തീവ്രവാദത്തിന് ഉപയോഗിക്കുന്ന തുറൈയ്യ ഫോൺ; സാറ്റലൈറ്റ് ആശയ വിനിമയ സംവിധാനങ്ങൾ കണ്ടെത്തിയാൽ വയർലസ് പ്ലാനിങ് കമ്മറ്റിയെ അറിയിക്കണമെന്ന ചട്ടം അട്ടിമറിച്ച് സ്വപ്നയുടെ 'ഇടപെടലിൽ' ജാമ്യം ഉറപ്പിച്ചു; റദ്ദാക്കൽ ഹർജിയേയും ശക്തമായി എതിർത്തില്ല; ആ യുഎഇക്കാരൻ ഇന്ത്യ വിട്ടത് പിണറായിയുടെ കാരുണ്യത്തിൽ; ഗസാൻ കേസിൽ സംഭവിച്ചത് അട്ടിമറി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പറഞ്ഞ് തിങ്കളാഴ്ച സ്വപ്ന സുരേഷ് നടത്തിയ 'സാറ്റലൈറ്റ് ഫോൺ ' കഥകളും പൊളിഞ്ഞുവെന്നാണ് സിപിഎം പറയുന്നത്. യുഎഇ സർക്കാർ ഉദ്യോഗസ്ഥനായ ഗസാൻ മുഹമ്മദ് അലാവി അൽ ജെഫ്രിക് അഷാഷ്മിയെ ഭീകരനാക്കിയായിരുന്നു കഥകൾ. എന്നാൽ, നുണകളും അർധ സത്യങ്ങളും അടങ്ങിയതാണ് 'വെളിപ്പെടുത്തലുക'ളെന്ന് വസ്തുതകൾ തെളിയിക്കുന്നു. അതിനാൽ സ്വപ്നയുടെ പത്രസമ്മേളനങ്ങൾക്ക് വൻപ്രധാന്യം നൽകിയിരുന്ന മാധ്യമങ്ങളടക്കം അതിൽനിന്ന് പിന്മാറിയെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. എന്നാൽ അക്ഷരാർത്ഥത്തിൽ അന്വേഷണം അട്ടിമറിക്കുകയാണ് സംഭവിച്ചത്. ഇതിന് പിന്നിൽ സർക്കാർ ഇടപെടലുണ്ടോ എന്നതാണ് ഉയുരന്ന ചോദ്യം. വസ്തുകൾ പരിശോധിച്ചാൽ പല ഇടപെടലും നടന്നുവെന്ന് വ്യക്തം.
സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലാണ് എല്ലാ സംശയങ്ങൾക്കും കാരണം. കോടതി രേഖകളും നടപടികളും പരിശോധിച്ചാൽ ഒരു അന്വേഷണവും ഇക്കാര്യത്തിൽ പൊലീസ് നടത്തിയില്ലെന്നതാണ് വസ്തുത. ബന്ധപ്പെട്ട കേന്ദ്ര ഏജൻസിയേയും കേസിന്റെ വിവരം അറിയിച്ചില്ല. കോടതിയിൽ നിന്ന് ജാമ്യം ഉറപ്പാക്കിയതും കേസ് എഴുതി തള്ളാൻ ഹൈക്കോടതി നിർബന്ധമായതും ഈ സാഹചര്യത്തിലാണ്. പ്രസ്തുത കേന്ദ്ര ഏജൻസിയെ കാര്യങ്ങൾ അറിയിച്ചിരുന്നുവെങ്കിൽ ആ യുഎഇ പൗരന് ഇന്ത്യയിൽ നിന്നും കടക്കാനാകുമായിരുന്നില്ല. ഹൈക്കോടതിയിലെ കേസ് റദ്ദാക്കൽ ഹർജിയിലും അതിശക്തമായ വാദം പ്രോസിക്യൂഷൻ ഉന്നയിച്ചില്ല. ഇതോടെ കേസ് തന്നെ തള്ളിപോയി. എന്നാൽ അതിന് മുമ്പ് തന്നെ ഈ വിദേശിയെ രക്ഷിക്കാനുള്ള കള്ളക്കളികൾ എല്ലാം നടന്നിരുന്നു.
