ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് കരുതിയ കാർത്തികിനെ അന്ന് കൈപിടിച്ചുയർത്തിയവൾ; അമ്മയായി പത്തു മാസം തികയുംമുമ്പെ ബർമിങാമിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കലം; ഈ മെഡൽ ഇരട്ടക്കുട്ടികൾക്ക്; ദീപികയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്ന് കാർത്തിക്
സ്പോർട്സ് ഡെസ്ക്
ചെന്നൈ: ഇരട്ടക്കുട്ടികളുടെ അമ്മയായി ആറു മാസം പോലും തികയുംമുമ്പേ ലോകചാമ്പ്യൻഷിപ്പിനായി കളിക്കളത്തിൽ തിരിച്ചെത്തിയ ദീപിക പള്ളിക്കൽ സ്ക്വാഷിൽ അന്നത്തെ വിജയയാത്രയുടെ തുടർച്ചയെന്നോണമാണ് കോമൺവെൽത്ത് ഗെയിംസിൽ വെങ്കല നേട്ടത്തിലൂടെ അടയാളപ്പെടുത്തിയത്. സൗരവ് ഘോഷാലിനൊപ്പം മിക്സഡ് ഡബിൾസിൽ വെങ്കലം നേടിയ ദീപിക നേരത്തേ ഗ്ലാസ്കോയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം നേടിയിരുന്നു.
കളിക്കളത്തിലെ അവിശ്വസനീയമായ തിരിച്ചുവരവിന്റെ, ആഹ്ലാദവും ആവേശവുമാണ് ദീപിക തന്റെ പ്രകടനത്തിലൂടെ പറയാതെ പറയുന്നത്. കബീർ, സിയാൻ എന്നിങ്ങനെ ഇരട്ടക്കുട്ടികൾക്കു ജന്മംനൽകിയ ദീപികയുടെ കളിക്കളത്തിലേക്കുള്ള മടങ്ങിവരവ് ഒരുപാട് സ്ത്രീകൾക്ക് ആത്മവിശ്വാസത്തിലേക്കുള്ള വാതിൽതുറക്കൽകൂടിയാണ്.
'നീ വളരെ നന്നായി കളിച്ചു, നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു' എന്നായിരുന്നു കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ വെങ്കലം നേടിയപ്പോൾ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ദിനേശ് കാർത്തിക് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇരട്ടക്കുട്ടികളുടെ അമ്മയായി പത്തു മാസം പോലും പൂർത്തിയാകുംമുമ്പാണ് ബെർമിങ്ഹാമിൽ ദീപിക മത്സരത്തിനെത്തിയത്. ഭാര്യയെക്കുറിച്ചോർത്ത് കാർത്തിക് അഭിമാനിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
കാർത്തിക്കിന്റെ താളംതെറ്റിയ കുടുംബ ജീവിതത്തിലേക്ക് ഒരു മാലാഖയെപ്പോലെ കടന്നുവളാണ് ദീപിക. റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിൽ റിയാനയെപ്പോലെ, ആന്ദ്രേ അഗസ്സിയുടെ ജീവിതത്തിൽ സ്റ്റെഫി ഗ്രാഫിനെപ്പോലെ ഒരാൾ. ആദ്യ വിവാഹ ബന്ധം തകർന്നതിന്റെ വിഷാദത്തിലും നിരാശയിവും ജീവിച്ചിരുന്ന കാർത്തിക്കിന് ദീപിക ആശ്വാസമായി മാറുകയായിരുന്നു.
ഇതോടെ പതുക്കെ കാർത്തിക് തന്റെ പ്രൊഫഷണൽ കരിയറിലും തിരിച്ചുവരാനൊരുങ്ങി. സമീപകാലത്ത് ത്രില്ലർ ഫിനിഷിങ്ങുകൾകണ്ട് കായികപ്രേമികളുടെ ഹൃദയത്തിലിടം നേടി. അതിന്റെ ക്രെഡിറ്റിന്റെ ഒരു ഭാഗം ദീപികയ്ക്കു കൂടി അവകാശപ്പെട്ടതാണ്. ഭർത്താവിന്റെ ആത്മവിശ്വാസമായി അവൾ നിലകൊണ്ടു.
അതുപോലെ ഗർഭിണിയായ ശേഷം കളിക്കളത്തിൽ നിന്നു വിട്ടുനിന്ന ദീപികയുടെ തിരിച്ചുവരവിന് കൈത്താങ്ങായി കാർത്തിക്കും ഒപ്പംനിന്നു. ഇതോടെ ഇരട്ടക്കുട്ടികളുടെ അമ്മയായിയൊക്കെ നിൽക്കുമ്പോഴും കളിക്കളത്തിൽ വിസ്മയവിജയങ്ങൾ അവൾക്ക് സ്വന്തമാക്കാനായി.
''അമ്മയായ എനിക്ക് കളിക്കളത്തിൽ പഴയ ഫോമിൽ കളിക്കാനാകില്ലെന്നാണ് പലരും പറഞ്ഞത്. അതൊക്കെ അവരുടെ മാത്രം വിശ്വാസമായിരുന്നു. കാലിലെ പരിക്കുമൂലം ഏറെ വിഷമിച്ച ഞാൻ മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്ക്വാഷിന്റെ ലോകത്തേക്കു തിരിച്ചെത്തിയത്. ഭർത്താവ്, മക്കൾ, കുടുംബം ഇതൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്.
