കരുവന്നൂരിന്റെ വഴിയേ മൈലപ്ര സഹകരണ ബാങ്കും; 44 കോടിയുടെ അഴിമതി നടത്തിയ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ നടപടിയില്ല; ലോക്കൽ കമ്മറ്റിയംഗം രാജി വച്ചു; പണം ആവശ്യപ്പെട്ട് നിക്ഷേപകരുടെ മുറവിളി; അഴിമതിക്ക് ഒത്താശ ചെയ്ത് സിപിഎം ജില്ലാ നേതൃത്വം: ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ അഴിമതി കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, മറുനാടൻ പുറത്തു കൊണ്ടു വന്ന മറ്റൊരു വലിയ സഹകരണ അഴിമതിയുണ്ട്. അത് മൈലപ്ര സർവീസ് സഹകരണ ബാങ്കിലേതാണ്. 44 കോടി രൂപയുടെ അഴിമതിയും ക്രമക്കേടുമാണ് ഇവിടെ സഹകരണ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റും സിപിഎം പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മൻ, കോൺഗ്രസിന്റെ സഹകരണ സംഘടനയുടെ നേതാവും മുൻ സെക്രട്ടറിയുമായ ജോഷ്വ മാത്യു, ഏതാനും ജീവനക്കാർ എന്നിവർ ചേർന്ന് വകമാറ്റിയും ബിനാമി പേരിലും അടിച്ചു മാറ്റിയതാണ് ഇത്രയും വലിയ തുക. തട്ടിയെടുത്ത തുക 80 കോടിയെങ്കിലും വരുമെന്നാണ് നിഗമനം. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഇക്കണോമിക്സ് ഓഫൻസ് വിങിന് കൈമാറി. അടൂർ യൂണിറ്റാകും ഇത് അന്വേഷിക്കുക.
ഇത്രയും വലിയ അഴിമതി നടത്തിയ ഏരിയാ കമ്മറ്റിയംഗത്തെ ജില്ലാ നേതൃത്വം സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മൈലപ്ര ടൗൺ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് എട്ടാം വാർഡ് അംഗവുമായ സാജു മണിദാസ് രാജി വച്ചു. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലായിരുന്നു രാജി പ്രഖ്യാപനം. ഈ വിവരം ഇന്നാണ് പുറത്തു വന്നത്. ഇതോടെ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ ബഹളം തുടങ്ങി. ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് ആയിരം രൂപ പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ഗുരുതരമായ രോഗം ബാധിച്ചവർ, മക്കളുടെ വിദ്യാഭ്യാസത്തിന് പണം ആവശ്യമുള്ളവർ, വിവാഹ ആവശ്യത്തിന് വേണ്ടവർ എന്നിവർ അടക്കം ബാങ്കിന് മുന്നിൽ മുറവിളി കൂട്ടുന്നു. ഓരോ ദിവസവും അവധി പറഞ്ഞ് തിരിച്ചു വിടുകയാണ്.
ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയാണ്. ആദ്യമൊക്കെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് നിഷേധ കുറിപ്പ് ഇറക്കി നോക്കിയിരുന്നു. മറുനാടൻ ആരുടെയോ സ്വാധീനത്തിന് വഴങ്ങി പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, മറുനാടൻ പുറത്തു വിട്ട സത്യങ്ങൾ മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഭരണ സമിതി പിന്നാക്കം പോയി. കോടികളുടെ വെട്ടിപ്പിന്റെ കഥകൾ ഓരോ ദിവസവും പുറത്തു വന്നതോടെ ബാങ്ക് പ്രസിഡന്റിന് നിൽക്കക്കള്ളിയില്ലതായി. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി മൈഫുഡ് റോളിങ് ഫാക്ടറി തുടങ്ങിയായിരുന്നു തട്ടിപ്പ്.
കോടികൾ വായ്പ ഇനത്തിൽ ഫാക്ടറിയിലേക്ക് വകമാറ്റി. ഇതൊന്നും തിരിച്ചടച്ചില്ലെന്ന് മാത്രമല്ല പലിശയും നൽകാൻ തയാറായില്ല. ഓരോ വർഷവും വായ്പ പുതുക്കി. അതിനൊപ്പം വീണ്ടും കോടികൾ നൽകി. കിട്ടാക്കടം ഏറി വന്നു. സെന്റിന് ഒരു ലക്ഷം പോലും വിലമതിക്കാത്ത വസ്തുവിന് അഞ്ചു പത്തും ലക്ഷം ലോൺ നൽകി. ബിനാമി പേരുകളിൽ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ലോൺ കൊടുത്ത് ബാങ്കിനെ കുത്തുപാളയെടുപ്പിച്ചു. ഒടുവിൽ നിക്ഷേപകർക്ക് പലിശയോ നിക്ഷേപമോ തിരികെ കിട്ടാത്ത അവസ്ഥ വന്നു.
