പത്രക്കാരാണ് അദ്ദേഹത്തെ ഉയർത്തി കൊണ്ടുവരുന്നതെന്നും ശശി കുമാർ വിമർശിച്ചു. നമ്പിക്ക് പത്മഭൂഷൻ കൊടുക്കാൻ ഐ.എസ്.ആർ.ഒയിൽനിന്ന് ഒരു ശുപാർശയും പോയിട്ടില്ല. ഐ.എസ്.ആർ.ഒയിൽ നിന്ന് വെളിയിൽ പോയി 15 വർഷം കഴിഞ്ഞ് കിട്ടിയ പത്മഭൂഷൻ ഐഎസ്ആർഒയുടെ അക്കൗണ്ടിൽ പെടുത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
റോക്കട്രി സിനിമയിൽ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിച്ചെന്നും 90ശതമാനം അവാസ്തവമായ കാര്യങ്ങളാണ് സിനിമയിൽ കാണിച്ചതെന്നും ശശികുമാർ വിലയിരുത്തി. ഐഎസ്ആർഒ എന്ന വലിയ സ്ഥാപനത്തെപ്പറ്റി തെറ്റായ കാര്യങ്ങളാണ് സിനിമ പ്രചരിപ്പിക്കുന്നത്. സിനിമയിൽ എ പി ജെ അബ്ദുൾ കലാമിനെ തിരുത്തുന്നതായി കാണിച്ചിരിക്കുന്ന സംഭവവും നുണയാണ്. കലാമിന്റെ കൂടെ നമ്പി ഒരു പ്രോജക്റ്റിലും ഒന്നിച്ചുജോലി ചെയ്തിട്ടില്ല. നമ്പി ആരാണെന്ന് ഐ.എസ്.ആർ.ഒയിലുള്ള എല്ലാവർക്കും അറിയാം. ഒക്കെ അദ്ദേഹത്തിന്റെ നാട്യങ്ങളാണ്. സൂക്ഷ്മമായി അന്വേഷിക്കാത്തതുകൊണ്ടാണ് നമ്പിയെ കുറിച്ച് കൃത്യമായി അറിഞ്ഞുകൂടാത്തതെന്നും ശശികുമാർ പറഞ്ഞു.
നമ്പി നാരായണനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചു എന്നുപറയുന്നതിലും കഥയില്ല. താൻ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ കിടന്നപ്പോൾ നമ്പി രണ്ടോ മൂന്നോ ദിവസം മാത്രമാണ് കിടന്നത്. തനിക്ക് മർദ്ദനമൊന്നും ഏറ്റില്ലെന്നും, ഐ.ബി. ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വളരെ മാന്യമായാണ് ചോദ്യം ചെയ്തതെന്നും ശശികുമാർ പറഞ്ഞു. നമ്പിയെ അറസ്റ്റ് ചെയ്യുമ്പോഴേക്കും സിബിഐക്ക് കൈമാറാനുള്ള ഉത്തരവിറങ്ങിയതുകൊണ്ട് പൊലീസ് കസ്റ്റഡിയിലും അധികം ചോദ്യം ചെയ്തില്ലെന്നും വലിയ പീഡനം ഉണ്ടായി എന്നത് നമ്പിയുടെ കുപ്രചാരണം ആണെന്നും ശശികുമാർ തുറന്നടിച്ചു. ചാരക്കേസിൽ പ്രതിയാക്കപ്പെട്ട് അന്യായമായി പീഡിപ്പിക്കപ്പെട്ടു എന്ന പേരിൽ എല്ലാവരെയും വഞ്ചിച്ചുകൊണ്ടാണ് നമ്പി ഒരുകോടി 91 ലക്ഷം നഷ്ടപരിഹാരം വാങ്ങിയതെന്നും ശശികുമാർ വിമർശിച്ചു
ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്നതിൽ നമ്പിയുടെ യഥാർഥ കോൺട്രിബൂഷൻ ഒന്നുമില്ലെന്നും ശശികുമാർ പറഞ്ഞു. 1994-ൽ നമ്പി ക്രയോസിസ്റ്റം പ്രോജക്ടിന്റെ ഡയറക്ടറായി ചാർജെടുത്തപ്പോൾ റഷ്യയിൽനിന്ന് ടെക്നോളജി കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്പിയെ അറസ്റ്റ് ചെയ്തതു കൊണ്ട് ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാൻ വൈകി എന്നുപറയുന്നതിലും വസ്തുതയില്ല. വൈക്കിങ് എഞ്ചിന്റെ ടെകനോളജി ട്രാൻസ്ഫറിന് വേണ്ടി ഇന്ത്യ ഫ്രാൻസിലേക്കയച്ച 53 അംഗസംഘത്തിന്റെ ലീഡർ നമ്പി ആയിരുന്നു. പക്ഷെ, നയിച്ചു എന്നൊക്കെപ്പറയുന്നത് തന്നെ ശരിയല്ലെന്നും, ഇവിടെ നിന്നയച്ച സംഘത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തിയത് നമ്പിയെ ആണെന്നും ശശികുമാർ അഭിമുഖത്തിൽ പറഞ്ഞു. സ്കോട്ലണ്ടിൽനിന്ന് കോടിക്കണക്കിന് രൂപ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് സൗജന്യമായി ലഭ്യമാക്കാൻ നമ്പിയാണ് കാരണമായതെന്ന് സിനിമയിൽ പറയുന്നത് മസാലയാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച സിബിഐ. ഓഫീസർമാർക്ക് നമ്പി ഭൂമി നൽകിയതിനെ കുറിച്ച് തനിക്കറിയില്ലെന്നും എന്നാൽ, തമിഴ്നാട്ടിൽ നമ്പിക്ക് ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്നും അഭിമുഖത്തിൽ പറയുന്നു. ചാരക്കേസിൽ തന്നെ ഉൾപ്പെടുത്തിയതിൽ കേസെടുത്ത വിജയനോ അന്വേഷണ സംഘത്തലവൻ സിബി മാത്യുവിനോ തന്നോട് പൂർവ വിരോധം ഒന്നുമില്ലെന്നും ശശികുമാർ വ്യക്തമാക്കുന്നുണ്ട്.
താൻ ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് എന്തോ സംഭവിക്കുമായിരുന്നു എന്ന രീതിൽ നമ്പി പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും എല്ലാവരും വിഡ്ഢികളാണെന്ന് ധരിക്കാൻ പാടുണ്ടോ എന്നും ശശികുമാർ ചോദിച്ചു. ഒരു സ്പേസ് പ്രോഗ്രാം ഒരാളോ രണ്ടാളോ നൂറാളോ വിചാരിച്ചാൽ നടക്കുന്നതാണോ എന്നും ഐഎസ്ആർഒയെ അപമാനിക്കലാണ് ഇതെന്നും ശശികുമാർ അഭിമുഖത്തിൽ പറഞ്ഞു.
ശശികുമാർ ഐഎസ്ആർഒ ഫാബ്രിക്കേഷൻ ആൻഡ് ടെകനോളജി ഡിവിഷനിലെ സീനിയർ ശാസ്ത്രജ്ഞനായിരുന്നു. വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് ശശികുമാർ ജോലി ചെയ്തിരുന്നത്. 1986 മുതൽ 89 വരെ വി എസ്.എസ്.സിയിൽ ഇൻഡസ്ട്രിയൽ ലെയ്സൺ പ്ലാനിങ് ഡിവിഷന്റെ തലവനായിരുന്നു. 1990 മെയ് മുതൽ ഫോട്ടോ ഫാബ്രിക്കേഷൻ ആൻഡ് ടെക്നോളജി ഡിവിഷനിൽ ജനറൽ മാനേജരായി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