വളരെ സമർത്ഥമായ നീക്കങ്ങളാണ് യുഎഇ നടത്തിയത്. അതിൽ കേരള സർക്കാരിന്റെ പിന്തുണയും കിട്ടി. 2017 ജൂലൈയിലാണ് യുഎഇ സർക്കാർ ഉദ്യോഗസ്ഥനായ ഗസാൻ മുഹമ്മദ് അലാവി ഇന്ത്യയിൽ പ്രവർത്തനാനുമതിയില്ലാത്ത സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. സിഐഎസ്എഫ് നെടുമ്പാശേരി പൊലീസിന് ഇദ്ദേഹത്തെ കൈമാറുകയും കേസെടുക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിനുവേണ്ടി യുഎഇ കോൺസുലേറ്റ് നൽകിയ സത്യവാങ്മൂലം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിക്കുകയും ജാമ്യം നൽകുകയും ചെയ്തു. തുടർന്ന് നാടുവിട്ടു. ഇതാണ് സംഭവിച്ചത്. ഇതിന് പിന്നിലാണ് ഇടപെടലുകൾ നടക്കുന്നത്. ബന്ധപ്പെട്ട കേന്ദ്ര ഏജൻസിയെ അറിയിക്കാതെയാണ് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.
കേന്ദ്ര സർക്കാരിന്റെ വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിൽ വയർലസ് പ്ലാനിങ് കമ്മറ്റി എന്നൊരു യൂണിറ്റുണ്ട്. നിയമവിരുദ്ധമായി വയർലസ് കമ്മ്യൂണിക്കേഷനോ സാറ്റലൈറ്റ് ഫോണോ ഒക്കെ ഉപയോഗിച്ചാൽ അതാത് സംസ്ഥാനത്തെ ഡബ്ല്യൂപിസി ഉദ്യോഗസ്ഥൻ കൂടി ആ കേസിൽ സാക്ഷിയായി വരണം.. എന്നാലെ കേസ് നിലനിൽക്കൂ. തിരുവനന്തപുരത്ത് ഡബ്ല്യൂപിസി യുടെ മോണിറ്ററിങ് സ്റ്റേഷൻ നെട്ടയത്താണ് എന്നാണ് അറിവ്.. വിദേശ പൗരൻ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ നെടുമ്പാശ്ശേരി പൊലീസ് എഫ് ഐ ആർ ഇട്ടിട്ടുണ്ടെങ്കിലും ഡബ്ല്യൂപിസി യിൽ അറിയിച്ചിട്ടില്ല. അവിടത്തെ ഉദ്യോഗസ്ഥൻ സാക്ഷിയായിട്ടുമില്ല. ഇതാണ് അട്ടിമറിയുടെ പ്രധാന ഭാഗം. കേന്ദ്ര സർക്കാരിനെ ഒന്നും അറിയിക്കാതെ കോടതിയിൽ നിന്നും പ്രതി ജാമ്യം എടുത്തു.
പ്രതിയെ കേസ് അന്വേഷണത്തിന്റെ ഘട്ടത്തിൽ ഹാജരാക്കാമെന്ന് എംബസി നൽകിയ ഉറപ്പായിരുന്നു ഇതിന് കാരണം. ഇത് പ്രോസിക്യൂഷൻ എതിർത്തില്ല. വിദേശിയെ പിടികൂടിയ ശേഷം പേലീസ് കേന്ദ്ര ഏജൻസിയെ അറിയിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ മാറി മറിഞ്ഞേനേ. വിവാഹത്തിന് വേണ്ടിയാണ് ഇയാൾ കേരളത്തിൽ എത്തിയതെന്നാണ് പറയുന്നത്. അബദ്ധത്തിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടു വന്നതെന്നും പ്രതിപറഞ്ഞു. അത് അതേ പടി വിശ്വസിച്ച് എല്ലാ ഉപകരണവും വിട്ടു കൊടുത്തു. ഈ ഉപകരണം പോലും പൊലീസ് പരിശോധിച്ചില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ ഈ ഫോൺ ദുരുപയോഗപ്പെടുത്തിയില്ലെന്ന് എങ്ങനെ പറയുമെന്നതാണ് ഉയരുന്ന ചോദ്യം. പൊലീസ് ഇക്കാര്യത്തിൽ ഒരു അന്വേഷണവും നടത്തിയതുമില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് കേസ് തന്നെ റദ്ദാക്കപ്പെട്ടത്. ഇതാണ് സ്വപ്നയും ചർച്ച ചെയ്യാൻ വേണ്ടി രേഖകൾ സഹിതം ഉയർത്തിയത്.
സാറ്റലൈറ്റ് ഫോൺ പിടിച്ചെന്നും കോടതി ഇടപെടലുമായി ബന്ധപ്പെട്ടാണ് ഇയാൾ കേരളം വിട്ടതെന്നും പറയുന്നവർക്ക് ഇക്കാര്യത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. കേന്ദ്ര ഏജൻസിയിൽ നിന്നും വിവരം മറച്ചു വച്ചത് എന്തിനാണെന്നതിലും വിശദീകരണമില്ല. അതുകൊണ്ട് തന്നെ വ്യക്തമായ അട്ടിമറി കേസിന്റെ അന്വേഷണത്തിനിടെ നടന്നിട്ടുണ്ടെന്നതാണ് വസ്തുത. 2017ൽ ആണ് യുഎഇ പൗരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. അന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ചെന്നാണ് സ്വപ്നയുടെ ആരോപണം.