ബാങ്കിന്റെ പ്രതിസന്ധി പുറത്തായതോടെ നിക്ഷേപകർ കൂട്ടത്തോടെ എത്തി. ഇവർക്ക് പണം നൽകാൻ ബാങ്കിന് കഴിഞ്ഞില്ല. ഇതിനിടെ മുൻ സെക്രട്ടറിക്കെതിരേ ഫാക്ടറിയിൽ ഗോതമ്പ് തിരിമറി നടത്തിയതിന് പൊലീസ് കേസെടുത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സെക്രട്ടറി വിരമിച്ചതിന് പിന്നാലെ പ്രസിഡന്റ് എല്ലാ കുറ്റവും അയാളുടെ തലയിൽ കെട്ടി വച്ചു. ഇത് പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള നാടകം കളിയാണെന്നും പറയുന്നു.
എന്തായാലും പ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി ജില്ലാ നേതൃത്വം സ്വീകരിച്ചത്. ജില്ലാ നേതാക്കളിൽ ചിലർക്ക് അടക്കം ഇവിടെ ബിനാമി നിക്ഷേപമുണ്ടെന്നും പറയുന്നു. ഏരിയാ കമ്മറ്റി അംഗമായ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരേ നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ലോക്കൽ സെക്രട്ടറി രാജി വച്ചത്. സഹകരണ വകുപ്പ് ജോയിന്റ രജിസ്ട്രാർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ 44 കോടിയുടെ അഴിമതി കണ്ടെത്തിയിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം വ്യാപകമായിരുന്നു. ലോക്കൽ കമ്മറ്റി യോഗത്തിൽ തന്നെയാണ് സാജു മണിദാസ് രാജി പ്രഖ്യാപിച്ചത്.
ഇത്രയും വലിയ തട്ടിപ്പിന് നേതൃത്വം നൽകിയ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് വൈകുകയാണ്. പ്രസിഡന്റിന്റെ മുഖം രക്ഷിക്കാൻ വേണ്ടി സിപിഎം ലോക്കൽ കമ്മറ്റി അംഗം അടക്കം മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. മൈലപ്ര ബാങ്ക് വിഷയം അന്വേഷിക്കാൻ വന്ന ഉപരി കമ്മറ്റി അംഗങ്ങൾ ഇവരുടെ സസ്പെൻഷൻ പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു. ഈ വാഗ്ദാനം ഇതു വരെ പാലിച്ചില്ല. ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേട് സംബന്ധിച്ച് പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല.
പാർട്ടി ജില്ലാ സെക്രട്ടറിയെ അടക്കം ജെറി ഈശോ ഉമ്മൻ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജെ.ആറിന്റെ റിപ്പോർട്ടിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയ ജില്ലാ സെക്രട്ടറി ഉദയഭാനു ജെറി ഈശോ ഉമ്മനോട് രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതിയിൽ കേസ് നടക്കുന്നുവെന്ന സാങ്കേതികത്വം പറഞ്ഞ് രാജി നീട്ടിക്കൊണ്ടു പോവുകയാണ്. മുൻ സെക്രട്ടറി ജോഷ്വാ മാത്യു, ജെറി ഈശോ ഉമ്മൻ എന്നിവരാണ് ബാങ്കിലെ തട്ടിപ്പിന് കുടപിടിച്ചത്. ഇരുവരും സഹകരിച്ച് നടത്തിയ തട്ടിപ്പിനൊടുവിൽ കുറ്റമെല്ലാം ജോഷ്വയുടെ തലയിലേക്ക് വച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് ജെറി നടത്തുന്നത്. കേരളാ കോൺഗ്രസിന്റെ സകല ബ്രാക്കറ്റ് പാർട്ടികളിലും അംഗമായിരുന്ന ജെറി ഒടുവിൽ ബാങ്ക് തട്ടിപ്പ് വെളിയിൽ വരുമെന്ന് കണ്ടാണ് സിപിഎമ്മിൽ അംഗമായത്. ഇതു കാരണം പാർട്ടി ഇദ്ദേഹത്തെ സംരക്ഷിച്ചു വരികയാണ്.
ബാങ്കിന്റെ പ്രവർത്തനം തടസപ്പെടുകയും നിക്ഷേപകർക്ക് പണം കിട്ടാതാവുകയും ചെയ്തിട്ടും ജെറിയെ സംരക്ഷിക്കുന്ന ജില്ലാ നേതൃത്വത്തിന്റെ നടപടി സിപിഎം പ്രാദേശിക ഘടകത്തിൽ എതിർപ്പിന് കാരണമായിരുന്നു. ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ ഏരിയാ കമ്മറ്റി അംഗമായ ജെറി ഈശോ ഉമ്മന്റെ വീടിന് മുന്നിലേക്ക് പന്തം കൊളുത്തി പ്രകടനം നടന്നു. ഇതിന് ശേഷമാണ് ഉപരി കമ്മറ്റിയിൽ നിന്നുള്ള നേതാക്കൾ മധ്യസ്ഥ ചർച്ചയുമായി വന്നത്. അന്ന് നൽകിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനാൽ സിപിഎം ലോക്കൽ കമ്മറ്റി യോഗത്തിൽപ്പോലും അംഗങ്ങൾ പങ്കെടുക്കാതായി. ഈ സാഹചര്യത്തിലാണ് സാജു മണിദാസിന്റെ രാജി. ഇനിയും നേതൃത്വം മിണ്ടാതിരുന്നാൽ മൈലപ്രയിൽ സിപിഎമ്മിൽ നിന്ന് തന്നെ കൂട്ടരാജി ഉണ്ടാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