എന്നാൽ, ഇതൊക്കെ വന്നുചേരുമ്പോഴും സ്വന്തം സ്വപ്നങ്ങളെയും കരിയറിനെയും കൈവിടാതിരിക്കാനും ശ്രദ്ധിക്കണം. അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും നമ്മുടെ സ്വപ്നങ്ങൾ തീവ്രമാണെങ്കിൽ അതിലേക്കുതന്നെ നമ്മൾ തിരിച്ചെത്തും.'' -ദീപികയുടെ വാക്കുകളിൽ അവളുടെ സ്വപ്നത്തിന്റെ നിറങ്ങളത്രയുമുണ്ടായിരുന്നു.
ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് എല്ലാവരും കരുതിയ ഇടത്തു നിന്നും അവിശ്വസനീയ ഉയിർത്തെഴുന്നേൽപ്പിന് ദിനേശ് കാർത്തികിന് ഊർജവും പ്രേരണയും നൽകിയത് ദീപികയുടെ സാന്നിദ്ധ്യമായിരുന്നു. ഇത്തവണ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഫിനിഷിങ് റോളിൽ തകർത്താടിയ കാർത്തികിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടു. 2019ലെ ഏകദിന ലോകകപ്പിനു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യൻ കുപ്പായത്തിലെത്തിയത്.
ദിനേശ് കാർത്തികിന്റെ രണ്ടാമത്തെ ഭാര്യയാണ് ദീപിക പള്ളിക്കൽ. കുടുംബ സുഹൃത്ത് കൂടിയായരുന്ന നികിത വഞ്ജരയായിരുന്നു ഡികെയുടെ ആദ്യത്തെ ഭാര്യ. എന്നാൽ ദേശീയ ടീമിലെയും തമിഴ്നാട് ടീമിലെയും മുൻ സഹതാരവുമായ മുരളി വിജയിയുമായി കാർത്തികിന്റെ ഭാര്യ പ്രണയത്തിലായി. ഡികെയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു വിജയ്. പക്ഷെ ഭാര്യക്കു വിജയിയുമായി വഴിവിട്ട അടുപ്പമുണ്ടായിരുന്നതായി കാർത്തിക് വൈകിയാണ് അറിഞ്ഞത്.
ഈ ബന്ധം അറിഞ്ഞതോടെ നികിത വഞ്ജരയുമായുള്ള വിവാഹ ജീവിതം ദിനേശ് കാർത്തിക് അവസാനിപ്പിക്കുകയായിരുന്നു. 2012ലായിരുന്നു ഇത്. വിവാഹ മോചനത്തിനു പിന്നാല മുരളി വിജയ് നികിതയെ വിവാഹം കഴിക്കുകയും ചെയ്തു.
വ്യക്തിജീവിതവും കരിയറും നഷ്ടപ്പെട്ട് നിസഹായനായി നിന്ന കാർത്തികിന് മുന്നിൽ ദീപിക പ്രതീക്ഷയുടെ കരങ്ങൾ വച്ചുനീട്ടുകയായിരുന്നു. വൈകാതെ ഇരുവരും വിവാഹിതരായി. 2021ലായിരുന്നു ദിനേശ് കാർത്തിക്- ദീപിക പള്ളിക്കൽ ദമ്പതികൾക്കു ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. പുതിയ രണ്ടു പേർ കൂടി തങ്ങളുടെ കുടുബത്തിലേക്കു വന്നതായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
ദീപിക റബേക്ക പള്ളിക്കലെന്നാണ് യഥാർഥ പേര്. 1991 സപ്തംബർ 21നു കോട്ടയത്താണ് ദീപിക ജനിച്ചത്. സഞ്ജീവ്- സൂസൻ പള്ളിക്കൽ ദമ്പതികളുടെ മകളാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് ദീപികയുടെ അമ്മ സൂസൻ.
സ്ക്വാഷിലേക്കു വരുന്നതിനു മുമ്പ് മോഡലിങിലും ദീപിക പള്ളിക്കൽ ഒരുകൈ നോക്കിയിട്ടുണ്ട്. പിന്നീടാണ് ദീപിക ലോകം അറിയപ്പെടുന്ന സ്ക്വാഷ് താരമായി മാറുന്നത്. 2006ലായിരുന്നു അവർ പ്രൊഫഷണൽ സ്കാഷ് താരമായി മാറിയത്. ഇതുവരെ നൽകിയിട്ടുള്ള മഹത്തായ സംഭാവനകൾ പരിഗണിച്ച് ദീപികയെ രാജ്യം പത്മശ്രീ, അർജുന അവാർഡുകൾ നൽകി ആരിക്കുകയും ചെയ്തിട്ടുണ്ട്.
കോമൺവെൽത്ത് ഗെയിംസ് ഡബിൾസിൽ ഇന്ത്യക്കു വേണ്ടി സ്ക്വാഷിൽ സ്വർണ മെഡൽ നേടിയ താരമാണ് 30 കാരിയായ ദീപിക പള്ളിക്കൽ. ലോക ഡബിൾസ് ചാംപ്യൻഷിപ്പിൽ രണ്ടു തവണ സ്വർണം നേടാൻ ഇവർക്കു സാധിച്ചു. കൂടാതെ ഏഷ്യൻ ഗെയിംസിൽ വെള്ളിയും മൂന്നു തവണ വെങ്കലവും ദീപിക കരസ്ഥമാക്കിയിട്ടുണ്ട്.
വനിതകളുടെ ലോക സ്ക്വാഷ് റാങ്കിങിൽ ആദ്യ പത്തിനുള്ളിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യൻ താരം കൂടിയാണ് ദീപിക പള്ളിക്കൽ. സമ്മാനത്തുകയിലെ പക്ഷപാതത്തിൽ പ്രതിഷേധിച്ച് 2012, 15 കളിലെ സ്ക്വാഷ് ചാംപ്യൻഷിപ്പുകളിൽ മൽസരിക്കാൻ അവർ വിസമ്മതിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