അന്ന് നിയമസഹായം നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന കെ പി ദണ്ഡപാണിയുടെയും മകൻ അഡ്വക്കേറ്റ് മില്ലു ദണ്ഡപാണിയുടെയും കമ്പനിയാണ്. ഈ കാര്യം വെളിപ്പെടുത്തലിലില്ല. 2017 ജൂലൈ അഞ്ചിന് കോൺസുലേറ്റ് നൽകിയ സത്യവാങ്മൂലം എഴുതിയത് സ്വപ്ന തന്നെയാണ്. ഇദ്ദേഹത്തെ കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്നതിന്റെ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കുന്നതായും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്. പ്രോസിക്യൂഷൻ മൗനത്തിലായതു കൊണ്ടാണ് ഇതെല്ലാം അംഗീകരിക്കപ്പെട്ടത്.
വിദേശപൗരനെ നാടുവിടാൻ മുഖ്യമന്ത്രി സഹായിച്ചെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. എന്നാൽ ഇദ്ദേഹത്തിനു വേണ്ടി സ്വപ്ന സുരേഷ് തയ്യാറാക്കിയ സത്യവാങ്മൂലമാണ് യുഎഇ കോൺസുലേറ്റിനായി കോടതിയിൽ സമർപ്പിച്ചത്. യുഎഇ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ ഗസാൻ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഇദ്ദേഹം രാജ്യത്തുവച്ച് ഫോൺ ഉപയോഗിച്ചതിന് തെളിവില്ല. ഫോൺ കൊണ്ടുവന്നത് യാദ്യശ്ചികമെന്ന് കരുതാമെന്ന് ഹൈക്കോടതി ഉത്തരവിലും വ്യക്തമാക്കുന്നു. എന്നാൽ പൊലീസ് കൃത്യമായി അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയതും ഉത്തരവിറക്കിയതും. ഈ എഫ് ഐ ആർ റദ്ദാക്കാനുള്ള നടപടിയെ പ്രോസിക്യൂഷൻ അതിശക്തമായി എതിർത്തില്ലെന്നതാണ് വസ്തുത.
ഭീകരവാദ ബന്ധം സംശയിച്ച് പിടിയിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചു എന്ന സംഭവത്തിൽ സി ഐ എസ് എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തീവ്രവാദത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണാണ് തുറൈയ്യ എന്നാണ് ആരോപണം. മകളുടെ ബിസിനസ് താൽപര്യം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടതെന്നായിരുന്നു സ്വപ്ന പറഞ്ഞത്.
സ്വപ്നാ സുരേഷിന്റെ ആരോപണം ഇങ്ങനെ
ഭീകരബന്ധം സംശയിച്ചു സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായി നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിരോധനമുള്ള സാറ്റലൈറ്റ് ഫോണുമായാണു യുഎഇ പൗരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തയാളെ നെടുമ്പാശേരി പൊലീസിനു കൈമാറി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2017 ജൂലൈ 4നാണു കേസെടുത്തത്. എഫ്ഐആറിന്റെ പകർപ്പും സ്വപ്ന കാണിച്ചു.
കേസിൽ ഇടപെടാനുള്ള നിർദ്ദേശം ലഭിച്ചതു യുഎഇ കോൺസുലേറ്റിൽ നിന്നാണ്. ഈ വിവരം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ വിളിച്ചു പറഞ്ഞപ്പോഴാണു യുഎഇ പൗരനെ വിട്ടയയ്ക്കാൻ തീരുമാനമായത്. മുഖ്യമന്ത്രി, എം.ശിവശങ്കർ, യുഎഇ കോൺസൽ ജനറൽ എന്നിവർക്ക് ഇക്കാര്യമറിയാമെന്നും സ്വപ്ന പറഞ്ഞു. ഈജിപ്തിൽ ജനിച്ച യുഎഇ പൗരൻ സാറ്റലൈറ്റ് ഫോണുമായി 2017 ജൂണിലാണ് ഇന്ത്യയിലെത്തിയത്. തിരികെ മടങ്ങാനായി കൊച്ചിയിലെത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യമുണ്ടായിരുന്ന കേസിലാണു ചോദ്യം ചെയ്യൽ ഒഴിവാക്കി ഇയാളെ വിദേശത്തേക്ക് അയച്ചതെന്ന് സ്വപ്ന കുറ്റപ്പെടുത്തി.
Stories you may Like
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്